Connect with us

kerala

വിദ്വേഷവും കുതന്ത്രങ്ങളും വിലപ്പോകില്ല

മതമൈത്രിക്ക് പേരെടുത്ത തൃക്കാക്കരയില്‍ വിദ്വേഷത്തിന്റെ വിത്ത് പാകാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്കുള്ള തിരിച്ചടിയാകും ഉപതിരഞ്ഞെടുപ്പെന്ന് പൊതുവെ വിലയിരുത്തല്‍.

Published

on

കൊച്ചി: മതമൈത്രിക്ക് പേരെടുത്ത തൃക്കാക്കരയില്‍ വിദ്വേഷത്തിന്റെ വിത്ത് പാകാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്കുള്ള തിരിച്ചടിയാകും ഉപതിരഞ്ഞെടുപ്പെന്ന് പൊതുവെ വിലയിരുത്തല്‍. ഹിന്ദുവും മുസല്‍മാനും ക്രൈസ്തവനും തോളോട് തോള്‍ ചേര്‍ന്ന് വസിക്കുന്ന തൃക്കാക്കരയില്‍ കാലുഷ്യത്തിന്റെയും മതതീവ്രവാദത്തിന്റെയും വിത്ത് പാകാനുള്ള ചില കേന്ദ്രങ്ങളുടെ ബോധപൂര്‍വമായ നീക്കമായിരുന്നു കഴിഞ്ഞ രണ്ടാഴ്ചയായി തൃക്കാക്കരയില്‍ കണ്ടത്.

യുഡിഎഫിന്റെ ഉറച്ച കോട്ടയായ ഈ മണ്ഡലത്തില്‍ വേരുറപ്പിക്കാനാകുമോ എന്നാണ് സിപിഎമ്മിന്റെ ശ്രമം. അതിനായി മുഖ്യമന്ത്രിയും മന്ത്രി പരിവാരങ്ങളും എംഎല്‍എമാരും മണ്ഡലത്തില്‍ തങ്ങി. സര്‍ക്കാറിനെ സംബന്ധിച്ച് നിര്‍ണായകമല്ലാതിരുന്നിട്ടും ഇത്രമാത്രം ഭരണ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് വാഗ്ദാനങ്ങളുടേയും പണമൊഴുക്കിന്റെയും ആവശ്യമുണ്ടോ എന്നാണ് നിഷ്പക്ഷരായ ആളുകള്‍ ചോദിക്കുന്നത്. സര്‍ക്കാരിന് ദുരുദ്ദേശ്യമാണെന്നും ജനം സംശയിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കോടികളുടെ കമ്മീഷന്‍ ഡീല്‍ നടത്തിയിട്ടുള്ള കെ റെയില്‍ പദ്ധതി നടപ്പാക്കാനുള്ള ജനങ്ങളുടെ ലൈസന്‍സായി ഇതിനെ വ്യാഖ്യാനിക്കാമെന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും കരുതുന്നു.

അതേസമയം മതമൈത്രി തകര്‍ക്കാന്‍ നടത്തിയ കുല്‍സിത ശ്രമത്തിന് കോടതി നിര്‍ദേശപ്രകാരം അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ പി.സി ജോര്‍ജിലൂടെ വിഷം വീണ്ടും വീണ്ടും ചീറ്റിച്ച് ജനമസുകളെ മലീമസമാക്കി ജനവിധി തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ബിജെപി ശ്രമം. പി സി ജോര്‍ജിനെ പിന്തുണക്കുക വഴി ബിജെപി നേതാക്കളും ഇതേ തെറ്റിന് കൂട്ടുനില്‍ക്കുയാണ്. സ്വാഭാവികമായും ഇവര്‍ക്കെതിരെയും ഇതേ കുറ്റത്തിന് കേസെടുക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നതാണ് കൗതുകകരം.

അതേസമയം വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ തികഞ്ഞ പക്വതയോടെ ജനങ്ങളെയും മാധ്യമങ്ങളെയും അഭിമുഖീകരിക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നതിലൂടെ ഒരു മണ്ഡലത്തിലെ ജനപ്രതിനിധി എങ്ങനെ ആയിരിക്കണമെന്ന് വരച്ചുകാട്ടുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാതോമസ്. വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ കോണ്‍ഗ്രസിനായി പടപൊരുതിയ പോരാളി എന്ന നിലയിലാണ് മണ്ഡലത്തിലെ ജനങ്ങള്‍ ഉമാതോമസിനെ കാണുന്നത്. തോല്‍വി ഭയന്ന് അവസാന ലാപ്പില്‍ വ്യാജ വീഡിയോ വിവാദം സൃഷ്ടിച്ച് ജനവികാരം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമവും ഇടതുമുന്നണി നടത്തി.

വീഡിയോ അപ്‌ലോഡ് ചെയ്ത ആളെ പിടികൂടാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. അങ്ങനെ ചെയ്താല്‍ വാദി പ്രതിയാകുമെന്ന പേടിയും പൊലീസിനുണ്ട്. തൃക്കാക്കരയില്‍ സാമുദായിക വിഭജനം സൃഷ്ടിക്കാനുള്ള ചിലരുടെ കുതന്ത്രങ്ങള്‍ക്ക് രാഷ്ട്രീയ ബോധ്യമുള്ള വോട്ടര്‍മാര്‍ അര്‍ഹിക്കുന്ന മറുപടി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത നടപടിയില്‍ തെറ്റില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

ആദായനികുതി വകുപ്പിന്റെ പരിശോധനയും നടപടിയും നിയമപരമാണെന്നും കോടതി പ്രസ്താവിച്ചു

Published

on

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. പണം പിടിച്ചെടുത്തതിന് എതിരായ സിപിഎമ്മിന്റെ ഹര്‍ജി കോടതി തള്ളി. ആദായനികുതി വകുപ്പിന്റെ പരിശോധനയും നടപടിയും നിയമപരമാണെന്നും കോടതി പ്രസ്താവിച്ചു.

ബാങ്കിലേക്ക് അടയ്ക്കാന്‍ കൊണ്ടുവന്ന പണമാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഎമ്മിന്റെ അക്കൗണ്ടില്‍ 4.81 കോടി രൂപ ഉണ്ടായിരുന്നു. അതില്‍ നിന്നും ഒരു കോടി രൂപ സിപിഎം പിന്‍വലിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് വലിയ തോതിലുള്ള തുക പിന്‍വലിക്കുമ്പോള്‍ അറിയിക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് വിവരം ഐടി അധികൃതരെ അറിയിച്ചു. തുടര്‍ന്ന് സിപിഎമ്മിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കുകയും, ഒരു കോടി രൂപ പിടിച്ചെടുക്കുകയുമായിരുന്നു. ഇതോടൊപ്പം അക്കൗണ്ടുകല്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ആദായനികുതി വകുപ്പിന്റെ ഈ നടപടികളെ ചോദ്യം ചെയ്താണ് സിപിഎം തൃശൂർ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് കോടതിയെ സമീപിച്ചത്.

നിയമപരമായ നടപടികള്‍ മാത്രമാണ് ആദായനികുതി വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും, കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിശോധനയും പണം പിടിച്ചെടുത്തതുമെന്ന് കോടതി വിലയിരുത്തി. അക്കൗണ്ട് മരവിപ്പിച്ച നടപടിയില്‍ ഇടപെടുന്നില്ല. അക്കൗണ്ട് മരവിപ്പിച്ചാല്‍ സാധാരണ നിലയില്‍ 60 ദിവസത്തിന് ശേഷം അക്കൗണ്ട് മരവിപ്പിച്ചത് കാന്‍സലാകും. അതിനാല്‍ ഈ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

Continue Reading

kerala

കുവൈത്തിലെ മലയാളി നഴ്‌സ് ദമ്പതിമാരുടെ മരണം; മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും

Published

on

കുവൈത്ത് സിറ്റി: അബ്ബാസിയയിൽ മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. എറണാകുളം സ്വദേശിനി ബിൻസിയും കണ്ണൂർ സ്വദേശി സൂരജും മരിച്ച സംഭവത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപത്തെ ഫ്ളാറ്റിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. കുടുംബപ്രശ്നങ്ങളാണ് വഴക്കിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്. മൂന്നിലും ഒന്നിലും പഠിക്കുന്ന ഇവരുടെ കുട്ടികൾ കഴിഞ്ഞ ഒരു വർഷമായി ബിൻസിയുടെ മാതാപിതാക്കളുടെ അടുത്താണ്. ഇത്തവണ ഇരുവരും അവധിക്ക് നാട്ടിലെത്തിയ ശേഷം ബിൻസിയാണ് ആദ്യം തിരിച്ചു പോയത്. ഈസ്റ്റർ അവധിക്കു ശേഷം അഞ്ചു ദിവസം മുൻപാണ് സൂരജ് തിരിച്ചു പോയത്. ഓസ്ട്രേലിയയ്ക്ക് പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നെന്ന് അടുത്ത ബന്ധുക്കൾ വ്യക്തമാക്കി. മെഡിക്കലടക്കം  പൂർത്തിയാക്കി വീസയ്ക്കു വേണ്ടി കാത്തിരിക്കുന്ന സമയത്താണ് ഇത്തരമൊരു ദുരന്തമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു.

ബുധനാഴ്ച രാത്രി ദമ്പതികൾ തമ്മിൽ വഴക്ക് കൂടിയ ശബ്ദം കേട്ടതായി അയൽവാസികൾ പറഞ്ഞു. പിന്നീട് സംഭവസ്ഥലത്തെത്തിയ പൊലീസിന് വാതിൽ തുറക്കാനായില്ല. പ്രോസിക്യൂട്ടറുടെ അനുമതിയോടെ വാതിൽ തകർത്താണ് പൊലീസ് അകത്തു കടന്നത്. തുടർന്ന് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറും ഫോറൻസിക് സംഘവും എത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

kerala

സംസ്ഥാനത്ത് വരും മണിക്കൂറില്‍ വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വരും മണിക്കൂറിൽ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്നു പ്രവചനം. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വരുന്ന മൂന്ന് മണിക്കൂർ നേരത്തേയ്ക്കാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച്, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട്. ചെവ്വാഴ്ച മൂന്ന് ജില്ലകളിലാണ് യെല്ലോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending