Connect with us

india

ഹജ്ജ് തീർഥാടകർക്ക് ഉയർന്ന വിമാന നിരക്ക്; കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായി ഹാരിസ് ബീരാൻ എം.പി കൂടിക്കാഴ്ച നടത്തി

കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള വിമാനനിരക്ക് 40,000 രൂപയോളം ഇത്തവണയും കൂടുതലാണെന്നും ഹാരിസ് ബീരാൻ എം.പി സൂചിപ്പിച്ചു.

Published

on

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്യുന്ന ഹജ്ജ് തീർഥാടകരിൽനിന്ന് അമിതമായ വിമാനനിരക്ക് ഈടാക്കാനുള്ള തീരുമാനം തിരുത്തി ഉത്തരവിറക്കണമെന്നും കോഴിക്കോട് വിമാനത്താവള റൺവേ വികസനം എത്രയുംപെട്ടെന്ന് പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. ഹാരിസ് ബീരാൻ എം.പി കേന്ദ്ര വ്യോമയാന സെക്രട്ടറി വുംലുൻമാങ് വുവൽനമുമായി കൂടിക്കാഴ്ച നടത്തി.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് എംബാർക്കേഷൻ പോയന്റുകളിലൊന്നായി പ്രവർത്തിക്കുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ളവരാണ് ഈ തീർഥാടകരിൽ ഭൂരിഭാഗവും. എന്നാൽ, ഇതര വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഹജ്ജ് തീർഥാടകർക്ക് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള വിമാനനിരക്ക് ഗണ്യമായി ഉയർന്നതാണ്.

കഴിഞ്ഞ വർഷം ഹജ്ജ് തീർഥാടകർക്ക് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഏകദേശം 88,772 രൂപയും കൊച്ചി വിമാനത്താവളത്തിൽനിന്ന് 89,188 രൂപയുമായിരുന്നു വിമാന നിരക്ക്. അതേസമയം, കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് 1,64,329 രൂപ ഈടാക്കി. പ്രതിഷേധത്തെ തുടർന്ന് നിരക്ക് പുതുക്കി നിശ്ചയിച്ചപ്പോൾ 40,000 രൂപയുടെ വ്യത്യാസത്തിൽ ഹാജിമാർ പണമടക്കേണ്ടിവന്നു. 2025 ഹജ്ജ് സീസണിലെ ടെൻഡറിലും സമാനമായ അസമത്വം നിലനിൽക്കുന്നുണ്ട്.

കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള വിമാനനിരക്ക് 40,000 രൂപയോളം ഇത്തവണയും കൂടുതലാണെന്നും ഹാരിസ് ബീരാൻ എം.പി സൂചിപ്പിച്ചു.

വിഷയം ന്യൂനപക്ഷ വകുപ്പിന്റെകൂടി പരിധിയിൽ വരുന്നതായതിനാൽ അവരുടെ അഭിപ്രായമറിഞ്ഞ ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്ന് വകുപ്പ് സെക്രട്ടറി ഉറപ്പുനൽകിയതായി ഹാരിസ് ബീരാൻ എം.പി അറിയിച്ചു.

എയർ ഇന്ത്യയടക്കം സ്വകാര്യ കമ്പനികൾ കൈവശപ്പെടുത്തിയ ടെൻഡറാണെന്നിരിക്കെ അവരുമായി കൂടിക്കാഴ്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നത് ഉചിതമാവുമെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി നിർദേശിച്ചു. കോഴിക്കോട്ട് ടേബ്ൾ ടോപ് റൺവേ ആയതിനാലാണ് നവീകരണ പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കാത്തതെന്നും സെക്രട്ടറി മറുപടി നൽകിയതായി എം.പി പറഞ്ഞു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്ന ഹജ്ജ് തീർഥാടകരിൽ നിന്ന് അമിതമായ വിമാന നിരക്ക് ഈടാക്കുന്നത് അനീതിയാണെന്നും പുതിയ ടെണ്ടർ പ്രകാരം ഈടാക്കാൻ പോകുന്ന കൂടിയ നിരക്ക് തിരുത്തി ഉത്തരവിറക്കണമെന്നും ബോധ്യപ്പെടുത്തുന്നതിന്
കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറി വുംലുൻമാങ് വുവൽനമുമായി കൂടിക്കാഴ്ച നടത്തി.
കൂടാതെ, ഏറെക്കാലമായി നടക്കുന്ന കോഴിക്കോട് വിമാനത്താവള റൺവെ വികസനം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

ബഹുമാനപ്പെട്ട ഇ ടി മുഹമ്മദ്‌ ബഷീർ സാഹിബ്‌ കഴിഞ്ഞ ദിവസം കേന്ദ്ര ന്യുനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജുവുമായി ഇതേ വിഷയത്തിൽ കൂടിക്കാഴ്ച നടത്തിയിരിന്നു. അതിന്റെ തുടർച്ചയെന്നോണം ഇ ടി യുടെയും വഹാബ് സാഹിബിന്റെയും നിർദ്ദേശപ്രകാരമാണ് വ്യോമയാന വകുപ്പ് സെക്രട്ടറിയെ കണ്ടത്.

രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളിലൊന്നായി പ്രവർത്തിക്കുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര പോകുന്ന തീർഥാടകരിൽ ഭൂരിഭാഗവും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള സാധാരണക്കാരാണ്. അവിടെയാണ് അന്യായമായ രീതിയിൽ വിമാനചാർജ്ജ് വർധിപ്പിച്ചിരിക്കുന്നത്. അവ തിരുത്തി പുനസ്ഥാപിക്കുന്നതിന് വേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് രാജ്യത്തെ വ്യോമയാന മേഖലയിലെ ഉയർന്ന ഉദ്യോഗസ്തനുമായി കൂടിക്കാഴ്ച നടത്തിയത്.

കഴിഞ്ഞ വർഷം ഹജ്ജ് തീർഥാടകർക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 88,772 രൂപയും കൊച്ചി വിമാനത്താവളത്തിൽ നിന്ന് 89,188 രൂപയും ഈടാക്കിയപ്പോൾ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള തീർഥാടകർക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് ഒരു ടിക്കറ്റിന് 75000രൂപ അധികം ഈടാക്കി 1,64,329 രൂപയാണ് വാങ്ങാൻ നിശ്ചയിച്ചിരുന്നത്. പ്രതിഷേധത്തെ തുടർന്ന് അത് പുതുക്കി നിശ്ചയിച്ചിരുന്നെങ്കിലും 40000രൂപയുടെ വ്യത്യാസത്തിൽ ഹാജിമാർ പണമടക്കേണ്ടി വന്നിരിന്നു.
നിർഭാഗ്യവശാൽ, വരാനിരിക്കുന്ന 2025 ഹജ്ജ് സീസണിലെ ടെണ്ടർ പരിശോധിക്കുമ്പോൾ സമാനമായ ഒരു അസമത്വം നിലനിൽക്കുന്നത് കണ്ടതിനാലാണ് നേരത്തെ തന്നെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര മന്ത്രിമാരുമായി വിഷയത്തിൽ ചർച്ച നടത്തുന്നത്.

കോഴിക്കോട്ടെ ഹജ്ജ് തീർഥാടകരുമായി ബന്ധപ്പെട്ട വിഷയത്തിൽ തികഞ്ഞ അനീതി നിലനിൽക്കുന്നുണ്ടെന്നും, സാധാരണക്കാരായ ഹാജിമാരുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാൻ ശ്രമിക്കുമെന്നും വിഷയം മൈനോറിറ്റി വകുപ്പിന്റെ കൂടി പരിധിയിൽ വരുന്നതായതിനാൽ അവരുടെ കൂടി അഭിപ്രായമറിഞ്ഞ ശേഷം വേണ്ട നടപടി കൈകൊള്ളാമെന്നും വകുപ്പ് സെക്രട്ടറി ഉറപ്പ് നൽകി. അതോടൊപ്പം എയർ ഇന്ത്യയെപ്പോലുള്ള സ്വകാര്യ കമ്പനികൾ കൈവശപ്പെടുത്തിയ ടെണ്ടറാണെന്നിരിക്കെ അവരുമായി കൂടിക്കാഴ്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതും ഉചിതമാവുമെന്ന് സിവിൽ എവിയേഷൻ സെക്രട്ടറി നിർദ്ദേശിച്ചു. കോഴിക്കോട് ടേബിൾ ടോപ് റൺവെ സംവിധാനം ഉയർന്ന് നിൽക്കുന്നതുകൊണ്ടാണ് നവീകരണ പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കാത്തത് എന്നും സെക്രട്ടറി അതോടൊപ്പം മറുപടി നൽകി.

സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചക്ക്ക്‌ ശേഷം കേന്ദ്ര ന്യൂനപക്ഷ കാര്യസഹമന്ത്രി ജോർജ് കൂര്യന് വിഷയത്തിൽ കത്തയക്കുകയും വിളിച്ചു സംസാരിക്കുകയും ചെയ്തു.

india

ഓഡിറ്റോറിയത്തില്‍ വിവാഹം നടത്തി; ദലിത് കുടുംബത്തിന് നേരെ ആള്‍കൂട്ട മര്‍ദ്ദനം

ഉത്തര്‍പ്രദേശിലെ റാസ്രയിലാണ് സംഭവം. മര്‍ദനത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Published

on

ഓഡിറ്റോറിയത്തില്‍ വിവാഹം നടത്തിയതിന് ദലിത് കുടുംബത്തിന് നേരെ ആള്‍കൂട്ട മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ റാസ്രയിലാണ് സംഭവം. മര്‍ദനത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വടികളും, ആയുധങ്ങളുമായെത്തിയ സംഘം വിവാഹം നടക്കുന്ന ഹാളിലേക്ക് ഇരിച്ചുകയറി ആക്രമണം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദലിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ ഹാളില്‍ വിവാഹം നടത്തുമോ എന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്നും പരാതിയില്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമന്‍ സാഹ്നി, ദീപക് സാഹ്നി, രാഹുല്‍, അഖിലേഷ് എന്നിവരാണ് പ്രധാന പ്രതികള്‍. ഇവരെ കൂടാതെ 20 ഓളം തിരിച്ചറിയാത്ത വ്യക്തികളും പ്രതികളില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാരതീയ ന്യായ സംഹിതയിലെ പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം നടക്കുന്നുണ്ടെന്ന് റസ്ര പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് വിപിന്‍ സിങ് അറിയിച്ചു

Continue Reading

india

തമിഴ്‌നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ല; ഡല്‍ഹിക്ക് മുന്നില്‍ തലകുനിക്കില്ല; എം കെ സ്റ്റാലിന്‍

ബിജെപി- എഐഎഡിഎംകെ സഖ്യത്തെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

Published

on

ബിജെപി- എഐഎഡിഎംകെ സഖ്യത്തെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മധുരയില്‍ നടക്കുന്ന ഡി എം കെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍, ഡല്‍ഹിക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. എഐഎഡിഎംകെയെ ഇപിഎസ് ബിജെപിയുടെ നിയന്ത്രണത്തിലാക്കി, ഇനി തമിഴ്‌നാടിനെയും ബിജെപി നിയന്ത്രണത്തിലാക്കാന്‍ ഡിഎംകെ അനുവദിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

നാളെ മുതല്‍ ദിവസവും താന്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ കാണും. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കും. മധുരയിലെ ജനറല്‍ കൗണ്‍സില്‍ 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തില്‍ അവസാനിക്കണമെന്നും എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. ചെറുപ്പകാരിലൂടെ ഊര്‍ജവും ജയവും പാര്‍ട്ടിയില്‍ എത്തുമെന്ന് എംകെ സ്റ്റാലിന്‍ പറഞ്ഞു.

‘ബിജെപി സഖ്യം തമിഴ്നാട്ടില്‍ അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നു. അധികാരത്തില്‍ വന്നാല്‍ അവര്‍ എന്തുചെയ്യുമെന്ന് ഞാന്‍ വിശദീകരിക്കാം. ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് അവര്‍ ജനങ്ങളെ ഭിന്നിപ്പിക്കും. നമ്മുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ അനുവദിക്കില്ല. പിന്തിരിപ്പന്‍ പ്രവര്‍ത്തനങ്ങളില്‍ അവര്‍ നമ്മളെ മുക്കിക്കൊല്ലും,” സ്റ്റാലിന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ശക്തി അതിന്റെ വളണ്ടിയര്‍മാരുടെ വിശ്വാസമാണ്. ”എന്റെ പാര്‍ട്ടി, എന്റെ പ്രസ്ഥാനം, എന്റെ നേതൃത്വം” എന്ന മനോഭാവമുള്ളവരാണ് വളണ്ടിയര്‍മാരെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു.

Continue Reading

india

‘അറിയിപ്പില്ല, ബുള്‍ഡോസറുകള്‍ മാത്രം’: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ പള്ളി പൊളിച്ചുമാറ്റി ജില്ലാ ഭരണകൂടം

മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് സഹറന്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് പറഞ്ഞു.

Published

on

ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ മെയ് 29 ന് നിര്‍മ്മാണത്തിലിരുന്ന ഒരു മുസ്ലീം പള്ളി ജില്ലാ പഞ്ചായത്ത് ഭരണസമിതി തകര്‍ത്തു. നകൂര്‍ ബ്ലോക്കിലെ ഭോജ്പൂര്‍ ഗ്രാമത്തിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസമായി നിര്‍മാണം മുടങ്ങിക്കിടക്കുകയായിരുന്നു.

