Connect with us

india

ഉഷ്ണതരംഗ മരണങ്ങള്‍; യോഗിയുടെ യുപിയില്‍ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല; വരാന്തകളില്‍ തള്ളി- ; വീഡിയോ

ഉയരുന്ന മരണസംഖ്യ മൂലം സംസ്ഥാനത്തെ മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ തിങ്ങിനിറയുന്ന അവസ്ഥയാണിപ്പോള്‍.

Published

on

ഉഷ്ണതരംഗ മരണങ്ങള്‍ വര്‍ധിച്ചതോടെ മൃതദേഹങ്ങള്‍ നിറഞ്ഞ് യു.പിയിലെ കാണ്‍പൂര്‍ മോര്‍ച്ചറി. ഉത്തര്‍പ്രദേശിലെ ചൂട് ക്രമാതീതമായി ഉയര്‍ന്നതോടെ ഉഷ്ണതരംഗ മരണങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ഉയരുന്ന മരണസംഖ്യ മൂലം സംസ്ഥാനത്തെ മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ തിങ്ങിനിറയുന്ന അവസ്ഥയാണിപ്പോള്‍.

ഇത്രയധികം മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ മോര്‍ച്ചറികളിലില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മൃതദേഹം അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍. ഉഷ്ണതരംഗം മൂലമുണ്ടായ മരണങ്ങള്‍ ശ്മശാനങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്.

https://twitter.com/i/status/1796884590902083805

മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്തതിനാല്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് മോര്‍ച്ചറിയുടെ വരാന്തയില്‍ നിരത്തിക്കിടത്തിയ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും മോര്‍ച്ചറികളിലില്ലാത്തത് പ്രശ്‌നം രൂക്ഷമാക്കുന്നുണ്ട്.

കഴിഞ്ഞ 48 മണിക്കൂറില്‍ മാത്രം കാണ്‍പൂരിലേക്ക് പോസ്റ്റുമാര്‍ട്ടം ചെയ്യാനായി അയക്കപ്പെട്ട മൃതദേഹങ്ങളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. 48 മണിക്കൂറിനുള്ളില്‍ 57 മൃതദേഹങ്ങളാണ് മോര്‍ച്ചറിയില്‍ എത്തിയത്. ഒരു മൃതദേഹം 72 മണിക്കൂര്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതിനാല്‍ ഇത് വലിയ തോതിലുള്ള സ്ഥലപരിമിതിയിലേക്ക് നയിച്ചു.

അതിനാല്‍ മൃതദേഹങ്ങള്‍ തുറസ്സായ പ്രദേശത്ത് സൂക്ഷിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു . മെയ് 31ന് മാത്രം രാജ്യത്ത് ഉഷ്ണതരംഗം മൂലം 40 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 17 പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള 25 പേരാണ് ഉഷ്ണതരംഗം മൂലം മരണപ്പെട്ടത്.

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലും മിര്‍സാപൂരിലുമായി തെരഞ്ഞെടുപ്പ് ഡ്യുട്ടിയിലുള്ള 15 ഉദ്യോഗസ്ഥരാണ് മരണപ്പെട്ടത്. 1,300ല്‍ അധികം ആളുകള്‍ സൂര്യാഘാതമേറ്റ് ആശുപത്രിയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉഷ്ണതരംഗം വലിയ വെല്ലുവിളിയായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പിടിമുറുക്കുമ്പോള്‍ ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലുകളെടുക്കാനും, കഴിവതും വെയിലേല്‍ക്കുന്നത് കുറക്കാനും ആരോഗ്യ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മാംസ വില്‍പ്പനക്ക് വിലക്ക്; യുപിയില്‍ അറവുശാലകള്‍ അടച്ച് പൂട്ടാന്‍ യോഗി സര്‍ക്കാര്‍ ഉത്തരവ്

ഏപ്രില്‍ ആറ് രാമനവമി ദിനത്തില്‍ സംസ്ഥാനത്താകെ മത്സ്യ-മാംസ വില്‍പ്പന നിരോധിച്ചിട്ടുണ്ട്

Published

on

ഉത്തര്‍പ്രദേശില്‍ മാംസ വില്‍പ്പന നിരോധിച്ച് യോഗി സര്‍ക്കാര്‍. അനധികൃത അറവുശാലകള്‍ പൂട്ടാനും സര്‍ക്കാര്‍ ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് മതകേന്ദ്രങ്ങളുടെയും ആരാധനാലയങ്ങളുടെയും 500 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് മാംസ വില്‍പ്പന നിരോധിച്ചിട്ടുള്ളത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഏപ്രില്‍ ആറ് രാമനവമി ദിനത്തില്‍ സംസ്ഥാനത്താകെ മത്സ്യ-മാംസ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും, പൊലീസ് കമ്മിഷണര്‍മാര്‍ക്കും, മുനിസിപ്പല്‍ കമ്മിഷണര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

‘നവരാത്രി ആഘോഷ സമയത്ത് ആരാധനാലയങ്ങളുടെ അരക്കിലോ മീറ്റര്‍ ചുറ്റളവില്‍ ഒരുതരത്തിലുള്ള മത്സ്യ-മാംസ വില്‍പ്പനയും അനുവദിക്കുന്നതല്ല. നിയന്ത്രണ പരിധിക്ക് പുറത്ത് കൃത്യമായ അനുമതിയോടെ മാത്രമേ വില്‍പ്പന നടത്താന്‍ സാധിക്കുകയുള്ളു. തുറസ്സായ സ്ഥലങ്ങളില്‍ മത്സ്യ-മാംസങ്ങള്‍ വില്‍ക്കുന്നത് എവിടെയും അനുവദിക്കുന്നതല്ല. രാമ നവമിക്ക് എല്ലാ കടകളും അടച്ചിടുകയും വേണം’ -എന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു.

Continue Reading

india

സിംഗിള്‍ പാരന്റായ അച്ഛന്‍മാര്‍ക്ക് ചൈല്‍ഡ് കെയര്‍ ലീവ് ഭേദഗതി ചെയ്ത് അസം സര്‍ക്കാര്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പുരുഷന്മാര്‍ക്ക് രണ്ടു വര്‍ഷം വരെ ശമ്പളത്തോടുകൂടിയ ലീവ് നല്‍കാനാണ് തീരുമാനം

Published

on

18 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ സിംഗിള്‍ പാരന്റായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പുരുഷന്മാര്‍ക്ക് ചൈല്‍ഡ് കെയര്‍ ലീവ് ഭേദഗതി ചെയ്ത് അസം സര്‍ക്കാര്‍. വിവാഹമോചിതരോ വിഭാര്യരോ ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പുരുഷന്മാര്‍ രണ്ടു കുട്ടികളുടെ വരെ കസ്റ്റഡി ചുമതല ഉള്ളവരാണെങ്കില്‍ അവര്‍ക്ക് രണ്ടു വര്‍ഷം വരെ ശമ്പളത്തോടുകൂടിയ ചൈല്‍ഡ് കെയര്‍ ലീവ് നല്‍കാനാണ് അസം മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഉപയോഗപ്പെടുന്നതാണ് ഈ നിയമ ഭേദഗതി എന്ന് അസം മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം, ധരങ് പ്രദേശത്ത് പുതിയ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നതിന് 572 കോടി രൂപയുടെ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. 430 കിടക്കകളുള്ള ആശുപത്രിയാണ് വിഭാവനം ചെയ്യുന്നത്. നൂറോളം എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ പഠിക്കാന്‍ കഴിയും.

Continue Reading

india

മഹാരാഷ്ട്രയില്‍ പള്ളിയില്‍ സ്‌ഫോടനം; രണ്ടുപേര്‍ അറസ്റ്റില്‍

ബീഡ് ജില്ലയിലെ ആര്‍ദ മസ്‌ല ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം

Published

on

മഹാരാഷ്ട്രയിലെ പള്ളിയില്‍ ജലാറ്റിന്‍ സ്റ്റിക്ക് പൊട്ടിത്തെറിച്ച് അപകടം. സ്‌ഫോടനത്തില്‍ പള്ളിക്കകം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ബീഡ് ജില്ലയിലെ ആര്‍ദ മസ്‌ല ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം. അപകടവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടി.

ഒരാള്‍ പള്ളിയുടെ പിന്നിലൂടെ പ്രവേശിച്ച് ജലാറ്റിന്‍ സ്റ്റിക്കുകള്‍ സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വലിയ രീതിയിലുള്ള പൊലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന് പിന്നാലെ ഗ്രാമത്തലവന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഉന്നത പൊലീസ് സംഘം പ്രദേശത്തെത്തി. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ക്രമസമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

Continue Reading

Trending