Connect with us

india

അസാമാന്യ സാമര്‍ത്ഥ്യമുള്ള രാഷ്ട്ര നേതാവ്; മന്‍മോഹനെ പ്രശംസ കൊണ്ടു മൂടി ഒബാമ

മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെ ആക്രമിക്കാതെ സംയമനം പാലിച്ചു നിന്ന മന്‍മോഹന്‍സിങിന് രാഷ്ട്രീയമായി വില കൊടുക്കേണ്ടി വന്നു എന്ന് ഒബാമ ചൂണ്ടിക്കാട്ടുന്നു.

Published

on

വാഷിങ്ടണ്‍: ഓര്‍മ്മപ്പുസ്തകത്തിന്റെ ഒന്നാംഭാഗമായ എ പ്രോമിസ്ഡ് ലാന്‍ഡില്‍ മുന്‍ പ്രധാനമന്ത്രി ഡോ മന്‍മഹോന്‍ സിങിനെ പ്രശംസ കൊണ്ട് മൂടി യുഎസ് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ. അസാമാന്യ ജ്ഞാനവും സാമര്‍ത്ഥ്യവുമുള്ള നേതാവാണ് ഡോ സിങ് എന്നാണ് ഒബാമ അനുസമരിക്കുന്നത്. മന്‍മോഹനുമായുള്ള ബന്ധത്തെ കുറിച്ച് ഓര്‍ത്തെടുക്കുന്ന ഒബാമ, സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ കുറിച്ചും മഹാത്മാഗാന്ധി ഗാന്ധി തന്നില്‍ വരുത്തിയ സ്വാധീനത്തെ കുറിച്ചും എഴുതുന്നുണ്ട്.

2010 നവംബറില്‍ ഇന്ത്യയില്‍ ആദ്യമായി എത്തിയ ഒബാമ മന്‍മോഹന്‍ സിങിനെ കുറിച്ച് എഴുതുന്നത് ഇങ്ങനെ;

‘വെള്ളത്താടിയും സിഖ് തലപ്പാവും ധരിച്ച മാന്യനും മൃദുഭാഷിയുമായ എഴുപതിലെത്തിയ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍. എന്നാല്‍ പടിഞ്ഞാറന്‍ കണ്ണുകള്‍ അദ്ദേഹത്തിന് ഒരു വിശുദ്ധന്റെ പരിവേശം നല്‍കി. 1990കളില്‍ ദശലക്ഷക്കണക്കിന് ഇന്ത്യയ്ക്കാരെ പട്ടിണിയില്‍ നിന്ന് രക്ഷിച്ച ധനമന്ത്രിയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ അതീവ ബുദ്ധിയും വിചാരവുമുള്ള, അങ്ങേയറ്റം ആത്മാര്‍ത്ഥതയുമുള്ള ഒരാളായാണ് സിങിനെ എനിക്ക് കാണാനായത്’

മന്‍മോഹന്റെ വിദേശനയത്തെ കുറിച്ച് പറയുന്നിടത്താണ് അസാധാരണ വിവകശാലിയായ ഒരാള്‍ എന്ന് ഒബാമ വിശേഷിപ്പിക്കുന്നത്.

‘വിദേശനയത്തില്‍ അങ്ങേറ്റം ബോധവാനായിരുന്ന, യുഎസുമായുള്ള ചരിത്രപരമായ ബന്ധത്തെ സംശയദൃഷ്ടിയോടെ കണ്ട ഉദ്യോഗസ്ഥരെ കുറിച്ച് പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വേളയില്‍ തന്നെ ഞങ്ങളൊന്നിച്ചുള്ള കാലത്ത്, അദ്ദേഹത്തെ അസാമാന്യ വിവേകവും മാന്യതയും ഉള്ള ഒരാളായാണ് എനിക്ക് തോന്നിയത്. ന്യൂഡല്‍ഹിയിലേക്കുള്ള വരവില്‍ തന്നെ ഭീകരവിരുദ്ധത, ആഗോള ആരോഗ്യം, ആണവ സുരക്ഷ, വ്യാപാരം എന്നിവയില്‍ ഞങ്ങള്‍ കരാര്‍ ഒപ്പുവച്ചു’.

2010ല്‍ ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ വരവ് പ്രത്യേകമായി ഓര്‍ക്കുന്നുണ്ടെന്ന് ഒബാമ പറയുന്നു. ഗാന്ധിജിയുടെ ജീവിതത്തെ കുറിച്ചം പാരമ്പര്യത്തെ കുറിച്ചും അദ്ദേഹം പുസ്തകത്തില്‍ ദീര്‍ഘമായി എഴുതുന്നു. ഗാന്ധിജിയുടെ മുംബൈയിലെ വസതിയായ മണിഭവനില്‍ ഭാര്യ മിഷേലിനൊപ്പമെത്തിയതും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെ ആക്രമിക്കാതെ സംയമനം പാലിച്ചു നിന്ന മന്‍മോഹന്‍സിങിന് രാഷ്ട്രീയമായി വില കൊടുക്കേണ്ടി വന്നു എന്ന് ഒബാമ ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം വിരുദ്ധ വികാരം ഉയരുന്നത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമാകും എന്ന ഭയമായിരുന്നു അദ്ദേഹത്തിന്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്‍മോഹന്‍ സിങിന്റെ ഒന്നാമൂഴത്തിന്റെ അവസാനം വരെയുള്ള (2011) ഓര്‍മകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ 2014ല്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുസ്തകത്തിലില്ല. ഓര്‍മപ്പുസ്തകത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തി സംഘ്പരിവാര്‍

Published

on

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘ്പരിവാർ ആക്രമണം. വിഎച്ച്പി, ബജ്റം​ഗ് ദൾ പ്രവർത്തകരാണ് പള്ളി ആക്രമിച്ചത്.

ഈസ്റ്റർ ദിനത്തിലെ ചടങ്ങുകൾക്കിടെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവർത്തകർ ഇരച്ചു കയറുകയായിരന്നു. പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു എന്നും ആരോപണമുണ്ട്.

Continue Reading

india

കര്‍ണാടക മുന്‍ ഡിജിപി വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍

ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

Published

on

ബെംഗളൂരു: കർണാടക മുൻ ഡിജിപി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. 2015 മുതൽ 17 വരെ കർണാടക പൊലീസ് മേധാവി ആയിരുന്ന ബിഹാർ സ്വദേശി ഓം പ്രകാശ് (68) ആണു കൊല്ലപ്പെട്ടത്. ഭാര്യയെ പൊലീസ് കസ്റ്റഡ‍ിയിൽ എടുത്തു. 5 മണിയോടെയാണ് ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിൽ ഓം പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓം പ്രകാശിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഓം പ്രകാശിന്റെ മൃതദേഹം പൊലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ഇതിൽ ആർക്കെല്ലാം പങ്കുണ്ട് എന്നീ വിവരങ്ങളെല്ലാം വ്യക്തമാകണമെങ്കിൽ സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കഴിയൂ എന്നാണ് പൊലീസ് നിലപാട്. അസാധാരണമായ മരണത്തിനാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 1981 കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് കർണാടക ഫയർ ആൻഡ് റെസ്ക്യു സർവീസിന്റെ ചുമതലയും വഹിച്ചിരുന്നു.

Continue Reading

india

മുസ്ലിംകള്‍ക്ക് ഹോളിക്ക് വീട്ടില്‍ ഇരിക്കാം; വിദ്വേഷ പ്രസ്താവന നടത്തിയ ഉദ്യോഗസ്ഥന് ക്‌ളീന്‍ ചിറ്റ് നല്‍കി യുപി പോലീസ്

പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവില്ലെന്ന് പ്രസ്താവിച്ച് ക്‌ളീന്‍ ചിറ്റ് നല്‍കുകയായിരുന്നു

Published

on

ഹോളി ദിനവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ സമ്പല്‍ സര്‍ക്കിള്‍ ഓഫീസര്‍ അനൂജ് കുമാര്‍ ചൗധരിക്ക് യു പി പോലീസ് ക്‌ളീന്‍ ചിറ്റ് നല്‍കി. മുസ്ലിംകള്‍ക്ക് ദേഹത്ത് കളര്‍ ആവുന്നത് ഇഷ്ടമല്ലെങ്കില്‍ ഹോളി ദിവസം വീട്ടിലിരിക്കാം എന്നായിരുന്നു അനൂജ് കുമാര്‍ ചൗധരിയുടെ പരാമര്‍ശം. ഇത് വിവാദമായതിന് പിന്നാലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അമിതാഭ് താക്കൂര്‍ ആണ് പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയത്.

എന്നാല്‍, പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവില്ലെന്ന് പ്രസ്താവിച്ച് ക്‌ളീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

Continue Reading

Trending