Connect with us

Video Stories

ഹര്‍ത്താല്‍ പിള്ള

Published

on

ഗിന്നസുകാരെയോ ലിംകബുക്കുകാരെയോ മറ്റോ ഈയിടെയെങ്ങാനുംആരെങ്കിലും കണ്ടോ. ഇല്ലെങ്കില്‍ ഉടന്‍ വരും. കാരണം ഹര്‍ത്താലിന്റെ സ്വന്തം നാടെന്ന് മാലോകര്‍അഭിമാനത്തോടെ വിളിക്കുന്ന കേരളം ഇക്കാര്യത്തില്‍ വീണ്ടുമൊരു റിക്കാര്‍ഡിട്ടിരിക്കുന്നു. സുപ്രീംകോടതിയുടെ ശബരിമല യുവതീപ്രവേശനവിധി വന്നശേഷം രണ്ടുമാസത്തിനിടെ ഏഴുഹര്‍ത്താല്‍ നടത്തിയാണ് നമ്മുടെ കാവിപ്പാര്‍ട്ടിയുടെ വക ആ റിക്കാര്‍ഡ്. ഇതിന് നേതൃത്വം നല്‍കിയതോ പിള്ളച്ചേട്ടന്‍ എന്ന് സ്‌നേഹത്തോടെ പാര്‍ട്ടിക്കാര്‍ വിളിക്കുന്ന ശ്രീധരന്‍പിള്ളയാശാനും. ഇതൊന്നും ഇഷ്ടമുണ്ടായിട്ടല്ല. അവാര്‍ഡൊക്കെ വല്ലോരും നിരീച്ചിട്ടാണോ. ഓരോ വരവല്ലേ. പുതുവര്‍ഷപ്പിറ്റേന്ന് രണ്ടുയുവതികള്‍ ശബരിമലകയറിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനഹര്‍ത്താല്‍ നടത്തില്ലെന്ന് പിള്ള പറഞ്ഞതാണ്. എന്തുചെയ്യാന്‍. കര്‍മസമിതിക്കാര് സമ്മതിക്കേണ്ടേ. അല്ലെങ്കിതന്നെ തുമ്മിയതിനും അയ്യപ്പസ്വാമിയെ നോക്കി മീശപിരിച്ചതിനുമൊക്കെ ഹര്‍ത്താല്‍ നടത്തിയതാണ്. അതങ്ങട് സമ്മതിച്ചുകൊടുത്തു. പിന്നെയല്ലേ പൂരം. കണ്ണീകണ്ടതിനെയെല്ലാം നമ്മടവറ്റകള് അടിച്ചുനിരത്തി. കൂടെ തന്റെ ഇമേജും.
”ഇതൊരുസുവര്‍ണാവസരമാണ്. നമ്മള്‍ മുന്നോട്ടുവെച്ച അജണ്ടയില്‍ എതിരാളികള്‍ ഓരോരുത്തരായി അടിയറവ് പറയുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ബാക്കിയുള്ളത് നമ്മളും സര്‍ക്കാരുമാണ്. ‘ യുവമോര്‍ച്ചയുടെ കോഴിക്കോട് ജില്ലായോഗത്തിനിടെ താന്‍ പറഞ്ഞ കാര്യങ്ങള്‍ വീഡിയോയായി പുറത്തുവന്നതിനെതുടര്‍ന്ന ്മാധ്യമക്കാര്‍ മൈക്കുംകൊണ്ട് ചെന്നപ്പോഴാണ് ആശാന്‍ വീണ്ടും നാവുനീട്ടിയത്. കേരളത്തിലെ ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും സി.പി.എമ്മിന്റെ മാധ്യമഫ്രാക്ഷനില്‍ അംഗങ്ങളാണെന്നായിരുന്നു വെടി. കൂടുതല്‍ ചോദ്യങ്ങളുണ്ടായാല്‍ പിള്ളക്ക് പക്ഷേ രോഷം അണപൊട്ടിയെന്നിരിക്കും. എനിക്കത് പറയാന്‍ മനസ്സില്ലെങ്കിലോ എന്നാകും. ദോഷം പറയരുതല്ലോ. സ്ഥിരം ശത്രുക്കളില്ലെന്നും താന്‍ പറഞ്ഞത് കാര്യമാക്കേണ്ടെന്നുമാകും ചാഞ്ഞുംചെരിഞ്ഞും ചിരിച്ചുകൊണ്ടുള്ള പിളളയുടെ സമാശ്വാസം. ”അയാളുടേത് കള്ളക്കച്ചവടം നടത്തുന്ന കുടുംബമാണ്. ബി.