Connect with us

Culture

ഹവാല രാജാവ് മോയിന്‍ ഖുറേഷി രാജ്യം വിട്ടത് അധികൃതരുടെ ഒത്താശയോടെ

Published

on

കള്ളപ്പണം തടയാന്‍ എന്ന പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ കറന്‍സി നിരോധനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സാധാരണക്കാരെ ദുരിതത്തിലാക്കുമ്പോള്‍, രാജ്യത്തെ ഏറ്റവും വലിയ ഹവാല ഇടപാടുകാരന്‍ അധികൃതരുടെ മൂക്കിനു മുന്നിലൂടെ രാജ്യം വിട്ടതിനെപ്പറ്റി കേന്ദ്ര സര്‍ക്കാറിനു മിണ്ടാട്ടമില്ല. 900 കോടി രൂപ ടാക്‌സ് വെട്ടിച്ചതിന് ആദായ നികുതിവകുപ്പ് പുതിയ കള്ളപ്പണ നിയമപ്രകാരം കേസെടുത്ത മോയിന്‍ ഖുറേഷിയാണ് ഒക്ടോബര്‍ 15 ന് ഡല്‍ഹി വിമാനത്താവളം വഴി ദുബൈയിലേക്ക് കടന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മോയിനെതിരെ പുറപ്പെടുവിച്ച ലുക്കൗട്ട് സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് ഇയാളുടെ രക്ഷപ്പെടല്‍.

കള്ളപ്പണത്തിന്റെ പേരില്‍ രാജ്യത്തെ നിരപരാധികളായ ജനങ്ങള്‍ പൊരിവെയിലത്തു നില്‍ക്കുമ്പോള്‍ ദുബൈയിലെ ഡൗണ്‍ടൗണില്‍ ആഢംബര സുഖവാസത്തിലാണ് മോയിന്‍. മുന്‍ സി.ബി.ഐ ഡയറക്ടര്‍മാരായ എ.പി സിങ്, രഞ്ജിത് സിന്‍ഹ എന്നിവരുടെ സഹായം ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വാര്‍ത്ത പുറത്തുവിട്ട മില്ലേനിയം പോസ്റ്റ് പറയുന്നു.

ഹവാല രാജാവിന് ഉന്നതങ്ങളില്‍ നിന്ന് സഹായം

500, 1000 കറന്‍സികള്‍ പിന്‍വലിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നതിന് 23 ദിവസം മുമ്പാണ് മോയിന്‍ ഖുറേഷി ദുബൈയിലേക്ക് പറന്നത്. ലുക്കൗട്ട് നോട്ടീസില്‍ പേര് കണ്ടതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരുന്നു. എന്നാല്‍, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുംമുമ്പ് ‘ഉന്നതങ്ങളില്‍ നിന്ന്’ വിളി വന്നതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഖുറേഷിയെ വിട്ടയക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് സൂചന.

മോയിന്‍ ഖുറേഷി രക്ഷപ്പെട്ട സംഭവത്തില്‍ മുന്‍ ഡയറക്ടര്‍മാരായ എ.പി സിങിനും രഞ്ജിത് സിന്‍ഹക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് സി.ബി.ഐ ഡയറക്ടര്‍ അനില്‍ സിന്‍ഹക്ക് കത്തയച്ചിട്ടുണ്ട്. എന്നാല്‍, പ്രാഥമിക അന്വേഷണത്തിനപ്പുറം ഒന്നും നടന്നിട്ടില്ലെന്നാണ് സൂചന.

ഖുറേഷി മറ്റൊരു മല്യ, വിദേശത്ത് ആഢംബര ജീവിതം

ഇന്ത്യന്‍ ജനതയെയും അധികൃതരെയും നോക്കുകുത്തിയാക്കി വിദേശത്തേക്ക് പറന്ന വിജയ് മല്ല്യയുടേതിന് സമാനമാണ് ഖുറേഷിയുടെയും വിദേശ സുഖവാസം. ലോകപ്രശസ്ത ഡിസൈനര്‍ ജോണ്‍ ഗലിയാനോ ഡിസൈന്‍ ചെയ്ത 70 ലക്ഷത്തിന്റെ വെഡ്ഡിങ് ഗൗണ്‍ അണിഞ്ഞ് ഖുറേഷിയുടെ മകള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഡല്‍ഹിയിലെ പോഷ് ഏരിയയില്‍ ഇയാള്‍ക്ക് സ്വന്തമായി ബംഗ്ലാവുണ്ട്. ഫ്രഞ്ച് ഇന്റീരിയര്‍ ഡെക്കറേറ്റര്‍ ജീന്‍ ലൂയിസ് ദിന്യൂ ആണ് ഈ ബംഗ്ലാവ് ഒരുക്കിയത്. മുന്‍ സി.ബി.ഐ ഡയറക്രടര്‍ എ.പി. സിങിന്റെ മകള്‍ രാഗിണി ബ്രാര്‍, ജീന്‍ ലൂയിസ് ദിന്യൂവിന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്നു.

മോയിന്‍ ഖുറേഷിയുടെ മകള്‍ പെര്‍ണിയ ഖുറേഷി ബോളിവുഡ് നടി സോനം കപൂറിനൊപ്പം

മോയിന്‍ ഖുറേഷിയുടെ മകള്‍ പെര്‍ണിയ ഖുറേഷി ബോളിവുഡ് നടി സോനം കപൂറിനൊപ്പം

ദുബൈയില്‍ റസിഡന്‍സ് പെര്‍മിറ്റ് ഉള്ള മോയിന്‍ ഖുറേഷിയുടെ ഭാര്യ നസ്‌റീന്‍ പാക് പൗരയാണ്. രണ്ട് പെണ്‍മക്കള്‍ക്ക് അമേരിക്കന്‍ പൗരത്വമുണ്ട്. എമിറേറ്റ്‌സ് ബാങ്ക്, ദുബൈ ആന്റ് അബുദാബി കമേഴ്‌സ്യല്‍ ബാങ്ക് എന്നിവിടങ്ങളില്‍ മോയിന്‍ ഖുറേഷിക്ക് അക്കൗണ്ടുകളുണ്ട്. ഹോങ്കോങിലും അമേരിക്കയിലുമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖുറേഷിക്ക് സ്വത്തുവകകള്‍ ഉണ്ട്.

ദുബൈയില്‍ നിന്നാണ് മോയിന്‍ ഖുറേഷി ഹവാല നെറ്റ്‌വര്‍ക്കിന്റെ ചരടുവലിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. ഹോങ്കോങിലും ഇയാള്‍ക്ക് ബിസിനസുണ്ട്. മകള്‍ പെര്‍നിയ ഖുറേഷിയുടെ വിവാഹച്ചടങ്ങില്‍ പാടാന്‍ പാക് ഗായകന്‍ റാഹത് ഫത്തേ അലി ഖാന് 25 ലക്ഷം രൂപയാണ് ഖുറേഷി പ്രതിഫലം നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മലയാളത്തിൽ വീണ്ടുമൊരു സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’ ഫസ്റ്റ് ലുക്ക്

Published

on

കഞ്ചനതോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജെ.സി. ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പിൻവാതിലിൻ്റെ (Pinvathil) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോർജ്, കന്നഡ താരം മിഹിറ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമയാണ്. ഇരുവരും മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. പഞ്ചവടി പാലം, സന്ദേശം, ലാൽസലാം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പടവെട്ട് എന്നീ ചിത്രങ്ങൾ സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ എന്ന നിലയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
വർഷങ്ങൾക്കു മുമ്പ് ജെസി. ജോർജ്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ‘കരിമ്പന’യുടെ ഷൂട്ടിംഗ് നടന്നത് പാറശ്ശാലയിലും പരിസര പ്രദേശങ്ങളിലുമായാണ്. ദേശീയ പുരസ്കാര ജേതാക്കളായ ഛായാഗ്രാഹകൻ മധു അമ്പാട്ട്, എഡിറ്റർ ബി. ലെനിൻ, സൗണ്ട് എഞ്ചിനീയർ കൃഷ്ണനുണ്ണി എന്നിവർ ഈ പടത്തിൽ ഒരുമിച്ചതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
അജിത്ത്, മിഹിറ എന്നിവരെ കൂടാതെ കുറവിലങ്ങാട് സുരേന്ദ്രൻ, കെ.പി.എ.സി. രാജേന്ദ്രൻ, സിബി വള്ളൂരാൻ, അനു ജോർജ്, ഷേർളി, അമൽ കൃഷ്ണൻ, അതിശ്വ മോഹൻ, പി.എൽ. ജോസ്, ഹരികുമാർ, ജാക്വലിൻ, ബിനീഷ്, ബിനു കോശി, മാത്യൂ ലാൽ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥിയായ അദ്വൈതിന്റെ ബാൻഡ് ആയ എത്തെനിക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. എത്തെനിക് മ്യൂസിക്കിൻ്റെ അരങ്ങേറ്റം ചിത്രമാണ് പിൻവാതിൽ. ശ്രീലങ്കൻ ഗായിക ജിഞ്ചർ പടത്തിന്റെ ടൈറ്റിലിനു വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുന്നു. സാരേഗമ മലയാളം ആണ് ചിത്രത്തിൻ്റെ മ്യൂസിക്കൽ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.
പ്രീതി ജോർജ്, ദീപു ജോർജ് കാഞ്ചനതോപ്പിൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. നിറം വിജയകുമാർ ആണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. വെട്രി, പ്രീതി ജോർജ്, ജെ.സി ജോർജ് എന്നിവരുടെ വരികൾക്ക് ജിഞ്ചർ, ഗോവിന്ദ് പ്രസാദ്, ആദിൽ റഷീദ്, സഞ്ജയ് എ.ആർ.എസ്, തൻവി നായർ, ശ്രദ്ധ ഷൺമുഖൻ എന്നിവർ ആലപിച്ചിരിക്കുന്നു.

Continue Reading

GULF

ഖത്തർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് യുഎംഎഐ ഖത്തർ

ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്

Published

on

ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മൊസെല്ലേ ഫെർണാണ്ടസ് വെള്ളി മെഡലും സീനിയർ വിഭാഗം ടീം ഇവന്റിൽ യു എം എ ഐ ഇൻസ്ട്രക്ടർമാരായ ഫാസിൽ കെ വി, അനസ് കെ ടി, മാസിൻ വി എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.

Continue Reading

Film

ചരിത്രസംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന പോരാട്ട വീര്യത്തിന്റെ ‘നരിവേട്ട’ ; ട്രെയിലർ വൈറലാകുന്നു

Published

on

ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും പോലത്തെ ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് നരിവേട്ടയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നത്. ‘ഇഷ്‌ക്‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് “നരിവേട്ട”. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട’ എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ട്രെയിലർ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ട്രെയിലർ ഓർമ്മിപ്പിക്കുന്നത്. ഇത്തരം സമരങ്ങളുമായി സിനിമയെ ചേർത്തു വെച്ചുള്ള ചർച്ചകളാണ് സോഷ്യൽമീഡിയിലിപ്പോൾ നടക്കുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘർഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്ന മുൻവിധി പ്രേക്ഷകർക്ക് നൽകാൻ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

ചിത്രത്തിൽ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരും പറയുന്നത്. സി കെ ജാനുവിനെ ഓർമ്മപ്പെടുത്തുന്ന രീതിക്കുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുൻവിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ട’യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. മെയ് 16ന്  തീയേറ്ററുത്തുന്ന ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിംങ്ങിലേക്ക് കയറിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Trending