Connect with us

india

ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചില്ലെങ്കിൽ ഫണ്ടില്ലെന്ന്​ കേന്ദ്രം; പ്രതിഷേധവുമായി തമിഴ്​നാട്​

പുതിയ വിദ്യാഭ്യാസ നയം അം​ഗീകരിച്ചില്ലെങ്കിൽ സമഗ്ര ശിക്ഷാ അഭിയാൻ പ്രകാരമുള്ള ഫണ്ട് നൽകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ പ്രസ്താവനയെ തുടർന്നാണ് പ്രതിഷേധം.

Published

on

ദേശീയ വിദ്യാഭ്യാസ നയത്തെച്ചൊല്ലി തമിഴ്‌നാടും കേന്ദ്രസർക്കാരും തമ്മിലുള്ള പോര് കനക്കുന്നു. ഡിഎംകെയുടെ നേതൃത്വത്തിൽ സഖ്യകക്ഷികള്‍ നാളെ ചെന്നൈയിൽ പ്രതിഷേധിക്കും. പുതിയ വിദ്യാഭ്യാസ നയം അം​ഗീകരിച്ചില്ലെങ്കിൽ സമഗ്ര ശിക്ഷാ അഭിയാൻ പ്രകാരമുള്ള ഫണ്ട് നൽകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ പ്രസ്താവനയെ തുടർന്നാണ് പ്രതിഷേധം.

ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ മറവിൽ കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന വിവാദം ഒരു ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടിൽ ശക്തമാകുകയാണ്. ഇതിന് ഹേതുവായത്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ പ്രസ്താവനയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാനയം അം​ഗീകരിച്ചില്ലെങ്കിൽ സമഗ്രശിക്ഷാ അഭിയാൻപ്രകാരം തമിഴ്‌നാടിന് ലഭിക്കേണ്ട വിഹിതമായ 2,158 കോടി രൂപ നല്കില്ലെന്ന് കേന്ദ്ര വി​ദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിഷയത്തിൽ തമിഴ്നാട് രാഷ്ട്രിയം കളിക്കുകയാണെന്നും വിമർശിച്ചു. ഈ വാക്കുകൾ ദ്രാവിഡ മണ്ണിൽ വലിയ കോളിളക്കമാണുണ്ടാക്കിയത്.

കേന്ദ്രത്തിൻ്റെ ഭീഷണി തമിഴ്നാട്ടിൽ വില പോകില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മറുപടി നൽകി. മന്ത്രിയുടെ തറവാട്ടുസ്വത്തല്ല കേന്ദ്ര വിഹിതമെന്നും, അത് തമിഴ്നാടിൻ്റെ അവകാശമാണെന്നും സ്റ്റാലിൻ പ്രതികരിച്ചു. സംസ്ഥാനങ്ങളിൽ ഹിന്ദി കൂടിയടങ്ങുന്ന ത്രിഭാഷാനയം നിർബന്ധമായും നടപ്പാക്കണമെന്ന് ഭരണഘടനയിൽ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്ന് സ്റ്റാലിൻ ചോദിച്ചു. തമിഴ്‌നാടിനെ അപമാനിക്കുന്നത് തീകൊണ്ടു കളിക്കുന്നതിന് തുല്യമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. കേന്ദ്രത്തിൻ്റെ പിടിവാശി പുതിയ ഭാഷാസമരത്തിന് വഴിതെളിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി മുന്നറിയിപ്പ് നൽകി.

നിലവില്‍ തമിഴും ഇംഗ്ലീഷും മാത്രമുള്ള ദ്വിഭാഷാ പദ്ധതിയാണ് തമിഴ്‌നാട് പിന്തുടരുന്നത്. ഈ ഭാഷകൾക്കൊപ്പം ഹിന്ദി കൂടി ഉൾപ്പെടുത്തുന്ന ത്രിഭാഷാ പദ്ധതിയാണ് 2020 ദേശീയ വിദ്യാഭ്യാസ നയത്തിലുള്ളത്. ഇത് നടപ്പാക്കില്ലെന്നും ദ്വിഭാഷാ പദ്ധതി തുടരുമെന്നുമാണ് ഡിഎംകെ സർക്കാരിന്റെ നിലപാട്. ഡിഎംകെയുടെ ഈ നിലപാടിനെ ബിജെപി ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികൾ അനുകൂലിക്കുന്നുണ്ട്. ത്രിഭാഷ നയം നടപ്പാക്കാൻ കേന്ദ്രം നിർബന്ധം പിടിക്കുന്നത് ശരിയല്ലെന്ന് എഐഡിഎംകെ പറഞ്ഞു.

ഫണ്ട് നൽകില്ലെന്ന കേന്ദ്ര നിലപാടിനെ ജനാധിപത്യ വിരുദ്ധമെന്നാണ് നടൻ വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകം വിമർശിച്ചത്. എന്നാല്‍, 1960കളിലേത് പോലെയല്ല തമിഴ്നാട്, ജനം വിദ്യാഭ്യാസം നേടിയവരാണെന്നും കൂടുതൽ അവസരങ്ങൾ തേടുന്നവരാണെന്നും രണ്ട് ഭാഷ മാത്രം അവർ പഠിച്ചാൽ മതിയെന്ന ഡിഎംകെയുടെ വാശി അം​ഗീകരിക്കാനാകില്ലെന്നും ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു. 2026-ൽ തമിഴ്‌നാട്ടിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാഷാ നയം പ്രധാന വിഷയമാക്കുമെന്ന് ബിജെപി നേതാവ് എച്ച്. രാജ പ്രതികരിച്ചു. അതേസമയം വിദ്യാഭ്യാസ നയത്തെ ചൊല്ലിയുള്ള കേന്ദ്ര- സംസ്ഥാന തർക്കം 1960കളിലെ പോലെ വലിയൊരു ഭാഷ പോരിനാണോ തുടക്കമിടുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാകിസ്ഥാന്റെ ആക്രമണങ്ങള്‍ക്കെതിരെ തിരിച്ചടിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

പാക്കിസ്ഥാന്റെ നടപടികള്‍ പ്രകോപനമുണ്ടാക്കിയതായും ഇന്ത്യ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി.

Published

on

പാകിസ്ഥാന്റെ ആക്രമണങ്ങള്‍ക്കെതിരെ തിരിച്ചടിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. പാക്കിസ്ഥാന്റെ നടപടികള്‍ പ്രകോപനമുണ്ടാക്കിയതായും ഇന്ത്യ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി.

ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയം പ്രതിരോധവും തിരിച്ചടിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പാക്കിസ്ഥാന്‍ ബോധപൂര്‍വം സാധാരണക്കാരെ ലക്ഷ്യമിട്ടതായും സേന പറഞ്ഞു. കശ്മീരില്‍ ആശുപത്രിയും സ്‌കൂള്‍ പരിസരവും ആക്രമിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിന് ഇന്ത്യ തിരിച്ചടി നല്‍കിയതായും സേന സ്ഥിരീകരിച്ചു. പാക് ഭാഗത്ത് സിവിലിയന്‍ നാശനഷ്ടം ഇല്ലെന്ന് ഉറപ്പാക്കിയെന്നും സൈന്യം പറഞ്ഞു.

അതേസമയം പാക് മിസൈലുകള്‍ ഇന്ത്യ തകര്‍ത്തതായും കേണല്‍ സോഫിയ ഖുറേഷിയും സ്ഥിരീകരിച്ചു. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ചതായും സൈന്യം അറിയിച്ചു. ഇന്ത്യയുടെ 12 സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടതായും എന്നാല്‍ ഇന്ത്യ തിരിച്ചടിച്ചെന്നും സോഫിയ ഖുറേഷി പറഞ്ഞു.

ഇതിനോടകം പഞ്ചാബിലെ വ്യോമതാവളത്തിനുനേരെയുള്ള പാകിസ്ഥാന്റെ ഫത്താ മിസൈല്‍ പ്രയോഗവും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതിരോധ-വിദേശകാര്യമന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ സൈനിക നടപടികള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മശ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ വിശദീകരിച്ചു.

Continue Reading

india

പാക്കിസ്ഥാനിലെ ഭീകരരുടെ ലോഞ്ച് പാഡ് ബിഎസ്എഫ് പൂര്‍ണമായും തകര്‍ത്തതായി റിപ്പോര്‍ട്ട്

ജമ്മുവിലെ അഖ്നൂര്‍ പ്രദേശത്തിന് എതിര്‍വശത്തുള്ള പാകിസ്ഥാനിലെ സിയാല്‍കോട്ട് ജില്ലയില്‍ പാകിസ്ഥാന്‍ സേനയുടെ പ്രകോപനരഹിതമായ വെടിവയ്പ്പിനെത്തുടര്‍ന്ന് തീവ്രവാദ ലോഞ്ച്പാഡ് പൂര്‍ണ്ണമായും നശിപ്പിച്ചതായി അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ശനിയാഴ്ച സ്ഥിരീകരിച്ചു.

Published

on

ജമ്മുവിലെ അഖ്നൂര്‍ പ്രദേശത്തിന് എതിര്‍വശത്തുള്ള പാകിസ്ഥാനിലെ സിയാല്‍കോട്ട് ജില്ലയില്‍ പാകിസ്ഥാന്‍ സേനയുടെ പ്രകോപനരഹിതമായ വെടിവയ്പ്പിനെത്തുടര്‍ന്ന് തീവ്രവാദ ലോഞ്ച്പാഡ് പൂര്‍ണ്ണമായും നശിപ്പിച്ചതായി അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ശനിയാഴ്ച സ്ഥിരീകരിച്ചു. നുഴഞ്ഞുകയറ്റവും അതിര്‍ത്തി കടന്നുള്ള ആക്രമണവും സുഗമമാക്കാന്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൂണിയിലെ ലോഞ്ച്പാഡ് വെള്ളിയാഴ്ച രാത്രി വൈകി നടത്തിയ കൃത്യമായ ആക്രമണത്തില്‍ ഇല്ലാതാക്കിയതായി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതിന് പിന്നാലെയാണ് തിരിച്ചടിയുണ്ടായത്. ”ബിഎസ്എഫ് ആനുപാതികമായ രീതിയില്‍ പ്രതികരിച്ചു, ഇത് പാകിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ പോസ്റ്റുകള്‍ക്കും ആസ്തികള്‍ക്കും വ്യാപകമായ നാശനഷ്ടമുണ്ടാക്കി,” വക്താവ് പറഞ്ഞു. ‘ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമാണ്.’ ജമ്മു, ബാരാമുള്ള, പത്താന്‍കോട്ട്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള 26 സ്ഥലങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍, പീരങ്കി ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫിറോസ്പൂരിലും മറ്റ് സെന്‍സിറ്റീവ് പ്രദേശങ്ങളിലും സായുധ ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്, ഇത് നിരവധി അതിര്‍ത്തി ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശവും ബ്ലാക്ക്ഔട്ട് നടപടികളും പ്രേരിപ്പിച്ചു.

