Connect with us

Culture

ഇന്ത്യയും ഓസീസും നേര്‍ക്കുനേര്‍

Published

on

ലണ്ടന്‍:ജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ ഒരു ഇന്ത്യന്‍ നായകനും മുതിരില്ല. വിരാത് കോലിയും വിത്യസ്തനല്ല. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ കളിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച അതേ സംഘം തന്നെയിറങ്ങും. ഓസ്‌ട്രേലിയക്കാരില്‍ അന്ധവിശ്വാസം കുറവാണ്-പക്ഷേ വിന്‍ഡീസിനെ പരാജയപ്പെടുത്തിയ സംഘത്തില്‍ അവരും കാര്യമായ മാറ്റത്തിന് മുതിരില്ല. ഇന്നത്തെ ഓവല്‍ പോരാട്ടത്തില്‍ പക്ഷേ ആകാശം വില്ലനാണ്. നല്ല മഴക്കാണ് സാധ്യത പറയുന്നത്. കനത്ത മഴയില്‍ വെള്ളിയാഴ്ച്ച കാര്‍ഡിഫില്‍ നടക്കേണ്ടിയിരുന്ന പാക്കിസ്താന്‍-ശ്രീലങ്ക മല്‍സരം മുടങ്ങിയിരുന്നു. ഇംഗ്ലീഷ് മഴക്ക്് പൊതുവേ ശക്തി കുറവായതിനാല്‍ മല്‍സരം ഓവറുകല്‍ വെട്ടിച്ചുരുക്കേണ്ടി വന്നാലും നടക്കാനാണ് സാധ്യത. ഇന്ത്യക്കിത് രണ്ടാം മല്‍സരമാണെങ്കില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക്് മൂന്നാമത് അങ്കമാണ്. രണ്ട് മല്‍സരങ്ങളിലും വിജയം നേടി അവര്‍ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. ന്യൂസിലാന്‍ഡ് മാത്രമാണ് നാലില്‍ ഓസീസിനൊപ്പമുള്ളത്. വിന്‍ഡീസിനെതിരായ. മല്‍സരത്തിലെ ബാറ്റിംഗ് തകര്‍ച്ചയിലും വാലറ്റക്കാരുടെ മികവല്‍ ഓസീസ് വലിയ സ്‌ക്കോര്‍ സമ്പാദിച്ചിരുന്നു. എട്ടാം നമ്പറില്‍ കളിച്ച കോള്‍ട്ടര്‍ നിലെയായിരുന്നു 92 റണ്‍സുമായി കസറിയത്. ഇന്ത്യക്ക് ഓസീസ് വാലറ്റം മുന്നറിയിപ്പാണ്. നിലെക്് പുറമെ പാറ്റ് കമ്മിന്‍സും നന്നായി ബാറ്റ് ചെയ്യും. അതായത് ഒമ്പതാം നമ്പര്‍ വരെ നല്ല ബാറ്റിംഗ് ശക്തി ഓസീസിനുണ്ട്. ഓപ്പണര്‍മാരായ നായകന്‍ അരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് വിന്‍ഡീസിനെതിരെ മിന്നാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് കരുത്ത് കാട്ടിയിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്‍ ഉള്‍പ്പെടുന്ന മധ്യനിരയുടെ സംഭാവനയും മോശമായിരുന്നു. ഇന്ത്യക്കും സമാന പ്രശ്‌നങ്ങളുണ്ട്. ശിഖര്‍ ധവാന്‍, നായകന്‍ വിരാത് കോലി എന്നിവര്‍ ദക്ഷിണാഫ്രിക്കക്കെതിരായ മല്‍സരത്തില്‍ നിറം മങ്ങിയിരുന്നു. നാലാമനായ കെ.എല്‍ രാഹുലിന് നല്ല തുടക്കം കിട്ടിയെങ്കിലും കാഗിസോ റബാദയുടെ മികച്ച പന്തിലാണ് പുറത്തായത്. രോഹിത് ശര്‍മ സെഞ്ച്വറിയുമായി ടീമിനെ മുന്നോട്ട് നയിച്ച മല്‍സരത്തില്‍ മഹേന്ദ്രസിംഗ് ധോണിക്കും കരുത്ത് കാട്ടാനായിരുന്നു. ബൗളര്‍മാരില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്് അഞ്ച് വിന്‍ഡീസ് വിക്കറ്റുകള്‍ നേടി ലോകകപ്പില്‍ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറായി മാറിയിരുന്നു. പാറ്റ് കമ്മിന്‍സ്, ആദം സാപ്പ തുടങ്ങിയവരാണ് മറ്റ് പ്രധാന വെല്ലുവിളികള്‍. പക്ഷേ ജസ്പ്രീത് ബുംറ ഇന്ത്യന്‍ നിരയിലെ പ്രധാന മാറ്റമാണ്. സത്താംപ്ടണില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരെ അദ്ദേഹം വെള്ളം കുടിപ്പിച്ചിരുന്നു. മധ്യ ഓവറുകളില്‍ വരുന്ന സ്പിന്നര്‍മാരായ യൂസവേന്ദ്ര ചാഹലും കുല്‍ദീപും നന്നായി പന്തെറിയുന്നുണ്ട്.
ലോകകപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും അവസാനമായി കളിച്ചത് കഴിഞ്ഞ ലോകകപ്പ് സെമിയിലായിരുന്നു. അന്ന് ധോണിയുടെ ഇന്ത്യക്കായിരുന്നു പരാജയം. രണ്ട് ടീമുകളും ലോകകപ്പ് ഒരുക്കത്തില്‍ അഞ്ച് മല്‍സര പരമ്പര കളിച്ചപ്പോള്‍ ആദ്യ രണ്ടില്‍ ജയിച്ച ഇന്ത്യ അവസാന മൂന്നില്‍ തോറ്റിരുന്നു. അന്ന് ഓസീസ് സംഘത്തില്‍ വാര്‍ണറും സ്മിത്തുമുണ്ടായിരുന്നില്ല. ടോസ് നിര്‍ണായകമാണ് മല്‍സരത്തില്‍. മല്‍സരം മൂന്ന് മണി മുതല്‍.

GULF

ഖത്തർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് യുഎംഎഐ ഖത്തർ

ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്

Published

on

ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മൊസെല്ലേ ഫെർണാണ്ടസ് വെള്ളി മെഡലും സീനിയർ വിഭാഗം ടീം ഇവന്റിൽ യു എം എ ഐ ഇൻസ്ട്രക്ടർമാരായ ഫാസിൽ കെ വി, അനസ് കെ ടി, മാസിൻ വി എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.

Continue Reading

Film

ചരിത്രസംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന പോരാട്ട വീര്യത്തിന്റെ ‘നരിവേട്ട’ ; ട്രെയിലർ വൈറലാകുന്നു

Published

on

ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും പോലത്തെ ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് നരിവേട്ടയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നത്. ‘ഇഷ്‌ക്‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് “നരിവേട്ട”. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട’ എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ട്രെയിലർ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ട്രെയിലർ ഓർമ്മിപ്പിക്കുന്നത്. ഇത്തരം സമരങ്ങളുമായി സിനിമയെ ചേർത്തു വെച്ചുള്ള ചർച്ചകളാണ് സോഷ്യൽമീഡിയിലിപ്പോൾ നടക്കുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘർഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്ന മുൻവിധി പ്രേക്ഷകർക്ക് നൽകാൻ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

ചിത്രത്തിൽ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരും പറയുന്നത്. സി കെ ജാനുവിനെ ഓർമ്മപ്പെടുത്തുന്ന രീതിക്കുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുൻവിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ട’യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. മെയ് 16ന്  തീയേറ്ററുത്തുന്ന ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിംങ്ങിലേക്ക് കയറിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Film

മാർച്ചിൽ തിളങ്ങിയത് ‘എമ്പുരാൻ’ മാത്രം; കലക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

Published

on

എറണാകുളം: മാർച്ച് മാസം റിലീസ് ചെയ്ത സിനിമാ കണക്കുകൾ പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. തീയറ്റർ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസർ അസോസിയേഷൻ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണെന്ന് കണക്കുകൾ കാണിക്കുന്നു. മാർച്ച് മാസം ലാഭം നേടിയത് പൃഥിരാജ് ചിത്രമായ എമ്പുരാൻ മാത്രമാണ്.

മാർച്ചിൽ പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാ​ഗവും നഷ്ടത്തിലാണെന്നാണ് ഈ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. മാർച്ചിൽ പുറത്തിറങ്ങിയ ആറ് ചിത്രങ്ങളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിലും താഴെയായിരുന്നു. മറുവശം, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാര്‍, പ്രളയശേഷം ഒരു ജലകന്യക, വടക്കന്‍ എന്നിങ്ങനെ അഞ്ച് സിനിമകളാണ് മാർച്ച് ഏഴിന് പുറത്തിറങ്ങിയത്. ഈ അഞ്ച് സിനിമകൾക്കും തിയേറ്റർ വിഹിതംവഴി മുടക്കുമുതല്‍ തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നാണ് കണക്കുകൾ.

അഭിലാഷം, എമ്പുരാൻ, വടക്കൻ, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാർ എന്നീ ചിത്രങ്ങളാണ് ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രങ്ങൾ. മാർച്ച് മാസം റിലീസ് ആയതിൽ ആറ് സിനിമകളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ്. 85 ലക്ഷം മുതൽ മുടക്കിൽ നിർമ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് 22000 രൂപ മാത്രമാണ്.

 

Continue Reading

Trending