Connect with us

crime

മദ്യം നിര്‍മിക്കുന്ന ഫാക്ടറിയില്‍ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കും ഭാര്യക്കുമെതിരെ കേസ്

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ വഞ്ചിച്ചത്.

Published

on

മദ്യം നിര്‍മ്മിക്കുന്ന (ജവാന്‍ റം) ഫാക്ടറിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കും ഭാര്യക്കുമെതിരെ കേസ്. കാവാലം പഞ്ചായത്ത് വടക്കന്‍ വെളിയനാട് മീഡില്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വെളിയനാട് നോര്‍ത്ത് ഷജിത്ത് ഭവനില്‍ ഷജിത്ത് ഷാജിക്കും ഭാര്യ ശാന്തിനിക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ വഞ്ചിച്ചത്. കാവാലം കുന്നുമ്മ സ്വദേശികളായ രണ്ട് പേരില്‍ നിന്നു 4.25 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ഒരാളില്‍ നിന്ന് 2.5 ലക്ഷം രൂപയും മറ്റൊരാളില്‍ നിന്ന് 1.75 ലക്ഷം രൂപയുമാണ് തട്ടിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് ഇരുവരും പണം നല്‍കിയത്. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി യുവാക്കള്‍ രംഗത്ത് എത്തിയിത്.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലയിലെ ഒട്ടനവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. പണം നഷ്ടപ്പെട്ട ചങ്ങനാശേരിയിലെ ഒരു കൂടുംബം കഴിഞ്ഞ ദിവസം ഷജിത്തിന്റെ വീട്ടില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ചങ്ങനാശേരി മാടപ്പള്ളി സ്വദേശിയുടെ 3 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഒട്ടുമിക്ക ആളുകളില്‍ പണം നേരിട്ടു കൈപ്പറ്റുകയായിരുന്നു. ചിലര്‍ പണം കൈമാറുന്ന വീഡിയോ അടക്കം എടുത്തു സൂക്ഷിച്ചിട്ടുണ്ട്.

വടക്കന്‍ വെളിയനാട് മിഡില്‍ ബ്രാഞ്ച് ഒരു വര്‍ഷമായി നിലവില്‍ ഇല്ലെന്നും ഷജിത്തിനെ 3 മാസം മുന്‍പ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നു പുറത്താക്കിയതായും സിപിഎം നേതൃത്വം പറഞ്ഞു. വടക്കന്‍ വെളിയനാട്ടെ മൂന്ന് ബ്രാഞ്ചുകള്‍ ചേര്‍ത്തു രണ്ട് ബ്രാഞ്ചുകളാക്കിയപ്പോള്‍ വെളിയനാട് മിഡില്‍ ബ്രാഞ്ച് ഒഴിവാക്കുകയായിരുന്നു. സ്ഥഥിരമായി പാര്‍ട്ടി യോഗങ്ങളില്‍ എത്താതിരുന്ന ഷജിത്തിനെതിരെ പല ആരോപണങ്ങളും കേട്ടിരുന്നു.

ജോലി ചെയ്യുന്നതായി പറയുന്ന വിദേശ മദ്യ നിര്‍മാണ ശാലയില്‍ ഷജിത്ത് ജോലി ചെയ്തിട്ടില്ലെന്നും തിരിച്ചറിയല്‍ രേഖ അടക്കം വ്യാജമായി നിര്‍മിച്ചതാണെന്നും പാര്‍ട്ടി അന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തിലുമാണു മൂന്ന് മാസം മുന്‍പ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നു ഷജിത്തിനെ പുറത്താക്കിയതെന്നും സിപിഎം നേതൃത്വം വ്യക്തമാക്കിയ. അതേസമയം ഷിജിത്തിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ ശാന്തിനി നെടുമുടി പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ കേസ് എടുത്തതായി നെടുമുടി പൊലീസ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.

കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.

Continue Reading

crime

നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.

നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.

ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.

Continue Reading

crime

വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

Published

on

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.

ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.

Continue Reading

Trending