‘ഇന്ത്യന്‍ സായുധ സേന അതീവ ജാഗ്രത പുലര്‍ത്തുന്നു, അത്തരം വ്യോമ ഭീഷണികളെല്ലാം കൗണ്ടര്‍ ഡ്രോണ്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ട്രാക്കുചെയ്യുകയും ഇടപെടുകയും ചെയ്യുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, ആവശ്യമുള്ളിടത്തെല്ലാം അടിയന്തര നടപടി സ്വീകരിക്കുന്നു,’ മന്ത്രാലയം പറഞ്ഞു.

പഞ്ചാബില്‍ ഡ്രോണ്‍ സ്‌ഫോടനത്തില്‍ ജലന്ധറിലെ ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചു. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ജമ്മു മേഖലയില്‍ രണ്ട് വയസുകാരിയും ജമ്മു കശ്മീരിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പൂഞ്ച് ജില്ലയില്‍ ഒരു സ്ത്രീയും ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കനത്ത ഷെല്ലാക്രമണത്തെയും ഡ്രോണ്‍ ആക്രമണത്തെയും തുടര്‍ന്ന് രജൗരി, പൂഞ്ച്, ജമ്മു എന്നിവിടങ്ങളില്‍ ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റു. അഡീഷണല്‍ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണര്‍ രാജ് കുമാര്‍ ഥാപ്പയുടെ രജൗരിയിലെ ഔദ്യോഗിക വസതിയില്‍ പീരങ്കി ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സൈന്യം കൃത്യമായ പ്രതികാര ആക്രമണം നടത്തിവരികയാണ്. ജയ്ഷെ മുഹമ്മദിന്റെയും ലഷ്‌കര്‍ ഇ തൊയ്ബയുടെയും അറിയപ്പെടുന്ന ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ മെയ് 7 ന് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു.

Continue Reading

india

ബുനിയന്‍ മര്‍സൂസ്; ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ സൈനിക നടപടി ആരംഭിച്ചു

‘ബുനിയന്‍ മര്‍സൂസ്’ ഓപ്പറേഷന്റെ ഭാഗമായി ഇന്ത്യന്‍ സൈനിക സൈറ്റുകള്‍ക്കെതിരെ ആക്രമണം ആരംഭിച്ചതായി പാകിസ്ഥാന്‍ സൈന്യം അറിയിച്ചു.

Published

on

മൂന്ന് പാകിസ്ഥാന്‍ വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ ‘എയര്‍-ടു-സര്‍ഫേസ് മിസൈലുകള്‍’ ലക്ഷ്യമിട്ടതിനെത്തുടര്‍ന്ന് ‘ബുനിയന്‍ മര്‍സൂസ്’ ഓപ്പറേഷന്റെ ഭാഗമായി ഇന്ത്യന്‍ സൈനിക സൈറ്റുകള്‍ക്കെതിരെ ആക്രമണം ആരംഭിച്ചതായി പാകിസ്ഥാന്‍ സൈന്യം അറിയിച്ചു.
ഏറ്റവും പുതിയ ആക്രമണങ്ങളെത്തുടര്‍ന്ന് ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 3:15 മുതല്‍ (22:15 GMT) ഉച്ചവരെ (07:00 GMT) തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചതായി പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
26 സ്ഥലങ്ങളില്‍ ഡ്രോണുകള്‍ കണ്ടതായും അവ ‘ട്രാക്ക് ചെയ്യുകയും ഇടപഴകുകയും ചെയ്യുന്നു’ എന്ന് ഇന്ത്യന്‍ സൈന്യം പറഞ്ഞതിനാല്‍ ഇന്ത്യന്‍ അധീന കശ്മീരിലും ഇന്ത്യയുടെ പഞ്ചാബ് സംസ്ഥാനത്തും ഉടനീളം സ്‌ഫോടനങ്ങളും വ്യോമാക്രമണ സൈറണുകളും കേള്‍ക്കുന്നു.

പഞ്ചാബ് സംസ്ഥാനത്തെ ഫിറോസ്പൂരില്‍ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്.
പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ബുധനാഴ്ച ഇന്ത്യ മിസൈലുകള്‍ വിക്ഷേപിച്ചതിന് ശേഷം ഇതുവരെ ഏകദേശം 50 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Continue Reading

Trending