kerala
ഐഡിയല്‍ കടകശ്ശേരി; ഇത് ചരിത്രം
സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ മലപ്പുറത്തെ ഐഡിയല്‍ ഇ.എച്ച.എസ്.എസ് കടകശ്ശേരി അട്ടിമറി വിജയം നേടി ഒന്നാമതെത്തിയതോടെ പിറന്നത് പുതുചരിത്രം

ഷഹബാസ് വെള്ളില
തിരുവനന്തപുരം: 12 കുട്ടികളുമായി കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍സെക്കന്ററി സ്കൂളിനോടനുബന്ധിച്ച് ഐഡിയല്‍ ട്രസ്റ്റ ആരംഭിച്ച കായിക പരിശീലന കേന്ദ്രത്തെയാണ് ഇന്ന് കായിക കേരളം ഉറ്റുനോക്കുന്നത്. സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ പാലക്കാടിന്റെയും എറണാംകുളത്തിന്റെയും കുത്തക തകര്‍ത്ത് മലപ്പുറത്തുനിന്നൊരു വിജയഗാഥ. അത് ഐഡിയല്‍ കടകശ്ശേരിയുടെ കഥയാണ്. സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ മലപ്പുറത്തെ ഐഡിയല്‍ ഇ.എച്ച.എസ്.എസ് കടകശ്ശേരി അട്ടിമറി വിജയം നേടി ഒന്നാമതെത്തിയതോടെ പിറന്നത് പുതുചരിത്രം. 2019 ല്‍ അവസാനമായി നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 13ാം സ്ഥാനത്ത് ഫിനിഷ് ചെയ്തൊരു ടീമാണ് വര്‍ഷങ്ങള്‍ക്കിപ്പും ചാമ്പ്യന്‍കിരീടവും കൊണ്ടുതലസ്ഥാനം വിടുന്നത്.
ഏഴ് സ്വര്‍ണവും ഒമ്പത് വെളളിയും നാല് വെങ്കലവും നേടി 66 പോയിന്റാണ് കടകശ്ശേരി വാരികൂട്ടിയത്. ഇതില്‍ ഒരു മീറ്റ് റെക്കോര്‍ഡും ഐഡിയലിനുണ്ട്. ഐശ്വര്യ സുരേഷ് (സീനിയര്‍ ഗേള്‍സ് ജാവലിന്‍) മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. ഫെബിന് കെ ബാബു (സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ്), മുഹമ്മദ് മുഹ്സിന് (സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപ്), അലന് മാത്യു (ജൂനിയര്‍ ബോയ്സ് 100 മീറ്റര്‍), റബീഹ് അഹമ്മദ് (ജൂനിയര്‍ ബോയ്സ് 400 മീറ്റര്‍ ഹര്‍ഡില്‍സ്), ശീതള്‍ എം.എസ് (3000 കി.മീ വാക്കിംഗ്), ആസിഫ് ടി.സി (സീനിയര്‍ ബോയ്സ് ജാവലിന്‍) എന്നിവരാണ് ഐഡിയലിനായി സ്വര്‍ണം നേടിയത്. അജിത്തിന് ഇരട്ട വെള്ളിയാണ് മീറ്റില്‍ നിന്നും സ്വന്തമാക്കിയത് (ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ട്, ഡിസ്കസ് ത്രൊ), സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ട്രിപ്പില്‍ ജംപില്‍ മുഹമ്മദ് മുഹ്സിന് നേരിയ വ്യത്യാസത്തിനാണ് സ്വര്‍ണം നഷ്ടമായത്. 14.59 ആണ് മുഹ്സിന് ചാടിയത്. 14.60 മീറ്ററിനാണ് സ്വര്‍ണം. മുഹമ്മദ് ഷാന്‍ (സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍), അലന് ബിജു( ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍), റിറ്റി പാ രാജു (സീനിയര്‍ പെണ്കു്ട്ടികളുടെ 800 മീറ്റര്‍), ദേവിക സി.എസ് (സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപ്) എന്നിവരാണ് മറ്റ് വെള്ളിക്കാര്‍. അജിത്ത് (ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രൊ), അനുഗ്രഹ (സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍), മുഹമ്മദ് മുഹ്സിന് (സീനിയര്‍ ബോയ്സ് ലോംഗ് ജംപ്) എന്നിവര്‍ വെങ്കലവും നേടി. നിലവില്‍ അന്‍പതോളം കായിക പ്രതിഭകള്‍ സ്കൂളില്‍ തീവ്രപരിശീലനം നടത്തുന്നുണ്ട്.
കാമ്പസിലെ കായിക വിഭാഗം മേധാവി ഷാഫി അമ്മായത്തിന്റെ നേതൃത്വത്തില്‍ മികച്ച സൗകര്യമാണ് താരങ്ങള്‍ക്ക് ഇവിടെ ലഭിക്കുന്നത്. മലപ്പുറം മഞ്ചേരി കാരക്കുന്ന് സ്വദേശി നദീഷ് ചാക്കോയാണ് മുഖ്യപരിശീലകന്‍. ഇദ്ദേഹത്തിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ കഠിനാധ്വാനമാണ് ഈ വിജയം. 80 ഓളം കായിക താരങ്ങളെ വിവിധ നാഷണല്‍ മീറ്റുകളില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുപ്പിച്ചു മെഡലുകള്‍ നേടാന്‍ സ്കൂളിനായിട്ടുണ്ട്. ഈ കഴിഞ്ഞ ജൂനിയര്‍ നാഷണല്‍ മീറ്റില്‍ നദീഷിന്റെ കോച്ചിംഗ് മികവില്‍ 9 പേരാണ് പങ്കെടുത്ത് മെഡലുകള്‍ കരസ്ഥമാക്കിയത്. താരങ്ങള്‍ക്കും അധ്യാപകര്‍ക്കും പരിശീലകര്‍ക്കും മികച്ച പിന്തുണയുമായി മനേജ്മെന്റുമണ്ട്. ഹര്‍ഡില്‍സിലെ സുവര്‍ണതാരം അനീസ് റഹ്മാന്, സാജിദ്, എ.ആര് ദീപ്തി, അജ്മല്‍ റിദ് വാന്‍, ജിഷ്ണു, പി.വി സുഹൈല്‍, ജിജിന് വിജയന്, ഹാരിസ് റഹ്മാന്, റുബീന,പ്രഭാവതി, ശ്രീലക്ഷമി, അശ്വതി ബിനു ,മെല്ബിന് ബിജു, അര്‍ഷാദ്, ദില്‍ശില്‍, സൈഫുദ്ദീന് തുടങ്ങി അനേകം കായിക താരങ്ങള്‍ ഐഡിയലിന്റെ ഉല്പന്നങ്ങളാണ്.
കഴിഞ്ഞ വര്‍ഷം മുതല്‍ തൈക്കോണ്ടോ, കരാട്ടേ, സ്കേറ്റിംഗ്, ഫുഡ്ബോള്‍, വോളിബോള്‍, യോഗ തുടങ്ങി ഒട്ടേറെ കായിക മത്സരപരിശീലനങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. സ്കൂളില്‍ പുതുതായി നിര്‍മ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വീമ്മിംഗ് പൂള് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ്. രാവിലെ ആറ് മുതല്‍ എട്ടര വരെയും വൈകിട്ട് 4 മുതല്‍ 6.30 വരെയുമാണ് പരിശീലന സമയം. സ്പ്രിന്റ്, ജംപ്, ഹര്‍ഡില്‍സ്, ത്രോസ് മുതലായ ഇനങ്ങളിലാണ് പ്രധാനമായും പരിശീലനം ഒരുക്കിയിട്ടുള്ളതെന്ന് ഐഡിയല്‍ ട്രസ്റ്റ് ചെയര്മാന് പി.കുഞ്ഞാവു ഹാജി, സെക്രട്ടറി കെ.കെ.എസ് ആറ്റക്കോയ തങ്ങള്‍, മാനേജര്‍ മജീദ് ഐഡിയല്‍ എന്നിവര്‍ പറയുന്നു
kerala
മഴക്കെടുതി; സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ഏഴ് പേര് മരിച്ചു. ഒരാളെ കാണാതായി. വിവിധയിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ കാല് വഴുതി വീണ് യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് മരിച്ചത്. വടകര മാഹി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.
പത്തനംതിട്ട തിരുവല്ലയില്‍ തോട്ടില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ പള്ളിപ്പാട് സ്വദേശി സ്റ്റീവ് വെള്ളത്തില്‍ വീണ് മരിച്ചു. എറണാകുളം ചെറായിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖില്‍ മുരളിയുടെ മൃതദേഹം ലഭിച്ചു.
കഴിഞ്ഞ ദിവസം മീന്‍ പിടിക്കുന്നതിനിടെ കാണാതായ മലപ്പുറം പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കണ്ണൂര്‍ പാട്യം മുതിയങ്ങ സ്വദേശി നളിനിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടില്‍ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെയാണ് കാണാതായത്.
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എഴുപതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോടും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചട്ടഞ്ചാല്‍ ദേശീയപാതയുടെ മേല്പാലത്തില് വിള്ളല്‍ കണ്ടെത്തിയതും ആശങ്കയായി.
തിരുവനന്തപുരം പേരൂര്‍ക്കട എസ്എ പി ക്യാമ്പില്‍ രാവിലെ മരം വീണു മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
kerala
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിസന്ധികള്‍ ശ്രദ്ധയില്‍പെടുത്തി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് സമരം നടത്തുക.
ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്.ടി ഓഫിസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കല്‍, 40 വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്.ടി.സിക്ക് കൈമാറല്‍ അടക്കമുള്ള നടപടികള്‍ പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ 14 വര്‍ഷം മുമ്പുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
kerala
വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ കടലില്‍ പോയി കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ഇവരില്‍ നാല് പേരെ കോസ്റ്റ് ഗാര്‍ഡ് തിരിച്ചെത്തിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.
ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. കടല്‍ ശാന്തമായപ്പോള്‍ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീര്‍ന്നതോടെ നടുക്കടലില്‍ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡെത്തിയാണ് ഇവരെ രക്ഷിച്ചത്.
ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മറിഞ്ഞ വള്ളത്തിനു മുകളില്‍ അഭയം പ്രാപിച്ചവരെ തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
india3 days ago
യുപിയില്‍ മുസ്ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്