യാതൊരു മുന്നറിയിപ്പുമില്ലാതെ അധികാരികള്‍ മസ്ജിദ് പൊളിച്ചുമാറ്റിയതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമായി. മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് സഹറന്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് പറഞ്ഞു. 1863-ലെ റിലീജിയസ് എന്‍ഡോവ്മെന്റ് ആക്ടില്‍ ഒരു മതപരമായ ഘടന നിര്‍മ്മിക്കുന്നതിന് അനുമതി ആവശ്യപ്പെടുന്ന ഒരു വ്യവസ്ഥയും അടങ്ങിയിട്ടില്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു.

ഭൂപടത്തിന്റെ അംഗീകാരത്തിന്റെയും മറ്റ് നടപടിക്രമങ്ങളുടെയും അഭാവം ചൂണ്ടിക്കാട്ടി എസ്എച്ച്ഒ നേരത്തെ നിര്‍മാണം നിര്‍ത്തിവച്ചിരുന്നതായി ഭോജ്പൂര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ പ്രധാന്‍ വാജിദ് അലി പറഞ്ഞു.

തുടര്‍ന്ന്, ഗ്രാമപഞ്ചായത്ത് ചെയര്‍മാനെ അംഗീകാരത്തിനായി സമീപിച്ചെങ്കിലും, അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തനിക്ക് അധികാരമില്ലെന്നും ജില്ലാ മജിസ്ട്രേറ്റിനെ (ഡിഎം) സമീപിക്കാന്‍ ഉപദേശിച്ചുവെന്നും അദ്ദേഹം നിരസിച്ചു.

2025 ഫെബ്രുവരിയില്‍ നാട്ടുകാര്‍ ഡിഎം ഓഫീസില്‍ അപേക്ഷ നല്‍കിയെങ്കിലും ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചില്ല. എന്നാല്‍, ജില്ലാ പഞ്ചായത്തിലെ അപര്‍മുഖ് അധികാരിയുമായി (എഎംഎ) സംസാരിക്കാന്‍ ഡിഎം വാക്കാല്‍ നിര്‍ദേശിച്ചു.

പ്രസ്തുത ഉദ്യോഗസ്ഥനെ സമീപിച്ചപ്പോള്‍, ‘ഇതൊരു ചെറിയ മതപരമായ ഘടനയാണ്, നിങ്ങള്‍ക്ക് ഇത് നിര്‍മ്മിക്കുന്നത് തുടരാം’ എന്ന് അവരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

മെയ് 29 ന് രാവിലെ 11 മണിയോടെ എസ്ഡിഎം സദര്‍ സുബോധ് കുമാര്‍, എഎസ്പി മനോജ് യാദവ്, ജില്ലാ പഞ്ചായത്ത് ജെഇ ആദേശ് കുമാര്‍, മറ്റ് നിരവധി ഉദ്യോഗസ്ഥര്‍ എന്നിവര്‍ മൂന്ന് ബുള്‍ഡോസറുകളുമായി നിര്‍മ്മാണ സ്ഥലത്ത് എത്തുകയും കനത്ത പോലീസിന്റെയും ആര്‍ആര്‍എഫ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നിര്‍മ്മാണത്തിലിരുന്ന മസ്ജിദ് പൊളിക്കുകയും ചെയ്തു.

പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം തങ്ങള്‍ക്ക് ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് വാജിദ് അലി അവകാശപ്പെട്ടു.

പ്രദേശത്തെ മുസ്ലിംകള്‍ ഇവിടെ നമസ്‌കാരം നടത്തിയിരുന്നതായി ജില്ലാ പഞ്ചായത്ത് ബോര്‍ഡ് അംഗം മജീദ് അലി പറഞ്ഞു. 2023-ല്‍ പ്രാദേശിക സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി രണ്ട് സഹോദരന്മാര്‍ പള്ളിക്ക് വേണ്ടി സ്ഥലം ദാനം ചെയ്തു. അതിനുശേഷം, ടിന്‍ ഷേഡുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക ക്രമീകരണത്തിന് കീഴില്‍ പ്രാര്‍ത്ഥനകള്‍ നടന്നു.

ഒരു വര്‍ഷം മുമ്പ്, നാട്ടുകാര്‍ മസ്ജിദ് പണിയാന്‍ തുടങ്ങി, അധികൃതര്‍ പൊളിക്കുമ്പോള്‍ താഴത്തെ നില വികസനത്തിലായിരുന്നു.

ചില്‍ക്കന പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെയ് 7 ന്, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, സദര്‍ ഭോജ്പൂര്‍ ടാഗ ഗ്രാമത്തിലെ 11 നിവാസികള്‍ക്ക് നോട്ടീസ് അയച്ചു, എന്തുകൊണ്ട് പിഴ ഈടാക്കരുത് എന്ന് വിശദീകരിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.

Continue Reading

Trending