Connect with us

kerala

ആവേശമായി മലപ്പുറത്തെ കുതിരയോട്ട മത്സരം; കാണാനെത്തിയത് ആയിരങ്ങള്‍

കുതിരശക്തി തെളിയിക്കുന്ന മത്സരത്തിന് 57 ജോക്കികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്

Published

on

മലപ്പുറം: മലപ്പുറത്തെ ആവേശത്തിലേറ്റി കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന കുതിരയോട്ട മത്സരം. കുതിരശക്തി തെളിയിക്കുന്ന മത്സരത്തിന് 57 ജോക്കികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 50 പേര്‍ വേഗപ്പോരില്‍ പങ്കെടുത്തു. സംസ്ഥാനത്താദ്യമായാണ് ഇത്തരത്തിലൊരു മത്സരം നടക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

രാവിലെ 8.30ന് മത്സരം ആരംഭിച്ചപ്പോള്‍ തന്നെ ട്രാക്കിന് പുറത്തെ ഗ്യാലറികളില്‍ ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു.

സംഘാടകരെപ്പോലും ഞെട്ടിച്ച് ആളുകള്‍ എത്തിയതോടെ പോലീസിന് ഇടപെടേണ്ടിവന്നു. കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് മത്സരം 12.30 ഓടെ അവസാനിപ്പിക്കുകയിരുന്നു.

ആദ്യ റൗണ്ട് മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുതിരകളെ പങ്കെടുപ്പിച്ച് ഫൈനല്‍ മത്സരം നടത്താനായിരുന്നു സംഘാടകര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആദ്യ റൗണ്ടില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ മത്സരം പൂര്‍ത്തിയാക്കിയയാളെ വിജയിയായി തെരഞ്ഞെടുക്കുകയായിരുന്നു.

 

ആദ്യ സ്ഥാനം നേടിയ കുതിര 29.57 സെക്കന്റിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. നരേഷ് കോട്ടക്കല്‍ ആണ് ജോക്കി. ഹംസകുട്ടിയാണ് കുതിരയുടെ ഉടമ.പൊന്നാനി ഹോര്‍സ് റൈഡേഴ്‌സിന്റെ ജോക്കി നബ്ഹാന്‍ രണ്ടാം സ്ഥാനം നേടി. 29.78 സെക്കന്റിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. ശബീര്‍ ആണ് കുതിരയുടെ ഉടമ. സൂപ്പി എപ്പിക്കാട് 29.94 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കി മൂന്നാം സ്ഥാനവും നേടി. മത്സരം അവസാനിപ്പാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതോടെ ഏറ്റവും മനോഹരമായ കുതിരയെ കണ്ടെത്തുന്നതിനുള്ള മത്സരം ഉപേക്ഷിക്കുകയും ചെയ്തു.

ഈ മത്സരത്തിനായി 15 കുതിരകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.


14 വയസ്സ് മുതല്‍ 57 വയസ്സുവരെ പ്രായമുള്ള കുതിരയോട്ടക്കാര്‍(ജോക്കി) ആണ് മത്സരത്തില്‍ പങ്കെടുത്തത്. മത്സര പരിചയക്കുറവ് മത്സരാര്‍ഥികളെയും സംഘാടകരെയും വലച്ചു. പലപ്പോഴും കുതിരകള്‍ കൂടി നില്‍ക്കുന്ന ആളുകളെ കണ്ടും ശബ്ദവും കേട്ടും സ്റ്റാര്‍ട്ടിങ് പോയിന്റില്‍ തന്നെ അമ്പരന്നു നിന്നു.

 

മത്സരത്തിനിടെ നിരവധി പേരാണ് കുതിരപ്പുറത്ത് നിന്നും വീണത്.

എന്നാല്‍ ഹെല്‍മറ്റും ജാക്കറ്റും അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ധരിച്ചതിനാല്‍ കുതിരയോട്ടക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മലപ്പുറത്തുകാര്‍ക്ക് മികച്ചൊരു അനഭവം സമ്മാനിച്ചാണ് കുതിരയോട്ട മത്സരം സമാപിച്ചത്. മലപ്പുറം ജില്ലാ ഹോര്‍സ് റൈഡേഴ്‌സ് ആയിരുന്നു സംഘാടകര്‍.

ചന്ദ്രിക ഫോട്ടോഗ്രഫര്‍ സകീര്‍ ഹുസൈനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ലോഗര്‍ തൊപ്പി പൊലീസ് കസ്റ്റഡിയില്‍

ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയത്

Published

on

വടകര ബസ് സ്റ്റാന്‍ഡില്‍ വെച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ വ്‌ലോഗര്‍ തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയതിനാണ് കണ്ണൂര്‍ കല്യാശേരി സ്വദേശിയായ തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ പിടികൂടുന്നത്.

ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. മുഹമ്മദ് നിഹാലിന്റെ കാര്‍ കോഴിക്കോട് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഉരസിയിരുന്നു. പിന്നാലെ വടകര സ്റ്റാന്‍ഡിലെത്തിയ തൊപ്പിയും സുഹൃത്തുക്കളും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് നിഹാല്‍ തോക്ക് ചൂണ്ടിയത്. തുടര്‍ന്ന് സ്ഥലം വിടാന്‍ ശ്രമിച്ച ഇവരെ ബസ് ജീവനക്കാര്‍ പിടിച്ചുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Continue Reading

kerala

മാസപ്പടിക്കേസ്; മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി

വടക്കന്‍ പറവൂര്‍ സ്വദേശി എം ആര്‍ അജയനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്

Published

on

മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി. വടക്കന്‍ പറവൂര്‍ സ്വദേശി എം ആര്‍ അജയനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ ഇന്ററിം സെറ്റില്‍മെന്റ് രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. സിഎംആര്‍എല്‍, എക്സാലോജിക്, ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് മറ്റുഎതിര്‍കക്ഷികള്‍. പൊതുതാല്‍പര്യഹര്‍ജി നാളെ പരിഗണിക്കും.

അതേസമയം, കേസില്‍ എസ്എഫ്ഐഒയുടെ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇ ഡിക്ക് കൈമാറാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

Continue Reading

kerala

ഇടുക്കിയില്‍ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു

വെങ്കലപാറ സ്വദേശി ചെമ്പകരയില്‍ ബെന്നിയാണ് മരിച്ചത്.

Published

on

ഇടുക്കിയില്‍ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു. വെങ്കലപാറ സ്വദേശി ചെമ്പകരയില്‍ ബെന്നിയാണ് മരിച്ചത്. കൃഷിയിടത്തിലേക്ക് വെള്ളം തുറന്നുവിടാന്‍ പോയപ്പോള്‍ ബെന്നി അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കുളത്തിലെ വെള്ളം വറ്റിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

Continue Reading

Trending