Connect with us

News

ഹയ ഖത്തര്‍: മദ്യം വേണ്ട, ഫുട്‌ബോളാണ് ലഹരി

ഖത്തറും ഭൂരിപക്ഷ സോക്കര്‍ ലോകവും ആഗ്രഹിക്കുന്നത് മികച്ച ഫുട്‌ബോളാണ്. അത് ആസ്വദിക്കാനാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പലരുമെത്തിയിരിക്കുന്നത്.

Published

on

കമാല്‍ വരദൂര്‍

ഈ ചിത്രം നോക്കു… ഇന്നലെ രാവിലെ ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കാമറൂണ്‍ ആരാധകക്കൂട്ടമാണ്. നാല്‍പ്പതോളം പേരുണ്ട്. സ്വന്തം ടീമിന്റെ ജഴ്‌സിയില്‍. ദേശീയ പതാകയുമേന്തി നല്ല ആഫ്രിക്കന്‍ നൃത്തചുവടുമായാണ് സംഘത്തിന്റെ വരവ്. സാധാരണ പടിഞ്ഞാറന്‍ ചിന്തയില്‍ ആഘോഷത്തിന് അലങ്കാരമായി മദ്യം വേണമല്ലോ… കുറഞ്ഞത് ബിയര്‍ എങ്കിലും…. പക്ഷേ ആഫ്രിക്കയിലെ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ കാമറൂണുകാര്‍ ഓരോ രാജ്യത്തിന്റെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ബഹുമാനിക്കുന്നവരാണ്.

സംഘത്തിലെ സീനിയറായ സാമുവല്‍ സറീതിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഫുട്‌ബോളാണ് ഞങ്ങളുടെ ലഹരി. ആ ലഹരി നുകരാനാണ് ഇവിടെയെത്തിയത്. മറ്റൊന്നും വേണ്ട….ലോകകപ്പ് ചരിത്രത്തിലെ ആഫ്രിക്കന്‍ ഇതിഹാസങ്ങളില്‍ ഒരാളായ റോജര്‍ മില്ലയുടെ നാട്ടുകാര്‍. ഗോള്‍ നേട്ടത്തിന് ശേഷം കോര്‍ണര്‍ ഫ്‌ളാഗിന് അരികിലെത്തി പ്രത്യേക നൃത്തചൂവട് നടത്തി കൈയ്യടി നേടിയ താരം. ഖത്തര്‍ ലോകകപ്പ് സ്‌റ്റേഡിയങ്ങളില്‍ മദ്യസല്‍ക്കാരം വേണ്ട എന്ന സംഘാടക സമിതി തിരുമാനിച്ച ദിവസം തന്നെ വലിയ സംഘം ആരാധകര്‍ അതിനൊപ്പം നില്‍ക്കുന്നത് സംഘാടകര്‍ക്ക് ആശ്വാസമാണ്. എന്തിനും ഏതിനും കുറ്റം പറയുന്ന യൂറോപ്പിന് പുതിയ തീരുമാനം അംഗീകരിക്കാനാവില്ലെങ്കിലും മദ്യത്തിനായി അവര്‍ക്ക് ബഹളമുണ്ടാക്കാനാവില്ല. ബൈത്ത് സ്‌റ്റേഡിയത്തിന് സമീപം കണ്ട ജര്‍മനിക്കാരന്‍ ക്ഷുഭിതനായിരുന്നു. ഒരു ബിയര്‍ പോലുമില്ലാതെ എന്തിനാണിങ്ങനെ ലോകകപ്പ് നടത്തുന്നത്…? കോളോണ്‍കാരനായ കക്ഷിയുടെ നിലപാട് ഇതായിരുന്നു. ഇങ്ങോട്ട് വരുമ്പോള്‍ എന്റെ ബാഗില്‍ രണ്ട് ബോട്ടില്‍ മദ്യമുണ്ടായിരുന്നു. അതവര്‍ പിടിച്ചെടുത്തു. ഇപ്പോള്‍ പറയുന്നു എവിടെയും ബിയറും കിട്ടില്ലെന്ന്… പക്ഷേ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ ആശ്വാസത്തോടെ പറയുന്നു നല്ല തീരുമാനം. സാധാരണ ലോകകപ്പ് സ്‌റ്റേഡിയങ്ങളില്‍ ബിയറിനായി വലിയ ക്യൂ കാണാറുണ്ട്. മല്‍സരത്തിന്റെ തുടക്കത്തിലും ഇടവേള സമയത്തുമെല്ലാം. മല്‍സര ടിക്കറ്റിന് ചെലവഴിക്കുന്നതിനേക്കാള്‍ പണമാണ് ചിലര്‍ മദ്യത്തിനായി ഉപയോഗിക്കാറ്.

ഖത്തറും ഭൂരിപക്ഷ സോക്കര്‍ ലോകവും ആഗ്രഹിക്കുന്നത് മികച്ച ഫുട്‌ബോളാണ്. അത് ആസ്വദിക്കാനാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പലരുമെത്തിയിരിക്കുന്നത്. ഖത്തര്‍ രാജകുടുംബത്തിന്റെ ശക്തമായ ഇടപെടലിലാണ് സ്‌റ്റേഡിയങ്ങളില്‍ മദ്യവിതരണം ഇപ്പോള്‍ തടഞ്ഞിരിക്കുന്നത്. യൂറോപ്പില്‍ ലോകകപ്പ് നടന്നപ്പോഴെല്ലാം സ്‌റ്റേഡിയങ്ങളില്‍ മദ്യം സുലഭമായിരുന്നു. ആയിരക്കണക്കിന് ലിറ്റര്‍ ബിയറാണ് ഓരോ മല്‍സരത്തിലും വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. ഫിഫയുടെ സ്‌പോണ്‍സര്‍ സംഘത്തിലെ മദ്യ ഗ്രൂപ്പുകളുടെ ഇടപെടലുകളിലായിരുന്നു കുത്തഴിഞ്ഞ മദ്യസല്‍ക്കാരം.ഖത്തറിന്റെ പുതിയ തീരുമാനത്തില്‍ ഒന്നുറപ്പാണ് യൂറോപ്യര്‍ക്ക് ഹാലിളകും. ഇപ്പോള്‍ തന്നെ പലവിധ കാരണങ്ങള്‍ പറഞ്ഞ് യൂറോപ്യന്‍ മാധ്യമങ്ങള്‍ ഖത്തറിനെ വിമര്‍ശിക്കുകയാണ്. അത് കേട്ട് ചില ഇന്ത്യന്‍ മാധ്യമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളെല്ലാം പറഞ്ഞ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നു. പക്ഷേ ദോഹയിലെ എട്ട് ലോകകപ്പ് വേദികളിലും ഇതിനകം പോയപ്പോള്‍ എല്ലാവരും നൂറ് ശതമാനം ഹാപ്പിയാണ്. ഇന്നലെ ഖലീഫ സ്‌റ്റേഡിയത്തില്‍ രാവിലെ പോയപ്പോള്‍ അവിടെ മെട്രോ സ്‌റ്റേഷനില്‍ നിന്നും ആരാധകരെ സ്‌റ്റേഡിയത്തിലേക്ക് നയിക്കുന്ന വോളണ്ടിയര്‍ സംഘത്തിന്റെ ഓസ്‌ട്രേലിയക്കാരനായ തലവന്‍ പറഞ്ഞത് ഇത് വരെ കണ്ട ഏറ്റവും നല്ല ലോകകപ്പായിരിക്കുമിതെന്നാണ്. മൈതാനത്തിന് പുറത്ത് തലശ്ശേരി കരിയാട്ടുകാരായ 19 അംഗ സംഘത്തെയും കണ്ടു. എല്ലാവരും വോളണ്ടിയര്‍മാര്‍. അവരില്‍ രണ്ട് വനിതകളും. എല്ലാവരും സംഘാടനത്തില്‍ ഹാപ്പി. ജുമുഅ ഖലീഫ സ്‌റ്റേഡിയത്തിന് സമീപത്തെ മാമുസ് പള്ളിയിലായിരുന്നു. അവിടെ നിന്നും പരിചയപ്പെട്ട പാക്കിസ്താന്‍കാരനായ അബ്ദുള്‍ ഖാദിറും വോളണ്ടിയര്‍ തന്നെ. എല്ലാവരും ഒരേ സ്വരത്തില്‍ നല്ലത് മാത്രം പറയുമ്പോള്‍ ചില യൂറോപ്യന്‍ മാധ്യമങ്ങളുടെ കുറ്റപ്പെടുത്തലുകള്‍ ഒന്നുമറിയാതെയാണ്.

kerala

മഴക്കെടുതി; സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

Published

on

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ മരിച്ചു. ഒരാളെ കാണാതായി. വിവിധയിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ് യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് മരിച്ചത്. വടകര മാഹി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.

പത്തനംതിട്ട തിരുവല്ലയില്‍ തോട്ടില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ പള്ളിപ്പാട് സ്വദേശി സ്റ്റീവ് വെള്ളത്തില്‍ വീണ് മരിച്ചു. എറണാകുളം ചെറായിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖില്‍ മുരളിയുടെ മൃതദേഹം ലഭിച്ചു.

കഴിഞ്ഞ ദിവസം മീന്‍ പിടിക്കുന്നതിനിടെ കാണാതായ മലപ്പുറം പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കണ്ണൂര്‍ പാട്യം മുതിയങ്ങ സ്വദേശി നളിനിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടില്‍ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെയാണ് കാണാതായത്.

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എഴുപതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോടും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചട്ടഞ്ചാല്‍ ദേശീയപാതയുടെ മേല്‍പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതും ആശങ്കയായി.

തിരുവനന്തപുരം പേരൂര്‍ക്കട എസ്എ പി ക്യാമ്പില്‍ രാവിലെ മരം വീണു മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.

Continue Reading

india

ഓപറേഷന്‍ സിന്ദൂര്‍; വര്‍ഗീയപരാമര്‍ശം നടത്തിയ നിയമവിദ്യാര്‍ഥി അറസ്റ്റില്‍

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു.

Published

on

ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയവും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയതിന് നിയമവിദ്യാര്‍ഥി അറസ്റ്റില്‍. പുണെ സ്വദേശിയായ ശര്‍മിഷ്ത പനോളിയെയാണ് (22) വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ആലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്തയെ ജൂണ്‍ 13 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും ഒളിവിലായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശര്‍മിഷ്തയെ ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ശര്‍മിഷ്ത വിഡിയോ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ‘ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ വികാരങ്ങളാണ്, ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ മനഃപൂര്‍വ്വം ആഗ്രഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ മനസ്സിലാക്കുമെന്നും സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇനി മുതല്‍, എന്റെപോസ്റ്റുകളില്‍ ഞാന്‍ ജാഗ്രത പാലിക്കും. എന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു’ -ശര്‍മിഷ്ത പോസ്റ്റില്‍ പറഞ്ഞു.

Continue Reading

kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

Published

on

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

പ്രതിസന്ധികള്‍ ശ്രദ്ധയില്‍പെടുത്തി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് സമരം നടത്തുക.

ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്‍.ടി ഓഫിസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കല്‍, 40 വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് കൈമാറല്‍ അടക്കമുള്ള നടപടികള്‍ പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ 14 വര്‍ഷം മുമ്പുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

Continue Reading

Trending