india
കോണ്‍ഗ്രസ് ദളിത് വിരുദ്ധപാര്‍ട്ടിയെന്ന് ഹരിയാന മുഖ്യമന്ത്രി
അംബേദ്ക്കറിനെ മുതല്‍ ദളിത് വനിതാ നേതാവിനെ ഉള്‍പ്പെടെ നിരവധി പേരെ കോണ്‍ഗ്രസ് അപമാനിക്കുകയും നിന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും സെയ്നി പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്നി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശത്തിന് പിന്നലെയാണ് ഹരിയാന മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്നാണ് നയാഹ് സിങ് സെയ്നി പറഞ്ഞത്. അംബേദ്ക്കറിനെ മുതല്‍ ദളിത് വനിതാ നേതാവിനെ ഉള്‍പ്പെടെ നിരവധി പേരെ കോണ്‍ഗ്രസ് അപമാനിക്കുകയും നിന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും സെയ്നി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ദളിത് നിന്ദ ഹരിയാനയിലെ ദളിതരെ ഓര്‍മിപ്പിക്കേണ്ട ആവശ്യമില്ലെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ്ങ് ഹൂഡയുടെ ഭരണം അപകടകരമായിരുന്നുവെന്നും ദളിത് വിരുദ്ധത ഇതിലൂടെ ജനങ്ങള്‍ക്ക് വ്യക്തമായതാണെന്നും സെയ്നി ആരോപിച്ചു.
‘വര്‍ഷങ്ങളായി കാലുകള്‍ നഖം കൊണ്ട് അടിച്ച ഒരാളോട് നിങ്ങള്‍ ഇരുമ്പിന്റെ രുചി ചോദിക്കരുത്. ഹരിയാനയിലെ ദളിതരോട് കോണ്‍ഗ്രസ് എത്ര അപകടകാരിയാണെന്നും ഉപദ്രവകാരിയാണെന്നും പറഞ്ഞ് കൊടുക്കേണ്ട. കോണ്‍ഗ്രസും ഹൂഡയും ദളിതര്‍ക്ക് എതിരായിരുന്നു. അന്നത്തെ ഭരണം ഒരു പേടി സ്വപ്നമായി ദളിതരെ വേട്ടയാടുന്നുണ്ട്,’ സൈനി എക്സ് പോസ്റ്റില്‍ കുറിച്ചു.
ദളിത് പീഡനക്കേസുകളിലെല്ലാം ഹൂഡാ സര്‍ക്കാരിന്റെ പിന്തുണയുണ്ടായിരുന്നുവെന്നും സെയ്നി ആരോപിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് സംസ്ഥാനത്തെ മിര്‍ച്ച്പൂരിലും ഗൊഹാനയിലും നടന്ന സംഭവങ്ങളും ആരോപണത്തിനെ സാധൂകരിക്കുന്നുണ്ടെന്നും സെയ്നി പറഞ്ഞു. ‘പട്ടി കുരച്ചതിന്റെ പേരില്‍ ദളിത് പെണ്‍കുട്ടിയെ ചുട്ടുകൊന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മിര്‍ച്ച്പൂരിലെയും ഗൊഹാനയിലേയും ഭഗാനയിലെയും ജനങ്ങള്‍ക്ക് ഇരുണ്ട ദിവസങ്ങളായിരുന്നു. ഇവയെല്ലാം ഹൂഡയുടെ ഭരണകാലത്താണ്,’ സെയ്നി പറഞ്ഞു.
ഗ്രാമത്തില്‍ നടന്ന ഒരു കൊലപാതകത്തില്‍ ദളിതന് പങ്കുണ്ടെന്നാരോപിച്ച് ഗൊഹാനയിലെ ദളിതരുടെ വീടുകള്‍ തീയിട്ടുവെന്നും സമാനമായി മിര്‍ച്ച്പൂരിലെ വീടുകള്‍ കത്തിച്ചാമ്പലാക്കുകയും പെണ്‍കുട്ടിയും പിതാവും വെന്തുമരിച്ചതുമെല്ലാം ജനങ്ങള്‍ക്ക് ഓര്‍മയുണ്ടാവുമെന്നും സെയ്നി ആരോപിച്ചു.
ദളിത് വിരുദ്ധത കോണ്‍ഗ്രസിന്റെ പൊതുസ്വഭാവമാണെന്നും ബാബാ സാഹിബ് അംബേദ്ക്കര്‍ മുതല്‍ ബാബു ജഗ്ജീവന് റാം, സീതാറാം ക്രേസി, അശോക് തന്‍വര്‍, നിലവില്‍ ദളിത് വനിതാ നേതാവ് എന്നിങ്ങനെ നിരവധി വ്യക്തികളെ കോണ്‍ഗ്രസ് അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തിട്ടുണ്ടെന്നും സൈനി ആരോപിച്ചു.
അതേസമയം സംവരണ വിഷയത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെയും സെയ്നി വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. ദളിതര്‍ക്ക് സംവരണം നിര്‍ത്തലാക്കണമെന്ന് വിദേശസന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധി പറഞ്ഞത് അദ്ദേഹത്തിന്റെ പാരമ്പര്യമാണെന്ന് സെയ്നി ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും പരസ്യമായി ആളുകളില്‍ നിന്നും വോട്ട് പിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭീഷണിപ്പെടുത്തലും ഭീകരതയുമാണ് കോണ്‍ഗ്രസിന്റെ ആയുധമെന്നും ഇതില്‍ ദളിത് സമൂഹം കഷ്ടപ്പെടുന്നുണ്ടെന്നും സെയ്നി പറഞ്ഞു.
ഇന്ത്യയില്‍ കൃത്യമായ സമയമാകുമ്പോള്‍ സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെയാണ് ബി.ജെ.പിയിലെ പലനേതാക്കളും വളച്ചൊടിക്കുകയും വിമര്‍ശിക്കുകയും ചെയ്തത്.ഒക്ടോബര്‍ എട്ടിന് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ് ബി.ജെ.പി മുഖ്യമന്ത്രിയുടെ കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശം.
india
കേരള കേഡറിലുള്ള ഡി ശില്പ ഐപിഎസിനെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്തണം; ഹൈക്കോടതി ഉത്തരവ്

കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി ശില്പയെ ഹോം കേഡറായ കര്‍ണാടകയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. കര്‍ണാടക സ്വദേശിനിയായ ഡി ശില്പ നല്കിയ ഹര്‍ജിയിലാണ് വിധി. നിലവില്‍ കേരള പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എഐജിയാണ് ഡി ശില്പ.
അതേസമയം ശില്പയെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഹര്‍ജിക്കാരിയായ ശില്പയെ കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. 2015-ല്‍ കേഡര്‍ നിര്‍ണയിച്ചപ്പോള്‍ ഉണ്ടായ പിഴവു കാരണമാണ് കര്‍ണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകാതെ വന്നതോടെ ശില്പ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
india
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി
മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) ക്ലാസ് ഓഫ് 2025 പ്രസിഡന്റ് മേഘ വെമുറിയെ വെള്ളിയാഴ്ചത്തെ ഔദ്യോഗിക ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി.

മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) ക്ലാസ് ഓഫ് 2025 പ്രസിഡന്റ് മേഘ വെമുറിയെ വെള്ളിയാഴ്ചത്തെ ഔദ്യോഗിക ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി.
വെള്ളിയാഴ്ച ഒരു പ്രസ്താവനയില്‍ വിദ്യാര്‍ത്ഥിയുടെ പേര് പരാമര്‍ശിക്കാതെ സര്‍വകലാശാല അച്ചടക്ക നടപടി സ്ഥിരീകരിച്ചു. ‘ഇന്നത്തെ ബിരുദാനന്തര ബിരുദ ചടങ്ങില്‍ ആ വ്യക്തിക്ക് ഷെഡ്യൂള്‍ ചെയ്ത റോള്‍ ഉണ്ടായിരുന്നെങ്കിലും, ഇന്നത്തെ ഇവന്റുകളില്‍ അവളെ അനുവദിക്കില്ലെന്ന് അറിയിച്ചിരുന്നു,’ MIT വക്താവ് കിംബര്‍ലി അലന് പറഞ്ഞു.
‘എംഐടി സ്വതന്ത്രമായ ആവിഷ്കാരത്തെ പിന്തുണയ്ക്കുന്നു, എന്നാല്‍ അതിന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു, ഇത് വ്യക്തിയെ മനഃപൂര്‍വ്വം ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കുകയും വേദിയില്‍ നിന്ന് പ്രതിഷേധം നയിക്കുകയും ഒരു പ്രധാന ഇന്‍സ്റ്റിറ്റ്യൂട്ട് ചടങ്ങിനെ തടസ്സപ്പെടുത്തുകയും ചെയ്തു,’ വക്താവ് കൂട്ടിച്ചേര്‍ത്തു.
പലസ്തീന് യൂത്ത് മൂവ്മെന്റ് പങ്കുവെച്ച പ്രസംഗം ഓണ്‍ലൈനില്‍ വൈറലായി. വ്യാഴാഴ്ച നടന്ന വണ്‍എംഐടി പ്രാരംഭ പരിപാടിയില്‍, വെമൂരി പലസ്തീനിയന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ കെഫിയെ ധരിച്ച് ഇസ്രാഈലി സൈന്യവുമായുള്ള എംഐടിയുടെ ഗവേഷണ സഹകരണങ്ങളെ അപലപിച്ചു. ഫലസ്തീനികള്‍ക്കെതിരായ ഇസ്രാഈല്‍ നടപടികളെ ‘സഹായിക്കുകയും ചെയ്യുന്നു’ എന്ന് അവര്‍ പറഞ്ഞു, കൂടാതെ ‘സ്വതന്ത്ര ഫലസ്തീന്’ ആവശ്യപ്പെടുകയും ചെയ്തു.
‘എംഐടിയിലെ വിദ്യാര്‍ത്ഥികള്‍ വംശഹത്യ സഹിക്കില്ല,’ ഫലസ്തീന് അവകാശങ്ങളെ പിന്തുണയ്ക്കുന്ന ക്യാമ്പസ് ആക്ടിവിസത്തെ പ്രശംസിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
മുന്‍കൂറായി അംഗീകരിച്ച പ്രസംഗത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു വെമുറിയുടെ പരാമര്‍ശങ്ങള്‍, ഔദ്യോഗിക ചടങ്ങിനിടെ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് തുല്യമായിരുന്നു അവരുടെ പ്രവൃത്തിയെന്നും എംഐടി അധികൃതര്‍ പറഞ്ഞു.
വെള്ളിയാഴ്ചത്തെ പ്രധാന ബിരുദദാന ചടങ്ങില്‍ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥി നേതാവായ വെമുരി വീണ്ടും സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവരെ ഇനി പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
ഗസ്സയിലെ യുദ്ധത്തെച്ചൊല്ലി യുഎസ് കാമ്പസുകളില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനും ഇസ്രഈലുമായുള്ള സ്ഥാപനപരമായ ബന്ധങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കും ഇടയിലാണ് സംഭവം. ഇസ്രാഈലി സൈന്യവുമായി ബന്ധപ്പെട്ട കമ്പനികളില്‍ നിന്നും പ്രോഗ്രാമുകളില്‍ നിന്നും സര്‍വകലാശാലകള്‍ പിന്മാറണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടതോടെ, ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു.
india
ഓപറേഷന് സിന്ദൂര്‍; വര്‍ഗീയപരാമര്‍ശം നടത്തിയ നിയമവിദ്യാര്‍ഥി അറസ്റ്റില്‍
ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു.

ഓപറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയവും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയതിന് നിയമവിദ്യാര്‍ഥി അറസ്റ്റില്‍. പുണെ സ്വദേശിയായ ശര്‍മിഷ്ത പനോളിയെയാണ് (22) വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ആലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്തയെ ജൂണ്‍ 13 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും ഒളിവിലായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശര്‍മിഷ്തയെ ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ശര്‍മിഷ്ത വിഡിയോ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ‘ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ വികാരങ്ങളാണ്, ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ മനഃപൂര്‍വ്വം ആഗ്രഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ മനസ്സിലാക്കുമെന്നും സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇനി മുതല്‍, എന്റെപോസ്റ്റുകളില്‍ ഞാന്‍ ജാഗ്രത പാലിക്കും. എന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു’ -ശര്‍മിഷ്ത പോസ്റ്റില്‍ പറഞ്ഞു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
Video Stories3 days ago
50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
News3 days ago
ചിറയ്ക്കല്‍, വെള്ളറക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചു പൂട്ടില്ല; ഹാള്‍ട്ട് സ്റ്റേഷനുകളാക്കും
-
kerala3 days ago
വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി