Connect with us

Video Stories

ഇബ്രക്ക് ഡിമാന്‍ഡ്

Published

on

 

ലണ്ടന്‍: സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാരോ മൊറാട്ടയെ സ്വന്തമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാനേജര്‍ ഹോസെ മൗറീഞ്ഞോ വ്യക്തമാക്കി. റയല്‍ മാഡ്രിഡ് താരമായ മൊറാട്ടയെ ഓള്‍ഡ് ട്രാഫഡിലെത്തിക്കുക എന്നത് തന്റെ ലക്ഷ്യമായിരുന്നുവെങ്കിലും സ്പാനിഷ് ചാമ്പ്യന്മാരുമായി കരാറിലെത്താന്‍ കഴിഞ്ഞില്ലെന്ന് മൗറീഞ്ഞോ പറഞ്ഞു. അതേസമയം, കഴിഞ്ഞ സീസണിനൊടുവില്‍ കരാര്‍ പുതുക്കാതെ വിട്ട സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെ മൗറീഞ്ഞോ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്തു.
‘ഞങ്ങളുടേതല്ലാത്ത കളിക്കാരെപ്പറ്റി സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. മൊറാട്ട റയല്‍ മാഡ്രിഡിന്റെ കളിക്കാരനാണ്. ഞങ്ങള്‍ക്ക് അവനില്‍ താല്‍പര്യമുണ്ടായിരുന്നു. പക്ഷേ, മൊറാട്ടയുടെ വില സംബന്ധിച്ച് സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. തങ്ങളുടെ കളിക്കാര്‍ക്ക് എത്ര പണവും ആവശ്യപ്പെടാനുള്ള അവകാശം റയല്‍ മാഡ്രിഡിനുണ്ട്. അവര്‍ പറഞ്ഞ തുക അംഗീകരിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല.’ മൗറീഞ്ഞോ പറഞ്ഞു.
പരിക്കില്‍ നിന്ന് മോചനം നേടുന്ന സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചുമായി പുതിയ കരാറിലെത്താനുള്ള താല്‍പര്യം മൗറീഞ്ഞോ പ്രകടിപ്പിച്ചു. യുനൈറ്റഡില്‍ തുടര്‍ന്നും കളിക്കണോ എന്ന കാര്യം തീരുമാനിക്കേണ്ടത് ഇബ്രാഹിമോവിച്ച് ആണെന്നും താരം അടുത്ത സീസണിലും ഓള്‍ഡ് ട്രാഫഡില്‍ കളിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മാനേജര്‍ പറഞ്ഞു.പി.എസ്.ജിയില്‍ നിന്ന് യുനൈറ്റഡിലെത്തിയ ഇബ്രാഹിമോവിച്ച് കഴിഞ്ഞ സീസണില്‍ 28 ഗോളുകള്‍ നേടി ടീമിന്റെ ടോപ് സ്‌കോറര്‍ ആയിരുന്നു. യൂറോപ്പ ലീഗ് ക്വാര്‍ട്ടറില്‍ ആന്ദര്‍ലെഷ്തിനെതിരെ പരിക്കേറ്റ താരത്തിന് സീസണിലെ അവസാന മത്സരങ്ങള്‍ കളിക്കാനായില്ല. ജൂണ്‍ 30-നാണ് യുനൈറ്റഡുമായുള്ള ഇബ്രയുടെ കരാര്‍ അവസാനിച്ചത്. 75 ദശലക്ഷം മുടക്കി എവര്‍ട്ടനില്‍ നിന്ന് റൊമേലു ലുകാകുവിനെ യുനൈറ്റഡ് വാങ്ങിയതോടെ 36-കാരനായ ഇബ്രാഹിമോവിച്ച് പുതിയ തട്ടകം തേടുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. അമേരിക്കന്‍ ക്ലബ്ബായ ലോസ് എയ്ഞ്ചല്‍സ് എഫ്.സിയുമായി അദ്ദേഹത്തിന്റെ ഏജന്റ് ചര്‍ച്ച നടത്തിയിട്ടുണ്ട്. കരാര്‍ അവസാനിച്ചെങ്കിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കാരിങ്ടണിലുള്ള ഫിറ്റ്‌നസ് സെന്ററിലാണ് ഇബ്രാഹിമോവിച്ച് ഇപ്പോഴുള്ളത്.

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending