Culture
‘മുസ്ലിംകളും പാകിസ്താനികളും എന്റെ ശത്രുക്കളല്ല’: മണിശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തിയെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തില്‍ മറുപടിയുമായി മണിശങ്കര്‍ അയ്യര്‍. മുസ്ലിംകളും പാകിസ്താനികളുമൊന്നും തന്റെ ശത്രുക്കളല്ലെന്ന് മണിശങ്കര്‍ അയ്യര്‍. തന്റെ വിരുന്നിലേക്ക് പാകിസ്താനി സുഹൃത്തുക്കളെ ക്ഷണിക്കുന്നതിന് സര്‍ക്കാര്‍ അനുമതി വാങ്ങേണ്ട ആവശ്യമെന്തെന്ന് മണിശങ്കര്‍ അയ്യര്‍ ചോദിക്കുന്നു. തന്റെ സുഹൃത്തിനും തനിക്കും സ്വകാര്യത എന്ന അവകാശമില്ലേ എന്നും അയ്യര്‍ ചോദിക്കുന്നു. മോദിയുടെ ആരോപണത്തിനെതിരെ എന്‍ഡിടിവി വെബ്സൈറ്റിലെഴുതിയ ലേഖനത്തിലാണ് മണിശങ്കര്‍ അയ്യരുടെ പ്രതികരണം.
താന്‍ ക്ഷണിച്ച ഖുര്‍ശിദ് കസൌറി പാകിസ്താനി മാത്രമല്ല, 20 വയസ്സ് മുതല്‍ തനിക്കറിയാവുന്ന സുഹൃത്തും കേംബ്രിഡ്ജില്‍ തന്റെ സഹപാഠിയുമായിരുന്നു. ഖുര്‍ശിദുമായുള്ള സൌഹൃദത്തില്‍ തനിക്ക് ഒളിക്കാന്‍ ഒന്നുമില്ല. മൂന്ന് മണിക്കൂറോളം സംസാരിച്ചു. പക്ഷേ ബിജെപി വക്താക്കള്‍ തെറ്റായി ധരിച്ചത് വെളുപ്പിന് മൂന്ന് മണി വരെ ഞങ്ങള്‍ ഗൂഢാലോചന നടത്തിയെന്നാണ്. ഗുജറാത്തിനെ കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ലെന്നും മണിശങ്കര്‍ അയ്യര്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, മുന്‍ വിദേശകാര്യ സെക്രട്ടറി ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം എതിരെയാണ് പാകിസ്താനുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം ഒരു അടിസ്ഥാനവുമില്ലാതെ മോദി ഉന്നയിക്കുന്നതെന്നും മണിശങ്കര്‍ അയ്യര്‍ കുറ്റപ്പെടുത്തി.
ബി.ജെ.പി നേതാക്കള്‍ പറയുന്നത് അന്ന് നടന്നത് ഡിന്നര്‍ പാര്‍ട്ടിയല്ല മറിച്ച് ഗൂഢാലോചനയാണെന്നാണ്. താനൊരു വാടകക്കൊലയാളിയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. വളരെ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പില്‍ പാകിസ്ഥാനുമായും ഇന്ത്യയിലെ മുസ്ലിങ്ങളുമായും വൈര്യം വളര്‍ത്താനുള്ള അത്യന്തം നീചവും ക്രൂരവുമായ ശ്രമമാണ് ഈ പ്രസ്താവനയ്ക്കു പിന്നിലെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു.
1978- 82 കാലത്ത് കറാച്ചിയിലെ കൌണ്‍സല്‍ ജനറലായി തന്നെ നിയമിച്ചത് അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി ആയിരുന്നു. വാജ്പേയി പാകിസ്താനോട് സംശയരോഗ നിലപാടല്ല സ്വീകരിച്ചിരുന്നത്. അദ്ദേഹം ജനാധിപത്യവാദിയായിരുന്നു. പാകിസ്താനെ കുറിച്ച് നരേന്ദ്ര മോദിക്കുള്ള കാഴ്ചപ്പാട് തന്നെ എല്ലാവരും പിന്തുടരണം എന്നാണോ? പ്രധാനമന്ത്രിയെ അറിവിന്റെ നിറകുടമായി കരുതാത്തവരെല്ലാം രാജ്യദ്രോഹികളാണെന്നാണോ എന്നും മണിശങ്കര്‍ അയ്യര്‍ ചോദിക്കുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ മോദി നിരന്തരം ഉന്നയിച്ചിട്ടും, രാഷ്ട്രീയ ധാര്‍മികതയും പെരുമാറ്റചട്ടവും ലംഘിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുത്തില്ല. മോദി തന്നെ വെറുക്കുന്നുണ്ടെന്നറിയാം. പക്ഷേ മോദിയോട് നന്ദിയുണ്ട്. മൂന്ന് ജന്മം ജീവിച്ചാലും സാധ്യമല്ലാത്ത പ്രശസ്തി നേടിത്തന്നതിനെന്ന് മണിശങ്കര്‍ അയ്യര്‍ എഴുതി.
നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കളായ മന്മോഹന് സിങും മണിശങ്കര്‍ അയ്യരും മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും പാക് ഉദ്യോഗസ്ഥരുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം മോദിയുടെ പ്രസ്താവനയില്‍ ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ് രംഗത്തെത്തിയതോടെയാണ് രാജ്യസഭ പ്രക്ഷുബ്ധമായത്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന് ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
india3 days ago
‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന് സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍, അതിതീവ്ര മഴ തുടരും, റെഡ് അലര്‍ട്ട്
-
local3 days ago
ലുലു ഫാഷൻ വീക്ക് കേരള പ്രൈഡ് പുരസ്കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം
-
GULF3 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; ‘കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ’
-
Cricket3 days ago
ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന് സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