More
പ്രതീക്ഷ ലക്ഷ്യാസെൻ
ഷൂട്ടിംഗിൽ മനു ഭാക്കർ ഇന്ന് മറ്റൊരു മെഡലിനായി ഇറങ്ങുമ്പോൾ ബാഡ്മിൻറൺ കളം വലിയ നിരാശയാണ് സമ്മാനിക്കുന്നത്

പാരീസ്: ഇന്ത്യൻ ഒളിംപിക്സ് സംഘത്തിലെ 117 പേരിൽ വ്യക്തമായ മെഡൽ സാധ്യതകൾ കൽപ്പിക്കപ്പെട്ടിരുന്നത് ഷൂട്ടിംഗ്, ബാഡ്മിൻറൺ സംഘങ്ങൾക്കായിരുന്നു. ഷൂട്ടിംഗിൽ മനു ഭാക്കർ ഇന്ന് മറ്റൊരു മെഡലിനായി ഇറങ്ങുമ്പോൾ ബാഡ്മിൻറൺ കളം വലിയ നിരാശയാണ് സമ്മാനിക്കുന്നത്. പുരുഷ സിംഗിൾസിൽ സെമിയിലെത്തിയ ലക്ഷ്യാ സെന്നിനെ മാറ്റിനിർത്തിയാൽ പൂർണ നിരാശ.
കഴിഞ്ഞ ദിവസം പി.വി സിന്ധുവിൻറെ മൽസരം കാണാൻ പ്രതികൂല കാലാവസ്ഥയിലും സാഹസികമായാണ് ബാഡ്മിൻറൺ വേദിയിലെത്തിയത്. പക്ഷേ ചൈനീസ് പ്രതിയോഗി ഹി ബിംഗ് ജിയാവോക്ക് മുന്നിൽ സിന്ധു എളുപ്പം കീഴടങ്ങുകയായിരുന്നു. 2016 ലെ റിയോ ഒളിംപിക്സിൽ സിന്ധുവിൻറെ ഫൈനൽ മൽസരം റിപ്പോർട്ട് ചെയ്തത് ഓർക്കുന്നു. സ്പെയിനിൽ നിന്നുള്ള പ്രതിയോഗി കരോലിന മാരിനെതിരെ അന്ന് ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു സിന്ധു കീഴടങ്ങിയത്. അന്നത്തെ ആ വെള്ളി മെഡൽ ഇന്ത്യൻ ഒളിംപിക്സ് ചരിത്രത്തിലെ കനകാധ്യായവുമായിരുന്നു. മൂന്ന് വർഷം മുമ്പ് ടോക്കിയോവിൽ സിന്ധു വെങ്കലം നേടിയത് ഇതേ ചൈനക്കാരിയെ പരാജയപ്പെടുത്തിയായിരുന്നു. തുടർച്ചയായി രണ്ട് ഒളിംപിക്സ് മെഡലുകളുമായി എത്തിയ ഹാട്രിക് മെഡൽ നേട്ടത്തിന് അർഹത നേടുമെന്നാണ് കരുതപ്പെട്ടത്.
അനുഭവ സമ്പത്തായിരുന്നു ഹൈദരാബാദുകാരിയുടെ ആയുധം. റിയോയിൽ കണ്ട സിന്ധു ആക്രമണ സന്നദ്ധയായിരുന്നു. ഇവിടെ പക്ഷേ പരുക്കുകൾ അലട്ടിയ സിന്ധുവിനെയാണ് കണ്ടത്. ബിംഗ് ജിയാവോക്കെതിരെ ആദ്യ ഗെയിമിൽ ലോംഗ് റാലികളിലായിരുന്നു സിന്ധു. ഇത് ഫലപ്രദമാവുകയും ചെയ്തിരുന്നു. 19-21 എന്ന സ്ക്കോറിനായിരുന്നു ആദ്യ ഗെയിം നഷ്ടമായത്. എന്നാൽ രണ്ടാം ഗെയിമിൽ സ്മാഷുകളായിരുന്നു സിന്ധു ആയുധമാക്കിയത്. ചൈനക്കാരിക്ക് അത് എളുപ്പവുമായി. 14-21 എന്ന സ്ക്കോറിനാണ് രണ്ടാം ഗെയിമും മൽസരവും നഷ്ടമായത്. നേരത്തെ പുരുഷ ഡബിൾസിൽ നിന്ന് സ്വാതിക്-ചിരാഗ് സഖ്യം പുറത്തായതും ഇന്ത്യക്ക് ആഘാതമായിരുന്നു. മലയാളി സാന്നിദ്ധ്യമായ എച്ച്.എസ് പ്രണോയിയും പുറത്തായതോടെ പാരീസിൽ ബാഡ്മിൻറൺ വിലാസം സെമിയിലെത്തിയ ലക്ഷ്യാസെൻ മാത്രമായി.
kerala
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.
india
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
india
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.
രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഗവണ്‍മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
-
india3 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
News3 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
india3 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala3 days ago
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും
-
kerala3 days ago
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്ലിന് ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
-
kerala3 days ago
പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്‍വ്വകക്ഷി സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും
-
kerala3 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്