Connect with us

india

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ പാചക വാതക സിലിണ്ടറിന്റെ വില 2000 രൂപയായി ഉയര്‍ത്തും; മുന്നറിയിപ്പുമായി മമത

ആവാസ് യോജനക്ക് കീഴിലുള്ള വീടുകളുടെ നിര്‍മാണം ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മമത അന്ത്യശാസനം നല്‍കി. അല്ലാത്തപക്ഷം മെയ് മുതല്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് വീടുകള്‍ നിര്‍മിക്കുമെന്നും മമത അവകാശപ്പെട്ടു.

Published

on

കേന്ദ്രത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ പാചക വാതക സിലിണ്ടറിന്റെ വില 2000 രൂപയായി ഉയര്‍ത്തുമെന്ന മുന്നറിയിപ്പുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജാര്‍ഗ്രാം ജില്ലയില്‍ സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കവെയാണ് മമതയുടെ പ്രതികരണം.‘ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ പാചക വാതക സിലിണ്ടറിന്റെ വില 1500 രൂപയായോ 2000 രൂപയായോ ആയി ഉയര്‍ത്തിയേക്കും. പിന്നീട് നമുക്ക് അടുപ്പില്‍ തീ കൊളുത്തണമെങ്കില്‍ വിറക് ശേഖരിക്കുന്ന പഴയ കാലത്തേക്ക് മടങ്ങേണ്ടി വരും’, മമത പറഞ്ഞു.

ആവാസ് യോജനക്ക് കീഴിലുള്ള വീടുകളുടെ നിര്‍മാണം ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മമത അന്ത്യശാസനം നല്‍കി. അല്ലാത്തപക്ഷം മെയ് മുതല്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് വീടുകള്‍ നിര്‍മിക്കുമെന്നും മമത അവകാശപ്പെട്ടു.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അവരുടെ വേതനം നല്‍കാന്‍ കേന്ദ്രം തയാറാകുന്നില്ലെന്നും മമത ആരോപിച്ചു. 59 ലക്ഷം വരുന്ന തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടാണ് വേതനം വിതണം ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സന്ദേശ്കാലി അതിക്രമക്കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ കുറിച്ച് പ്രതികരിക്കാന്‍ മമത തയ്യാറായില്ല. 50 ദിവസത്തോളം ഒളിവിലായിരുന്ന ഷാജഹാന്‍ ഷെയ്ഖിനെ വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബലാത്സംഗ കേസില്‍ അറസ്റ്റിലായി; പിന്നാലെ വീട് തകര്‍ത്തു; ഒടുവില്‍ നിരപരാതിയെന്ന് കോടതി

ബലാത്സംഗ കേസില്‍ അറസ്റ്റിലായ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷഫീഖ് അന്‍സാരിയെ കുറ്റവിമുക്തനാക്കി കോടതി

Published

on

മധ്യപ്രദേശില്‍ ബലാത്സംഗ കേസില്‍ അറസ്റ്റിലായ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷഫീഖ് അന്‍സാരിയെ കുറ്റവിമുക്തനാക്കി കോടതി. ഷഫീഖ് അന്‍സാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തന്റെ വീട് പൊളിച്ചുമാറ്റിയതിനാലാണ് സ്ത്രീ ആരോപണം ഉന്നയിച്ചതെന്ന് രാജ്ഗഡ് ജില്ലയിലെ സെഷന്‍സ് കോടതി കണ്ടെത്തി. ബലാത്സംഗ പരാതിയെത്തുടര്‍ന്ന് അധികൃതര്‍ അന്‍സാരിയുടെ രണ്ട് കോടിയുടെ വീടും തകര്‍ത്തിരുന്നു.

