Connect with us

india

ഐഎഎസ് ഓഫീസറുടെ ഭാര്യ ​ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടി; മാസങ്ങൾക്കു ശേഷം തിരിച്ചെത്തി, ജീവനൊടുക്കി

സൂര്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ഭർത്താവ് തയ്യാറായിട്ടില്ല

Published

on

ഗുജറാത്ത്: ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടിൽ തിരിച്ചെത്തിയ ശേഷം ജീവനൊടുക്കി. ഗുജറാത്ത് ഗാന്ധിനഗറിലാണ് സംഭവം.ഗുജറാത്തിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ സെക്രട്ടറി രണ്‍ജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ്(45) ആണ് മരിച്ചത്. ശനിയാഴ്ച വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ ഞായറാഴ്ച മരിക്കുകയായിരുന്നു.

സൂര്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ഭർത്താവ് തയ്യാറായിട്ടില്ല. ഭാര്യ വീട്ടിൽ തിരിച്ചെത്തിയെന്ന് അറിഞ്ഞ രൺജീത്, അവരെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് വീട്ടുജോലിക്കാർക്ക് ഫോണിലൂടെ നിർദ്ദേശം നൽകി. ഇതറിഞ്ഞ സൂര്യ വീടിനു മുന്നിൽ ബഹളം വെക്കുകയും പിന്നാലെ വിഷം കഴിക്കുകയുമായിരുന്നു. തുടർന്ന് അവർ തന്നെ 108 ആംബുലൻസിനെ സഹായത്തിന് വിളിക്കുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. ​​ഗുണ്ടാനേതാവായ ആൺസുഹൃത്തിനും അയാളുടെ സഹായിക്കും ഒപ്പം ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും സൂര്യ പ്രതിയാണ്.

രഞ്ജിത് കുമാറുമായി അകന്നു കഴിയുകയായിരുന്ന സൂര്യ 9 മാസം മുമ്പ് ഗുണ്ടാനേതാവായ മഹാരാജ് എന്നയാൾക്കൊപ്പം ഒളിച്ചോടുകയായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം സൂര്യ രഞ്ജിത്തിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും വീട്ടിൽ പ്രവേശിപ്പിക്കരുതെന്ന് രഞ്ജിത് ജോലിക്കാർക്കു നിർദ്ദേശം നൽകി,ഇതോടെയാണ് യുവതി വിഷം കഴിച്ച് ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മലയാളി നഴ്സിങ് വിദ്യാർത്ഥിനി കർണാടകയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

Published

on

ബം​ഗളൂരു: കർണാടകയില്‍ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) ആണ് മരിച്ചത്.

കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിൽ ഒന്നാം വർഷ ബിഎസ്‍സി നഴ്സിങ് വിദ്യാർത്ഥിനിയാണ്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഹരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

india

വിദേശികളാണെന്ന് കണ്ടെത്തിയവരെ അനന്തമായി തടവില്‍ പാര്‍പ്പിക്കാനാകില്ല; തടവുകാര്‍ക്കും അവകാശങ്ങളുണ്ട്, അസം സര്‍ക്കാറിനെതിരെ സുപ്രിം കോടതി

പൗരന്‍മാരെ ഇത്തരത്തില്‍ അനിശ്ചിതമായി തടങ്കലില്‍ വെക്കാനാകില്ലെന്നും അവര്‍ക്കും അവകാശങ്ങളുണ്ടെന്നും സുപ്രീം കോടതി അസം സര്‍ക്കാറിനോട് പറഞ്ഞു. 

Published

on

വിദേശികളെന്ന് കണ്ടെത്തിയവരെ നാട് കടത്താതെ അനിശ്ചിതമായി തടങ്കലില്‍ പാര്‍പ്പിക്കുന്ന അസം ബിജെപി സര്‍ക്കാറിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. പൗരന്‍മാരെ ഇത്തരത്തില്‍ അനിശ്ചിതമായി തടങ്കലില്‍ വെക്കാനാകില്ലെന്നും അവര്‍ക്കും അവകാശങ്ങളുണ്ടെന്നും സുപ്രീം കോടതി അസം സര്‍ക്കാറിനോട് പറഞ്ഞു.

വിദേശികളാണെന്ന് കണ്ടെത്തിയാല്‍ അവരെ ഉടന്‍ തന്നെ നാടുകടത്തണമെന്നും അതിന് വിലാസം പ്രശ്‌നമല്ലെന്നും അവര്‍ ഏത് രാജ്യക്കാരാണെന്ന് അറിയാമല്ലോ എന്നുമാണ് കോടതി ചോദിച്ചത്. തടങ്കലില്‍ കഴിയുന്നവരുടെ വിലാസം ലഭ്യമല്ല എന്നാണ് അവരെ നാടുകടത്തുന്നതിനുള്ള തടസ്സമായി അസം സര്‍ക്കാര്‍ പറഞ്ഞത്. വിലാസമറിയില്ലെങ്കില്‍ അവരുടെ മാതൃരാജ്യങ്ങളുടെ തലസ്ഥാനത്തേക്ക് എത്തിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

12 വര്‍ഷത്തിലധികമായി അസമിലെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ കഴിയുന്ന 63 വിദേശികള്‍ക്കാണ് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകാന്‍ കഴിയാത്ത സാഹചര്യമുള്ളത്. ഇവരിലേറെയും ബംഗ്ലാദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അസം സര്‍ക്കാര്‍ ഇവരെ അനിശ്ചിതകാലമായി തടങ്കലില്‍ പാര്‍പ്പിച്ചതോടെ ഇവര്‍ രാജ്യമില്ലാത്തവരായി മാറിയെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് വാദിച്ചു.

ഇന്ത്യ പറയുന്നത് അവര്‍ ഇന്ത്യക്കാരല്ലെന്നാണ്, ബംഗ്ലാദേശ് പറയുന്നത് അവര്‍ ബംഗ്ലാദേശികളല്ലെന്നുമാണ്. ഇത്തരത്തില്‍ അവര്‍ രാജ്യമില്ലാത്തവരായി 12ഉം 13ഉം വര്‍ഷമായി തടങ്കലില്‍ കഴിയുകയാണ്. വര്‍ഷങ്ങളായി ഇന്ത്യയില്‍ കഴിയുന്നവരെ ബംഗ്ലാദേശ് അവരുടെ പൗരന്മാരായി പരിഗണിക്കുന്നില്ല: കോളിന്‍ ഗോണ്‍സാല്‍വസ്

അതേസമയം വിദേശികളാണെന്ന് കണ്ടെത്തിയ എത്ര പേരെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് നാടുകടത്തിയിട്ടുണ്ടെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു.

ഇന്ത്യക്കാരല്ലെന്ന് കണ്ടെത്തുകയും എന്നാല്‍ മാതൃരാജ്യമേതാണെന്ന് തിരിച്ചറിയാതിരിക്കുകയും ചെയ്ത ആളുകളെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. ഇക്കാര്യങ്ങളില്‍ ഒരു മാസത്തിനകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

എത്ര പേരെ ഇതുവരെ നാടുകടത്തിയെന്ന് അസം സര്‍ക്കാറിനോട് സുപ്രീം കോടതി ചോദിച്ചെങ്കിലും സര്‍ക്കാര്‍ അഭിഭാഷകന് കൃത്യമായ മറുപടി നല്‍കാനായില്ല.

ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാമെന്ന് അസം സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചെങ്കിലും സുപ്രീം കോടതി ഇത് അംഗീകരിച്ചില്ല. അസം സര്‍ക്കാറിന് ആവശ്യമായ സമയം നല്‍കിയിരുന്നെന്നും എന്നാല്‍ ഇതുവരെയും അതൊന്നും ചെയ്തിട്ടില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

അസം സര്‍ക്കാര്‍ കോടതി മുമ്പാകെ വസ്തുതകള്‍ മറച്ചുവെക്കുകയാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരിലൊളായ ജസ്റ്റിസ് ഓഖ പറഞ്ഞു. വീഴ്ചകളുണ്ടായതില്‍ മാപ്പ് പറയുന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കേസ് ഫെബ്രുവരി 25ലേക്ക് മാറ്റി.

Continue Reading

india

രാഹുൽ ദ്രാവിഡിന്റെ കാറിൽ ഓട്ടോയിടിച്ചു; റോഡിലെ തർക്കം വൈറൽ -വിഡിയോ

കഴിഞ്ഞ ദിവസമാണ് ദ്രാവിഡ് സഞ്ചരിച്ച എസ്‍യുവിയുടെ പിറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ചത്. 

Published

on

കാറിൽ ഇടിച്ച ഓട്ടോ ഡ്രൈവറോട് നഗരമധ്യത്തിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ട് രാഹുൽ ദ്രാവിഡ്. ബെംഗളൂരു വസന്ത്‌ നഗറിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ മണിക്കൂറുകൾക്കൊണ്ട് വൈറലായി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയില്ല. കഴിഞ്ഞ ദിവസമാണ് ദ്രാവിഡ് സഞ്ചരിച്ച എസ്‍യുവിയുടെ പിറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ചത്.

കാറിൽ നിന്ന് പുറത്തിറങ്ങി ഓട്ടോ ഡ്രൈവറുമായി തർക്കത്തിലേർപ്പെടുകയായിരുന്നു സൂപ്പർതാരം. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ദ്രാവിഡ് ഇന്ത്യൻ എക്‌സ്പ്രസ് ജംഗ്ഷനിൽ നിന്ന് ഹൈഗ്രൗണ്ടിലേക്ക് പോകുകയായിരുന്നു.

രാഹുൽ ദ്രാവിഡിന്റെ കാറിന്റെ പിന്നിൽ ഓട്ടോ വന്നിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോകുന്നതിന് മുമ്പ് ദ്രാവിഡ് ഓട്ടോ ഡ്രൈവറുടെ ഫോൺ നമ്പർ വാങ്ങിച്ചതായാണ് റിപ്പോർട്ട്. ദ്രാവിഡ് വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

രാഹുൽ ദ്രാവിഡിനെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞില്ല എന്നാണ് വിവരം. 52 കാരനായ ദ്രാവിഡ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

പിന്നീട്‌ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ഹെഡ് കോച്ചായി രാഹുൽ ചുമതലയേറ്റു. 2014,2015 സീസണുകളിൽ രാജസ്ഥാന്റെ മെന്ററായും ടീം ഡയറക്ടറായും ദ്രാവിഡ് പ്രവർത്തിച്ചിട്ടുണ്ട്.

Continue Reading

Trending