Connect with us

News

അറബിക്കടലിലും ചെങ്കടലിലും ആക്രമണവുമായി വീണ്ടും ഹൂതികള്‍

അറബിക്കടലിലും ചെങ്കടലിലും ബാബ് അല്‍ മന്ദാബ് കടലിടുക്കിലുമായി മൂന്നോളം ആക്രമണങ്ങള്‍ നടത്തിയതായാണ് ഹൂതി സംഘം പറയുന്നത്.

Published

on

അറബിക്കടലിലും ചെങ്കടലിലുമുള്‍പ്പെടെ മൂന്നിടങ്ങളില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് യെമനിലെ ഹൂതികള്‍. അറബിക്കടലിലും ചെങ്കടലിലും ബാബ് അല്‍ മന്ദാബ് കടലിടുക്കിലുമായി മൂന്നോളം ആക്രമണങ്ങള്‍ നടത്തിയതായാണ് ഹൂതി സംഘം പറയുന്നത്.

ഫലസ്തീനിലും ലെബനനിലും ഇസ്രാഈല്‍ നടത്തുന്ന ആക്രമണത്തില്‍ ഇസ്രാഈലിന് ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നും ഹൂതി സംഘം കൂട്ടിച്ചേര്‍ത്തു.

‘ഫലസ്തീനിന്റെയും ലബനന്റെയും ചെറുത്തു നില്‍പ്പുകളെ പിന്തുണച്ച് ഇസ്രാഈലി കപ്പലുകള്‍ക്കെതിരെ നാവിക ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ തുടര്‍ച്ചയായാണ് ആക്രമണം നടത്തിയത്. മൂന്ന് സ്ഥലങ്ങളിലായി മൂന്ന് സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തി.

രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് അറബിക്കടലില്‍ എസ്.സി മോണ്‍ട്രിയല്‍ എന്ന കപ്പലിനെ ലക്ഷ്യമിട്ടായിരുന്നു ആദ്യം ആക്രമണം നടത്തിയത്. അത് കൃത്യമായി തന്നെ നടപ്പിലായി,’ ഹൂതി സൈനിക വക്താവ് യഹിയ സരിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം രണ്ടാമത്തെ ആക്രമണം അറബിക്കടലിലെ മെഴ്‌സ്‌ക് കൗലൂണ്‍ എന്ന കപ്പലിനെ ക്രൂയിസ് മിസൈല്‍ ഉപയോഗിച്ചും ചെങ്കടലില്‍ മൊട്ടാരോ എന്ന കപ്പലിനെ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചും ബാബ് അല്‍ മന്ദാബ് കടലിടുക്കിലും ആക്രമിച്ചുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ഇസ്രാഈല്‍ ലെബനനിലും ഫലസ്തീനിലും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാതെ ഹൂത്തികള്‍ ഇസ്രാഈലിനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കില്ലെന്നും സംഘം പറഞ്ഞു.

യെമന്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചത് മുതല്‍ ചെങ്കടലും ഹൊദൈദയും ഉള്‍പ്പെടെ യെമനനിന്റെ ഭൂരിഭാഗവും ഹൂത്തികളുടെ നിയന്ത്രണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇസ്രാഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തിനിടയില്‍ ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഹൂതികള്‍ ചെങ്കടലില്‍ ഉള്‍പ്പെടെ ആക്രമണങ്ങള്‍ നടത്തുകയും ഇസ്രാഈലുമായി ബന്ധമുള്ള കപ്പല്‍ ഗതാഗതങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയതിരുന്നു.

kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; ഇന്റര്‍പോള്‍ തേടുന്ന അമേരിക്കന്‍ കൊടുംകുറ്റവാളി തിരുവനന്തപുരത്ത് പിടിയില്‍

വിദേശത്തേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സി.ബി.ഐയുമായി സഹകരിച്ച് പൊലീസ് പിടികൂടിയത്.

Published

on

അമേരിക്കന്‍ കൊടുംകുറ്റവാളിയായ ലിത്വാനിയന്‍ പൗരനെ തിരുവനന്തപുരത്തുനിന്ന് കേരള പൊലീസ് പിടികൂടി. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകാരനും ലഹരിക്കച്ചവടക്കാരനുമായ അലക്സാസ് ബെസിയോക്കോവ് (46) ആണ് വര്‍ക്കലയിലെ ഹോംസ്റ്റേയില്‍നിന്ന് ചൊവ്വാഴ്ച പിടിയിലായത്. വിദേശത്തേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സി.ബി.ഐയുമായി സഹകരിച്ച് പൊലീസ് പിടികൂടിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി ഇയാള്‍ക്കെതിരെ കേസുകളുണ്ട്. സൈബര്‍ ആക്രമണം, കമ്പ്യൂട്ടര്‍ ഹാക്കിങ്, മയക്കുമരുന്ന് ഇടപാട് കേസുകളില്‍ പ്രതിയാണ്. യു.എസ്.എ സമര്‍പ്പിച്ച അപേക്ഷപ്രകാരം 1962ലെ കൈമാറ്റ നിയമപ്രകാരം വിദേശകാര്യ മന്ത്രാലയം പട്യാല ഹൗസ് കോടതിയില്‍നിന്ന് പ്രതിക്കെതിരെ താല്‍ക്കാലിക അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും.

 

Continue Reading

kerala

നിയമസഭ ആയാലും ചാനല്‍ ചര്‍ച്ചയായാലും ചായക്കട ചര്‍ച്ചയയായാലും ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം നല്‍കാന്‍ കഴിയണം; രാഹുല്‍ മാങ്കൂട്ടത്തില്‍

നിയമസഭയില്‍ നടന്ന ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പി. രാജീവുമായി കൊമ്പുകോര്‍ത്തതിന് പിന്നാലെയാണ് രാഹുലിന്റെ ചോദ്യം

Published

on

തിരുവനന്തപുരം: നിയമസഭ ആയാലും ചാനല്‍ ചര്‍ച്ചയായാലും ചായക്കട ചര്‍ച്ചയയായാലും ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം തരാന്‍ പറ്റണമെന്ന് വ്യവസായ മന്ത്രി പി രാജീവിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ചോദ്യം ചോദിക്കുമ്പോള്‍ സീനിയോറിറ്റി പറഞ്ഞിട്ടോ ചാനല്‍ ചര്‍ച്ച അല്ല എന്ന് പറഞ്ഞിട്ടോ വല്ല കാര്യവുമുണ്ടോ മിനിസ്റ്ററെ എന്നും രാഹുല്‍ ഫേസ്ബുക് കുറിപ്പിലൂടെ ചോദിച്ചു.

ഇന്നലെ നിയമസഭയില്‍ നടന്ന ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പി. രാജീവുമായി കൊമ്പുകോര്‍ത്തതിന് പിന്നാലെയാണ് രാഹുലിന്റെ ചോദ്യം. ബിസിനസ് സെന്‍ട്രികായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം എത്രാമതെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആവര്‍ത്തിച്ച് ചോദിച്ചിരുന്നു. കേരളം ഒന്നാമതെന്ന അവകാശവാദം തെറ്റാണെന്നും കേരളത്തിന് മുകളില്‍ പോയിന്റ് ലഭിച്ച മറ്റു സംസ്ഥാനങ്ങള്‍ ഉണ്ടെന്നും രാഹുലും മാത്യു കുഴല്‍നാടനും പി.സി വിഷ്ണുനാഥും ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരമല്ല മന്ത്രി നല്‍കിയത്.

എന്നാല്‍, വ്യവസായ വളര്‍ച്ചയുടെ പൊള്ളയായ കണക്കുകള്‍ നിരത്തി മന്ത്രി പ്രതിരോധിക്കാന്‍ ശ്രമിക്കുകയും രാഹുലിനെ പരിഹസിക്കാനും ശ്രമിച്ചു. ഇത് ചാനല്‍ ചര്‍ച്ചയല്ലെന്നും കുട്ടികളെക്കാള്‍ ധാരണയില്ലാത്ത രീതിയിലാണ് കാര്യങ്ങള്‍ വിളിച്ചുപറയുന്നതെന്നും പി രാജീവ് പറഞ്ഞു. സഭയില്‍ തുടക്കക്കാരനെന്ന നിലയിലും ചെറുപ്പക്കാരന് അവസരം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുമാണ് രാഹുലിന്റെ ചോദ്യത്തിന് വഴങ്ങിയതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, നിയമസഭയില്‍ ജൂനിയര്‍, സീനിയര്‍ എന്നൊന്നില്ലെന്നും 140അംഗങ്ങള്‍ക്കും തുല്യപരിഗണനയാണെന്നും പി.സി. വിഷ്ണുനാഥ് ഓര്‍മിപ്പിച്ചു.

ഇതേക്കുറിച്ചാണ് രാഹുല്‍ ഫേസ്ബുക്കില്‍ പ്രതികരണവുമായി എത്തിയത്. ‘വ്യവസായ മന്ത്രി പി. രാജീവിനോട് ഞങ്ങള്‍ 4 പേര്, പി.സി. വിഷ്ണുനാഥ്, റോജി എം ജോണ്‍, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ ചോദ്യങ്ങള്‍ ചോദിച്ചു. പരിഹാസം, പുച്ഛം, കുയുക്തി, യാതൊരു യുക്തിയുമില്ലാത്ത താരതമ്യങ്ങള്‍ എന്നിവയല്ലാതെ ഒറ്റ ചോദ്യത്തിനും കൃത്യം മറുപടി ഉണ്ടായില്ല. ചോദ്യം ചോദിക്കുമ്പോള്‍ ഞാന്‍ സീനിയോറിറ്റി പറഞ്ഞിട്ടോ ചാനല്‍ ചര്‍ച്ച അല്ല എന്ന് പറഞ്ഞിട്ടോ വല്ല കാര്യവുമുണ്ടോ മിനിസ്റ്ററെ? ചോദ്യത്തിന് ഉത്തരം നിയമസഭാ ആയാലും ചാനല്‍ ചര്‍ച്ചയായാലും ചായക്കട ചര്‍ച്ചയയായാലും തരാന്‍ പറ്റണം’ -രാഹുല്‍ കുറിപ്പില്‍ പറഞ്ഞു.

Continue Reading

kerala

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; ഇന്ന് 440 രൂപ വര്‍ധിച്ചു

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്നതാണ് കാണുന്നത്. പവന് 65,000ന് തൊട്ടരികില്‍ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്ന് 440 രൂപ വര്‍ധിച്ചതോടെ 64,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 8120 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി 60000 കടന്ന് കുതിച്ചുയരുന്നത് കണ്ടത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.

 

 

Continue Reading

Trending