പരാതി നല്‍കിയ സ്ത്രീയുടെയും ഇവരുടെ ഭര്‍ത്താവിന്റെയും മൊഴികളിളുണ്ടായ പൊരുത്തക്കേടുകള്‍ കണടെത്തിയിരുന്നു. ഇരയുമായി ലൈംഗിക ബന്ധം സ്ഥാപിച്ചുവന്ന പ്രതിയുടെ അവകാശവാദം വൈദ്യശാസ്ത്രപരമോ ശാസ്ത്രീയമോ ആയ തെളിവുകള്‍ ഉപയോഗിച്ച് സ്ഥിരീകരിക്കപ്പെടുന്നില്ല. പ്രതിയുടെ വീട്ടില്‍ ഇരയുടെ സാന്നിധ്യം തന്നെ സംശയാസ്പദമാണ്. സംഭവത്തെക്കുറിച്ച് ഭര്‍ത്താവിനെ അറിയിക്കാന്‍ വൈകിയതിനോ പരാതി നല്‍കാന്‍ വൈകിയതിനോ സ്ത്രീ തൃപ്തികരമായ ഒരു കാരണവും നല്‍കിയിട്ടില്ല’ – രാജ്ഗഡ് ജില്ലയിലെ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ചിത്രേന്ദ്ര സിങ് സോളങ്കി നിരീക്ഷിച്ചു.

2021 ഫെബ്രുവരിയിലാണ് അന്‍സാരിക്കെതിരെ സ്ത്രീ ബലാത്സംഗ പരാതി നല്‍കിയത്. അന്‍സാരിയെ താമസിപ്പിച്ചതിന് അദ്ദേഹത്തിന്റെ മകനും സഹോദരനുമെതിരെയും കേസെടുക്കുകയുണ്ടായി.

ബലാത്സംഗ ആരോപണങ്ങള്‍ക്ക് മുമ്പ് കൈയേറ്റം ആരോപിച്ച് മുനിസിപ്പല്‍ അധികൃതര്‍ സ്ത്രീയുടെ വീട് പൊളിച്ചുമാറ്റിയിരുന്നു. ഇവരുടെ വീട്ടില്‍ നിയമവിരുദ്ധമായ മയക്കുമരുന്ന് വ്യാപാരം നടക്കുന്നുണ്ടെന്ന് ആരോപിച്ച് അയല്‍ക്കാരും അവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.

നിയമവിരുദ്ധ മയക്കുമരുന്ന് കടത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനാലാണ് അവര്‍ തന്നെ ലക്ഷ്യമിട്ടതെന്ന് അന്‍സാരി പറഞ്ഞു. പ്രതികാരം ചെയ്യാനായി ആ സ്ത്രീ കള്ളപ്പരാതി നല്‍കി. ഒരു നോട്ടീസും നല്‍കാതെയാണ് രാവിലെ 7 മണിക്ക് തന്റെ വീട് പൊളിച്ചുമാറ്റിയത്. കീഴടങ്ങാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വേണ്ടിയാണ് പൊലീസ് ഇത് ചെയ്തത്. വീട് പൊളിച്ചതില്‍ നഷ്ടപരിഹാരം ലഭ്യമാക്കാനായി ഉചിതമായ ഫോറത്തെ സമീപിക്കും’ -അന്‍സാരി പറഞ്ഞു.

അതേസമയം, അന്‍സാരി ഒരു വാര്‍ഡ് കൗണ്‍സിലറാണെന്നും അന്‍സാരിയുടെയും പ്രദേശവാസികളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ സ്ത്രീയുടെ വീട് പൊളിച്ചുമാറ്റിയതെന്നും കോടതി വ്യക്തമാക്കി. വീട് പൊളിച്ചുമാറ്റിയതിന്റെ പേരില്‍ ഷഫീഖ് അന്‍സാരിക്കെതിരെ സ്ത്രീ ബലാത്സംഗ പരാതി നല്‍കിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്രതിയായ ഷഫീഖ് അന്‍സാരി സ്ത്രീയെ തെറ്റായി തടഞ്ഞുവച്ചതായോ ബലാത്സംഗം ചെയ്തതായോ ഭീകരത സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായോ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോടതി പറഞ്ഞു.

Continue Reading

india

ഇന്ത്യ ഹേറ്റ് ലാബ് റിപ്പോര്‍ട്ട്: ബി.ജെ.പി എം.എല്‍.എയുടെ അക്കൗണ്ടുകള്‍ റിമൂവ് ചെയ്ത് മെറ്റ

ഇയാളുടെ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളും മൂന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്തു.

Published

on

വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധനായ തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ ടി. രാജാ സിങ്ങിനെതിരെ നടപടിയുമായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ മാതൃകമ്പനിയായ മെറ്റ. ഇയാളുടെ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളും മൂന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്തു. മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള വിദ്വേഷ പ്രസംഗങ്ങളിൽ ഇന്ത്യയിൽ വൻ വർധനയുണ്ടായയെന്ന ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മെറ്റയുടെ നടപടി.

രാജാസിങ് 2024ൽ 32 വിദ്വേഷ പ്രസംഗങ്ങളാണ് നടത്തിയതെന്നും ഇതിൽ 22 എണ്ണം അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമായും മുസ്‍ലിം വിഭാഗത്തിനുനേരെ അക്രമത്തിന് പ്രേരിപ്പിക്കുകയും ചിലതിൽ ക്രിസ്ത്യാനികളെ ലക്ഷ്യമിടുകയും ചെയ്തു.

32 പ്രസംഗങ്ങളിൽ 16 എണ്ണം യൂട്യൂബിലും 13 എണ്ണം ഫേസ്ബുക്കിലുമാണ് അപ്ലോഡ് ചെയ്തതെന്നും ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ടിൽ വിശദീകരിക്കുകയുണ്ടായി. രാജാസിങ്ങിന്റെ റദ്ദാക്കിയ ഫേസ്ബുക്ക് അക്കൗണ്ടുകൾ ദശലക്ഷം ആളുകളാണ് ഫോളോ ചെയ്യുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ 1,55,000 പേരും പിന്തുടരുന്നുണ്ടായിരുന്നു.

2024ൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള വിദ്വേഷ പ്രസംഗങ്ങളിൽ ഇന്ത്യയിൽ 74 ശതമാനം വർധന ഉണ്ടായതായി യു.എസ് ആസ്ഥാനമായുള്ള ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ടിൽ പറയുന്നു. ഇത് ഫെബ്രുവരി പത്തിനാണ് പ്രസിദ്ധീകരിച്ചത്.

1,165 വിദ്വേഷ പ്രസംഗങ്ങളാണ് 2024ൽ രാജ്യത്ത് നടന്നത്. ഇതിൽ 98.5 ശതമാനം വിദ്വേഷ പ്രസംഗങ്ങളും മുസ്‍ലിംകളെ ലക്ഷ്യം വെച്ചുള്ളതാണെന്നും അതിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികവും ബി.ജെ.പിയുടെയോ സഖ്യകക്ഷികളുടെയോ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിലാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

വിദ്വേഷ പ്രസംഗങ്ങളെ തുടർന്ന് 2020ൽ ഇയാളെ മെറ്റയുടെ പ്ലാറ്റ് ഫോമുകളിൽനിന്ന് വിലക്കിയിരുന്നുവെങ്കിലും മറ്റു പേരുകളിൽ അക്കൗണ്ട് തുറന്ന് വിദ്വേഷ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നത് തുടർന്നു. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ 2022 ആഗസ്റ്റിൽ ഇയാളെ തെലങ്കാന പൊലീസ് അറസ്റ്റു ചെയ്യുകയുണ്ടായി.

2024ൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള വിദ്വേഷ പ്രസംഗങ്ങളിൽ ഇന്ത്യയിൽ 74 ശതമാനം വർധന ഉണ്ടായതായി യു.എസ് ആസ്ഥാനമായുള്ള ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ടിൽ പറയുന്നു. ഇത് ഫെബ്രുവരി പത്തിനാണ് പ്രസിദ്ധീകരിച്ചത്.

1,165 വിദ്വേഷ പ്രസംഗങ്ങളാണ് 2024ൽ രാജ്യത്ത് നടന്നത്. ഇതിൽ 98.5 ശതമാനം വിദ്വേഷ പ്രസംഗങ്ങളും മുസ്‍ലിംകളെ ലക്ഷ്യം വെച്ചുള്ളതാണെന്നും അതിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികവും ബി.ജെ.പിയുടെയോ സഖ്യകക്ഷികളുടെയോ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിലാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Continue Reading

india

മഹാകുംഭമേളയില്‍ നിന്നുള്ള വരുമാനം 2 ലക്ഷം കോടിയെന്ന് യോഗി; ശമ്പളം കിട്ടിയിട്ട് രണ്ട് മാസമായെന്ന് പ്രയാഗ്‌രാജിലെ ശുചീകരണ തൊഴിലാളി

സമൂഹമാധ്യമങ്ങളില്‍ വന്ന വീഡിയോയിലാണ് യുവാവിന്റെ ദാരുണാവസ്ഥ വെളിവാകുന്നത്.

