Connect with us

More

പ്രതീക്ഷ ലക്ഷ്യാസെൻ

ഷൂട്ടിംഗിൽ മനു ഭാക്കർ ഇന്ന് മറ്റൊരു മെഡലിനായി ഇറങ്ങുമ്പോൾ ബാഡ്മിൻറൺ കളം വലിയ നിരാശയാണ് സമ്മാനിക്കുന്നത്

Published

on

പാരീസ്: ഇന്ത്യൻ ഒളിംപിക്സ് സംഘത്തിലെ 117 പേരിൽ വ്യക്തമായ മെഡൽ സാധ്യതകൾ കൽപ്പിക്കപ്പെട്ടിരുന്നത് ഷൂട്ടിംഗ്, ബാഡ്മിൻറൺ സംഘങ്ങൾക്കായിരുന്നു. ഷൂട്ടിംഗിൽ മനു ഭാക്കർ ഇന്ന് മറ്റൊരു മെഡലിനായി ഇറങ്ങുമ്പോൾ ബാഡ്മിൻറൺ കളം വലിയ നിരാശയാണ് സമ്മാനിക്കുന്നത്. പുരുഷ സിംഗിൾസിൽ സെമിയിലെത്തിയ ലക്ഷ്യാ സെന്നിനെ മാറ്റിനിർത്തിയാൽ പൂർണ നിരാശ.

കഴിഞ്ഞ ദിവസം പി.വി സിന്ധുവിൻറെ മൽസരം കാണാൻ പ്രതികൂല കാലാവസ്ഥയിലും സാഹസികമായാണ് ബാഡ്മിൻറൺ വേദിയിലെത്തിയത്. പക്ഷേ ചൈനീസ് പ്രതിയോഗി ഹി ബിംഗ് ജിയാവോക്ക് മുന്നിൽ സിന്ധു എളുപ്പം കീഴടങ്ങുകയായിരുന്നു. 2016 ലെ റിയോ ഒളിംപിക്സിൽ സിന്ധുവിൻറെ ഫൈനൽ മൽസരം റിപ്പോർട്ട് ചെയ്തത് ഓർക്കുന്നു. സ്പെയിനിൽ നിന്നുള്ള പ്രതിയോഗി കരോലിന മാരിനെതിരെ അന്ന് ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു സിന്ധു കീഴടങ്ങിയത്. അന്നത്തെ ആ വെള്ളി മെഡൽ ഇന്ത്യൻ ഒളിംപിക്സ് ചരിത്രത്തിലെ കനകാധ്യായവുമായിരുന്നു. മൂന്ന് വർഷം മുമ്പ് ടോക്കിയോവിൽ സിന്ധു വെങ്കലം നേടിയത് ഇതേ ചൈനക്കാരിയെ പരാജയപ്പെടുത്തിയായിരുന്നു. തുടർച്ചയായി രണ്ട് ഒളിംപിക്സ് മെഡലുകളുമായി എത്തിയ ഹാട്രിക് മെഡൽ നേട്ടത്തിന് അർഹത നേടുമെന്നാണ് കരുതപ്പെട്ടത്.

അനുഭവ സമ്പത്തായിരുന്നു ഹൈദരാബാദുകാരിയുടെ ആയുധം. റിയോയിൽ കണ്ട സിന്ധു ആക്രമണ സന്നദ്ധയായിരുന്നു. ഇവിടെ പക്ഷേ പരുക്കുകൾ അലട്ടിയ സിന്ധുവിനെയാണ് കണ്ടത്. ബിംഗ് ജിയാവോക്കെതിരെ ആദ്യ ഗെയിമിൽ ലോംഗ് റാലികളിലായിരുന്നു സിന്ധു. ഇത് ഫലപ്രദമാവുകയും ചെയ്തിരുന്നു. 19-21 എന്ന സ്ക്കോറിനായിരുന്നു ആദ്യ ഗെയിം നഷ്ടമായത്. എന്നാൽ രണ്ടാം ഗെയിമിൽ സ്മാഷുകളായിരുന്നു സിന്ധു ആയുധമാക്കിയത്. ചൈനക്കാരിക്ക് അത് എളുപ്പവുമായി. 14-21 എന്ന സ്ക്കോറിനാണ് രണ്ടാം ഗെയിമും മൽസരവും നഷ്ടമായത്. നേരത്തെ പുരുഷ ഡബിൾസിൽ നിന്ന് സ്വാതിക്-ചിരാഗ് സഖ്യം പുറത്തായതും ഇന്ത്യക്ക് ആഘാതമായിരുന്നു. മലയാളി സാന്നിദ്ധ്യമായ എച്ച്.എസ് പ്രണോയിയും പുറത്തായതോടെ പാരീസിൽ ബാഡ്മിൻറൺ വിലാസം സെമിയിലെത്തിയ ലക്ഷ്യാസെൻ മാത്രമായി.

india

നവാസ് കനി എം.പി തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

Published

on

തമിഴ്‌നാട് വഖഫ് ബോർഡ് ചെയർമാനായി മുസ്‌ലിംലീഗ് നേതാവ് കെ. നവാസ് കനി എം.പി ചുമതലയേറ്റു. ഇന്ന് രാവിലെ 11 മണിക്കാണ് നവാസ് കനി എം.പി വഖഫ് ബോർഡ് ചെയർമാനായി ചുമതലയേറ്റത്.

രാമനാഥപുരത്ത്‌നിന്നുള്ള മുസ്‌ലിംലീഗിന്റെ പാർലമെന്റ് അംഗമാണ് നവാസ് കനി. 2019 മുതൽ ലോക്‌സഭാംഗമാണ്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പന്നീർസെൽവത്തെയാണ് രാമനാഥപുരത്ത് നവാസ് കനി തോൽപിച്ചത്.

Continue Reading

Health

ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.

തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Continue Reading

kerala

‘സാമ്പത്തിക പ്രതിസന്ധി രൂക്ഷം’: ലൈഫ് ഭവന പദ്ധതി സ്തംഭിച്ചു; കിടപ്പാടത്തിന് വേണ്ടി നീണ്ട കാത്തിരിപ്പുമായി ആയിരങ്ങള്‍

ആറ് വർഷത്തിലേറെയാണ് ലൈഫിന് വേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങളുണ്ട്

Published

on

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഉൾപ്പെടെ പ്രശ്‌നങ്ങളുമായി സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ലൈഫ് ഭവന പദ്ധതിയും സ്തംഭിച്ചു. ഹഡ്‌കോ വായ്പ പരിധി കൂടി തീർന്നതോടെയാണ് ലൈഫ് ഭവന പദ്ധതിയുടെ വേഗം കുറഞ്ഞത്. ഭവനനിർമ്മാണത്തിൽ സർക്കാർ വിഹിതം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടെ പുതിയ വീടുകളുടെ കരാർ ഏറ്റെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയാത്തതാണ് പ്രതിസന്ധി.

ആയിരക്കണക്കിന് പേരാണ് വീടെന്ന സ്വപ്‌നത്തിന് വേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നത്. ആറ് വർഷത്തിലേറെയാണ് ലൈഫിന് വേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങളുണ്ട്. ഇവരിൽ പലരും വീടെന്ന സ്വപ്‌നം നടക്കാതെ മരിച്ച് പോയി. ഭവന പദ്ധതി വേഗത്തിലാക്കാൻ സംസ്ഥാന സർക്കാറിന് പ്രത്യേക പദ്ധതികളില്ലാത്തതും വെല്ലുവിളിയാണ്.

Continue Reading

Trending