Connect with us

film

ഹിപ്പ് ഹോപ്പ് പുതുമ ‘അറിയാല്ലോ’ !! മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകൾ ഒരു ഗാനത്തിൽ..

എ-ഗാൻ, അനോണിമസ്, ശിവ് പോൾ എന്നിവർ ചേർന്നൊരുക്കിയ ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ‘അറിയാല്ലോ’ പ്രേക്ഷകശ്രദ്ധ നേടുന്നു.

Published

on

എ-ഗാൻ, അനോണിമസ്, ശിവ് പോൾ എന്നിവർ ചേർന്നൊരുക്കിയ ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ‘അറിയാല്ലോ’ പ്രേക്ഷകശ്രദ്ധ നേടുന്നു. ‘സോണി മ്യൂസിക്ക് സൗത്ത്’ എന്ന യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. എ-ഗാനും അനോണിമസും ചേർന്ന് വരികൾ എഴുതി ആലപിച്ച ഗാനം നിർമ്മിച്ചത് ശിവ് പോളാണ്. ഗാനത്തിന് സംഗീതം പകർന്നത് ശിവ് പോൾ, എ-ഗാൻ, അനോണിമസ് എന്നിവർ ചേർന്നാണ്. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകൾ ഒരു ഹിപ്പ് ഹോപ്പ് ഗാനത്തിൽ ഉൾപ്പെടുത്തിയെന്നിരിക്കുന്നതും ‘അറിയാല്ലോ’യുടെ പ്രത്യേകതയാണ്.

തമിഴ് റാപ്പറായ എ-ഗാൻ തമിഴ് ഹിപ്പ് ഹോപ്പ് ഗാനങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എ-ഗാന്റെ ആദ്യ മലയാളം റാപ്പാണ് ‘അറിയാല്ലോ’. തമിഴ് ഗാനരചയിതാവും സംഗീത നിർമ്മാതാവുമായ ശിവ് പോൾ ഒരുപിടി ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. വേൾഡ് ക്ലാസ് ഇംഗ്ലീഷ് മ്യൂസിക്കും മലയാളം മ്യൂസിക്കും മിക്സ് ചെയ്താണ് അനോണിമസ് ഹിപ്പ് ഹോപ്പ് ഗാനങ്ങൾ രചിക്കുന്നത്. ഇവർ മൂന്നു പേരും ചേർന്നൊരുക്കിയ ‘അറിയാല്ലോ’ ഇപ്പോൾ ഇൻസ്റ്റഗ്രാം റീൽസിലും ട്രെൻഡിങ്ങിലാണ്.

film

മോഹന്‍ലാല്‍ ചിത്രം ‘എമ്പുരാന്‍’ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍; സ്വന്തം പ്രസ്ഥാനത്തെയിട്ട് കൊട്ടാന്‍ നില്‍ക്കരുതെന്ന് സംഘപരിവാര്‍

രാജീവ് ചന്ദ്രശേഖറിന് കേരളത്തിലെ രാഷ്ട്രീയം അറിയില്ലെന്നാണ് സംഘപരിവാറിന്റെ പ്രധാന വിമര്‍ശനം

Published

on

മോഹന്‍ലാലിന്റെ പുത്തന്‍ ചിത്രം എമ്പുരാന്‍ കാണുമെന്ന് അറിയിച്ചുകൊണ്ടുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കടുത്ത സംഘപരിവാര്‍ ആക്രമണം. രാജീവ് ചന്ദ്രശേഖറിന് കേരളത്തിലെ രാഷ്ട്രീയം അറിയില്ലെന്നാണ് സംഘപരിവാറിന്റെ പ്രധാന വിമര്‍ശനം.

മോഹന്‍ലാലിനോടൊപ്പം ഇരിക്കുന്ന ചിത്രം അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ്. ‘മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന് ആശംസകള്‍. വരും ദിനങ്ങളില്‍ ഞാനും എമ്പുരാന്‍ കാണുന്നുണ്ട്,’ എന്നാണ് രാജീവ് പോസ്റ്റില്‍ കുറിച്ചാണ്.  എന്നാല്‍ പ്രസ്തുത പോസ്റ്റ് സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിക്കുകയാണ് ചെയ്തത്.

