Connect with us

india

ഹാത്രസ് യുവതിക്ക് കിട്ടേണ്ടത് അധിക്ഷേപമല്ല, നീതിയാണ്; ബിജെപി നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി

ഹാത്രസിലെ ബിജെപി എംപി അടക്കമുള്ള പാര്‍ട്ടി നേതാക്കളും യോഗി സര്‍ക്കാറും പെ്ണ്‍കുട്ടിക്കും കുടുംബത്തിനുമെതിരായ നീക്കങ്ങളുമായി മുന്നോട്ടു നീങ്ങുന്നതിലും എഐസിസി ജനറല്‍ സെക്രട്ടറി എതിര്‍പ്പ് പ്രകടിപ്പിച്ചു. കുറ്റകൃത്യത്തിന് ഇരയായ യുവതിയാണ് അതിക്രമത്തിന് കാരണക്കാരിയെന്ന തരത്തില്‍ ഉത്തര്‍ പ്രദേശിലെ ഭരണകക്ഷിയായ ബിജെപിതന്നെ കഥ മെനയുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

Published

on

ന്യൂഡല്‍ഹി: ഹാത്രസില്‍ കൂട്ടബലാത്സംഗന്നിനൊടുവില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ ബിജെപി നേതാക്കളുടെ അപകീര്‍ത്തി പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ‘അവള്‍ക്ക് കിട്ടേണ്ടത് നീതിയാണ്, അധിക്ഷേപമല്ലെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

കുടുംബത്തെ പോലും കാണിക്കാതെ കത്തിച്ചുകളഞ്ഞ യുവതിയെ അപകീര്‍ത്തിപ്പെടുത്താനായി ബിജെപി നേതാക്കള്‍ കഥ മെനയുകയാണെന്നും പ്രിയങ്ക ആരോപിച്ചു. ട്വീറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ മറുപടി.

 

“20 വയസുള്ള ദളിത് യുവതിയുടെ മരണത്തിന് ഇടയാക്കിയ ഹീനമായ കുറ്റകൃത്യമാണ് ഹാത്രസിൽ നടന്നത്. കുടുബത്തിൻ്റെ സമ്മതമോ സാന്നിധ്യമോ ഇല്ലാതെ അവരുടെ മൃതദേഹം കത്തിച്ചു. അവര്‍ അര്‍ഹിക്കുന്നത് നീതിയാണ്, അപകീര്‍ത്തിയല്ല.” പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

ഹാത്രസിലെ ബിജെപി എംപി അടക്കമുള്ള പാര്‍ട്ടി നേതാക്കളും യോഗി സര്‍ക്കാറും പെ്ണ്‍കുട്ടിക്കും കുടുംബത്തിനുമെതിരായ നീക്കങ്ങളുമായി മുന്നോട്ടു നീങ്ങുന്നതിലും എഐസിസി ജനറല്‍ സെക്രട്ടറി എതിര്‍പ്പ് പ്രകടിപ്പിച്ചു. കുറ്റകൃത്യത്തിന് ഇരയായ യുവതിയാണ് അതിക്രമത്തിന് കാരണക്കാരിയെന്ന തരത്തില്‍ ഉത്തര്‍ പ്രദേശിലെ ഭരണകക്ഷിയായ ബിജെപിതന്നെ കഥ മെനയുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

“സ്ത്രീയുടെ സ്വഭാവം മോശമാണെന്നു വരുത്താനും അതിക്രമത്തിൻ്റെ ഉത്തരവാദിത്തം യുവതിയ്ക്കാണെന്നു വരുത്താനുമായി കഥ മെനയുന്ന നടപടി അരോചകവും പിന്തിരിപ്പനുമാണ്” പ്രിയങ്ക ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിനിരയായി കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാജപ്രചാരണവുമായി ബിജെപി രംഗത്തെത്തയിരുന്നു. സവര്‍ണ സമുദായത്തില്‍പെട്ട പ്രതികളെ രക്ഷപ്പെടുത്താനായി യുവാക്കളെ പെണ്‍കുട്ടി വിളിച്ചുവരുത്തിയതാണെന്ന വാദമടക്കം പ്രാദേശിക ബിജെപി ഉയര്‍ത്തിയിരുന്നു. ഇതിനടെ പെണ്‍കുട്ടിയെ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന വാദവുമായി ബിജെപി കന്യാകുമാരി ജില്ലാ ഘടകം രംഗത്തെത്തി.

നേരത്തെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ വ്യാജ പ്രചരണത്തിനായി ബിജെപിയുടെ ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പ്രചരിപ്പിച്ചത് വിവാദമായിരുന്നു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടില്ലെന്ന് വരുത്തിതീര്‍ക്കാനായിരുന്നും ഐടി സെല്‍ തലവന്റെ ട്വീറ്റുകള്‍. എന്നാല്‍ താന്‍ പീഡനത്തിനിരയായെന്ന പെണ്‍കുട്ടിയുടെ തന്നെ മൊഴികള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ അമിത് മാളവ്യക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. പിന്നീട് മാളവ്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചിരുന്നു. യോഗി സര്‍ക്കാരിന്റെ മുഖച്ഛായ നഷ്ടമായെന്ന് വ്യക്തമായതോടെ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ഇതിനോടകം തന്നെ നിരവധി വ്യാജവാര്‍ത്തകളാണ് ബിജെപി പടച്ചുവിട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്

‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

Published

on

‘കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്’ എന്ന കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ണാടക രക്ഷണ വേദികെ എന്ന കന്നട സംഘടന ബെംഗളൂരു പൊലീസില്‍ പരാതി നല്‍കി, അതേസമയം, കമല്‍ ഹാസനോട് കര്‍ണാടക ബിജെപി മാപ്പ് ആവശ്യപ്പെട്ടു.’കന്നഡയ്ക്ക് ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമുണ്ട്. കമലിന് അത് അറിയില്ല.’ ബിജെപി ആരോപിച്ചു. ‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

വിഷയത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ‘എന്റെ വാക്കുകള്‍ സ്‌നേഹത്തോടെയാണ് പറഞ്ഞത്. ഭാഷാ വിഷയങ്ങള്‍ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്യേണ്ട; അത് ഭാഷാശാസ്ത്രജ്ഞര്‍ക്കും ചരിത്രകാരന്മാര്‍ക്കും വിടണം,’ അദ്ദേഹം പറഞ്ഞു. ‘നോര്‍ത്ത് ഇന്ത്യന്‍ വീക്ഷണത്തില്‍ അവര്‍ ശരി, കന്യാകുമാരിയില്‍ നിന്ന് നോക്കിയാല്‍ ഞാന്‍ ശരി. ഭാഷാശാസ്ത്രജ്ഞര്‍ ഇരുവരും ശരിയാണെന്ന് പറയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ബെംഗളൂരുവില്‍ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ പ്രചാരണത്തിനിടെ, നടന്‍ ശിവരാജ്കുമാറിനോട് ‘നിന്റെ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത്’ എന്ന് കമല്‍ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.

Continue Reading

india

ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Published

on

യുപിയിലെ ആഗ്രയില്‍ ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. വീടിന് സമീപത്തുള്ള ക്ഷേത്രത്തിനിടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബന്ധുക്കള്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പ്രതി മാനസികാ രോഗിയാണെന്ന് പറഞ്ഞ് പൊലീസ് വിട്ടയക്കുകയായിരുന്നു.

പ്രതിയെ വിട്ടയച്ചത് വിവാദമാവുകയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവാവിന് മാനസികപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രതി ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന ആളാണ്. പ്രതിയുടെ മാനസിക നിലയെക്കുറിച്ച് കുടുംബം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

india

നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

Published

on

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.

പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.

Continue Reading

Trending