Connect with us

kerala

ആലപ്പുഴയില്‍ മുയലിന്റെ കടിയേറ്റ് റാബിസ് വാക്‌സിനെടുത്ത വീട്ടമ്മ മരിച്ചു

വളര്‍ത്തു മുയലിന്റെ കടിയേറ്റതിനെത്തുടര്‍ന്ന് ഇവര്‍ റാബിസ് വാക്‌സിന്‍ കുത്തിവെയ്പ്പ് എടുത്തിരുന്നു. എ

Published

on

ആലപ്പുഴ തകഴിയില്‍ മുയലിന്റെ കടിയേറ്റതിനെ തുടര്‍ന്ന് റാബിസ് വാക്‌സിനെടുത്ത വീട്ടമ്മ മരിച്ചു. തകഴി കല്ലേപുറത്ത് ശാന്തമ്മ (63) യാണ് മരിച്ചത്. വളര്‍ത്തു മുയലിന്റെ കടിയേറ്റതിനെത്തുടര്‍ന്ന് ഇവര്‍ റാബിസ് വാക്‌സിന്‍ കുത്തിവെയ്പ്പ് എടുത്തിരുന്നു. എന്നാല്‍ ഇതിനുശേഷം ശരീരം തളര്‍ന്ന് കിടപ്പിലാവുകയായിരുന്നു.

ഒക്ടോബര്‍ 21 നാണ് ശാന്തമ്മയ്ക്ക് മുയലിന്റെ കടിയേല്‍ക്കുന്നത്. തുടര്‍ന്ന് അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. എന്നാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ആന്റി റാബീസ് വാക്‌സിനെടുത്തതിനെത്തുടര്‍ന്ന് ഇവരുടെ ശരീരം തളര്‍ന്നിരുന്നു.

മൂന്നാമത്തെ ഡോസ് എടുത്തതോടെ ഇവര്‍ കുഴഞ്ഞുവീണ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രി വിട്ട് വീട്ടില്‍ കഴിയവെയാണ് മരിച്ചത്. സംഭവത്തില്‍ കുടുംബം അമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി.

 

kerala

മറയൂര്‍ കാട്ടാന ആക്രമണം; ജനങ്ങള്‍ ഭീതിയില്‍

, കൃഷി നശിപ്പിക്കുകയും, ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുകയും ചെയ്തു.

Published

on

മറയൂര്‍: വനാതിര്‍ത്ഥി മേഖലയിലെ കാട്ടാനകള്‍ സമീപത്തുള്ള ജനവാസമേഖലയിലേക്ക് ഇറങ്ങി, കൃഷി നശിപ്പിക്കുകയും, ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുകയും ചെയ്തു.

കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ കാട്ടാനകളെ പയസ് നഗറിലും വണ്ണാന്തുറ സ്റ്റേഷനില്‍ നിന്നുമായി 12 ഓളം ജീവനക്കാര്‍ എത്തിയാണ് ഓടിച്ചത്. കാട്ടാന ശല്യം പരിഹരിക്കാന്‍ വനാതിര്‍ത്ഥി മേഖലയില്‍ കമ്പിവേലി സ്ഥാപിച്ചു കാട്ടാന ആക്രമണം നിയന്ത്രിക്കണം എന്ന് അധികാരികള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

ജനങ്ങള്‍ കാട്ടാനകള്‍ നിന്ന് സുരക്ഷ ഉറപ്പാക്കാന്‍, രാത്രിക്കാലത്ത് വനപാലകര്‍ കാവല്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു.

തോടുപുഴ: വന്യജീവികള്‍ ജനവാസമേഖലയിലേക്ക് എത്തി കൃഷി നശിപ്പിക്കുകയും, ചിലപ്പോള്‍ ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഹൈകോടതി നിര്‍ദ്ദേശിച്ചതായി കിസാന്‍ സഭ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ നടപടികളില്ലായ്മ മൂലം വന്യജീവി ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ചിന്നക്കനാലിയില്‍ ഒരു വ്യക്തി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അതേസമയം, ഗവിയിലുള്ള ഒരു ഫോറസ്റ്റ് വാച്ചര്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു.

 

 

Continue Reading

kerala

തെറ്റായ മരുന്ന് സംഭവത്തില്‍ ആര്‍സിസി വിശദീകരണം; രോഗികള്‍ക്ക് ആശങ്ക വേണ്ട

ആശുപത്രി വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍, ഒരാള്‍ക്കും തെറ്റായ മരുന്ന് നല്‍കിയിട്ടില്ലന്നും രോഗികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലന്നും ആര്‍സിസി വ്യക്തമാക്കി.

Published

on

തിരുവനന്തപുരത്ത് റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി) കഴിഞ്ഞ ദിവസം പുറത്തുവന്ന തെറ്റായ മരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ വിശദീകരണവുമാാായി രംഗത്ത്.

ആശുപത്രി വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍, ഒരാള്‍ക്കും തെറ്റായ മരുന്ന് നല്‍കിയിട്ടില്ലന്നും രോഗികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലന്നും ആര്‍സിസി വ്യക്തമാക്കി.

തെറ്റായ മരുന്ന് നല്‍കിയ ഗ്ലോബല ഫാര്‍മ കമ്പനിയില്‍നിന്ന് ഇനി മരുന്നുകള്‍ വാങ്ങിക്കില്ലെന്ന് ആര്‍സിസി അറിയിച്ചു. സംഭവത്തില്‍ ഡ്രഗ് കണ്‍ട്രോളര്‍ കേസെടുക്കുകയും, പ്രാഥമിക റിപ്പോര്‍ട്ടും പരിശോധന ഫലങ്ങളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സെഷന്‍സ് കോടതിയില്‍ വിശദമായ അന്വേഷണം നടക്കും.

സംഭവത്തില്‍ പാക്കറ്റില്‍ എറ്റോപോസൈഡ് 50എംജി രേഖയുണ്ടായിരുന്നുവെങ്കിലും, ബോട്ടിലില്‍ ടെമോസോളോമൈഡ് 100എംജി ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി, തുടര്‍ന്ന് ടെമോസോളോമൈഡിന്റെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

 

Continue Reading

kerala

സ്വര്‍ണവില 91,000 രൂപ കടന്നു; ഗ്രാമിന് 11,360 രൂപ

ഇന്ന് പവന്‍ വില 160 രൂപ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി ഉയര്‍ന്ന് ഒരു പവന്‍ 91,040 രൂപയില്‍ എത്തി. ഇന്ന് പവന്‍ വില 160 രൂപ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഗ്രാമിന് വില 20 രൂപ കൂടി 11,360 രൂപയായി.

കഴിഞ്ഞദിവസമാണ് സ്വര്‍ണവില ആദ്യമായി 90,000 രൂപ കടന്നത്. രാവിലെ 840 രൂപ വര്‍ധിച്ച് 90,320 രൂപയായി. ഉച്ചക്ക് ശേഷം ഗ്രാമിന് 70 രൂപ കൂട്ടിയതോടെ 11,360 രൂപയായി.

ഈ വിലവര്‍ധന രാജ്യാന്തര സ്വര്‍ണ വിപണിയിലെ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ്, എന്നതും വിലയില്‍ സ്വാധീനമുണ്ടാക്കുന്ന പ്രധാന ഘടകമാണെന്ന് വിദഗ്ധര്‍ പറഞ്ഞു.

എങ്കിലും, ഒരു പവന്‍ സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി എന്നിവ ചേര്‍ത്ത് ഏകദേശം ഒരു ലക്ഷത്തിലധികം രൂപ നല്‍കേണ്ടി വരും.

Continue Reading

Trending