Connect with us

india

ചൊവ്വാഴ്ച രാജ്യ വ്യാപക ഹര്‍ത്താല്‍

ദേശീയപാതകള്‍ ഉപരോധിച്ചുള്ള സമരം 9ാം ദിവസത്തിലേക്ക് കടന്നതോടെ ഡല്‍ഹിയില്‍ ഭക്ഷ്യക്ഷാമം തുടങ്ങി.

Published

on

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാജ്യവ്യാപക ഹര്‍ത്താല്‍. വിവിധ കര്‍ഷക സംഘടനകളാണ് ഈ മാസം എട്ടിന് രാജ്യവ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണു ഹര്‍ത്താല്‍. പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു.

കര്‍ഷക നിയമങ്ങളില്‍ കേന്ദ്രം മുന്നോട്ടു വക്കുന്ന ഭേദഗതികള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് സംഘടനകളുടെ തീരുമാനം. നിയമം പിന്‍വലിക്കുംവരെ സമരം തുടരാനാണ് തീരുമാനമെന്ന് സംഘടനകള്‍ പറയുന്നു.

അതേസമയം ദേശീയപാതകള്‍ ഉപരോധിച്ചുള്ള സമരം 9ാം ദിവസത്തിലേക്ക് കടന്നതോടെ ഡല്‍ഹിയില്‍ ഭക്ഷ്യക്ഷാമം തുടങ്ങി.

india

ഇന്ത്യ-പാക് സംഘര്‍ഷം; വെടിനിര്‍ത്തലില്‍ എത്താനുള്ള പ്രധാന കാരണം വ്യാപാരം : ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നിലെ കാരണം വ്യാപാരം മൂലമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

Published

on

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നിലെ കാരണം വ്യാപാരം മൂലമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

വെടിനിര്‍ത്തല്‍ കരാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെയും പാകിസ്ഥാനെയും സഹായിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു. പാകിസ്ഥാനുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷിമായി പരിഹരിക്കപ്പെടണമെന്ന ഇന്ത്യയുടെ ദീര്‍ഘകാല നിലപാടിന് അനുസൃതമായി, ഈ ക്രമീകരണം ന്യൂഡല്‍ഹിക്കും ഇസ്ലാമാബാദിനും ഇടയില്‍ കര്‍ശനമായി ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞു. യുഎസിലെ മാര്‍ക്കോ റൂബിയോ നിര്‍ദ്ദേശിച്ചതുപോലെ, ‘മറ്റൊരിടത്തും മറ്റേതെങ്കിലും വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനമില്ല,’ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അവര്‍ യുദ്ധം നിര്‍ത്തിയതിന്റെ വലിയ കാരണം വ്യാപാരമാണ്, വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ട്രംപ് പറഞ്ഞു.

കൂടാതെ, തുടര്‍ച്ചയായ ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് ദക്ഷിണേഷ്യന്‍ എതിരാളികള്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതിന് ശേഷം, യുഎസ് ഇടപെടല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ‘മോശമായ ആണവയുദ്ധം’ തടഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു.

‘ഞങ്ങള്‍ ഒരു ആണവ സംഘര്‍ഷം അവസാനിപ്പിച്ചു. അതൊരു മോശം ആണവയുദ്ധമായിരുന്നിരിക്കാം, ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടാമായിരുന്നു. അതിനാല്‍ ഞാന്‍ അതില്‍ അഭിമാനിക്കുന്നു,’ ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍, പാക് അധീന കശ്മീരിലെ (പിഒകെ) ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സായുധ സേന ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉയര്‍ന്നു.

കരയിലും വായുവിലും കടലിലുമുള്ള എല്ലാ വെടിവയ്പുകളും സൈനിക നടപടികളും നിര്‍ത്താന്‍ ശനിയാഴ്ച, ഇരുരാജ്യങ്ങളും ധാരണയിലെത്തി.

Continue Reading

india

ഭീകരതയും ചര്‍ച്ചകളും ഒന്നിച്ച് പോകാനാകില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

‘ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകാനാവില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല,” ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പാകിസ്ഥാനെതിരെ രൂക്ഷമായ ആക്രമണം നടത്തി, ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകാനാവില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ലെന്ന് പറഞ്ഞു.

‘ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകാനാവില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല,” ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

‘നമ്മുടെ സുരക്ഷാ സേനയെ അഭിനന്ദിക്കാനും സല്യൂട്ട് ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു,” ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സ്ത്രീകളുടെ നെറ്റിയില്‍ നിന്ന് ‘സിന്ദൂരം’ നീക്കം ചെയ്തതിന്റെ അനന്തരഫലങ്ങള്‍ ശത്രുക്കള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടെന്ന് പ്രധാനമന്ത്രികൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ഭീകരര്‍ ക്രൂരമായി കൂട്ടക്കൊല ചെയ്തതിനെ തുടര്‍ന്ന് മെയ് 7 ന് ഇന്ത്യന്‍ സര്‍ക്കാര്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിച്ചു. ഈ ഓപ്പറേഷന്‍ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി സ്ഥിതി ചെയ്യുന്ന ഒമ്പത് ഭീകര ക്യാമ്പുകളെ ലക്ഷ്യം വച്ചിരുന്നു.

കൃത്യമായ സ്ട്രൈക്കുകള്‍ നൂറിലധികം ഭീകരരെ ഉന്മൂലനം ചെയ്യാന്‍ കാരണമായെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Continue Reading

india

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു

തിങ്കളാഴ്ച രാവിലെ റോഡരികില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം.

Published

on

കര്‍ണാടക ഷിര്‍വയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു. തിങ്കളാഴ്ച രാവിലെ റോഡരികില്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ലീന മത്യാസിനെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഷിര്‍വ ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

Trending