Connect with us

india

ഹരിയാനയിൽ പ്രകോപനപരമായ പ്രഖ്യാപനങ്ങളുമായി മഹാപഞ്ചായത്ത്‌ ;വിഎച്ച്പി ജാഥ പുനരാരംഭിക്കാൻ നീക്കം

കഴിഞ്ഞ 31ന് വിഎച്ച്പി നടത്തിയ ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്കിടെ ഉണ്ടായ അക്രമത്തിൽ 2 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പള്ളി ഇമാമും അടക്കം 6 പേരാണ് മരിച്ചത്.

Published

on

വിദ്വേഷ പ്രസംഗങ്ങൾ പാടില്ലെന്ന നിർദ്ദേശത്തോടെ പോലീസ് അനുമതി നൽകിയ സംഘപരിവാർ സംഘടനകളുടെ മഹാപഞ്ചായത്തിൽ പ്രകോപനപരമായ പ്രഖ്യാപനങ്ങൾ.ഹിന്ദുക്കൾക്ക്‌ തോക്ക്‌ ലൈസൻസിന്‌ ഇളവ്‌ നൽകുക, നൂഹിന്റെ ജില്ലാപദവി എടുത്തുകളയുക, നൂഹിനെ ഗോഹത്യാ വിമുക്ത മേഖലയായി പ്രഖ്യാപിക്കുക, കലാപക്കേസുകളിൽ അറസ്റ്റിലായ ഹിന്ദു യുവാക്കളെ വിട്ടയക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ വിഎച്ച്‌പിയും ബജ്‌റംഗദളും ചേർന്ന്‌ സംഘടിപ്പിച്ച മഹാപഞ്ചായത്ത്‌ മുന്നോട്ടുവച്ചു. കലാപത്തിന്‌ ഇടയാക്കിയ ‘ബ്രജ്‌മണ്ഡൽ ജലാഭിഷേക്‌ യാത്ര’ ആഗസ്‌ത്‌ 28ന്‌ നൂഹിൽനിന്ന്‌ പുനരാരംഭിക്കുമെന്ന പ്രഖ്യാപനവും മഹാപഞ്ചായത്തിൽ ഉണ്ടായി.കഴിഞ്ഞ 31ന് വിഎച്ച്പി നടത്തിയ ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്കിടെ ഉണ്ടായ അക്രമത്തിൽ 2 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പള്ളി ഇമാമും അടക്കം 6 പേരാണ് മരിച്ചത്.

നൂഹ്‌–- പൽവൽ അതിർത്തിയിലെ പോണ്ഡ്‌രി ഗ്രാമത്തിലാണ്‌ പൊലീസ്‌ കാവലിൽ സംഘപരിവാർ മഹാപഞ്ചായത്ത്‌ സംഘടിപ്പിച്ചത്‌.മഹാപഞ്ചായത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനായി 51 അംഗ സമിതിക്ക്‌ രൂപം നൽകി. ഉപാധികളോടെയാണ്‌ മഹാ പഞ്ചായത്തിന്‌ അനുമതി നൽകിയതെന്ന്‌ ഹരിയാന പൊലീസ്‌ അവകാശപ്പെട്ടു. പ്രകോപനപരമായ പ്രസംഗങ്ങൾ പാടില്ല, ആയുധങ്ങൾ പാടില്ല, പങ്കെടുക്കുന്നവർ അഞ്ഞൂറിൽ കൂടരുത്‌, പകൽ രണ്ടിന്‌ അവസാനിപ്പിക്കണം എന്നീ ഉപാധികളാണ്‌ പൊലീസ്‌ വച്ചത്‌. എന്നാൽ, ഇതെല്ലാം ലംഘിക്കപ്പെട്ടു. ഹിന്ദുക്കൾക്കെതിരെ വിരൽ ഉയർത്തിയാൽ കൈവെട്ടും എന്നതടക്കം പ്രകോപനപരമായ പ്രസംഗങ്ങളുമുണ്ടായി

india

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍; ആറ് മരണം

കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്

Published

on

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

‘മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്” കുളു എംഎല്‍എ സുന്ദര്‍ സിംഗ് താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Continue Reading

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

india

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം; ഏഴുപേര്‍ക്ക് പരിക്ക്

ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്

Published

on

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്. ഇന്ന് രാവിലെ 11.54ഓടെയാണ് സംഭവം.

പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ സുദന്‍സു സാരംഗി അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം പത്തിലേറെ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിആര്‍എഫും ഒഡീഷ ഫയര്‍ സര്‍വീസ് സംഘവും അപകട സ്ഥലത്തുണ്ട്.

Continue Reading

Trending