Connect with us

News

13 പേരുമായി പറന്നുയർന്ന വ്യോമസേനാ വിമാനം കാണാതായി

Published

on

ഗുവാഹതി: അസമിൽ നിന്ന് 13 പേരുമായി പറന്നുയർന്ന വ്യോമസേനാ യാത്രാവിമാനം കാണാതായി. ജോർഹട്ടിൽ നിന്ന് 12.25 ന് പുറപ്പെട്ട ആന്റോനോവ് ആൻ 32 വിമാനമാണ് മുക്കാൽ മണിക്കൂറിനു ശേഷം കാണാതായത്. അരുണാചൽ പ്രദേശിലെ സൈനിക കേന്ദ്രമായ മെച്ചുക്കയിലേക്കാണ് വിമാനം പുറപ്പെട്ടത്.

ഉച്ചക്ക് ഒരു മണിയോടെയാണ് വിമാനവുമായി അവസാനം ബന്ധപ്പെട്ടതെന്നും കുഴപ്പം വല്ലതുമുള്ളതായി അറിയില്ലെന്നും വ്യോമസേനാ വൃത്തങ്ങൾ പറഞ്ഞു. ജോർഹട്ടിൽ നിന്ന് മെച്ചുക്കയിലേക്ക് 50 മിനുട്ടാണ് യാത്രാദൈർഘ്യം.

തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും വിമാനം കണ്ടെത്തുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നതായും വ്യോമസേനാ വക്താവ് ലഫ്. കേണൽ പി. ഖൊങ്‌സായ് പറഞ്ഞു. ഹെലികോപ്ടറുകളും ഇന്തോ – ടിബറ്റൻ അതിർത്തി പൊലീസിലെ അംഗങ്ങളും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. വിമാനം കാണാതായതു സംബന്ധിച്ച് വ്യോമസേനാ ഉപതലവൻ എയർ മാർഷൽ രാകേഷ് സിങുമായി സംസാരിച്ചെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.

വിമാനത്തിന്റെ യാത്രാവഴിക്കു താഴെ പർവതങ്ങളും കാടുകളുമാണ്. മെച്ചുക്കയിൽ ലാന്റിങും ടേക്ക് ഓഫും ദുഷ്‌കരമാണെന്നും പ്രത്യേക വൈദഗ്ധ്യമുള്ള പൈലറ്റുമാർക്കു മാത്രമേ ഇവിടെ വിമാനം പറത്താൻ കഴിയുകയുള്ളൂ.

സൈന്യം ആളുകളെ കൊണ്ടുപോകാനുപയോഗിക്കുന്ന ആൻ 32 വിമാനം നാലു വർഷത്തോളമായി വ്യോമസേനയുടെ ഭാഗമാണ്. 2016-ൽ ചെന്നൈയിൽ നിന്ന് അന്തമാൻ നിക്കോബാറിലേക്ക് പുറപ്പെട്ട ഒരു ആൻ 32 വിമാനം ബംഗാൾ ഉൾക്കടലിനു മുകളിൽവെച്ച് കാണാതായിരുന്നു. ശക്തമായ തെരച്ചിൽ നടത്തിയിട്ടും ആ വിമാനം കണ്ടെത്താനായിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.

kerala

വനിതാ സിവില്‍ പൊലീസ് ഉദ്യോഗാര്‍ത്ഥികളുടെ നിരാഹാര സമരം; രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി

നിമിഷ, ഹനീന എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നാല് ദിവസമായി നിരാഹാര സമരം ചെയ്യുന്ന വനിതാ സിവില്‍ പൊലീസ് ഉദ്യോഗാര്‍ത്ഥികളില്‍ രണ്ട് പേരെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

നിമിഷ, ഹനീന എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. റാങ്ക് ലിസ്റ്റ് അവസാനിക്കാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൂടുതല്‍ പേരെ നിയമിക്കണമെന്ന് ആവശ്യപെട്ടാണ് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത്. ഏപ്രില്‍ പത്തൊന്‍പതാം തീയതിയാണ് റാങ്ക് ലിസ്റ്റ് അവസാനിക്കാനിക്കുക.

Continue Reading

kerala

ഗോകുലിന്റെ കസ്റ്റഡിമരണത്തില്‍ സി.ബി.ഐ അന്വേഷണം വേണം; ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമ വിരുദ്ധ സമിതി

ഗോകുലിനെതിരെ എല്ലാ നിയമങ്ങളെയും നോക്കുകുത്തിയാക്കി കസ്റ്റഡിയില്‍ വെച്ചുണ്ടായ പീഡനത്തെക്കുറിച്ച് അന്വേഷിക്കണം

Published

on

കല്‍പറ്റ: ഗോകുലിന്റെ കസ്റ്റഡിമരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറകണമെന്ന് ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമ വിരുദ്ധ സമിതി. ഗോകുലിന്റെ മരണത്തിനുത്തരവാദികളായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരേയും സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്നും സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഗോകുലിനെതിരെ എല്ലാ നിയമങ്ങളെയും നോക്കുകുത്തിയാക്കി കസ്റ്റഡിയില്‍ വെച്ചുണ്ടായ പീഡനത്തെക്കുറിച്ച് അന്വേഷിക്കണം, പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, ഗോകുലിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏപ്രില്‍ 10ന് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തും.

ഒരുമിച്ച് ജീവിക്കുന്നതിനുമായി തീരുമാനിച്ച് ഇറങ്ങിതിരിച്ച രണ്ട് ആദിവാസികുട്ടികളായിരുന്നു ഗോകുലും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയും. ഇവര്‍ തിരിച്ച് പോരുന്നതിനായി സഹായ അഭ്യര്‍ഥനയുമായി കോഴിക്കോട് പൊലീസുകാരെ സമീപിച്ചത്. കാണാനില്ല എന്ന പരാതിയുമായി ബന്ധപ്പെട്ട് ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നാലെ കല്‍പ്പറ്റ പൊലീസിന് കൈമാറി എന്നുമാണ് പൊലീസ് ഭാഷ്യം. ഈ കുട്ടികള്‍ രണ്ട് പേരും കല്‍പ്പ സ്റ്റേഷന്‍ പരിധിയിലല്ലാതിരുന്നിട്ടും കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ എല്ലാ നിയമങ്ങളേയും നോക്കുകുത്തിയാക്കി കസ്റ്റഡിയില്‍ വച്ചുവെന്നതിന് ജില്ലാ ഭരണകൂടം മറുപടി പറയണം.

ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ആദിവാസി ജനവിഭാഗമായ പണിയ സമുദായത്തിനുള്ളില്‍ നിലനില്‍ക്കുന്ന ജീവിത രീതി, ജുഡീഷ്യറി, പൊലീസ്, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിലനില്‍ക്കുന്ന അജഞത എന്നിവയില്‍ നിന്നാണ് ആദിവാസി യുവാക്കള്‍ വൈവാഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ജയിലറകളില്‍ കഴിഞ്ഞുവരുന്നതിന് ഇടയാക്കുന്നത്. നിരവധി ആദിവാസി പെണ്‍കുട്ടികള്‍ കുറ്റ്യാടി, തലശ്ശേരി, മലപ്പുറം കല്യാണങ്ങള്‍ എന്ന് കുപ്രിസിദ്ധമായി അറിയപ്പെടുന്ന കല്യാണങ്ങളിലൂടെ ഗോത്ര ജനവിഭാഗങ്ങളല്ലാത്തവരിലേക്ക് എത്തിപ്പെടുന്നു.

ഇത്തരം ഗൗരവതരമായ പ്രശ്നങ്ങള്‍ ഗോത്രജനത അഭിമുഖീകരിക്കുമ്പോള്‍ ഇത്തരത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഗോത്ര ജനവിഭാഗത്തില്‍പ്പെട്ടതും പ്രായപൂര്‍ത്തിയാകാത്തതുമായ ഗോകുലിനെ കസ്റ്റഡിയില്‍ എടുത്തതു മുതല്‍ മരണം വരെ പൊലീസ് നടത്തിയ എല്ലാ നടപടികളും അന്വേഷണവിധേയമാക്കണം. ഗോകുലിന്റെ കൊലപാതകമടക്കമുള്ള മുഴുവന്‍ ആദിവാസി കൊലപാതകങ്ങളും സിറ്റിംഗ് ജഡ്ജിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു..

സമിതി ചെയര്‍മാന്‍ അമ്മിണി കെ.വയനാട്, വൈ.ചെയര്‍മാന്‍ പി.കെ. രാധാകൃഷ്ണന്‍, കണ്‍വീനര്‍ സി. മണികുട്ടന്‍, ജി. പാലന്‍, വി.കെ. വിനു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading

india

വഖഫ് ഭേദഗത് ബില്ലിനെതിരെ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രതിഷേധം

രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്

Published

on

ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെതിരെ ഡല്‍ഹിയില്‍ വന്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. ഇന്ത്യന്‍ ഭരണഘടനയെയും രാജ്യത്തിന്റെ മതേതര സങ്കല്പത്തെയും അട്ടിമറിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ആയുധങ്ങളിലെ ഏറ്റവും പുതിയത് മാത്രമാണ് വഖഫ് ബില്ലെന്ന് പ്രതിഷേധ പരിപാടിയില്‍ പ്രസംഗിച്ച എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു പറഞ്ഞു.

വഖഫ് ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയതിനെ തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങളാണ് രാജ്യവ്യാപകമായി നടന്നു കൊണ്ടിരിക്കുന്നത്. രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.
ഡല്‍ഹി സര്‍വ്വകലാശാലയില്‍ എം.എസ്.എഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ആര്‍ട്‌സ് ഫാക്കല്‍റ്റി ബ്ലോക്കിന്റെ മെയിന്‍ കവാടത്തിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ എ എസ് എ, ഐസ, ഡി എസ് യു, ഫ്രാറ്റെര്‍ണിറ്റി, ബി.എസ്.എം എന്നീ വിദ്യാര്‍ത്ഥി സംഘടനകളും പങ്കെടുത്തു.

Continue Reading

Trending