Published

on

മഹാകുംഭമേളയില്‍ നിന്നുള്ള വരുമാനം രണ്ട് ലക്ഷം കോടിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുമ്പോഴും പ്രയാഗ്‌രാജിലെ ശുചീകരണ തൊഴിലാളിക്ക് രണ്ട് മാസമായി ശമ്പളം കിട്ടിയില്ലെന്ന് റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളില്‍ വന്ന വീഡിയോയിലാണ് യുവാവിന്റെ ദാരുണാവസ്ഥ വെളിവാകുന്നത്. ഹിന്ദി മാധ്യമമായ ദൈനിക് ഭാസ്‌കറാണ് വീഡിയോ പുറത്ത് വിട്ടത്.

വിഡിയോയില്‍ യുവാവ് തനിക്ക് ഭക്ഷണം കഴിക്കാന്‍ പണം നല്‍കാമോ എന്ന് ചോദിക്കുന്നതും താങ്കള്‍ ഇവിടെ ജോലി ചെയ്യുന്നില്ലേ പണം ലഭിക്കുന്നില്ലേ എന്ന് വീഡിയോ എടുത്ത വ്യക്തി തിരിച്ച് ചോദിക്കുന്നതും കാണാം. അപ്പോള്‍ യുവാവ് കുംഭമേളയില്‍ ശുചീകരണ പ്രവര്‍ത്തനം ചെയ്യുകയാണ് തന്റെ തൊഴിലെന്നും എന്നാല്‍ രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും വെളിപ്പെടുത്തി. ആരാണ് ശമ്പളം നല്‍കേണ്ടതെന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നാണ് യുവാവ് പറയുന്നത്.

കുംഭമേളയില്‍ നിന്നും രണ്ട് ലക്ഷം കോടി രൂപയോ അതിലധികമോ വരുമാനം ലഭിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് കുംഭമേളയിലെ സാധാരണ ശുചീകരണ തൊഴിലാളിക്ക് രണ്ട് മാസമായി വേതനം ലഭിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തല്‍ വരുന്നത്.

45 ദിവസത്തിനുള്ളില്‍ ഏകദേശം 450 ദശലക്ഷം ഭക്തര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മഹാ കുംഭമേള സംസ്ഥാനത്തിന്റെ ജി.ഡി.പിയില്‍ ഒരു ശതമാനത്തിലധികം വര്‍ധനവുണ്ടാക്കുമെന്നും കണക്കുകള്‍ പുറത്ത് വരുന്നുണ്ട്. 2019ല്‍ പ്രയാഗ്‌രാജില്‍ നടന്ന അര്‍ദ്ധ കുംഭമേള സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് 1.2 ലക്ഷം കോടി രൂപ സംഭാവന നല്‍കിയതായി യോഗി ആദിത്യനാഥ് പറഞ്ഞു.

‘ഈ വര്‍ഷം 40 കോടി ഭക്തര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹാ കുംഭമേള രണ്ട് ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ യോഗി അടുത്തിടെ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.

അതേസമയം മഹാകുംഭമേള വലിയതോതില്‍ മലിനീകരണം ഉണ്ടാക്കുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. പ്രയാഗ്‌രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയില്‍ വിശ്വാസികള്‍ കുളിക്കുന്ന സംഗമ വെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ മലമൂത്ര വിസര്‍ജ്യത്തിലൂടെയുണ്ടാവുന്ന ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇത് വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും വിവാദങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച, ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത െ്രെടബ്യൂണലിനെ അറിയിച്ചിരുന്നു. ഉയര്‍ന്ന തോതിലുള്ള മലമൂത്ര വിസര്‍ജനം വഴി ഉണ്ടാവുന്ന ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വെള്ളത്തില്‍ വര്‍ധിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കുംഭമേളക്കിടയില്‍ ആള്‍ക്കൂട്ട അപകടങ്ങള്‍, തീപിടിത്തം, വാഹനാപകടം എന്നിവ നടന്ന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിഷേധിച്ചിരുന്നു. വി.ഐ.പികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കുമ്പോള്‍ സാധാരണക്കാരായ തീര്‍ത്ഥാടകരെ യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും മമത പറഞ്ഞു.

Continue Reading

Trending