Connect with us

Culture

ഹോങ്കോങില്‍ പ്രക്ഷോഭവുമായി ജനാധിപത്യവാദികള്‍; നഗരം ചൈനീസ് സൈന്യം വളഞ്ഞു

Published

on

ഹോങ്കോങില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി സ്വാതന്ത്ര വാദികള്‍. സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി കൂട്ടത്തോടെ രംഗത്തെത്തിയ സ്വാതന്ത്ര്യവാദികള്‍ക്കെതിരെ പൊലീസ് ടിയര്‍ ഗ്യാസ് ഉപയോഗിച്ചു. എന്നാല്‍ പെട്രോള്‍ ബോബുമായി പോലീസിനെ എതിരേറ്റ പ്രക്ഷോഭക്കാര്‍ രംഗം കലുശിതമാക്കിയിരിക്കുകയാണ്. ഹോങ്കോങ് നഗരം ചൈനീസ് സൈന്യം വളഞ്ഞിരിക്കുകയാണ്. പോലീസ് ഹെഡ് കോര്‍ട്ടേര്‍സിലേക്ക് സ്വാതന്ത്ര വാദികള്‍ കൂട്ടമാര്‍ച്ച് നടത്തി.

ജനാധിപത്യ പ്രക്ഷോഭത്തെ നയിച്ചിരുന്ന നേതാക്കളെ കൂട്ടത്തോടെ ചൈനീസ് പിന്തുണയുള്ള ഭരണകൂടം കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തതോടെയാണ് രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഹോങ്കോങില്‍ തുടക്കമായത്. ഹോങ്കോങ് നഗരം ചൈനീസ് സൈന്യം വളഞ്ഞതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ നാടകീയ രംഗങ്ങള്‍ക്കാണ് നഗരം സാക്ഷ്യമായത്. സ്വാതന്ത്ര്യവാദികളെ പൊലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തു.


ഇന്നലെ രാവിലെ ജനാധിപത്യ പ്രക്ഷോഭത്തെ നയിച്ചിരുന്ന നേതാക്കളെ കൂട്ടത്തോടെ ഭരണകൂടം അറസ്റ്റു ചെയ്തതോടെയാണ് രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഹോങ്കോങില്‍ തുടക്കമായത്. ആന്‍ഡി ചാന്‍, ആഗ്‌നസ് ചൗ, ജോഷ്വ വോങ് എന്നീ നേതാക്കളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു അറസ്റ്റ്. മൂവരും അറസ്റ്റിലായതിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന ജനാധിപത്യ മാര്‍ച്ച് റദ്ദാക്കി. നിയമവിരുദ്ധമായ സംഘം ചേരലിന് പ്രേരണ നല്‍കിയെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ജൂണ്‍ 21ന് നടന്ന പ്രകടനങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് ആരോപിക്കുന്നു. 2014ല്‍ ഹോങ്കോങില്‍ സ്വാതന്ത്ര വാദികള്‍ സമരങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഈ സമരത്തിന്റെ വാര്‍ഷികദിനം ഇന്ന് ആചരിക്കാനിരിക്കവെയാണ് നേതാക്കളുടെ അറസ്റ്റ്. ഈ ദിനത്തില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭം നടക്കുമെന്നത് മുന്‍കൂട്ടിക്കണ്ടാണ് അറസ്റ്റുകള്‍ നടന്നിരിക്കുന്നത്. ഇന്നലെ സമര പരിപാടികള്‍ക്ക് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

വ്യക്തമായ കാരണങ്ങളില്ലാതെയാണ് നേതാക്കളെഅറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ജനാധിപത്യ പ്രക്ഷോഭത്തിന്റെ ഭാഗമായ സിവില്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫ്രണ്ടിന്റെ നേതാവായ ബോണീ ലിയൂങ് ആരോപിച്ചു. ശക്തമായ ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഹോങ്കോങിലേക്ക് ചൈന സൈന്യത്തെ വിന്യസിച്ചു. നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാനാണ് സൈന്യത്തെ വിന്യസിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സൈനിക വാഹനങ്ങള്‍ ഹോങ്കോങ് അതിര്‍ത്തിയില്‍ എത്തിയതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോങ്കോങ് അതിര്‍ത്തിയിലെ സൈനിക ട്രക്കുകളുടേയും സായുധ വാഹനങ്ങളുടേയും ചിത്രങ്ങള്‍ ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം പതിവുള്ള വാഹന നീക്കം മാത്രമാണിതെന്നാണ് ചൈനീസ് വ്യക്തമാക്കുന്നത്. നേവി കപ്പല്‍ ഹോങ്കോങിലെത്തുന്നതിന്റെ ചിത്രവും പുറത്തു വിട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍ 8000നും 10,000നുമിടയ്ക്ക് സൈനികരെ ചൈന വിന്യസിച്ചു. ഇന്ന് വലിയ ചൈനാവിരുദ്ധ പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ പ്രക്ഷോഭകാരികള്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സൈനിക നീക്കം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വ്യസനസമേതം ബന്ധുമിത്രാദികൾ എത്തുന്നു. ഫസ്റ്റ് ലുക്ക് പുറത്ത്

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

വാഴ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.

വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ, ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല പ്രിപ്വേവ് കളക്റ്റീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിപിൻ കുമാർ വി, 10G മീഡിയ, പി. ആർ. ഒ. എ എസ് ദിനേശ്.

Continue Reading

kerala

സര്‍ക്കാരിന് മുന്‍ഗണന ഇല്ല, നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷം

സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

Published

on

ഒയാസിസ് കമ്പനി അല്ല അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗമാണ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ക്ഷേമനിധി വഞ്ചനയുടെ ഇരയാക്കി തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ പ്രതിസന്ധിയും ക്ഷേമ പെന്‍ഷന്‍ മുടങ്ങുന്നതും സഭയില്‍ ഉയര്‍ത്തി സര്‍ക്കാരിന്‍റെ തൊഴിലാളി വഞ്ചനയെ പ്രതിപക്ഷം വിചാരണ ചെയ്തു. സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിക്കൊണ്ട് സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങുന്ന ഗുരുതര സാഹചര്യങ്ങളാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ സഭയില്‍ ഉയര്‍ത്തിയത്.

ഒയാസിസ് കമ്പനി അല്ല അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗമാണ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ എം വിന്‍സെന്‍റ് എംഎല്‍എ പറഞ്ഞു. തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കിയില്ലെങ്കിലും എല്ലാ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലും പിന്‍വാതിലിലൂടെ വേണ്ടപ്പെട്ടവരെ താല്‍ക്കാലിക ജീവനക്കാരായി സര്‍ക്കാര്‍ നിയമിക്കുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി.

വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് നല്‍കുവാനുള്ള ആനുകൂല്യങ്ങളുടെ കണക്കുകള്‍ നിരത്തി പ്രതിപക്ഷ നേതാവ് വോക്കൗട്ട് പ്രസംഗത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചു. 31 ക്ഷേമനിധി ബോര്‍ഡുകളില്‍ പകുതിയിലേറെയും പ്രതിസന്ധിയിലാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്ന വിഷയത്തെ ലാഘവത്തോടെ കണ്ട് ചില കണക്കുകള്‍ നിരത്തി ധനകാര്യമന്ത്രി മറുപടി നല്‍കി സഭയില്‍ തടി തപ്പുകയായിരുന്നു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Continue Reading

kerala

സമ്മേളനപ്പിറ്റേന്ന് പത്തനംതിട്ട സിപിഎമ്മില്‍ വിള്ളല്‍: തുറന്ന് പറഞ്ഞത് പലരുടെയും വിയോജിപ്പെന്ന് എ.പത്മകുമാര്‍

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാര്‍ പിന്‍വലിച്ചിരുന്നു.

Published

on

സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പത്തനംതിട്ട സി.പി.എമ്മില്‍ പൊട്ടിത്തെറി. മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയതില്‍ തനിക്ക് മാത്രമല്ല വിയോജിപ്പുള്ളതെന്ന് മുന്‍ എം.എല്‍.എ എ.പത്മകുമാര്‍.

ആരെങ്കിലും ആ വിഷയം പറയണമെന്നുള്ളത് കൊണ്ടാണ് പ്രകടിപ്പിച്ചത്. രാഷ്ട്രീയ സംഘടന പ്രവര്‍ത്തനം നോക്കിയുള്ള തെരഞ്ഞെടുപ്പ് രീതി മാറിയതുകൊണ്ടാണ് പ്രതിഷേധിച്ചത്. തെരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിയുമെന്ന് പത്മകുമാര്‍ പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാര്‍ പിന്‍വലിച്ചിരുന്നു. ‘ചതിവ്, വഞ്ചന, അവഹേളനം… 52 വര്‍ഷത്തെ ബാക്കിപത്രം…ലാല്‍ സലാം’ എന്നായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കുകയും ചെയ്തിരുന്നു. പോസ്റ്റിലെ വാചകങ്ങള്‍ പിന്‍വലിച്ചെങ്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടില്ല. പോസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് പത്മകുമാര്‍ പിന്‍വലിച്ചത്.

അതേസമയം, എ. പത്മകുമാറിന്റെ പരസ്യപ്രതികരണം പാര്‍ട്ടി ഗൗരവത്തില്‍ പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.പത്മകുമാര്‍ പാര്‍ട്ടിയുടെ പ്രധാന നേതാവാണ്. വീണാ ജോര്‍ജ് ക്ഷണിതാവായത് മന്ത്രിയായതിനാലെന്നും മന്ത്രിമാരെ ക്ഷണിതാവാക്കുന്നത് കീഴ്‌വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു.

‘പത്മകുമാറിന്റെ പ്രതികരണം എന്ത് കൊണ്ട് എന്ന് അറിയില്ല. പത്മകുമാറുമായി ഇന്ന് നേരിട്ട് കൂടിക്കാഴ്ച നടത്തും.സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കും.മന്ത്രിയെന്ന ഉത്തരവാദിത്തം വീണാ ജോര്‍ജ് ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുന്നുണ്ട്. ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി നിര്‍വഹിക്കുന്ന വ്യക്തിയാണ് വീണാ ജോര്‍ജ് എന്നും രാജു എബ്രഹാം പറഞ്ഞു.

Continue Reading

Trending