Connect with us

kerala

സ്വർണവിലയിൽ വൻ വർധന; പവന് 840 രൂപ കൂടി

കേരളത്തിൽ ഗ്രാമിന് സ്വർണവില 105 രൂപ വർധിച്ച് 6670 രൂപയായി.

Published

on

അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും സ്വർണവില ഉയർന്നു. കേരളത്തിൽ ഗ്രാമിന് സ്വർണവില 105 രൂപ വർധിച്ച് 6670 രൂപയായി. പവന് 840 രൂപ വർധിച്ച് 53,360 രൂപയായും ഉയർന്നു.

അന്താരാഷ്ട്ര സ്വർണ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കഴിഞ്ഞദിവസം ഔൺസിന് 2455 ഡോളർ ആയിരുന്ന സ്വർണവില രണ്ടുശതമാനത്തിലധികം വർധിച്ച് 2507 ഡോളറിലേക്ക് എത്തി. 51 ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതാണ് അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന്റെ പ്രധാന കാരണം.

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലും സ്വർണവില ഉയർന്നു. 10 ഗ്രാം സ്വർണത്തിന്റെ വില 71,935 രൂപയായാണ് ഉയർന്നത്. ഈ ആഴ്ച മാത്രം 2.12 ശതമാനത്തിന്റെ വർധനയുണ്ടായി. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറക്കാനുള്ള സാധ്യതയും സ്വർണവിലക്കയറ്റത്തിനുള്ള കാരണമാണ്. യു.എസ് ജോബ് ഡാറ്റ പുറത്ത് വന്നതോടെയാണ് പലിശനിരക്കുകൾ വീണ്ടും കുറക്കുമെന്ന അഭ്യൂഹം ശക്തമായത്.

സ്വർണത്തിൻറെ ഇറക്കുമതി ചുങ്കം കുറച്ചതിനുശേഷം ഉള്ള ഏറ്റവും വലിയ വർധനവാണ് ഇന്ത്യയിൽ ഇന്ന് രേഖപ്പെടുത്തിയത്.വലിയ തോതിലുള്ള നിക്ഷേപവും ലാഭം എടുക്കലും തുടരുന്നതിനാൽ, സ്വർണവിലയിൽ ചാഞ്ചാട്ടം തുടർന്നാലും വില വർധവിന് തന്നെയാണ് സാധ്യത.

hospital

വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി

വൈദ്യുതി പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ ഈ മരുന്ന് കൊടുക്കണമായിരുന്നോ എന്നാണ് കൂട്ടിരിപ്പുക്കാരുടെ ചോദ്യം

Published

on

വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മുടങ്ങി. ഗര്‍ഭിണികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതിയില്ലന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ബാബുലാല്‍ പറഞ്ഞു. ജനറേറ്റര്‍ കേടാണെന്നും ഡീസലുമില്ലെന്നും ബാബുലാല്‍ വ്യക്തമാക്കി. വൈദ്യുതി എപ്പോള്‍ വരുമെന്ന് അറിയില്ല അതുകൊണ്ട് മുന്‍കരുതല്‍ എന്ന നിലയ്ക്ക് രണ്ടു ഗര്‍ഭിണികളെയാണ് ജില്ല ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ തൊട്ട് കറണ്ട് ഇല്ലെന്ന് അവിടെയുണ്ടായിരുന്നവര്‍ പറയുന്നു. നാല് മണിക്കും ആറുമണിക്കും വേദന വരാനുള്ള മരുന്ന് കൊടുത്തിരുന്നു. വൈദ്യുതി പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ ഈ മരുന്ന് കൊടുക്കണമായിരുന്നോ എന്നാണ് കൂട്ടിരിപ്പുക്കാരുടെ ചോദ്യം.
ഡീസലില്ല, വാങ്ങാന്‍ ബ്ലോക്കില്‍ നിന്ന് ഫണ്ട് അനുവദിച്ചു തന്നിട്ടില്ലെന്നാണ് സൂപ്രണ്ടിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി.

Continue Reading

kerala

വിഴിഞ്ഞത്ത് വളളം മറിഞ്ഞ് ഒരാള്‍ മരിച്ചു

Published

on

തിരുവനന്തപുരം:വിഴിഞ്ഞത്ത് വളളം മറിഞ്ഞ് ഒരാള്‍ മരിച്ചു.പഴയതുപറ പുരയിടം താദൂസ് ആണ് മരിച്ചത്.മത്സ്യബന്ധനത്തിനു പോയ അഞ്ചു പേര്‍ സഞ്ചരിച്ച വളളമാണ് മറിഞ്ഞത്.അപകടത്തില്‍ ഒരാളെ കാണാതായി.
പൂവര്‍ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഇരയിമ്മയന്‍ തുറയില്‍ സെറ്റല്ലസിനെയാണ് കാണാതായത്.കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു.

Continue Reading

kerala

കൂരിയാട് ദേശീയപാത തകര്‍ച്ച; എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടര്‍ക്ക് സസ്പെന്‍ഷന്‍

Published

on

മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ കര്‍ശന നടപടിയെടുത്ത് കേന്ദ്രം. സൈറ്റ് എന്‍ജിനീയറെ എഎച്ച്എഐ പുറത്താക്കി. എന്‍എച്ച്എഐ പ്രൊജക്ട് ഡയക്ടറെ സസ്പെന്‍ഡ് ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതാണ് തീരുമാനം.

സുരക്ഷാ കണ്‍സള്‍ട്ടന്റ് കമ്പനിയടക്കം മൂന്ന് കമ്പനികള്‍ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ട്. മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞതില്‍ കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനിക്ക് വീഴ്ച്ചയുണ്ടെന്ന് വിദഗ്ദ സമിതി കണ്ടെത്തിയിരുന്നു. ദേശീയപാത 66ലെ 17 ഇടങ്ങളിലെ ഉയരഭിത്തി നിര്‍മാണം വിദഗ്ദ സമിതി പഠിച്ച ശേഷം കൂടുതല്‍ കടക്കും. ഭാരം താങ്ങാന്‍ അടിത്തറയിലെ മണ്ണിന് കഴിയാത്തതാണ് ദേശീയപാത തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൂരിയാട് മേഖലയിലെ നെല്‍പ്പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശാധന നടന്നില്ലെന്നും ഡിസൈനില്‍ വന്‍ തകരാര്‍ ഉണ്ടെന്നുമാണ് വിദഗ്ദ സമിതിയുടെ കണ്ടത്തല്‍. സംഭവത്തില്‍ കരാറുമായി ബന്ധപ്പെട്ട് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിട്ടുണ്ട്.

Continue Reading

Trending