Culture
മോദി വിശ്വസിക്കുന്നത് അവകാശ വാദങ്ങളില്‍ മാത്രം: രാഹുല്‍ ഗാന്ധി

ഷിംല: കോണ്‍ഗ്രസ് ചിതലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ശക്തമായ മറുപടി. ഹിമാചലില്‍ വന്ന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മോദി ഗുജറാത്തിനെ ഹിമാചലുമായി താരതമ്യം ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
മോദിജിയുടെ തന്നെ നിതി അയോഗിന്റെ കണക്കുകള്‍ എടുത്ത് പരിശോധിച്ചാല്‍ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ സൃഷ്ടിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഹിമാചല്‍ ഏറെ മുന്നിലാണ്. അഴിമതിയെ കുറിച്ച് വാചാലനാവുന്ന പ്രധാനമന്ത്രി നിതി ആയോഗിന്റെ കണക്കിലൂടെ കണ്ണോടിക്കണമെന്നും അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനം ഹിമാചലെന്ന് കാണാമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഹിമാചലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഇന്ദിരയുടെ വാക്കുകള്‍ ഉദ്ദരിച്ചു കൊണ്ടായിരുന്നു മോദിക്ക് രാഹുലിന്റെ രൂക്ഷ വിമര്‍ശം. രണ്ട് തരത്തിലുള്ള ആളുകളുണ്ട്.
ഒരു വിഭാഗം പ്രവൃത്തിയില്‍ വിശ്വസിക്കുന്നു. രണ്ടാമത്തെ വിഭാഗം പ്രവൃത്തിയില്‍ വിശ്വസിക്കുന്നില്ല പകരം അവകാശ വാദങ്ങളിലാണ് വിശ്വാസമര്‍പ്പിക്കുന്നത്. മോദിജി രണ്ടാമത്തെ വിഭാഗത്തില്‍പെട്ടയാളാണെന്നും അദ്ദേഹം പരിഹസിച്ചു.
അമിത് ഷായുടെ മകന്‍ ജയ്ഷായെ കുറിച്ച് മോദി നിശബ്ദത പാലിക്കുന്നു. ഇതു തന്നെയാണ് ഭൂമി തട്ടിപ്പില്‍ അനുരാഗ് താക്കൂറിനെതിരായും പാലിക്കുന്നത്.
അഴിമതിക്കാരനായ മുന്‍ കര്‍ണാടക മുഖ്യമന്ത്രി പരിവര്‍ത്തന യാത്രയുമായി നടക്കുകയാണ്. ഭംഗാളില്‍ ശാരദ ചിട്ടി തട്ടിപ്പിന്റെ ആസൂത്രകനെന്ന് ബി.ജെ.പി തന്നെ ആരോപിച്ച മുകുള്‍ റോയ് ഇപ്പോള്‍ പാര്‍ട്ടിക്കാരനാണ്. എന്നാല്‍ ഇപ്പോള്‍ ഇവരെ കുറിച്ചൊന്നും മോദിക്ക് അറിയില്ല രാഹുല്‍ പറഞ്ഞു. അഴിമതിയുടെ രക്ഷാപുരുഷനാണ് താനെന്നാണ് മോദി പറയുന്നത് എന്നാല്‍ അദ്ദേഹം രക്ഷാ പുരുഷനല്ല. അഴിമതിക്ക് കൂട്ടു നില്‍ക്കുന്നയാളാണെന്നും രാഹുല്‍ ആരോപിച്ചു.
നോട്ട് അസാധുവാക്കല്‍ രാജ്യത്തെ നശിപ്പിച്ചെങ്കില്‍ ജി.എസ്.ടി തൊഴില്‍ അവസരങ്ങളെ ഞെക്കിക്കൊന്നെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കുറ്റപ്പെടുത്തി. പാവങ്ങള്‍ മാത്രം ബാങ്കില്‍ ക്യൂനില്‍ക്കേണ്ടി വന്നപ്പോള്‍ സമ്പന്നര്‍ക്ക് പിന്നാമ്പുറത്തെ വാതില്‍ തുറന്നുകൊടുത്തയാളാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Football3 days ago
യുവേഫ നേഷന്‍സ് ലീഗ്; സ്പെയിന് യുവനിരയെ വീഴ്ത്തി; കപ്പുയര്‍ത്തി പോര്‍ചുഗല്‍
-
kerala3 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍
-
kerala3 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