ജെ.പിയുടെ സമരപ്പന്തലില്‍ ആര് സത്യഗ്രഹം ഇരിക്കണമെന്ന് ഞങ്ങളുടെ പാര്‍ട്ടി പറയും. കോടിയേരി അതങ്ങ് കുടുംബക്കാരോട് പറഞ്ഞാല്‍ മതി.’ പഠിച്ചതേപറയൂ എന്ന ശീലനുസരിച്ച് പറഞ്ഞെന്നങ്ങ് കൂട്ടിയാല്‍മതി. നിരാഹാരത്തിന് നിയോഗിച്ചിരിക്കുന്നയാള്‍ ബി.ജെ.പിയുടെ സംസ്ഥാന വൈസ്പ്രസിഡന്റാണെന്നൊന്നും കോടിയേരിക്ക് പിടിയില്ല. പാലക്കാട്ടെ ബി.ജെ.പി മുന്‍ജില്ലാഅധ്യക്ഷന്‍-കം മുനി. കൗണ്‍സിലറെ ഏതോ ഒരു കാസര്‍ക്കോട്ടുകാരനാക്കിക്കളഞ്ഞു, സഖാവ്. എന്താ ശ്രീധരന്‍പിള്ളക്ക് നിരാഹാരമിരുന്നുകൂടേ എന്നും. ഗോള്‍ഡന്‍ ഓപ്പര്‍ച്ചുനിറ്റിക്ക് കാത്തിരിക്കുന്ന ശ്രീധരന്‍പിള്ളക്ക് സഹിക്കുമോ. അടുത്തിടെയായി പിള്ളയുടെ തിരുവായില്‍നിന്ന് ഇങ്ങനെ പലതും മൊഴിഞ്ഞത് രേഖകളില്‍കിടപ്പുണ്ട്.
എന്തുകൊണ്ടോ ആവോ 2003ല്‍ പ്രസിഡന്റായപ്പോഴത്തെപോലല്ല ഇപ്പോഴത്തെ ബി.ജെ.പി രാഷ്ട്രീയം. കുത്ത് എവിടെനിന്നാണ് വരുന്നതെന്ന് നല്ല നിശ്ചയീല്ല. കോടിയേരിയുടെയും പത്രക്കാരുടെയും കുത്തൊക്കെ പിന്നേം സഹിക്കാം. എം,പിയാക്കിക്കൊടുത്തിട്ടും മുരളീധരന്റെയും ആ സുരേന്ദ്രന്റെയും കുത്തുണ്ടല്ലോ. എസ് കത്തി പോലെയാണ്. എപ്പഴാ തന്നെയൊന്ന ്മാറ്റിക്കിട്ടുക എന്നുംപറഞ്ഞ് നടക്കുകയാണ് അവന്മാര്‍. ഗ്രൂപ്പില്ല എന്നതായിരുന്നു കുമ്മനനാനന്തര അധ്യക്ഷപദവിയിലേക്ക് പിള്ളയെ കയറ്റിവെക്കാന്‍ അമിത്ഷായെ പ്രേരിപ്പിച്ചത്. എന്നിട്ടെന്താ. മുന്നോക്കസമുദായത്തെ അടുപ്പിക്കാമെന്ന ലക്ഷ്യം സുകുമാരന്‍നായരിലൂടെ സാധിപ്പിച്ചുകൊടുത്തെങ്കിലും വലിയൊരു ഡെപ്പോസിറ്റ് വെള്ളാപ്പള്ളിവഴി പിണറായി കൊണ്ടുപോയി. മകന്‍ തുഷാറിനെയും പിടിച്ചുവലിക്കുകയാണ് ഇപ്പോള്‍. ഇങ്ങനെപോയാല്‍ ശബരിമലയില്‍ യുവതികള്‍ കയറിയാലും ഇല്ലെങ്കിലും പിള്ളയുംനായരും മാത്രമാകും കേരളത്തിലെ എന്‍.ഡി.എയുടെ ഡി.എന്‍.എ എന്നാണ് ദോഷൈകദൃക്കുകള്‍ പറഞ്ഞുപരത്തുന്നത്.
ആലപ്പുഴ ചെങ്ങന്നൂരിന്റെ സന്തതിയായ 65കാരന്‍ ശ്രീധരന് നാടിനോടുള്ളതിനേക്കാള്‍ പഥ്യം ഇങ്ങ് കോഴിക്കോടിനോടാണ്. അവിടെയായിരുന്നു വക്കീല്‍പഠനവും വിവാഹവും. മൂന്നരപതിറ്റാണ്ടായി വിപുലമായ സുഹൃദ്ബന്ധം ഫിക്‌സഡായി ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതുകൊണ്ടോ എന്തോ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ വിജയത്തിനടുത്തെത്തിയെന്ന് തോന്നിയപ്പോഴാണ് ജന്മനാട്ടിലെ വോട്ടര്‍മാര്‍ കാലുവാരിക്കളഞ്ഞത്. ഫലമോ ഉള്ള ഭൂരിപക്ഷവും കുറഞ്ഞു മൂന്നാമതായി. 2016ലെ നാല്‍പത്തിരണ്ടായിരത്തീന്ന് ഏഴായിരം വോട്ട് അതാകിട. ഇനിയിപ്പോ അധ്യക്ഷപ്പണി പോയാലും കേറിക്കിടക്കാന്‍ വക്കീലാപ്പീസുണ്ടല്ലോ എന്നതാണ് ഏകആശ്വാസം. ആള്‍ പുലിയാണ് കേട്ടാ, വക്കീല്‍കോട്ടങ്ങ് ഇട്ടുകഴിഞ്ഞാല്‍. ആര്‍.എസ്.എസ്സിന്റെ എത്രയെത്ര കേസുകെട്ടുകളാണ് ശകലം ബേജാറാകാണ്ട് ഊരിക്കൊടുത്തിട്ടുള്ളത്. ശബരിമല തന്ത്രിക്കുകൊടുത്തതുപോലെ ലോ പോയിന്റുകള്‍ യഥേഷ്ടമുണ്ട് വേറെ. പക്ഷേങ്കില് 22ന് റിവ്യൂഹര്‍ജിയെടുക്കുമ്പോള്‍ കോടതിയലക്ഷ്യം വല്ലതും.. ചില്ലറ ഉള്‍ഭയമില്ലാതില്ല. അയ്യപ്പന്‍ സഹായിച്ചാലും ശബരിമലസമരത്തില്‍ ഇനി രക്ഷയുണ്ടെന്ന് തോന്നുന്നില്ല. കനകബിന്ദുക്കള്‍ നട കയറിയപ്പോള്‍ ഇറങ്ങിയത് പിള്ളയുടെ ഉള്ള ഇമേജുമാണ്. ലോക്‌സഭാപരീക്ഷ വരുമ്പോത്തിനും എണ്ണിവെച്ചതെല്ലാം പാഴാകുമെന്നാ തോന്നണേ. കുമ്മനപ്രേമികളുടെ ഹൂയ് വിളി കേള്‍ക്കുന്നില്ലേ. ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റിയെപ്പറ്റി ഇനിയാരും മിണ്ടിപ്പോകരുത്. ച്ചിരി ഉറക്കംകിട്ടട്ടെ!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

‘എമ്പുരാന്‍ കാണില്ല, ഇത്തരം സിനിമാ നിര്‍മ്മാണത്തില്‍ നിരാശന്‍’: രാജീവ് ചന്ദ്രശേഖര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരം സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുമ്പ് എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ സിനിമ റിലീസായതിനു പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.

 

Continue Reading

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

Trending