Connect with us

EDUCATION

കനത്ത മഴ; ആലപ്പുഴയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മുൻ നിശ്ചയിച്ചപരീക്ഷകൾക്ക് മാറ്റമില്ല

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. കുട്ടനാട്, അമ്പലപ്പുഴ, ചേർത്തല, ചെങ്ങന്നൂർ എന്നീ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും നാളെ അവധിയായിരിക്കും.

ജില്ലയിലെ വിവിധ താലൂക്കുകളിലെ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലുമാണ് അവധി. എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കലക്ടർ‌ അറിയിച്ചു.
ഇന്ന് എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ചയോടെ ശക്തമായ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഹാരാഷ്ട്ര തീരം മുതല്‍ മധ്യ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയും കേരള തീരത്തു പടിഞ്ഞാറന്‍/ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതുമാണ് കനത്തമഴയ്ക്ക് കാരണം.

EDUCATION

റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്ഐആർ നെറ്റ് പരീക്ഷകൾക്ക് തിയതികളായി

Published

on

റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ നടത്താനുളള തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെ യുഡിസി നെറ്റ് പരീക്ഷകൾ നടക്കും. സിഎസ്ഐആർ നെറ്റ് പരീക്ഷ ജൂലായ് 25 മുതൽ 27 വരെയും നടക്കും. എൻ.സി.ഇ.ടി പരീക്ഷ ജൂലൈ 10 നും നടക്കും. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചത്.

Continue Reading

EDUCATION

‘സ്റ്റാഫ് റൂമില്‍ ഉറക്കം തൂങ്ങിയാല്‍ മലബാറിലേക്ക് സ്ഥലം മാറ്റും’ അധ്യാപകരോട് കണ്ണുരുട്ടി സര്‍ക്കാര്‍

കോട്ടയത്തെ അധ്യാപകര്‍ക്ക് മലബാറിലേക്ക് സ്ഥലം മാറ്റം

Published

on

റക്കം തൂങ്ങിയ അധ്യാപകരെ മലബാറിലേക്ക് സ്ഥലം മാറ്റി സര്‍ക്കാര്‍. കുട്ടികളെ ശരിയായി പഠിപ്പിക്കാതെയും സ്റ്റാഫ് റൂമില്‍ ഉറങ്ങിയും സമയം കളഞ്ഞ ഒരു കൂട്ടം അധ്യാപകരെയാണ് സ്ഥലംമാറ്റിയത്.

ചങ്ങനാശ്ശേരി ഗവ. എച്ച്.എസ്. എസിലെ അഞ്ച് അധ്യാപകരെയാണ് കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഈ അധ്യാപകര്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കോട്ടയം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ആര്‍.ഡി.ഡി) സ്‌കൂളിലെത്തി കുട്ടികളോടും പി.ടി.എ ഭാരവാഹികളോടും സംസാരിച്ച് അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ ഈ അധ്യാപകര്‍ സഹകരിക്കുന്നില്ലെന്നും പി.ടി.എയും എസ്.എം.സിയും അറിയിച്ചു. ഇതില്‍ ചില അധ്യാപകര്‍ സ്ഥിരമായി സ്റ്റാഫ് റൂമിലിരുന്ന് ഉറങ്ങുന്നു. ഇവര്‍ സ്‌കൂളിന്റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായതിനാല്‍ സ്ഥലം മാറ്റുന്നതായാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. തെക്കന്‍ ജില്ലകളിലെ മോശം അധ്യാപകരെ സ്ഥലം മാറ്റാനുള്ള സ്ഥലമാണോ മലബാര്‍ എന്ന ചോദ്യമാണ് ഈ നടപടിക്കെതിരെ മലബാറിലുള്ളവര്‍ ഉന്നയിക്കുന്നത്.

Continue Reading

EDUCATION

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; കണ്ണില്‍ പൊടിയിട്ട് തടിതപ്പാനുള്ള സര്‍ക്കാര്‍ നിക്കം,ഉടനെ പരിഹാരമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് മുസ്‌ലിം ലീഗ്‌

മലപ്പുറത്ത് മാത്രമാണ് പ്രശ്‌നമെന്നും മലപ്പുറത്ത് ഏതാനും താൽക്കാലിക ബാച്ചുകൾ നൽകിയാൽ പ്രശ്‌നം തീരുമെന്നും വരുത്തി തീർക്കാനാണ് സർക്കാർ ശ്രമം.

Published

on

മലപ്പുറത്തെ പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യത്തിൽ കണ്ണിൽപൊടിയിട്ട് തടിതപ്പാൻ സർക്കാർ നീക്കം. മലപ്പുറത്ത് മാത്രമാണ് പ്രശ്‌നമെന്നും മലപ്പുറത്ത് ഏതാനും താൽക്കാലിക ബാച്ചുകൾ നൽകിയാൽ പ്രശ്‌നം തീരുമെന്നും വരുത്തി തീർക്കാനാണ് സർക്കാർ ശ്രമം. എന്നാൽ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിലും പ്രതിസന്ധി രൂക്ഷമാണ്. ശാശ്വത പരിഹാരത്തിന് നടപടിയെടുക്കാതെ മലപ്പുറത്ത് മാത്രം താല്ക്കാലിക ബാച്ചനുവദിച്ച് പ്രതിഷേധത്തിന് തടയിടാനാണ് സർക്കാർ നീക്കം.

ഇതിനെതിരെ പ്രക്ഷോഭം തുടരാനാണ് മുസ്‌ലിംലീഗിന്റെയും പോഷക സംഘടനകളുടെയും തീരുമാനം. വിദ്യാർത്ഥി സംഘടനകളുമായി മന്ത്രി ഇന്നലെ നടത്തിയ ചർച്ചകളിലെ തീരുമാനങ്ങൾ സർക്കാർ നടപ്പാക്കുമോ എന്ന് പരിശോധിക്കും. ജൂലൈ അഞ്ച് വരെ ഇതിനായി കാത്തിരിക്കാനാണ് മുസ്ലിംലീഗ് തീരുമാനം. നടപ്പാക്കാത്തപക്ഷം പ്രക്ഷോഭം ശക്തമാക്കും.

യുഡിഎഫ് ഭരണ കാലത്ത് പുതിയ ബാച്ചുകൾ അനുവദിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു. കുട്ടികളുടെ എണ്ണം വർധിച്ചതോടെ സീറ്റ് പ്രശ്‌നവും വർധിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ ഡി എഫ് സർക്കാർ വന്നശേഷം പുതിയ സ്ഥിര ബാച്ച് അനുവദിക്കാതിരുന്നതോടെ ഓരോ വർഷം കഴിയുന്തോറും പ്രശ്‌നം കൂടി വന്നു.

മലപ്പുറത്തെ പ്രശ്‌നം മാത്രമായി പ്ലസ് വൺ പ്രതിസന്ധിയെ സർക്കാർ ചുരുക്കിക്കാണുന്നു എന്നതാണ് പുതിയ തീരുമാനിത്തിലെ ഒരു പ്രശ്‌നം. പാലക്കാട്, കോഴിക്കോട് ഉൾപ്പെടെ സീറ്റ് പ്രതിസന്ധിയുള്ള മറ്റു ജില്ലകളിലെ വിദ്യാർഥികൾക്ക് പുതിയ ബാച്ച് ലഭിക്കില്ല. മതിയായ സൗകര്യമില്ലാത്ത താൽക്കാലിക ബാച്ചുകൾ കുട്ടികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കുന്നതും മറ്റൊരു പ്രശ്‌നമാണ്.

Continue Reading

Trending