Connect with us

gulf

ലോകകപ്പ് നാളുകളില്‍ പരിശുദ്ധ ഉംറയും നിര്‍വഹിക്കാം

ഹയ കാര്‍ഡ് കൈവശമുള്ള മുസ്‌ലിംകള്‍ക്ക് ലോകകപ്പ് നാളുകളില്‍ പരിശുദ്ധ ഉംറയും നിര്‍വഹിക്കാം.

Published

on

ദോഹ: ഹയ കാര്‍ഡ് കൈവശമുള്ള മുസ്‌ലിംകള്‍ക്ക് ലോകകപ്പ് നാളുകളില്‍ പരിശുദ്ധ ഉംറയും നിര്‍വഹിക്കാം. ഹയ കാര്‍ഡുള്ളവര്‍ക്ക് ഉംറക്ക് പ്രത്യേക വിസ വേണ്ടെന്നും അവര്‍ക്ക് പരിശുദ്ധ ഭുമിയിലെത്താമെന്നും സഊദി അറേബ്യ ഇന്നലെ വ്യക്തമാക്കി. ലോകകപ്പിനെത്തുന്നവര്‍ക്ക് ഖത്തര്‍ നല്‍കുന്ന വിസയാണ് ഹയ. ലോകകപ്പ് ടിക്കറ്റുള്ളവര്‍ ഹയ കാര്‍ഡ് നിര്‍ബന്ധമായും കൈവശം കരുതണം. ഈ ഹയ വിസക്ക് രണ്ട് മാസത്തെ കാലാവധിയുമുണ്ട്.

ഈ സമയത്ത് സഊദിയിലെത്തി ഉംറ നിര്‍വഹിക്കാമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ വിസാ വകുപ്പില്‍ അസിസ്റ്റന്‍ഡ് ഡയരക്ടറായ ഖാലിദ് അല്‍ ഷമാരി വ്യക്തമാക്കിയിരിക്കുന്നത്. ഹയ കൈവശമുള്ളവര്‍ക്ക്് സഊദിയില്‍ 2023 ജനുവരി 11 അവസാനിക്കുന്ന തരത്തില്‍ രണ്ട് മാസത്തോളം താമസിക്കാം. വിസ സൗജന്യമാണെങ്കിലും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എല്ലാവരും സ്വന്തം ചെലവില്‍ കൈപ്പറ്റണം. ഹയ കൈവശമുളളവര്‍ക്ക് ആ രണ്ട് മാസ കാലയളവില്‍ എത്ര തവണ വേണമെങ്കിലും സഊദിയിലെത്താം.

ഖത്തര്‍ വഴി വരണമെന്നുമില്ല. ഖത്തര്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കവെ അയല്‍ രാജ്യങ്ങളെല്ലാം തുറന്ന പിന്തുണയാണ് ദോഹക്ക് നല്‍കുന്നത്. ഖത്തറുമായി കരമാര്‍ഗം അതിര്‍ത്തി പങ്കിടുന്ന സഊദി ലോകകപ്പിനെത്തുന്നവര്‍ക്ക് താമസ സൗകര്യം ഉള്‍പ്പെടെ ഒരുക്കുന്നുണ്ട്. കുവൈറ്റ്, ഒമാന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകകപ്പ് നാളുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രമായി പ്രതിദിനം 160 വ്യോമയാന സര്‍വീസുകളാണ് ദോഹയിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

gulf

ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു

. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

Published

on

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.

ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്‌, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്

Continue Reading

gulf

അവധി ആഘോഷിക്കാൻ അബഹയിൽ എത്തിയ മലയാളി മരണപെട്ടു

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്.

Published

on

ജുബൈൽ: പെരുന്നാൾ അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽനിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി മരിച്ചു. ജുബൈലിൽ ബസ് ഡ്രൈവറായ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. കബീറിന്റെ കുടുംബം നാട്ടിലാണ്.

ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി നാഷണൽ ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.

Continue Reading

Trending