Culture
അര്‍ജന്റീനയുടെയും ബ്രസീലിന്റെയും പ്രീ-ക്വാര്‍ട്ടര്‍ സാധ്യത ഇങ്ങനെയാണ്; സ്‌പെയ്ന്‍ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിനരികെ, ജര്‍മനി പുറത്തേക്കോ..

മോസ്‌ക്കോ: പേരും പെരുമയും പറഞ്ഞ് റഷ്യയിലെത്തിയ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയും ബ്രസീലും ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പേരിനൊത്ത പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല. ഗ്രൂപ്പ് ഡിയില്‍ ഒരു സമനിലയും ഒരു തോല്‍വിയുമുള്ള മെസ്സിപ്പട, 2002നു ശേഷം ആദ്യമായി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തുപോകുമോയെന്ന ആശങ്കയിലാണ്. ആദ്യ മത്സരം സമനില വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ അവസാന മിനുട്ടുകളിലെ ഇരട്ടഗോള്‍ പ്രകടനം ബ്രസീലിന്റെ നിലമെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാലും അവസാന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞത് ഒന്നും അഞ്ചുതവണ ലോകകപ്പ് ചാമ്പ്യന്‍മാരായ കാനറികളെ
തുണച്ചേക്കില്ലയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ ജേതാക്കളായ ജര്‍മ്മനിയുടെയും യൂറോപ്യന്‍ ശക്തികളായ സ്‌പെയ്‌നിന്റെയും പോര്‍ച്ചുഗലിന്റെയും അവസ്ഥ സമാനമാണ്.
ഗ്രൂപ്പ് ഡി-അര്‍ജന്റീനയുടെ പ്രീ-ക്വാര്‍ട്ടര്‍ സാധ്യത
കളത്തിനു പുറത്ത് പ്രധാനമായും കണക്കിലെ കളി നടക്കുന്നത് ഗ്രൂപ്പ് ഡിയിലാണ്. റഷ്യന്‍ ലോകകപ്പ് കിക്കോഫിന് മുമ്പ് മിക്ക പ്രവചനങ്ങളും അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്‍മാരാകുമ്പോള്‍ ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായി മുന്നേറുമെന്നായിരുന്നു. എന്നാല്‍ ആദ്യമത്സരത്തില്‍ ഐസ്‌ലന്റിനോട് അപ്രതീക്ഷിത സമനിലയും ക്രൊയേഷ്യയോട് മൂന്നു ഗോളിന്റെ നാണംകെട്ട തോല്‍വിയും നേരിട്ടതോടെ അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുമെന്ന അവസ്ഥയിലായി. അവസാന മത്സരത്തില്‍ ജയിച്ചാലും ക്രൊയേഷ്യ-ഐസ്‌ലന്റ് മത്സരഫലത്തിലെ ഫലമാവും അര്‍ജന്റീനയുടെ ഭാവി നിര്‍ണയിക്കുക. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ക്രൊയേഷ്യ ഗ്രൂപ്പില്‍ നിന്നും ഇതിനകം യോഗ്യത നേടികഴിഞ്ഞു.
ഗ്രൂപ്പിലെ സാധ്യതകള്‍
1. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അര്‍ജന്റീന നൈജീരിയ തോല്‍പ്പിക്കുകയും ഐസ്‌ലാന്റ് ക്രൊയോഷ്യയോട് തോല്‍ക്കുകയും ചെയ്താല്‍ കായേഷ്യക്ക് പിന്നില്‍ രണ്ടാം സ്ഥാനാക്കാരായി അവസാന പതിനാറില്‍ ഇടംനേടാം
2. അവസാന മത്സരത്തില്‍ അര്‍ജന്റീനയും ഐസ്‌ലന്റും ജയിക്കുകയാണെങ്കില്‍ ഗോള്‍വ്യത്യാസത്തിലാവും രണ്ടാം സ്ഥാനക്കാരെ കണ്ടെത്തുക. നിലവില്‍ മൈനസ് മൂന്നാണ് അര്‍ജന്റീനയുടെ ഗോള്‍ ഡിഫറന്‍സ് ഐസ്‌ലന്റിന്റേത് മൈനസ് രണ്ടും. ഈ സാഹചര്യത്തില്‍ ഐസ്‌ലന്റ് ജയിക്കുന്നതിനേക്കാള്‍ മൂന്നു ഗോള്‍ വ്യത്യാസത്തില്‍ അര്‍ജന്റീന ജയിക്കണം. അതിനുപകരം രണ്ടുഗോള്‍ വ്യത്യാസത്തിലാണ് അര്‍ജന്റീന ജയിക്കുന്നതെങ്കില്‍. ഇരുവരുടേയും ഗോള്‍വ്യത്യാസം തുല്യമാകും. ഈ സാഹചര്യത്തില്‍ പെനല്‍ട്ടിമേറ്റ് സിസ്റ്റം പ്രകാരം ഏറ്റവും കുറഞ്ഞ കാര്‍ഡുകള്‍ വാങ്ങിയ ടീമിന് യോഗ്യത നല്‍കും.
3. നൈജീരിയ അവസാന മത്സരത്തില്‍ ജയിച്ചാല്‍ അവര്‍ക്ക് യോഗ്യത നേടാം. ഇനി അവര്‍ അര്‍ജന്റീനക്കെതിരെ സമനിലയാണ് വഴങ്ങുന്നത് എങ്കില്‍ ക്രൊയേഷ്യയെ ഐസ്‌ലാന്റ് മിനിമം മൂന്നു ഗോളിന്റെ വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍ മാത്രമേ നൈജീരിയക്ക് വെല്ലുവിളിയാവൂ.
ഗ്രൂപ്പ് ഇ- ബ്രസീലിന്റെ നിലയും അത്ര സുരക്ഷിതമല്ല
താരനിബിഡമായ സംഘവുമായി റഷ്യലെത്തിയ ബ്രസീലിന്റെ അവസ്ഥയും ആദ്യ രണ്ടു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അത്ര സുരക്ഷിതമല്ല. സ്വിറ്റ്സര്‍ലന്‍ഡ്, കോസ്റ്റോറിക്ക, സെര്‍ബിയ എന്നിവരടങ്ങിയ ഗ്രൂപ്പില്‍ നിന്നും പ്രീക്വാര്‍ട്ടറിലെത്താന്‍ അവസാന മത്സരത്തില്‍ ബ്രസീലിന് ജയം അനിവാര്യമാണ്. സമനിലയും ബ്രസീലിന് സാധ്യത നല്‍കുമെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ കഴിഞ്ഞേക്കില്ല.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബ്രസീലിന്റെ എതിരാളി സെര്‍ബിയ ആണ് എന്നത് ബ്രസീലിന് തലവേദനയാണ്. രണ്ടു മത്സരങ്ങളില്‍ നിന്നായി ഒരു തോല്‍വിയും ഒരു ജയവുമായി സെര്‍ബിയക്ക് നിലവില്‍ മൂന്നു പോയന്റുണ്ട്. അവസാന മത്സരത്തില്‍ ജയിച്ചാല്‍ പ്രീ-ക്വാര്‍ട്ടറിലെത്താം എന്നറിയുന്ന സെര്‍ബ് താരങ്ങള്‍ ബ്രസീലിന് വലിയ തലവേദന തന്നെയാവും. താരതമ്യേന ദുര്‍ബലരായ കോസ്റ്റാറിക്കയെ തോല്‍പ്പിച്ചാല്‍ സ്വിറ്റ്സര്‍ലാന്‍ഡും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കും. ബ്രസീല്‍ പുറത്താകുകയും ചെയ്യും.നിലവിലെ ഫോമില്‍ ബ്രസീല്‍ സെര്‍ബിയയെ തോല്‍പ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അങ്ങിനെവന്നാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ വലിയ മാര്‍ജിനില്‍ ബ്രസീലിന് ജയിക്കേണ്ടതുണ്ട്.
ഗ്രൂപ്പ്-ബി സ്‌പെയ്‌നും പോര്‍ച്ചുഗലും പ്രീ-ക്വാര്‍ട്ടര്‍ അരികെ
യൂറോപ്യന്‍ വമ്പന്‍മാരായ സ്‌പെയ്‌നും പോര്‍ച്ചുഗലിനും പ്രീ-ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിക്കണമെങ്കില്‍ അവസാന മത്സരത്തില്‍ തോല്‍വി ഒഴിവാക്കണം. മൂന്നു പോയന്റുള്ള ഇറാനാണ് ഗ്രൂപ്പില്‍ ഇരുവര്‍ക്കും വെല്ലുവിളി. അവസാന മത്സരത്തില്‍ പോര്‍ച്ചുഗലിനെ ഇറാനും കളിച്ച രണ്ടു കളിയും തോറ്റ മൊറോക്കോ സ്‌പെയ്‌നിനേയും അട്ടിമറിച്ചാല്‍ യൂറോപിലെ ഒരു വമ്പന്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിയുടേയും നില പരുങ്ങലിലാണ്. ആദ്യ മത്സരത്തില്‍ മെക്‌സികോയോട് തോറ്റ ജര്‍മ്മനിക്ക് ഇന്നത്തെ മത്സരത്തില്‍ സ്വീഡനെതിരെ ജയം അനിവാര്യമാണ്. തോറ്റാല്‍ നേരത്തെ സ്‌പെയ്‌നും ഇറ്റലിയുടേയും വഴിയേ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്താകുന്ന നിലവിലെ ചാമ്പ്യന്മാര്‍ എന്ന ദുഷ്‌പേരുമായി ബെര്‍ലിനിലേക്ക് വണ്ടികയറാം. എന്തായാലും, ഇതോടെ ഗ്രൂപ്പുകളിലെ അവസാന മത്സരം പ്രമുഖര്‍ക്ക് നിലനില്‍പിന്റെ പോരാട്ടമായി മാറുമെന്നുറപ്പാണ്.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
news3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
local3 days ago
എയ്റോസ്പേസ് നിർമ്മാണത്തിൽ നേട്ടവുമായി അമൃതയിലെ ഗവേഷക വിദ്യാർത്ഥി
-
india3 days ago
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന
-
india3 days ago
രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വീണ് വണങ്ങുന്നു; വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ്
-
kerala3 days ago
മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം’ സ്ഥാപനങ്ങള്‍ കത്തി നശിച്ചു