kerala
മുട്ടുവിന്‍ വെളുപ്പിച്ച് തരാം

കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏതാണെങ്കിലും ഇടത് മുന്നണിക്ക് തന്ത്രം ഒന്നെയുള്ളൂ. ആരെങ്കിലും എവിടുന്നെങ്കിലും വീണു കിട്ടിയാല്‍ ഉടനെ പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കുക. പിന്നെ ആന, മയില്‍, ഒട്ടകം മുതല്‍ വളപൊട്ട് വരെയുള്ളവയില്‍ നിന്നും ഒരു ചിഹ്നം തപ്പിയെടുക്കുക. ഒപ്പം എന്ത് ഊച്ചാളിത്തരത്തിനും ഒപ്പും നില്‍ക്കുന്ന സൈബര്‍ വെട്ടുകിളികളെ കെട്ടഴിച്ചുവിട്ട് സംഭവം കൊഴുപ്പിക്കുക. ഇത്തവണയും അതിന് മാറ്റമൊന്നും ഉണ്ടായില്ല. സൈബര്‍ കടന്നലുകള്‍ക്ക് ഇപ്പോള്‍ ഓവര്‍ടൈംപണിയാണ്. മുഖ്യനെ വെളുപ്പിക്കണം. കണ്ണൂരില്‍ അഹങ്കാരം മൂത്ത് അധിക്ഷേപം ചൊരിഞ്ഞ് എ.ഡി.എമ്മിനെ മരണത്തിലേക്ക് തള്ളിവിട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ വെളുപ്പിക്കണം. പോരാത്തതിന് ഇന്നലെ വരെ പിണറായി കാട്ടുകള്ളനാണെന്നും ഇറങ്ങിപ്പോകുമ്പോള്‍ സര്‍ക്കാര്‍ ചിഹ്നമെങ്കിലും ബാക്കിവെക്കണമെന്നൊക്കെ പറഞ്ഞിരുന്ന സര്‍ക്കാര്‍ ഉദ്യോഗം രാജിവെച്ച് ഛായ കോണ്‍ഗ്രസില്‍ നിന്നും കിട്ടാവുന്നേടത്തോളം ഊറ്റിയ ശേഷം പുറത്ത് കടന്ന അഭിനവ മാമച്ചനെ വെളുപ്പിക്കണം.
വയനാട്, ചേലക്കര, പാലക്കാട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ശരിക്കും വെട്ടിലായത് പിണറായിയും കൂട്ടരുമായിരുന്നു. ചേലക്കര സിറ്റിങ് മണ്ഡലവും സംവരണ മണ്ഡലവുമായതിനാല്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക അത്ര ബുദ്ധിമുട്ടുള്ളതല്ല. പക്ഷേ വയനാട്ടിലും പാലക്കാടും ചാവേറാവാന്‍ ആളെക്കിട്ടണം. വയനാട്ടില്‍ സി.പി.ഐക്കാരുടെ ടേണായതിനാല്‍ അവര്‍ തന്നെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി. വോട്ടെടുപ്പിന് മുമ്പേ തന്നെ ഫലവും ഉറപ്പിച്ചു. പിന്നെ ആകെ ബാക്കിയുണ്ടായിരുന്നത് പാലക്കാടാണ്. മൂന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കാന്‍ പാര്‍ട്ടിയിലെ വെട്ടുകിളികളൊന്നും സമ്മതം മുളാതെ വരാല്‍ കണക്കെ വഴുതി വഴുതി നടക്കുമ്പോഴാണ് കോണ്‍ഗ്രസില്‍ നിന്നും എം.എല്‍.എയും മന്ത്രിയുമാകാനായി മാത്രമായാണ് ഫ്‌ലൈ താന്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചതെന്ന് സ്വയം വിളിച്ചു കൂവിയ ഷോമാന്‍ പുറത്തേക്ക് വരുന്നത്. ആദ്യം ടിയാന്‍ ബി.ജെ.പി വാതിലില്‍ ഒന്ന് മുട്ടി നോക്കി. അവിടെ സ്ഥാനാര്‍ത്ഥിയാവുന്നവരുടെ മത്സരമായതിനാല്‍ പിന്നെ കോണ്‍ഗ്രസില്‍ തന്നെ താനാണ് വലുതെന്ന് പറഞ്ഞ് കത്തൊക്കെ തയ്യാറാക്കി.
അത്ഭുതമെന്ന് പറയട്ടെ പിന്തുണക്ക് പോയിട്ട് പ്രസ്താവന ഫോട്ടോ കോപ്പിയെടുക്കാന്‍ പോലും ഒരാളെ കൂടെക്കൂട്ടാന്‍ കഴിയാതെ വന്നതോടെ പിന്നീട് ഇരവാദം ഇറക്കി പുറത്തേക്ക് വരാന്‍ ശ്രമവും തുടങ്ങി. വലയില്‍ നിന്നും വീണാല്‍ കുളത്തിലേക്കെന്ന മട്ടില്‍ ഒരു സ്ഥാനാര്‍ത്ഥിയാവാന്‍ ആളെയും തേടി നടന് സി.പി.എം ഉടന്‍ വലവീശി. അങ്ങനെ പാലക്കാട് സി.പി.എ മ്മിന് സ്ഥാനാര്‍ത്ഥിയായി. ഇനി മൂന്നാം സ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടമാണ്. തൃക്കാക്കരയും പൊന്നാനിയും ജോറാക്കിയവര്‍ തന്നെ ഇവിടെയും പതിവ് പോലെ ജോറാക്കും. ടിയാന്‍ കോണ്‍ഗ്രസില്‍ വഹിച്ചിരുന്ന പദവിയാണ് ബഹുകേമം ഡിജിറ്റല്‍ വിങ് കണ്‍വീനര്‍. അര്‍ഹതയില്ലാത്ത പദ വിക്ക് ബ്യൂറോക്രാറ്റ് ആവേണ്ടവനെ ടെക്‌നോക്രാറ്റ് ആയി അവതരിപ്പിച്ച കോണ്‍ഗ്രസിനെ പിന്നില്‍ നിന്നും നൈസായി കുത്തി പി. സരിന്‍ അതിമനോഹരമായി തന്റെ മുന്‍ഗാമിയെ പോലെ തന്നെയാണ് താനെന്ന കാര്യം തെളിയിച്ചു.
മുമ്പൊരു മഹാന്‍ പിതാവിന്റെ ക്വാട്ടയില്‍ ഇതേ സ്ഥാനത്ത് വന്നിരുന്നു. പണിയൊന്നും എടുക്കാതെ ചുമ്മാ നിന്നപ്പോള്‍ മത്സരിക്കാനൊരു മോഹം അങ്ങനെ ക രണം മറിഞ്ഞ് ചാണകത്തില്‍ വീണു. പിന്നീട് പറയുന്നതത്രയും കോമഡിയായിരുന്നു. സാക്ഷാല്‍ മുണ്ടുടുക്കാത്ത മോദിജി ഇന്ത്യയെ 125 വര്‍ഷം കൊണ്ട് വികസിപ്പിക്കുമെന്നൊക്കെ വെച്ചു കാച്ചി. ഇതുപോലെ തന്നെയായിരുന്നു കോണ്‍ഗ്രസില്‍ നിന്നും സഖാവോ സംഘാവോ ഒക്കെ ആവാന്‍ വേണ്ടി പുറപ്പെട്ട സരിന്റേയും രീതി. പാര്‍ട്ടിക്കായി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് അടിയും ഇടിയും തൊഴിയുമൊക്കെ കൊണ്ട് പാര്‍ട്ടി സഖാക്കള്‍ ഇന്നലെ വരെ പച്ചത്തെറിയായിരുന്നു സരിനെ വിളിച്ചിരുന്നതെങ്കില്‍ ഇനി വെള്ളിമൂങ്ങ സിനിമയിലെ മാമച്ചനെ വെളുപ്പിച്ചെടുത്ത പോലെ എണ്ണതേച്ച് മിനുക്കുന്ന ഗതികേടിലാണ്.
സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ രണ്ടുണ്ട് സി.പി.എമ്മിന് ഗുണം. തൃശൂരില്‍ തുടങ്ങിവെച്ച ബി.ജെ.പി-സി.പി.എം ഡില്‍ അങ്ങു വളര്‍ത്താമെന്നതാണ് അതിലൊന്ന്. മൂന്നാം സ്ഥാനത്തിനായി തങ്ങളുടെ സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോള്‍ അതും ആന, മയില്‍, ഒട്ടകം ചിഹ്നത്തില്‍ കൂടിയാവുമ്പോള്‍ പാര്‍ട്ടിയില്‍ നിന്നും വോട്ടുകള്‍ താമരയിലേക്ക് പോകും. അങ്ങനെ മുണ്ടുടുത്ത മോദിയും മുണ്ടുടുക്കാത്ത മോദിയും തമ്മിലുള്ള ഡില്‍ സുദൃഢമാവുകയും ചെയ്യും. അതിനായി ഇപ്പോള്‍ തന്നെ അണിയറയില്‍ നിക്കം പല രൂപത്തില്‍ ആരംഭിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ത്യശൂര്‍ പൂരം അലങ്കോലമാക്കിയാണ് ബി.ജെ.പിയെ വെളുപ്പിച്ചെടുത്തതെങ്കില്‍ ഇപ്പോള്‍ പാലാക്കാടിനായി ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ വിഷയം കൊണ്ടുവന്നിട്ടുണ്ട്. ബി.ജെ.പി-സി.പി.എം ഡില്‍ ഉള്ളതിനാല്‍ തന്നെ സരിന്‍ ഇനി എന്തു തരം സഖാവായാലും പാര്‍ട്ടി ചിഹ്നം കൊടുക്കാനാവില്ല. ഇതാകുമ്പോള്‍ തോറ്റാലും തോല്‍വി സ്ഥാനാര്‍ത്ഥിയുടെ പിടലിയില്‍ കിടക്കും സഖാക്കള്‍ സേഫ്. മുഖ്യനും ബി.ജെ.പിയും ഹാപ്പി.
kerala
ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
kerala
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.
1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
kerala
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.
ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.
നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Article3 days ago
അഗ്നി ഭീതിയിലെ കോഴിക്കോട്
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം