Connect with us

india

‘അപമാനിക്കപ്പെട്ടെങ്കിൽ ഞങ്ങൾക്കൊപ്പം ചേരാം…’; നിതിൻ ഗഡ്കരിയെ പ്രതിപക്ഷ സഖ്യത്തിലേക്ക് ക്ഷണിച്ച് വീണ്ടും ഉദ്ധവ് താക്കറെ

രണ്ടാം തവണയാണ് ഗഡ്കരിയോട് ഉദ്ധവ് ബി.ജെ.പി വിടാൻ ആവശ്യപ്പെടുന്നത്.

Published

on

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ഒരിക്കൽകൂടി പ്രതിപക്ഷ സഖ്യത്തിലേക്ക് ക്ഷണിച്ച് ശിവസേന തലവൻ ഉദ്ധവ് താക്കറെ. അപമാനിക്കപ്പെട്ടെങ്കിൽ ഞങ്ങൾക്കൊപ്പം ചേരാമെന്നും മാഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യം താങ്കളുടെ വിജയം ഉറപ്പാക്കുമെന്നും ഗഡ്കരിയോട് ഉദ്ധവ് പറഞ്ഞു. രണ്ടാം തവണയാണ് ഗഡ്കരിയോട് ഉദ്ധവ് ബി.ജെ.പി വിടാൻ ആവശ്യപ്പെടുന്നത്.

‘രണ്ട് ദിവസം മുമ്പ് ഞാൻ ഇത് ഗഡ്കരിയോട് പറഞ്ഞിരുന്നു, ഞാൻ വീണ്ടും ആവർത്തിക്കുകയാണ്. നിങ്ങൾ അപമാനിക്കപ്പെട്ടെങ്കിൽ, ബി.ജെ.പി വിട്ട് മഹാ വികാസ് അഘാഡിക്കൊപ്പം (സേന (യു.ബി.ടി), എൻ.സി.പി (എസ്.പി), കോൺഗ്രസ് എന്നിവയുടെ സഖ്യം) ചേരുക. നിങ്ങളുടെ വിജയം ഞങ്ങൾ ഉറപ്പാക്കും. ഞങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയാൽ നിങ്ങളെ മന്ത്രിയാക്കും, അത് അധികാരമുള്ള ഒരു പദവിയാകും’ -ഉദ്ധവ് താക്കറെ പറഞ്ഞു.

കിഴക്കൻ മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലെ പുസാദിൽ പാർട്ടി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ അഴിമതി ആരോപണം നേരിട്ട മുൻ കോൺഗ്രസ് നേതാവ് ക്രിപാശങ്കർ സിങ് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടുന്ന ആദ്യഘട്ട ബി.ജെ.പി സ്ഥാനാർഥ പട്ടികയിലുണ്ട്. എന്നിട്ടും നിതിൻ ഗഡ്കരിയുടെ പേരില്ലെന്നും ഉദ്ധവ് ചൂണ്ടിക്കാട്ടി.

തെരുവിൽ കഴിയുന്ന ആൾ താങ്കളെ അമേരിക്കൻ പ്രസിഡന്‍റാക്കാം എന്നു പറയുന്നത് പോലെയാണ് ഉദ്ധവ് താക്കറെയുടെ വാഗ്ദാനമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പരിഹസിച്ചിരുന്നു.

ബി.ജെ.പിയുടെ പ്രമുഖ നേതാക്കളിലൊരാളാണ് നിതിൻ ഗഡ്കരി. മഹാരാഷ്ട്രയിലെ സീറ്റ് വിഭജനത്തെക്കുറിച്ച് ചർച്ചകൾ പൂർത്തിയായതിനുശേഷമേ സംസ്ഥാനത്തുനിന്നുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

india

‘അയാളുടെ മുഖത്ത് തുപ്പിവെക്കണം​’; ഗാന്ധിജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് യതി നരസിംഹാനന്ദിനെതിരെ കേസ്

ഗാസിയാബാദിലെ ദാസ്ന ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനതായ നരസിംഹാനന്ദ് ഒരു വീഡിയോയിലൂടെയാണ് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.

Published

on

മഹാത്മാഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും പൊലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചതിനും വിവാദ പുരോഹിതൻ യതി നരസിംഹാനന്ദിനെതിരെ കേസ്.

ഗാസിയാബാദിലെ ദാസ്ന ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനതായ നരസിംഹാനന്ദ് ഒരു വീഡിയോയിലൂടെയാണ് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. വീഡിയോ പ്രചരിച്ചതിനെ പിന്നാലെ ഗാസിയാബാദിലെ വേവ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സർവേഷ് കുമാർ പാൽ പരാതി നൽകുകയായിരുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും മഹാത്മാ ഗാന്ധിക്കും ഗാസിയാബാദ് പൊലീസ് കമ്മീഷണർ അജയ് കുമാർ മിശ്രയ്ക്കും ലോണിയിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കുമെതിരെ നരസിംഹാനന്ദ് വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്ന് പരാതിയിൽ പറഞ്ഞു.

‘ഗാസിയാബാദ് പൊലീസ് കമ്മീഷണർ അജയ് കുമാർ മിശ്രയ്ക്കും ലോണിയിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കുമെതിരെ യതി നരസിംഹാനന്ദ് ഒരു വീഡിയോയിൽ അവഹേളനപരമായ പരാമർശങ്ങൾ നടത്തി. ഒപ്പം മഹാത്മ ഗാന്ധിക്കെതിരെയും നരസിംഹാനന്ദ് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി. ‘ഗാന്ധിയുടെ മുഖത്ത് തുപ്പണം’ തുടങ്ങിയ പരാമർശങ്ങളും വീഡിയോയിൽ ഉപയോഗിക്കുന്നു. വിദ്വേഷം പ്രചരിപ്പിക്കാനും പ്രദേശത്തെ സമാധാനം തകർക്കാനുമാണ് നരസിംഹാനന്ദ് ശ്രമിക്കുന്നത്,’ സർവേഷ് കുമാർ പാൽ പറഞ്ഞു.

പരാതിക്ക് പിന്നാലെ വേവ് സിറ്റി പൊലീസ് സ്റ്റേഷനിൽ നരസിംഹാനന്ദിനെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 351 (2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 352 (സമാധാന ലംഘനത്തിന് പ്രകോപിപ്പിക്കാനുള്ള ഉദ്ദേശത്തോടെ മനഃപൂർവം അപമാനിക്കൽ), 353 (1) (ബി) (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവന), 353 (2) (തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കൽ), 292 (പൊതുജനങ്ങളെ ശല്യപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ ഫയൽ ചെയ്തു.

ഇത് ആദ്യമായല്ല നരസിംഹാനന്ദ് വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത്. 2024 ൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് യതി നരസിംഹാനന്ദിനെതിരെ മഹാരാഷ്ട്രയിലെ താനെ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു. ഗാസിയാബാദിലെ ഹിന്ദി ഭവനിൽ നടന്ന പരിപാടിയിലാണ് നരസിംഹാനന്ദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.

Continue Reading

india

മതേതര ഭരണം വാഗ്ദാനം ചെയ്താണ് താങ്കൾ അധികാരത്തിലെത്തിയത്‌; നിതീഷ് കുമാറിന്റെ ഇഫ്താർ ക്ഷണം നിരസിച്ച് മുസ്‍ലിം സംഘടന

‘മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന മതേതര ഭരണം വാഗ്ദാനം ചെയ്താണ് താങ്കൾ അധികാരത്തിലെത്തിയത്.

Published

on

വഖഫ് ബില്ലിനെ പിന്തുണക്കുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇഫ്താർ ക്ഷണം നിരസിക്കുന്നതായി ബീഹാറിലെ പ്രമുഖ മുസ്‍ലിം സംഘടനയായ ‘ഇമാറാത്ത് ശരീഅത്ത്’.

ബീഹാർ, ജാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിൽ അനുയായികളുണ്ടെന്ന് അവകാശപ്പെടുന്ന ഇമാറാത്ത് ശരീഅത്ത്, ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിൽ നടക്കുന്ന ഇഫ്താറിനുള്ള ക്ഷണത്തിന് മറുപടിയായി കത്തിന്റെ ഒരു പകർപ്പ് പങ്കിട്ടു.