‘നിങ്ങള്‍ ബി.ജെ.പിയുടെ പ്രസിഡന്റ് അല്ലെ. ഓരോ വാക്കും ബി.ജെ.പിയുടെ വീക്ഷണങ്ങളുമായി യോജിക്കണം. സിനിമ കാണാനുള്ള ധൈര്യവും സമയവും കാണിക്കുന്ന താങ്കള്‍ പഴയ പ്രസിഡന്റ് കെ. സുരേന്ദ്രനേക്കാളും താഴ്ന്ന നിലവാരത്തിലാക്കണോ പോകുന്നത്. താങ്കള്‍ കേരള രാഷ്ട്രീയം ശരിക്കും പഠിക്കേണ്ടിയിരിക്കുന്നു. മുതലാളിക്ക് ലാലപ്പനെ കൊണ്ട് ആവശ്യമാണ്ടാകും, ഞങ്ങള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് അതിന്റെ ആവശ്യമില്ല,’ ഒരാള്‍ പ്രതികരിച്ചു.

തനിക്ക് വേറെ പണിയില്ലേ… ബി.ജെ.പി വിരുദ്ധര്‍ക്ക് കുഴലൂതാന്‍ ആണോ തന്നെ തെരഞ്ഞെടുത്തത്, സിനിമ കാണുമ്പോള്‍ കൂടെ ആ സുരേന്ദ്രനേയും കൊണ്ടുപോകണേ, സ്വന്തം പ്രസ്ഥാനത്തെ ഇട്ട് കൊട്ടരുത് രാജീവ് ഏട്ടാ. പുതിയ ബി.ജെ.പിക്കാര്‍ക്ക് പൈസ മതി എന്ന് അറിയാം എന്നാലും പറഞ്ഞന്നേ ഉള്ളു, എമ്പുരാന്‍ കണ്ടിട്ട് കര്‍ണാടകയിലേക്കെങ്ങാനും പോയിക്കോ, കേരള ബി.ജെ.പിയുടെ ഓഫീസിന്റെ ഏഴയലത്ത് വരരുത് രാജീവ് അണ്ണാ തുടങ്ങിയ പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.

ഇതിനിടെ ‘സുഡാപ്പികളെ പേടിച്ച് ക്ഷണം ഉണ്ടായിട്ടും അയോധ്യയിലെ രാമക്ഷേത്രത്തില്‍ പോയില്ല, അതുപോലെ കുംഭമേളക്കും,’ മോഹന്‍ലാലിനെ വിമര്‍ശിച്ച് ഒരാള്‍ പ്രതികരിച്ചു. എമ്പുരാന്‍ സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനെതിരെയും കടുത്ത സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.

സിനിമയില്‍ പരാമര്‍ശിക്കുന്ന ഗുജറാത്ത് കലാപമാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. മുമ്പ് ‘രായപ്പ’ എന്ന് വിളിച്ചുകൊണ്ട് പൃഥ്വിരാജിനെതിരെ നിലപാടെടുത്ത തീവ്ര ഹിന്ദുത്വവാദികളും സംഘപരിവാര്‍ വീണ്ടും സമാനമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ എമ്പുരാന്‍ സിനിമയെ ബഹിഷ്‌കരിച്ചും പൃഥ്വിരാജിനെ ഹിന്ദുവിരുദ്ധനായി പ്രഖ്യാപിച്ചും പ്രതികരണങ്ങള്‍ ഉയരന്നുണ്ട്.

‘ഗുജറാത്ത് കലാപത്തെ സിനിമയിലൂടെ വെളുപ്പിക്കാന്‍ വേണ്ടി മലയാളത്തിന്റെ മഹാനടനെ മറയാക്കി രാജ്യവിരുദ്ധ സംവിധായകന്‍ രംഗത്ത്. അതിന് കൂട്ടുനില്‍ക്കണോ എന്ന് ആ മഹാനടന്‍ സ്വയം ചിന്തിക്കണം,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

കെണിയില്‍ വീഴരുത്… എല്ലാം രായപ്പന്റെ നമ്പര്‍ ആണ്, രായപ്പ…. വസ്തുതകള്‍ ഇങ്ങനെ വളച്ചൊടിക്കരുത്, എന്നിങ്ങനെയുള്ള പ്രതികരണങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നു.

പൃഥ്വിരാജിനെ ജിഹാദിയായും പ്രഖ്യാപിച്ചും വാരിയംകുന്നനെ കേന്ദ്രീകരിച്ച് സിനിമയെടുക്കാന്‍ കഴിയാത്തതിനാലാണ് എമ്പുരാന്‍ പോലെയൊരു സിനിമ പൃഥ്വി എടുത്തതെന്നും പ്രതികരണങ്ങളുണ്ട്.

Continue Reading

film

ആര്‍പ്പോ… കളിയും തമാശയുമായി വിഷു പൊടിപൂരമാക്കാന്‍ ‘ആലപ്പുഴ ജിംഖാന’ സംഘം എത്തുന്നു; ട്രെയ്ലര്‍ പുറത്തിറങ്ങി.

ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്

Published

on

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ആലപ്പുഴ ജിംഖാന’ 2025 ഏപ്രില്‍ മാസത്തില്‍ വിഷു റിലീസായി തിയേറ്ററിലെത്തുന്നു. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. കോമഡി, ആക്ഷന്‍, ഇമോഷന്‍സ് കലര്‍ന്ന ട്രെയ്ലര്‍ സൂചിപ്പിക്കുന്നത് ആലപ്പുഴ ജിംഖാന ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ തന്നെയാകുമെന്നാണ്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് നസ്ലന്‍ എത്തുന്നത്. ബോക്‌സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

മുന്‍പും സ്‌പോര്‍ട്‌സ് പ്രമേയമാക്കി നിരവധി സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അവയില്‍ മിക്കതും തിയേറ്ററുകളില്‍ നിന്നും മികച്ച വിജയം നേടിയിട്ടുമുണ്ട്. സ്‌പോര്‍ട്‌സ് സിനിമകള്‍ സാധാരണയായി താരങ്ങളേയൊ ടീമുകളെയോ ചുറ്റിപ്പറ്റിയാണ് ചിത്രീകരിക്കാറുള്ളത്. വെല്ലുവിളികളും പ്രതിബന്ധങ്ങളും നേരിട്ട് അവര്‍ ലക്ഷ്യം നേടിയെടുക്കുന്ന കഥയാണ് മിക്ക സ്‌പോര്‍സ് സിനിമകളിലും പറയാറുള്ളത്.

സ്‌പോര്‍ട്‌സ് മൂവികള്‍ കോമഡി ഫിലിം ഘടകങ്ങളുമായി സംയോജിപ്പിക്കുന്നതിനെയാണ് സ്‌പോര്‍ട്‌സ് കോമഡി മൂവികള്‍ എന്ന് പറയുന്നത്. ഇത്തരം സിനിമകളുടെ ഹാസ്യ വശം പലപ്പോഴും ഫിസിക്കല്‍ ഹ്യൂമറുമായി ബന്ധപ്പെട്ടവയായിരിക്കും. ആലപ്പുഴ ജിംഖാനയും അതേ പാറ്റെണ്‍ തന്നെയായിരിക്കും പിന്തുടരകയെന്നാണ് പ്രേക്ഷകരുടെ വിശ്വാസം.

ഒരു പഞ്ചാബി പെണ്‍കുട്ടിയുടെ ഗുസ്തി ചാമ്പ്യനാകാനുള്ള സ്വപ്നത്തിന്റെ കഥ പറയുന്ന 2017ല്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ, ഫുട്‌ബോള്‍ ടീമില്‍ ഒരുമിച്ച് കളിക്കുന്ന ഏഴ് യുവാക്കളുടെ കഥ പറയുന്ന 2011ല്‍ പുറത്തിറങ്ങിയ ജോഷി ചിത്രം സെവന്‍സ്, സ്‌പോര്‍ട്‌സ് കോളേജിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ദിലീപ് ചിത്രം സ്പീഡ് ട്രാക്ക്, 83ലെ ക്രിക്കറ്റ് ലോകകപ്പിലെ ഒരു ക്രിക്കറ്റ് ആരാധകന്റെ അനുഭവങ്ങളിലൂടെ കഥ പറയുന്ന നിവിന്‍ പോളി നായകനായ 1983, മഞ്ജു വാര്യര്‍ ചിത്രം കരിങ്കുന്നം സിക്‌സസ് തുടങ്ങിയ ചിത്രങ്ങളൊക്കെ മുന്‍കാലങ്ങളില്‍ സ്‌പോര്‍ട്‌സ് ഴൊണറില്‍ പെട്ടവയായി പുറത്തിറങ്ങിയിരുന്നെങ്കിലും ഇപ്പോഴിത ഏറെ കാലത്തിനു ശേഷമാണ് മലയാളത്തില്‍ ഇത്തരമൊരു ഴോണര്‍ സിനിമ വീണ്ടും വരുന്നത്.

