Connect with us

india

ഈ ഇന്ത്യയെ എന്റെ മകനു പൈതൃകമായി വേണ്ട; രാജീവ് ബജാജ്

നോട്ടുനിരോധനം, മെയ്ഡ് ഇന്‍ ഇന്ത്യ അടക്കുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള വ്യവസായിയാണ് രാഹുല്‍ ബജാജ്.

Published

on

ദുബായ്: വിദ്വേഷം പരത്തുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കി ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാഹുല്‍ ബജാജ്. തന്റെ തീരുമാനം ബുദ്ധിപരമാണ് എന്നും വിദ്വേഷത്തിനു മുകളില്‍ കെട്ടിപ്പൊക്കിയ ഇന്ത്യയെ തന്റെ മകന് പൈതൃകമായി ലഭിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ബജാജ്.

‘സമൂഹത്തില്‍ വിഷം പരത്തുന്ന ഒരു മാധ്യമസ്ഥാപനവുമായും സഹകരിക്കാന്‍ എന്റെ ബ്രാന്‍ഡ് തയ്യാറല്ല. അതു കൊണ്ടാണ് മൂന്നു ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പ്രഖ്യാപിച്ചത്. ധോണിയുടെ അഞ്ചു വയസ്സുകാരി മകള്‍ക്ക് മാനഭംഗ ഭീഷണി വന്ന നേരത്ത്, അമിതാഭ് ബച്ചന് കോവിഡ് വന്ന വേളയില്‍ അദ്ദേഹത്തെ ‘മരിപ്പിച്ച’ സമയത്ത് ഞാന്‍ വല്ലാതെ അസ്വസ്ഥനായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് ഈ വിദ്വേഷത്തിന് ഫണ്ടിങ് നിര്‍ത്തൂ എന്ന് ആവശ്യപ്പെട്ടത്. എന്നെ സംബന്ധിച്ചിടത്തോളം അത് ബുദ്ധിപരമായ തീരുമാനമായിരുന്നു. എന്റെ കുട്ടിക്ക്, എന്റെ സഹോദരങ്ങളുടെ കുട്ടികള്‍ക്ക് ഇത്തരമൊരു ഇന്ത്യയെ പൈതൃകമായി കിട്ടരുത്’ – അദ്ദേഹം പറഞ്ഞു.

നോട്ടുനിരോധനം, മെയ്ഡ് ഇന്‍ ഇന്ത്യ അടക്കുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള വ്യവസായിയാണ് രാഹുല്‍ ബജാജ്. ടിആര്‍പി റേറ്റിങ് വ്യാജമായി നിര്‍മിച്ചെന്ന ആരോപണത്തിന് പിന്നാലെ റിപ്പബ്ലിക് ടിവി അടക്കമുള്ള മൂന്ന് ചാനലുകള്‍ക്കാണ് ബജാജ് പരസ്യം നിഷേധിച്ചത്. ബജാജിന് പിന്നാലെ പാര്‍ലെയും ഈ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

india

പാകിസ്താന്‍ വിമാനങ്ങള്‍ക്ക് വിലക്ക്; ഇന്ത്യന്‍ വ്യോമാതിര്‍ത്തി അടച്ചു

പാക് വിമാനങ്ങള്‍ക്ക് ഇന്ത്യക്കു മുകളില്‍ പറക്കാനുള്ള അനുമതി റദ്ദാക്കി.

Published

on

പാകിസ്താന്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. വ്യോമാതിര്‍ത്തി അടച്ചു. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യക്കു മുകളില്‍ പറക്കാനുള്ള അനുമതി റദ്ദാക്കി. പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ തിരിച്ചടി. അടുത്ത മാസം 23 വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ വസതിയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവിയും നിര്‍ണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാതിര്‍ത്തി അടക്കാനുള്ള തിരുമാനത്തിലേക്കെത്തിയത്. പാകിസ്താന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ഇനി തുറന്നു നല്‍കില്ല.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ വെടിയേറ്റ് മരിച്ച സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടയിലാണ് ഈ നീക്കം. അതേസമയം ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്താന്‍ ഇസ്ലാമാബാദിലും ലാഹോറിലും ‘നോ ഫ്‌ലൈ സോണ്‍ ‘ പ്രഖ്യാപിച്ചു. മെയ് 2 വരെ ഇസ്ലാമാബാദിലും ലാഹോറിലും വ്യോമസേനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി നോട്ടീസ് നല്‍കി. നിയുക്ത വ്യോമാതിര്‍ത്തിയില്‍ ഒരു വിമാനവും പറക്കാന്‍ അനുവദിക്കില്ല. ഇന്ന് ചേര്‍ന്ന പാക് ഉന്നത തല യോഗത്തിന് ശേഷമാണ് തീരുമാനം. 24-36 മണിക്കൂറിനുള്ളില്‍ ഇന്ത്യ പാകിസ്താനെതിരെ സൈനിക നടപടി ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണിത്.

Continue Reading

india

ജാതി സെന്‍സസ് നടപ്പിലാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്‍ഡ്യാ മുന്നണിയുടെ വിജയം: എം കെ സ്റ്റാലിന്‍

രാജ്യത്ത് പൊതുസെന്‍സസിനൊപ്പം ജാതി സെന്‍സസ് നടപ്പിലാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്‍ഡ്യാ മുന്നണിയുടെ വിജയമാണെന്ന് എം കെ സ്റ്റാലിന്‍.

Published

on

രാജ്യത്ത് പൊതുസെന്‍സസിനൊപ്പം ജാതി സെന്‍സസ് നടപ്പിലാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്‍ഡ്യാ മുന്നണിയുടെ വിജയമാണെന്ന് എം കെ സ്റ്റാലിന്‍. സെന്‍സസ് എപ്പോള്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ ദേശീയ നയത്തിനൊപ്പം നില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായതില്‍ സന്തോഷമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജാതി സെന്‍സസിനൊപ്പം സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സര്‍വ്വേ കൂടി നടത്തണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ജാതി സെന്‍സസ് നടപ്പാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. ജാതി സെന്‍സസ് രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് തെലങ്കാനയാണെന്നും ഇന്ത്യ തെലങ്കാനയെ പിന്തുടരുന്നതില്‍ സന്തോഷമുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

രാജ്യത്ത് പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്് അറിയിച്ചിരുന്നു.

Continue Reading

india

ജാതി സെന്‍സസ് നടപ്പാക്കാനുള്ള തീരുമാനം വൈകി വന്ന വിവേകം; ജയ്‌റാം രമേശ്

വരാനിരിക്കുന്ന സെന്‍സസില്‍ ജാതി സെന്‍സസ് ഉള്‍പ്പെടുത്തുമെന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ജയറാം രമേശ്.

Published

on

വരാനിരിക്കുന്ന സെന്‍സസില്‍ ജാതി സെന്‍സസ് ഉള്‍പ്പെടുത്തുമെന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ജയറാം രമേശ്. അടുത്തിടെ അഹമ്മദാബാദില്‍ പാസാക്കിയ കോണ്‍ഗ്രസ് പ്രമേയത്തില്‍ ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ജയറാം എക്സില്‍ കുറിച്ചു.

‘ഇത് 2025 ഏപ്രില്‍ 9 ന് അഹമ്മദാബാദില്‍ പാസാക്കിയ സാമൂഹ്യനീതിയെക്കുറിച്ചുള്ള കോണ്‍ഗ്രസ് പ്രമേയത്തില്‍ പറഞ്ഞതാണ്. മുമ്പെങ്ങുമില്ലാത്തതിലും നല്ലത്,’ കോണ്‍ഗ്രസ് എംപി പറഞ്ഞു.
അഹമ്മദാബാദില്‍ നടന്ന എഐസിസി കണ്‍വെന്‍ഷനില്‍ പാസാക്കിയ സാമൂഹികനീതി സംബന്ധിച്ച കോണ്‍ഗ്രസ് പ്രമേയം ഇങ്ങനെ പറഞ്ഞു: ‘1995ല്‍ ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി സാമൂഹിക നീതിയിലേക്ക് സുപ്രധാന ചുവടുവയ്പ്പ് നടത്തി. ഇപ്പോള്‍ ഈ ഉത്തരവാദിത്തം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സാമൂഹിക നീതിയുടെ ചാമ്പ്യനുമായ രാഹുല്‍ ഗാന്ധിയും ഏറ്റെടുത്തു. 2011ല്‍ കോണ്‍ഗ്രസ് നടത്തിയ വാര്‍ത്തകള്‍ മോദി സര്‍ക്കാര്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

എസ്സി-എസ്ടി ഉപപദ്ധതിക്ക് നിയമപരമായ പദവി നല്‍കാനും ഈ സമുദായങ്ങളുടെ ജനസംഖ്യയെ അടിസ്ഥാനമാക്കി ബജറ്റ് വിഹിതം ഉറപ്പാക്കാനും ഒരു കേന്ദ്ര നിയമം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും പ്രമേയം ഊന്നിപ്പറഞ്ഞു.

‘എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന് കൃത്രിമമായി ഏര്‍പ്പെടുത്തിയ 50 ശതമാനം പരിധി നീക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അതുവഴി അവര്‍ക്ക് സാമൂഹിക നീതിയുടെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കും. എസ്സി, എസ്ടി, ഒബിസി എന്നിവര്‍ക്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നല്‍കാനുള്ള ഭരണഘടനാപരമായ അവകാശം നടപ്പിലാക്കാനും കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. അചഞ്ചലമായ — ഇന്നലെ, ഇന്ന്, നാളെ,’ പ്രമേയം പറഞ്ഞു.

ചില സംസ്ഥാനങ്ങള്‍ ജാതി സര്‍വേ നടത്തിയിട്ടുണ്ടെന്നും സെന്‍സസ് നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലാണെന്നും കേന്ദ്ര കാബിനറ്റിന്റെ തീരുമാനങ്ങളെ കുറിച്ച് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

വരാനിരിക്കുന്ന സെന്‍സസില്‍ ജാതി എണ്ണവും ഉള്‍പ്പെടുത്തണമെന്ന് രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി (സിസിപിഎ) ഇന്ന് തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

 

Continue Reading

Trending