Connect with us

gulf

പുണ്യസ്ഥലങ്ങള്‍ ഡ്രോണുകളുടെ നിരീക്ഷണത്തില്‍

. പുണ്യഭൂമിയിലെ എല്ലാ പാതകളും സൂക്ഷ്മമായി പരിശോധിക്കുന്ന വിധത്തിലാണ് ഡ്രോണുകളുടെ ഉപയോഗം.

Published

on

വിശുദ്ധ കര്‍മ്മത്തിനെത്തുന്ന തീര്‍ഥാടകരുടെ സഞ്ചാരവും യാത്രാ വഴികളും നിരീക്ഷിക്കാന്‍ ഇത്തവണ ഡ്രോണുകളും ഏര്‍പ്പെടുത്താന്‍ തീരുമാനം. പുണ്യഭൂമിയിലെ എല്ലാ പാതകളും സൂക്ഷ്മമായി പരിശോധിക്കുന്ന വിധത്തിലാണ് ഡ്രോണുകളുടെ ഉപയോഗം. സഞ്ചാര പാതകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും ഡ്രോണുകളുപയോഗപ്പെടുത്തുന്ന കാമ്പയിന് ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പു മന്ത്രി എന്‍ജിനീയര്‍ സാലിഹ് അല്‍ ജാസിര്‍ തുടക്കം കുറിച്ചു. തീര്‍ത്ഥാടകരുടെ യാത്ര പരമാവധി സുഖകരമാക്കുകയെന്നതാണ് കാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ നിന്ന് മക്കയിലേക്കുള്ള റോഡുകളുടെ ഉപയോഗക്ഷമതയും നിലവാരവും റിപ്പയറിംഗുകളുമെല്ലാം പരിശോധിച്ച് ഉറപ്പു വരുത്തും. റോഡുകളുടെ ഉപയോഗ ക്ഷമതയും സുരക്ഷിതത്വവും വര്‍ധിപ്പിക്കുക, റോഡ് ശൃംഖയിലുടനീളം യാത്രക്കാര്‍ക്കാവശ്യമായ അടിസ്ഥാന സേവനങ്ങള്‍ നല്‍കുക എന്നിവ ഈ കാമ്പയിന്റെ ലക്ഷ്യമാണ്.
വിശുദ്ധ കര്‍മ്മത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ ഉപയോഗപ്പെടുത്തുന്ന റോഡ് ശൃംഖലയുടെ ദൈര്‍ഘ്യം 73,000 കിലോമീറ്ററും പാലങ്ങളുടെ എണ്ണം 3700 ആണ്. 550 വിദഗ്ധരുടെ സഹകരണത്തോടെ ആഴ്ചയില്‍ അഞ്ചു ദിവസവും 62 ഗ്രൂപ്പുകളായി തിരിച്ച് ഫീല്‍ഡ് പരിശോധന നടത്തിവരികയാണ് .

ഒരാഴ്ചയ്ക്കുള്ളില്‍ ഹാജിമാരുടെ സഞ്ചാര പാതകളെല്ലാം വിദഗ്ധ സംഘം പരിശോധിച്ച് ഉറപ്പു വരുത്തും. ഡ്രോണുകള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷത്തെ കാമ്പയിനില്‍ ഉപയോഗപ്പെടുത്തിയ ആധുനിക യന്ത്രസാമഗ്രികളുടെ സന്നാഹവും സംഘത്തോടൊപ്പമുണ്ടാകും. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് റോഡുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ ഉദ്ദേശിച്ച് സുരക്ഷിതവും മികച്ചതുമായ സഞ്ചാര പാതയെന്ന പേരില്‍ സഊദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പു കാമ്പയിന്‍ നടത്തുന്നത്.

 

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

gulf

ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു

. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

Published

on

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.

ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്‌, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്

Continue Reading

gulf

അവധി ആഘോഷിക്കാൻ അബഹയിൽ എത്തിയ മലയാളി മരണപെട്ടു

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്.

Published

on

ജുബൈൽ: പെരുന്നാൾ അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽനിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി മരിച്ചു. ജുബൈലിൽ ബസ് ഡ്രൈവറായ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. കബീറിന്റെ കുടുംബം നാട്ടിലാണ്.

ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി നാഷണൽ ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.

Continue Reading

Trending