Connect with us

Sports

ഐലീഗ് ആവേശത്തില്‍ കോഴിക്കോട്; സോക്കര്‍ ഉത്സവം നാളെ

Published

on

ഷറഫുദ്ദീന്‍ ടി.കെ

കോഴിക്കോട് കളിക്കാരെത്തി, സ്റ്റേഡിയവും ഒരുങ്ങി…. ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ കോഴിക്കോട്ടുകാര്‍ക്ക് മുന്നില്‍ ഇനി ഐലീഗ് ആവേശപോരാട്ടം. നാളെ വൈകുന്നേരം അഞ്ച്മണിക്ക് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് കായികപ്രേമികള്‍ കാത്തിരുന്ന മോഹന്‍ ബഗാന്‍- ഗോകുലം കേരള എഫ്.സി മത്സരം നടക്കുക. ഗോകുലത്തിന്റെ ഹോംഗ്രൗണ്ടായ സ്റ്റേഡിയം അവസാനഘട്ട മിനിക്കുപണിയിലാണ്. കാടുപിടിച്ചിരുന്ന പുല്ലുകള്‍ വെട്ടിമാറ്റി മോടികൂട്ടിയിട്ടുണ്ട്. ഇളകിയ പുല്ലുകള്‍ വെച്ചുപിടിപ്പിച്ചും ഗ്യാലറി പെയിന്റ് ചെയ്ത് സൗകര്യപ്പെടുത്തിയും സ്റ്റേഡിയത്തില്‍ വലിയമാറ്റങ്ങളാണ് നടത്തിയത്. വി.ഐ.പി പവലിയനില്‍നിന്ന് കളികാണാന്‍ പ്രയാസമുള്ളതിനാല്‍ കളിക്കാര്‍ പ്രവേശിക്കുന്ന ഭാഗത്ത് പുതിയവ ഒരുക്കി. അതിഥികള്‍ക്ക് ഇവിടെയാണ് ഇരിപ്പടം സജ്ജമാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിലെ തകര്‍ന്ന കസേരകള്‍മാറ്റി പുതിയവ സ്ഥാപിക്കും. ഫ്‌ളഡ്‌ലൈറ്റ് തകരാര്‍ പരിഹരിച്ച് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്തു.

കഴിഞ്ഞവര്‍ഷം നട്ടുച്ചക്കായിരുന്നു ഭൂരിഭാഗം മത്സരമെങ്കില്‍ ഇത്തവണ വൈകുന്നേരം അഞ്ച്മണിക്കും 7.30നുമാണ്. ഇതിനാല്‍തന്നെ പ്രതാപകാലത്തെ ഓര്‍മപ്പെടുത്തുന്നവിധം സ്റ്റേഡിയം നിറയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. 30,000പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് കോഴിക്കോട്ടേത്. 50രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. 75രൂപയുടേയും 150രൂപയുടേയും ദിവസ ടിക്കറ്റുകളുണ്ട്. സീസണ്‍ ടിക്കറ്റുകള്‍ക്ക് 300,500, 700 രൂപയാണ് ഈടാക്കുന്നത്. പത്ത് മത്സരങ്ങളാണ് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലുള്ളത്. ടിക്കറ്റുകള്‍ പെടിഎം ആപ്പിലൂടെയും വെബ്‌സൈറ്റ് വഴിയും ലഭിക്കും. മത്സരദിവസം സ്റ്റേഡിയത്തില്‍നിന്നും ആരാധകര്‍ക്ക് ടിക്കറ്റ് സ്വന്തമാക്കാം.

മുന്‍ ചാമ്പ്യന്‍മാരായ മോഹന്‍ബഗാനെ നേരിടുന്ന കേരള ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആദ്യ കളിയില്‍ സമനിലയും രണ്ടാം മത്സരത്തില്‍ വിജയവും നേടാനായത് ഗോകുലത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നു. യുവത്വത്തിനും പരിചയസമ്പത്തിനും തുല്യ പ്രാധാന്യം നല്‍കിയുള്ള ടീമാണ് ഗോകുലത്തിന്റേത്. യുഗാണ്ടന്‍ താരം മുഡ്ഡെ മൂസയാണ് ടീം ക്യാപ്റ്റന്‍. മലയാളിതാരം മുഹമ്മദ് റാഷിദാണ് വൈസ് ക്യാപ്റ്റന്‍. ഐ.എസ്.എല്ലില്‍ മുന്‍സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി തിളങ്ങിയ സ്‌െ്രെടക്കര്‍ അന്റോണിയോ ജര്‍മ്മയ്‌നാണ് ഇത്തവണ ഗോകുലത്തിന്റെ തുറുപ്പ്ചീട്ട്.

ബ്രസീലില്‍ നിന്നുള്ള ഗില്‍ഹെര്‍മെ കാസ്‌ട്രോ(മുന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം) ,ഉസ്ബക്കിസ്ഥാന്റെ എവ്ജനി കൊച്ചേവ് കൂടി ചേരുന്നതോടെ ഏതുടീമുമായി കിടപിടിക്കാവുന്ന വിദേശതാരനിരയാണ് കേരള എഫ്.സിക്കുള്ളത്. മുന്‍ ഐലീഗ് ചാമ്പ്യന്‍മാരായ സന്ദര്‍ശക ടീം ഇത്തവണ ഒട്ടേറെ മാറ്റങ്ങളോടെയാണ് ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നത്. മുന്‍ ഐ.എസ്.എല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം മെഹതാബ് ഹുസൈന്‍, ഗോകുലത്തില്‍ നിന്ന് കൂടുമാറിയ യുഗാണ്ടന്‍ സ്‌്രൈടക്കര്‍ ഹെന്‍ട്രി കിസേക്ക, കാമറൂണ്‍ താരം അസര്‍ പിയറിക് ഡിപെന്‍ഡ തുടങ്ങി മികച്ച സംഘമാണ് ഇത്തവണ മോഹന്‍ബഗാനുള്ളത്. തിരുവനന്തപുരം സ്വദേശി ബ്രിട്ടോ മോഹന്‍ബഗാന്‍ ടീമിലെ ഏകമലയാളിസാന്നിധ്യമാണ്. പരിചയസമ്പന്നനായ ഷില്‍ട്ടണ്‍ പോളാണ് ഗോള്‍കീപ്പര്‍. ബഗാന്‍ ടീം ഇന്നലെ ദേവഗിരി കോളജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തി

Cricket

പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.

Published

on

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.

പ്ലേഓഫ് ഘട്ടത്തിന് സമാനമായി, ഈ വര്‍ഷം മണ്‍സൂണ്‍ ഉടന്‍ ആസന്നമായതിനാല്‍, മെയ് 20 ചൊവ്വാഴ്ച മുതല്‍, ലീഗ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഒരു മണിക്കൂര്‍ അധിക സമയം അനുവദിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരവും റദ്ദായതോടെ ആര്‍സിബിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഐപിഎല്‍ 2025ല്‍ നിന്ന് കെകെആറിനെ പുറത്താക്കുകയും ചെയ്തു.

അഹമ്മദാബാദില്‍ ഐപിഎല്‍ ഫൈനല്‍

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഐപിഎല്‍ 2025 ന്റെ ഫൈനലിനും ക്വാളിഫയര്‍ 2 നും യഥാക്രമം ജൂണ്‍ 3 നും ജൂണ്‍ 1 നും ക്വാളിഫയര്‍ 1 നും ആതിഥേയത്വം വഹിക്കും. അതേസമയം, എലിമിനേറ്റര്‍ യഥാക്രമം മെയ് 29, മെയ് 30 തീയതികളില്‍ മുള്ളന്‍പൂരില്‍ നടക്കും.

ടൂര്‍ണമെന്റിന്റെ ഒരാഴ്ചത്തെ സസ്‌പെന്‍ഷനുമുമ്പ് ഹൈദരാബാദും കൊല്‍ക്കത്തയും അവസാന നാല് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കേണ്ടതായിരുന്നു.

കാലാവസ്ഥയും മറ്റ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലാണ് പ്ലേഓഫിനുള്ള പുതിയ വേദികള്‍ തീരുമാനിച്ചതെന്ന് ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

Continue Reading

Cricket

രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു

Published

on

ജയ്പൂർ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ 10 റൺസിന് കീഴടക്കി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ ഇന്നിങ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 209 റൺസിലവസാനിച്ചു.

53 റൺസെടുത്ത ധ്രുവ് ജുറേലും 50 റൺസെടുത്ത യശസ്വി ജയ്സ്വാളും 40 റൺസെടുത്ത വൈഭവ് സൂര്യവംശിയുമാണ് ചെറുത്തുനിന്നത്. പരിക്ക് മാറി തിരിച്ചെത്തിയ നായകൻ സഞ്ജു സാംസന് 20 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. റിയാൻ പരാഗ് 13 ഉം ഷിംറോൺ ഹെറ്റ്മെയർ 11 ഉം റൺസെടുത്ത് പുറത്തായി. പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ മൂന്നും മാർക്കോ ജാൻസൻ, അസ്മത്തുല്ല ഉമർസായി എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.

നേരത്തെ, 37 പന്തിൽ 70 റൺസെടുത്ത നേഹൽ വധേരയുടേയും 30 പന്തിൽ പുറത്താകാതെ 59 റൺസെടുത്ത ശഷാങ്ക് സിങ്ങിന്റെയും ഇന്നിങ്സാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. നായകൻ ശ്രേയസ് അയ്യർ ( 30), പ്രഭ്സിംറാൻ സിങ് (21), പ്രിയാൻഷ് ആര്യ (9), മിച്ചൽ ഓവൻ (0) എന്നിവരാണ് പുറത്തായത്. 21 റൺസെടുത്ത അസ്മത്തുല്ല ഉമർസായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.

Continue Reading

Cricket

ഡല്‍ഹിക്കെതിരെ ടോസ് നേടി ഗുജറാത്ത്; ഇരു ടീമിലും മാറ്റം, സ്റ്റാര്‍ക്കിന് പകരം മുസ്തഫിസുര്‍

Published

on

ദില്ലി: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ദില്ല, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത്, ഡല്‍ഹി ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങിയത്. കഗിസോ റബാദ ടീമില്‍ തിരിച്ചെത്തി. ഡല്‍ഹി രണ്ട് മാറ്റം വരുത്തി. വിപ്രജ് നിഗം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ടീമിലെത്തി. മാധവ് തിവാരി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് പുറത്തായത്. സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. ഇര ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍ ), ഷെഫാനെ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, കാഗിസോ റബാഡ, അര്‍ഷാദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.

ഇംപാക്റ്റ് സബ്‌സ്: സായ് സുദര്‍ശന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മഹിപാല്‍ ലോംറോര്‍, അനുജ് റാവത്ത്, ദസുന്‍ ഷനക.

ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍, സമീര്‍ റിസ്വി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, കുല്‍ദീപ് യാദവ്, ടി നടരാജന്‍, മുസ്തഫിസുര്‍ റഹ്മാന്‍.

ഇംപാക്റ്റ് സബ്‌സ്: ത്രിപുരാണ വിജയ്, മാധവ് തിവാരി, കരുണ് നായര്‍, സെദിഖുള്ള അടല്‍, ദുഷ്മന്ത ചമീര.

11 കളിയില്‍ 13  പോയന്റുളള ഡല്‍ഹിക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യം. 16 പോയന്റുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഒറ്റജയം നേടിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ ബാറ്റിംഗ് ത്രയത്തെ പിടിച്ചുകെട്ടുകയാവും ഡല്‍ഹിയുടെ പ്രധാന വെല്ലുവിളി. പിന്നാലെയെത്തുന്നവരും അപകടകാരികള്‍. കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍, അഭിഷേക് പോറല്‍, ഫാഫ് ഡുപ്ലെസിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരിലാണ് ഡല്‍ഹിയുടെ റണ്‍സ് പ്രതീക്ഷ.  കഴിഞ്ഞമാസം അഹമ്മദാബാദില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഡല്‍ഹിയുടെ 203 റണ്‍സ് നാലു പന്ത് ശേഷിക്കേ ഗുജറാത്ത് മറികടന്നു. അന്നത്തെ തോല്‍വിക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പകരം വീട്ടുകയാവും ഡല്‍ഹിയുടെ ലക്ഷ്യം.

Continue Reading

Trending