india
ഞങ്ങൾ തെരുവിലിറങ്ങി പകരം വീട്ടിയാൽ വായ് തുറക്കാൻ പോലുമാകില്ല; മുസ്‍ലിം വിരുദ്ധ പരാമർശത്തിൽ നിതേഷ് റാണെക്ക് മുന്നറിയിപ്പുമായി ബി.ജെ.പി നേതാവ്
മുസ്‍ലിംകളെ ആക്രമിക്കാനാണ് റാണെ ഉദ്ദേശിക്കുന്നതെങ്കിൽ മുസ്‍ലിം പള്ളികൾ സന്ദർശിക്കാൻ ധൈര്യമുണ്ടോയെന്ന് ബി.ജെ.പി സംസ്ഥാന നേതാവ് ഹാജി അർഫത്ത് ശൈഖ് വെല്ലുവിളിച്ചു.

മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പരാമർശത്തിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ അനഭിമതനായി ബി.ജെ.പി നേതാവും എം.എൽ.എയുമായ നിതേഷ് റാണെ. കങ്കാവ്‍ലിയിൽ നിന്നുള്ള നിയമസഭാംഗമാണ് നിതേഷ് റാണെ.
മുസ്‍ലിംകളെ ആക്രമിക്കാനാണ് റാണെ ഉദ്ദേശിക്കുന്നതെങ്കിൽ മുസ്‍ലിം പള്ളികൾ സന്ദർശിക്കാൻ ധൈര്യമുണ്ടോയെന്ന് ബി.ജെ.പി സംസ്ഥാന നേതാവ് ഹാജി അർഫത്ത് ശൈഖ് വെല്ലുവിളിച്ചു. നാവിന് വെളിവില്ലാത്ത റാണെയെ നിയന്ത്രിക്കാനും അദ്ദേഹം പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.
റാണെ അതിരു കടന്നിരിക്കുന്നു. അദ്ദേഹം ഗബ്ബർ(ബോളിവുഡ് സിനിമയിലെ കുപ്രസിദ്ധനായ വില്ലൻ) അല്ല ഹിന്ദുക്കളുടെ ഗോബർ(തീയിടുന്നവൻ) ആണെന്നും അർഫത്ത് ശൈഖ് പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. പ്രവാചകനെയും ഇസ്‍ലാമിനെയും കുറിച്ച് അപകീർത്തികരമായ ഭാഷ ഉപയോഗിക്കുന്നതിന് മുന്നറിയിപ്പ് നൽകിയ അർഫത്ത് ശൈഖ്, മുസ്‍ലിംകൾ പ്രതികാരം ചെയ്യാൻ തെരുവിലിറങ്ങിയാൽ റാണെക്ക് വായ് തുറക്കാൻ പോലും കഴിയില്ലെന്നും പറഞ്ഞു.
മഹാരാഷ്ട്ര സ്റ്റേറ്റ് മുസ്‍ലിം ഖാതിക് സമാജ് യൂനിറ്റിന്റെ തലവനും മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ മേധാവിയുമായിരുന്നു ശൈഖ്. റാണെയുടെ മുസ്‍ലിം വിരുദ്ധ പരാമർശത്തെ തുടർന്ന് ബി.ജെ.പി നേതാവ് എന്ന നിലയിൽ തന്റെ സമുദായത്തെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഹ്മദ് നഗറിലെ ശ്രീറാംപൂർ, തോപ്ഖാന പ്രദേശങ്ങളിൽ അടുത്തിടെ റാണെ നടത്തിയ പ്രസംഗത്തിലാണ് മുസ്‍ലിംകൾക്കെതിരായ പരാമർശമുണ്ടായത്. നേരത്തേ ഇസ്‌ലാമിനെയും പ്രവാചകനെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ ഹിന്ദു ദർശകനായ മഹന്ത് രാംഗിരി മഹാരാജിനെ പിന്തുണച്ച് സംസാരിച്ച റാണെ മുസ്‍ലിം സമുദായത്തിനെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
”നിങ്ങളുടെ പള്ളികളിൽ കയറി നിങ്ങളെ ഓരോരുത്തരെയായി അടിക്കും. നിങ്ങൾക്ക് മനസിലാകുന്ന ഭാഷയിലാണ് ഞാൻ നിങ്ങളെ ഭീഷണിപ്പെടുത്തുന്നത്. ഞങ്ങളുടെ രാമഗിരി മഹാരാജിനെതിരെ എന്തെങ്കിലും പറഞ്ഞാൽ ഞങ്ങൾ നിങ്ങളുടെ പള്ളികളിൽ കയറും. അവിടെയുള്ള ആളുകളെ ഒന്നൊന്നായി അടിക്കും. ഓർത്തോളൂ.”-എന്നായിരുന്നു റാണെയുടെ ഭീഷണി. താൻ തെരുവിലൂടെ നടക്കുമ്പോൾ മുസ്‍ലിംകൾ അവരുടെ വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടുമെന്നും റാണെ വീമ്പിളിക്കി.
എന്നാൽ ഹിന്ദുത്വം എന്താണെന്ന് റാണെ മനസിലാക്കണമെന്നായിരുന്നു അതിന് ശൈഖിന്റെ മറുപടി. അംബേദ്കറുടെ ഹിന്ദുത്വവും ശ്രീരാമന്റെ ഹിന്ദുത്വവും ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വവും എന്താണെന്ന് മനസിലാക്കണം. താങ്കൾ പറഞ്ഞത് മഹാരാഷ്ട്രയിലെ ഹിന്ദുക്കളുടെയും നിലപാടല്ല. മുസ്‌ലിംകൾക്കെതിരായ ആക്രമണങ്ങൾ തനിക്കും തന്റെ പിതാവിനും മന്ത്രിസ്ഥാനം ആഗ്രഹിച്ചാണോ എന്നും ശൈഖ് ചോദിച്ചു. മുതിർന്ന ബി.ജെ.പി നേതാക്കളായ ദേവേന്ദ്ര ഫഡ്‌നാവിസ്, ആശിഷ് ഷെലാർ, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവരോട് പ്രശ്നം പരിഹരിക്കാനും ശൈഖ് അഭ്യർഥിച്ചു.
അഹമ്മദ്‌നഗറിൽ നിന്നുള്ള മുൻ ബി.ജെ.പി എം.പി സുജയ് വിഖെ പാട്ടീലും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കുന്നതിനെതിരെ റാണെക്ക് മുന്നറിയിപ്പ് നൽകി. റാണെയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു.
india
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന്‍ ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയടക്കം മൂന്ന് പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില്‍ പ്രഖ്യാപിച്ച ബ്ലാക്കൗട്ട് സമയത്തും ഇവര്‍ പാകിസ്താന്‍ ഏജന്‍സികളുമായി സജീവ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഹരിയാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, നൗമാന്‍ ഇലാഹി (ഉത്തര്‍പ്രദേശ്), ദേവേന്ദ്ര സിംഗ് ധില്ലോണ്‍ (കൈത്താല്‍), മല്‍ഹോത്ര (ഹിസാര്‍) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ പാകിസ്താന്‍ ഏജന്‍സികള്‍ക്ക് സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം.
പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളെയും യൂട്യൂബറുകളെയും ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന സൂചനയും ഇതോടെ പുറത്തുവരികയായിരുന്നു. ഹരിയാനയില്‍ നിന്ന് പിടിയിലായ അര്‍മ്മാന്‍ എന്നയാള്‍ ഇന്ത്യയിലെ മൊബൈല്‍ സിം കാര്‍ഡുകള്‍ പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നതായും, ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
india
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.
india
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.
-
news3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
kerala3 days ago
മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം’ സ്ഥാപനങ്ങള്‍ കത്തി നശിച്ചു
-
india3 days ago
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന
-
kerala3 days ago
ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍
-
kerala3 days ago
‘ഒരു കാര്യം ഓര്‍ത്തോളു മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉയര്‍ന്നിരിക്കും’: സിപിഎമ്മിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
-
india2 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം