Connect with us

Cricket

ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ

280 റണ്‍സിന്റെ ജയമാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ സ്വന്തമാക്കിയത്.

Published

on

ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ. ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്ത് തുടരുന്നത്. 280 റണ്‍സിന്റെ ജയമാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ സ്വന്തമാക്കിയത്.

10 കളികളില്‍ നിന്നു 7 ജയങ്ങളുള്ള ഇന്ത്യക്ക് 71.67 ശതമാനം പോയിന്റുകളാണ് ഉള്ളത്. ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ ജയത്തിലൂടെ ഇന്ത്യക്ക് 12 പോയിന്റുകളാണ് ലഭിച്ചത്. 62.50 ശതമാനത്തോടെ ഓസ്ട്രേലിയയാണ് രണ്ടാമത്. 12 കളിയില്‍ 8 ജയമാണ് ഓസ്ട്രേലിയക്കുള്ളത്. ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ശ്രീലങ്കയും മുന്നേറിയതോടെ അവര്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി.

ഇന്ത്യയോടൊപ്പം കളിച്ച ആദ്യ മത്സരത്തില്‍ തന്നെ ബംഗ്ലാദേശ് തോറ്റതോടെ അവര്‍ ആറാം സ്ഥാനത്തേക്ക് എത്തി. നാലാം സ്ഥാനത്ത് ന്യൂസിലന്‍ഡും അഞ്ചാമത് ഇംഗ്ലണ്ടും ആറാം സ്ഥാനത്ത് ബംഗ്ലാദേശുമാണ് ഉള്ളത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഇന്ത്യ-ബംഗ്ലാദേശ് ട്വന്‍റി20; ഗ്വാളിയാറിൽ ബന്ദിന് ആഹ്വാനം ചെയ്ത് ഹിന്ദു മഹാസഭ

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ അതിക്രമം നടക്കുന്നതായി ആരോപിച്ചാണ് ഗ്വാളിയാറില്‍ ട്വന്റി-20 മത്സരം നടക്കുന്ന ദിവസം ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Published

on

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തില്‍ പ്രതിഷേധിച്ച് ഒക്ടോബറര്‍ ആറിന് മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ബന്ദിന് ആഹ്വാനം ചെയ്ത് ഹിന്ദു മഹാസഭ. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ അതിക്രമം നടക്കുന്നതായി ആരോപിച്ചാണ് ഗ്വാളിയാറില്‍ ട്വന്റി-20 മത്സരം നടക്കുന്ന ദിവസം ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞദിവസം, ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കെതിരെയും വിവിധ ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഒന്നാം ടെസ്റ്റ് നടന്ന ചെന്നൈയിലെ ചൊപ്പോക്ക് സ്റ്റേഡിയത്തിനു മുന്നിലും പ്രതിഷേധങ്ങള്‍ അരങ്ങേറി. ഗ്വാളിയില്‍ ഒക്ടോബര്‍ ആറിന് നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി-20 മത്സരത്തെ ഹിന്ദു മഹാസഭ എതിര്‍ക്കുന്നതായി ദേശീയ വൈസ് പ്രസിഡന്റ് ജെയ്‌വീര്‍ ഭരദ്വാജ് പറഞ്ഞു. ബംഗ്ലാദേശില്‍ ഇപ്പോഴും ഹിന്ദുക്കള്‍ക്കെതിരെ അതിക്രമം നടക്കുകയാണെന്നും ബംഗ്ലാദേശിനൊപ്പം ക്രിക്കറ്റ് കളിക്കാനുള്ള തീരുമാനം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അവശ്യ സേവനങ്ങള്‍ തടയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ, ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര നിര്‍ത്തിവെക്കണമെന്ന് ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാവ് രത്തന്‍ ശാരദ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് ബി.സി.സി.ഐ സെക്രട്ടറി. രണ്ടു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഈമാസം 27 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ കാണ്‍പൂരിലാണ് രണ്ടാമത്തെ ടെസ്റ്റ് നടക്കുന്നത്.

ബംഗ്ലാദേശിനെതിരെ പരമ്പര കളിക്കാനുള്ള ബി.സി.സി.ഐ തീരുമാനത്തിലും കേന്ദ്രം അനുമതി നല്‍കിയതിലും ഒരു വിഭാഗം ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. എന്നാല്‍, മുതിര്‍ന്ന നേതാവിന്റെ മകന്‍ ബി.സി.സി.ഐ തലപ്പത്തുള്ളതിനാല്‍ പലരും പരസ്യമായ വിമര്‍ശനം ഉന്നയിക്കാന്‍ മടിക്കുകയാണ്.

Continue Reading

Cricket

ആർ അശ്വിന് സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച നിലയിൽ, 339-6

മുന്‍നിര തകര്‍ന്ന ഇന്ത്യയെ കെട്ടുറപ്പോടെ നിര്‍ത്തിയത് ഇരുവരുടെയും ഇന്നിങ്‌സായിരുന്നു.

Published

on

ആറുവിക്കറ്റ് കഴിഞ്ഞുള്ള ആ ക്ലൈമാക്‌സ് ഇല്ലായിരുന്നെങ്കില്‍, ഈ ടെസ്റ്റ് കാഴ്ചകള്‍ക്കിത്ര ഭംഗിയുണ്ടാവുമായിരുന്നില്ല. ബംഗ്ലാദേശിനെതിരേ 34-ന്‌
നാല് എന്ന നിലയില്‍ കൂപ്പുകുത്തിയ, അതല്ലെങ്കില്‍ 144-ന്‌ ആറ് എന്ന അവസ്ഥയില്‍ തകര്‍ന്ന ടീം ഇന്ത്യ, അവിടെനിന്നങ്ങോട്ട് നടത്തിയ അതിജീവനം അദ്ഭുതപ്പെടുത്തുന്നതാണ്. ആ അതിജീവനത്തിന്റെ ജീവനാഡിയായി പ്രവര്‍ത്തിച്ചതാവട്ടെ, രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും.

മുന്‍നിര തകര്‍ന്ന ഇന്ത്യയെ കെട്ടുറപ്പോടെ നിര്‍ത്തിയത് ഇരുവരുടെയും ഇന്നിങ്‌സായിരുന്നു. ഒരുഘട്ടത്തില്‍ 34-ന് നാല് എന്ന നിലയില്‍ തകര്‍ന്നിരുന്നു ഇന്ത്യ. 144-ന്‌ ആറ് എന്ന നിലയിലായി പിന്നീട്. ഒരുവശത്ത് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ കാര്യമായി ചെറുത്തുനിന്നിരുന്ന എന്നതൊഴിച്ചാല്‍ (118 പന്തില്‍ 56) ബാക്കി മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. രോഹിത്തും കോലിയും ആറുറണ്‍സ് വീതമെടുത്തു മടങ്ങി. ശുഭ്മാന്‍ ഗില്ലാവട്ടെ, സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കുകയേ ചെയ്യാതെ പുറത്തായി. ഋഷഭ് പന്ത് 39 റണ്‍സും കെ.എല്‍. രാഹുല്‍ 16 റണ്‍സും എടുത്തു തിരിച്ചുകയറി.

തുടര്‍ന്നാണ് രവീന്ദ്രനും രവിചന്ദ്രനും ചേര്‍ന്ന് ഇന്ദ്രജാലം നടത്തിയത്. ടീം സ്‌കോര്‍ 144-ല്‍ ഒരുമിച്ച ഇരുവരെയും ആദ്യദിവസം സ്റ്റമ്പെടുക്കുന്നതുവരെ ബംഗ്ലാ ബൗളര്‍മാര്‍ക്ക് തൊടാനായില്ല. രോഹിത്, കോലി, ഗില്‍, പന്ത് തുടങ്ങിയ ബാറ്റിങ് ശക്തരുടെ വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശിന് വലിയ ബ്രേക്ക്ത്രൂ നല്‍കിയ ഹസന്‍ മഹ്‌മൂദിനും ഒന്നും ചെയ്യാനായില്ല. 144-ല്‍ ഒരുമിച്ച അവരങ്ങനെ 339 വരെ ടീമിനെ നേരായ വഴി നടത്തി. ഇതിനിടെ അശ്വിന്‍ സെഞ്ചുറി നേടി, ജഡേജ സെഞ്ചുറിക്കടുത്തുമെത്തി. അതിലൊക്കെ അപ്പുറത്ത് കൈവിട്ട കളി ഇന്ത്യ തിരിച്ചുപിടിച്ചു.

112 പന്തില്‍ 102 റണ്‍സാണ് അശ്വിന്റെ ബാറ്റില്‍നിന്ന് പിറന്നത്. രണ്ട് സിക്‌സും പത്ത് ഫോറും അകമ്പടി ചേര്‍ന്ന ഇന്നിങ്‌സ്. അശ്വിന്റെ ആറാം ടെസ്റ്റ് സെഞ്ചുറിയാണിത്. ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് മത്സരത്തിലും സെഞ്ചുറി നേടി എന്ന പ്രത്യേകതയും അശ്വിനൊപ്പം ചേരുന്നു. 2021-ല്‍ ചെപ്പോക്കില്‍ അവസാനം കളിച്ച മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 106 റണ്‍സാണ് അശ്വിന്‍ നേടിയിരുന്നത്. ബംഗ്ലാദേശിനെതിരേ കണ്ടെത്തുന്ന ആദ്യ സെഞ്ചുറിയുമാണ്. 108 പന്തുകളിലായിരുന്നു സെഞ്ചുറി നേട്ടം. ടെസ്റ്റിലെ അശ്വിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്.
എട്ടാമനായി ക്രീസില്‍ വന്ന് നാല് സെഞ്ചുറി നേടിയ ഒരേയൊരു ഇന്ത്യന്‍ താരവും അശ്വിനാണ്. ഇതേ നമ്പറില്‍ ക്രീസിലെത്തി അഞ്ച് സെഞ്ചുറി നേടിയ ന്യൂസീലന്‍ഡ് മുന്‍താരം ഡാനിയല്‍ വെട്ടോറി മാത്രമാണ് ലോകതലത്തില്‍ അശ്വിന് മുന്നിലുള്ളത്. ജഡേജയ്ക്ക് ശേഷം ടെസ്റ്റില്‍ ആയിരം റണ്‍സും നൂറിലധികം വിക്കറ്റും നേടിയ താരവും അശ്വിന്‍ തന്നെ. മറുവശത്ത് രവീന്ദ്ര ജഡേജ (117 പന്തില്‍ 86 റണ്‍സ്) മികച്ച പിന്തുണയോടെ മുന്നേറി. രണ്ട് സിക്‌സും പത്ത് ഫോറും ചേര്‍ന്നതാണ് ജഡേജയുടെ ഇന്നിങ്‌സ്. ഏഴാംവിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 228 പന്തില്‍ 195 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി.
അശ്വിന്റെ ഹോംഗ്രൗണ്ട് കൂടിയാണ് ചെപ്പോക്ക് സ്‌റ്റേഡിയം. അതിനാല്‍ത്തന്നെ ഗാലറിയുടെ വലിയ പിന്തുണയും അശ്വിന്റെ ഇന്നിങ്‌സിന് ഊര്‍ജം പകര്‍ന്നു. വളരെ ചേതോഹരമായിരുന്നു അശ്വിന്റെ ഇന്നിങ്‌സ്. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ വളരെ അനായാസം സിക്‌സിന് പായിച്ച ദൃശ്യങ്ങള്‍ അടക്കം അശ്വിന്റെ ഇന്നിങ്‌സിന് മാറ്റുകൂട്ടി.

Continue Reading

Cricket

പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും തുല്യ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

യുഎഇയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന വനിത ട്വന്റി 20 ലോകകപ്പ് മുതല്‍ പ്രഖ്യാപനം നടപ്പാക്കുമെന്ന് ഐസിസി.

Published

on

ഐസിസി ടൂര്‍ണമെന്റുകളില്‍ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും തുല്യ സമ്മാനത്തുക നല്‍കുമെന്ന് ഐസിസി. യുഎഇയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന വനിത ട്വന്റി 20 ലോകകപ്പ് മുതല്‍ പ്രഖ്യാപനം നടപ്പാക്കുമെന്ന് ഐസിസി.

പുരുഷ ലോകകപ്പുകളിലേതിന് സമാനമായ പാരിതോഷികം തന്നെയാകും ഇനി മുതല്‍ വനിത ലോകകപ്പുകള്‍ക്കുമുണ്ടാവുക. ഒരു പ്രധാന ടീം കായിക ഇനത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്ന് ഐസിസി പറഞ്ഞു.

2023 ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ആസ്‌ട്രേലിയക്ക് എട്ടു കോടി രൂപയായിരുന്നു സമ്മാനത്തുക ലഭിച്ചിരുന്നത്. ഈ വര്‍ഷം ജേതാക്കളാകുന്ന ടീമിന് 19 കോടിയിലേറെ രൂപ ലഭിക്കും. വനിത ക്രിക്കറ്റിന് ആഗോള വ്യാപകമായി പ്രചാരം നല്‍കുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്ന് ഐസിസി അറിയിച്ചു.

Continue Reading

Trending