സ്‌പോര്‍ട്‌സ് കോമഡി ഴൊണര്‍ ചിത്രത്തിന് വേണ്ടി നായകന്മാരായ നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ തുടങ്ങിയവര്‍ നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍പേ തന്നെ ശ്രദ്ധേയമായിരുന്നു. അത്തരത്തിലുള്ള സ്‌പോര്‍ട്‌സ് ഗെറ്റപ്പിലൂടെ എത്തിയ താരങ്ങളുടെ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു. ചിത്രത്തിലെ ആദ്യ ഗാനവും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരുന്നു.

ആലപ്പുഴ ജിംഖാന നിര്‍മ്മിക്കുന്നത് പ്ലാന്‍ ബി മോഷന്‍ പിക്‌ചേര്‍സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ്. പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്‌സിന്‍ പരാരി, വസ്ത്രാലങ്കാരം: മാഷര്‍ ഹംസ, വി എഫ് എക്‌സ്: ഡിജി ബ്രിക്‌സ്, മേക്കപ്പ്: റോണക്‌സ് സേവിയര്‍, ആക്ഷന്‍ കോറിയോഗ്രാഫി: ജോഫില്‍ ലാല്‍, കലൈ കിംഗ്‌സണ്‍, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടര്‍: ലിതിന്‍ കെ ടി, ലൈന്‍ പ്രൊഡ്യൂസര്‍: വിഷാദ് കെ എല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി: രാജേഷ് നടരാജന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊമോഷണല്‍ ഡിസൈന്‍സ്: ചാര്‍ളി & ദ ബോയ്‌സ്, പിആര്‍ഒ & മാര്‍ക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് & ജിനു അനില്‍കുമാര്‍, ഡിസ്ട്രിബൂഷന്‍: സെന്‍ട്രല്‍ പിക്ചര്‍സ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്.

 

Continue Reading

film

ലഹരിവ്യാപനം സിനിമ മേഖലയില്‍ പടരുന്നത് തടയാന്‍ ജാഗ്രതാ സമിതി രൂപികരിക്കാനൊരുങ്ങി ഫെഫ്ക

മലയാള സിനിമയുടെ വിവിധ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കാനാണ് നീക്കം.

Published

on

ലഹരിവ്യാപനം സിനിമ മേഖലയില്‍ പടരുന്നത് തടയാന്‍ ഏഴംഗ ജാഗ്രതാ സമിതി രൂപീകരിക്കാനൊരുങ്ങി ഫെഫ്ക. മലയാള സിനിമയുടെ വിവിധ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കാനാണ് നീക്കം.

നിരോധിത ലഹരിയുടെ വ്യാപനം സിനിമ മേഖലയില്‍ പടരുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഓരോ സിനിമ സെറ്റുകളിലും രൂപവത്കരിക്കുന്ന ജാഗ്രതാ സമിതിയില്‍ ആ സിനിമയുടെ സംവിധായകനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍ബന്ധമായും അംഗങ്ങളാകണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ സംഘടിപ്പിച്ച ഫെഫ്കയുടെ ആരോഗ്യ സുരക്ഷ പദ്ധതി പരിപാടിക്കിടെയാണ് സിറ്റി എക്‌സൈസ് കമ്മിഷണറുടെ സാനിധ്യത്തില്‍ വെച്ച് ബി. ഉണ്ണികൃഷ്ണന്‍ ജാഗ്രതാ സമിതി രൂപികരണത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇതിനുമുന്നോടിയായി ഫെഫ്ക ഭാരവാഹികള്‍ നേരത്തെ എക്‌സൈസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയിരുന്നു.

മലയാള സിനിമാ മേഘലയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നെതിനു പിന്നാലെയാണ് ഈ നീക്കം. അടുത്തിടെ ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ്മാനായ രഞ്ജിത്ത് ഗോപിനാഥ് പിടിയിലായിരുന്നു. ഇതിന് പിന്നാലെ ഫെഫ്ക രഞ്ജിത്തിനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading

Trending