‘മാർച്ച് 23ന് നടക്കുന്ന സർക്കാർ ഇഫ്താറിൽ പങ്കെടുക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. മുസ്‍ലിംകളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ കൂടുതൽ വഷളാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വഖഫ് ബില്ലിനുള്ള താങ്കളുടെ പിന്തുണ കണക്കിലെടുത്താണ് ഈ തീരുമാനം’ -കത്തിൽ പറയുന്നു.

‘മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന മതേതര ഭരണം വാഗ്ദാനം ചെയ്താണ് താങ്കൾ അധികാരത്തിലെത്തിയത്. എന്നാൽ, ബി.ജെ.പിയുമായുള്ള സഖ്യവും ഒരു നിയമ നിർമാണത്തിനുള്ള പിന്തുണയും താങ്കളുടെ​ പ്രഖ്യാപിത പ്രതിബദ്ധതകൾക്ക് വിരുദ്ധമാണെന്ന്’ ഇമാറാത്ത് ശരീഅത്ത് ആരോപിച്ചു.

Continue Reading

india

പാക് ചാര സംഘടനയ്ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി ബിഇഎല്‍ സീനിയര്‍ എഞ്ചിനീയര്‍ പിടിയില്‍

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ബിഇഎല്‍ സീനിയര്‍ എഞ്ചിനീയര്‍ ദീപ്രാജ് ചന്ദ്രയെന്ന 36കാരനാണ് പിടിയിലായത്

Published

on

ബെംഗളൂരു: പാക് ചാര സംഘടനയ്ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ബിഇഎല്‍ സീനിയര്‍ എഞ്ചിനീയര്‍ ദീപ്രാജ് ചന്ദ്രയെന്ന 36കാരനാണ് പിടിയിലായത്. ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ എഞ്ചിനീയര്‍ ആണ് ഇയാള്‍ റഡാര്‍ സംവിധാനങ്ങളിലൂടെയുള്ള ആശയവിനിമയം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പ്രതി കൈമാറിയത്.

ഇയാളെ സംസ്ഥാന രഹസ്യാന്വേഷണ, സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് വലയിലാക്കിയതെന്നും ഏറ്റവും രഹസ്യമായ വിവരങ്ങളാണ് ഇയാള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്ക്ക് പങ്കുവച്ചതെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ബെംഗളൂരുവില്‍ നിര്‍മിക്കുന്ന ഉത്പ്പന്നങ്ങളെയും സുപ്രധാന തീരുമാനങ്ങളെയും കുറിച്ചുള്ള വിവരങ്ങളും ഇയാള്‍ കൈമാറി.

‘രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പ്രതിക്കെതിരെ സൈനിക ഇന്റലിജന്‍സ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതൊരു ഭയാനകമായ വിഷയമാണ്. രാജ്യം നിര്‍മിക്കുന്ന ഉപകരണങ്ങളെക്കുറിച്ചുള്ള നിരവധി സുപ്രധാന വിവരങ്ങളും തീരുമാനങ്ങളും ഇയാള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറിയിരുന്നു’- പരമേശ്വര പറഞ്ഞു.

ഓഫീസ് ലേഔട്ടുകളും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും പ്രൊഡക്ഷന്‍ സിസ്റ്റവുമായും ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും, ആശയവിനിമയ, റഡാര്‍ സംവിധാനങ്ങള്‍, ഓപ്പറേറ്റിങ് ഫ്രേംവര്‍ക്കുകള്‍, സുരക്ഷാ പ്രോട്ടോക്കോളുകള്‍ എന്നിവയും കൈമാറിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ബിഇഎല്‍ ഗവേഷണ സംഘത്തിലാണ് പ്രതി ജോലി ചെയ്തിരുന്നത്.

ഇ-മെയില്‍, വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് പ്രതി ചാര ഏജന്റുമായി ബന്ധം സ്ഥാപിച്ചത്. പാകിസ്താനിലെ സ്വീകര്‍ത്താവിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചന്ദ്രയുമായി ബന്ധപ്പെട്ടിരുന്ന രണ്ട് പ്രതികളെക്കൂടി ഉദ്യോഗസ്ഥര്‍ തിരയുന്നുണ്ട്. ചോര്‍ച്ചയുടെ പൂര്‍ണ വ്യാപ്തി നിര്‍ണയിക്കാന്‍ ഡിജിറ്റല്‍ ഇടപാടുകളും ആശയവിനിമയങ്ങളും ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ടെന്നും അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending