Connect with us

Culture

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Published

on

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാളെ നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യാവസായി ഏകോപന സമിതി. കടകള്‍ തുറക്കാന്‍ പൊലീസ് സംരക്ഷണം തേടുമെന്നും വ്യാപാരി സംഘടനാ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല അയ്യപ്പകര്‍മ്മസമിതിയാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ശബരിമല വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കടകള്‍ക്ക് നേരെ സംസ്ഥാന വ്യാപകമായി ആക്രമണങ്ങള്‍ നടന്നത് അപലപനീയമാണ്. സര്‍ക്കാറിനോടുള്ള ദേഷ്യം തീര്‍ക്കേണ്ടത് നിരപരാധികളായ വ്യാപാരികളോടല്ലെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താല്‍ വിരുദ്ധ വ്യാപാരി കൂട്ടായ്മയുടെ തീരുമാനവും ഹര്‍ത്താലിനോട് സഹകരിക്കെണ്ടെന്നാണ്. കച്ചവടക്കാര്‍ക്ക് വേണ്ട സുരക്ഷ ഒരുക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നസിറുദ്ദീന്‍ പറഞ്ഞു.

മുന്‍ തീരുമാന പ്രകാരം നാളെ സംസ്ഥാനത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് വിവിധ വാപ്യാര വ്യവസായി സംഘടന നേതാക്കള്‍ അറിയിച്ചു. ഇവര്‍ക്ക് പുറമെ സ്വകാര്യ ബസുടമ സംഘടനകളും ടൂറിസം സ്ഥാപനങ്ങളും ഹര്‍ത്താലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ശബരിമലയുടെ പേരില്‍ ബിജെപി അനാവശ്യമായി നിരന്തരം ഹര്‍ത്താലുകള്‍ നടത്തിയതിനെ തുടര്‍ന്ന് ഇനിയുള്ള ഹര്‍ത്താലുകളുമായി സഹകരിക്കേണ്ടതില്ലെന്ന് നേരത്തെ സംസ്ഥാനത്തെ വിവിധ സംഘടനകള്‍ തീരുമാനിച്ചിരുന്നു.

ഹര്‍ത്താലിനെതിരെ പൊതു നിലപാട് സ്വീകരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ കേരളത്തിലെ വ്യാപാരവ്യവസായ മേഖലകളിലുള്‍പ്പടെ പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി സമിതി, ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഓള്‍ കേരള െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, െ്രെപവറ്റ് ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി, ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ തുടങ്ങി അറുപതോളം സംഘടനകള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമുള്ള ആദ്യ ഹര്‍ത്താലാണ് നാളത്തേത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ആക്രമണങ്ങള്‍ തടയാന്‍ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. നാളെ തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായാല്‍ ഈ സ്‌ക്വാഡിനായിരിക്കും പ്രതിരോധ ചുമതല. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് ഫലപ്രദമാവുമെന്ന് തോന്നുന്നില്ലെന്നാണ് വ്യാപാരി നേതാക്കളുടെ അഭിപ്രായം.

എറണാകുളത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് കേരള മെര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കോമേഴ്‌സ് നേതൃത്വത്തിലുള്ള കോര്‍ഡിനേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങളും തുറക്കും. ടെക്‌സ്‌റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ്‌സ്, ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ്, പേപ്പര്‍ ട്രേഡേഴ്‌സ്, സാനിറ്ററി ആന്റ് ടൈല്‍സ്, ഹാര്‍ഡ്‌വെയര്‍ ആന്റ് പെയിന്റ്, സ്റ്റീല്‍ ട്രേഡേഴ്‌സ്, അലൂമിനിയം ഡീലഴ്‌സ്, ബേക്കേഴ്‌സ് അസോസിയേഷന്‍, ഹോട്ടല്‍ ആന്റ് റെസ്റ്ററന്റ് തുടങ്ങിയ സംഘടനകളാണ് കോര്‍ഡിനേഷന്‍ കമ്മിറ്റിയിലുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളില്‍ ഇനി മുതല്‍ സ്വകാര്യ ബസുടമകള്‍ സഹകരിക്കില്ലെന്ന് കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നുവെങ്കിലും നാളെ സര്‍വീസ് നടത്തുന്ന കാര്യത്തില്‍ സംഘടന ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മറ്റു സംഘടനകളുമായി കൂടിയാലോചന നടക്കുകയാണെന്നും ഇക്കാര്യത്തില്‍ വൈകിട്ടോടെ അന്തിമ തീരുമാനം എടുക്കുമെന്നും കേരള െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ബി സത്യന്‍ അറിയിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ സിനിമ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും കൂട്ടായ്മയായ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും നിര്‍ബന്ധിത ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ (കെടിഎം) നേതൃത്വത്തിലുള്ള 28 ടൂറിസം സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയും നേരത്തെ നിലപാടെടുത്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചൂടിന് ആശ്വാസം; വേനല്‍ മഴ വരുന്നു, വിവിധ ജില്ലകളില്‍ യെല്ലോ അലേർട്ട്

പാലക്കാട്‌, മലപ്പുറം, വയനാട്, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്‌, മലപ്പുറം, വയനാട്, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

അതേസമയം സംസ്ഥാനത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

india

ഉത്തരാഖണ്ഡില്‍ 11 സ്ഥലങ്ങള്‍ക്ക് ഹിന്ദു ഐക്കണുകള്‍, ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുടെ പേരുകള്‍ നല്‍കാനൊരുങ്ങി ബിജെപി സര്‍ക്കാര്‍

ഉറുദു അല്ലെങ്കില്‍ പേര്‍ഷ്യന്‍ ചുവയുള്ള പേരുകളാണ് ഹിന്ദു ദേവതകള്‍, ചരിത്ര ബിംബങ്ങള്‍, പ്രമുഖ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ എന്നിങ്ങനെ മാറ്റുക.

Published

on

ഹരിദ്വാര്‍, ഡെറാഡൂണ്‍, നൈനിറ്റാള്‍, ഉധം സിങ് നഗര്‍ തുടങ്ങിയ ജില്ലകളിലെ 11 സ്ഥലങ്ങളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി.
11 സ്ഥലങ്ങള്‍ക്കും ഹിന്ദു ദേവതകള്‍, പുരാണ കഥാപാത്രങ്ങള്‍, പ്രമുഖ ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ എന്നിവരുടെ പേരുകള്‍ നല്‍കുമെന്ന് ധാമി പറഞ്ഞു. ഉറുദു അല്ലെങ്കില്‍ പേര്‍ഷ്യന്‍ ചുവയുള്ള പേരുകളാണ് ഹിന്ദു ദേവതകള്‍, ചരിത്ര ബിംബങ്ങള്‍, പ്രമുഖ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ എന്നിങ്ങനെ മാറ്റുക.

ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളെയും ഹിന്ദു സ്വത്വത്തെയും പ്രതിഫലിപ്പിക്കാന്‍ മുഗള്‍ പേരുകളോ ഉറുദു പേരുകളോ മറ്റേതെങ്കിലും മതവുമായി ബന്ധമുള്ളതോ ആയ പേരുകളുള്ള സ്ഥലങ്ങളുടെ പേരുമാറ്റല്‍ എന്ന ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിന് പിന്തുണ നല്‍കിക്കൊണ്ട്, ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം നടത്തുന്നതെന്നാണ് അധികാരികളുടെ വാദം.

‘പൊതുവികാരത്തിനും ഇന്ത്യന്‍ സംസ്‌കാരത്തിനും പൈതൃകത്തിനും അനുസൃതമായി വിവിധ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സംസ്‌കാരത്തിനും അതിന്റെ സംരക്ഷണത്തിനും സംഭാവന നല്‍കിയ മഹാന്മാരുടെ പേരുകളില്‍ ആ സ്ഥലങ്ങള്‍ ഇനി അറിയപ്പെടും,’ ധാമി പറഞ്ഞു.

ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളെയും ഹിന്ദു സ്വത്വത്തെയും പ്രതിഫലിപ്പിക്കാന്‍ വേണ്ടിയാണ് പേരുമാറ്റാലെന്ന് ഉത്തരാഖണ്ഡ് ബി.ജെ.പി വക്താവ് സതീഷ് ലഖേര വാദിച്ചു.

‘ഇന്ത്യയുടെ മഹത്തായ സംസ്‌കാരവും പൈതൃകവും അതുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും മനഃപൂര്‍വ്വം അവഗണിക്കപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും പേരുകള്‍ വെക്കുന്നതില്‍ പല തരത്തില്‍ കൃത്രിമം കാണിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിഹ്നങ്ങളുടെ പുനസ്ഥാപനം രാജ്യത്തുടനീളം നടക്കുന്നുണ്ട്. ഇന്ന് ഈ പേരുകള്‍ മാറ്റുന്നതിനുള്ള പ്രക്രിയ ആരംഭിച്ചതിന് നമ്മുടെ മുഖ്യമന്ത്രിയെ ഞാന്‍ പ്രശംസിക്കുന്നു. നമ്മുടെ സാംസ്‌കാരിക പൈതൃകത്തെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതിഫലിപ്പിക്കുന്ന നടപടിയാണിത്. പൊതുജനക്ഷേമത്തില്‍ മാത്രമല്ല, നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും സര്‍ക്കാരിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിലെ പുനര്‍നാമകരണം ചെയ്യുന്ന സ്ഥലങ്ങളുടെ പട്ടിക
ഹരിദ്വാര്‍ ജില്ല

Continue Reading

kerala

ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം: കേരള സര്‍വകലാശാല വിസി വിളിച്ച യോഗം ഇന്ന്‌

പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സര്‍വകലാശാല രജിസ്ട്രാറും പരീക്ഷാ കണ്‍ട്രോളറും യോഗത്തില്‍ പങ്കെടുക്കും.

Published

on

കേരള സര്‍വകലാശാലയില്‍ എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വൈസ് ചാന്‍സലര്‍ വിളിച്ച യോഗം ഇന്ന് ചേരും. രാവിലെ 10.30 നാണ് യോഗം. പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സര്‍വകലാശാല രജിസ്ട്രാറും പരീക്ഷാ കണ്‍ട്രോളറും യോഗത്തില്‍ പങ്കെടുക്കും.

ഉത്തരക്കടലാസ് നഷ്ടമായ വിവരം നേരത്തെ അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നതിലും മൂല്യനിര്‍ണയം വൈകിയതിലും വീഴ്ചയുണ്ടായോ എന്ന് യോഗം പരിശോധിക്കും. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുത്തിയ പാലക്കാട്ടെ അധ്യാപകനെതിരായ നടപടിയിലും യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു. 2022-24 ഫിനാന്‍സ് സ്ട്രീം എംബിഎ ബാച്ചിലെ 71 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. ബൈക്ക് യാത്രയ്ക്കിടെ ഉത്തരക്കടലാസുകള്‍ നഷ്ടമായി എന്നായിരുന്നു അധ്യാപകന്റെ വിശദീകരണം. വിദ്യാര്‍ത്ഥികളോട് പുനഃപരീക്ഷയ്ക്ക് ഹാജരാകാന്‍ സര്‍വകലാശാല നിര്‍ദേശിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

Continue Reading

Trending