Connect with us

GULF

കുടുംബത്തിലെ പതിനൊന്ന് പേരെ ഉരുളെടുത്ത ഹൃദയവേദനയോടെ ഹർശദ് നാട്ടിലേക്ക്

എട്ട് മാസമായി മദീനയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഹർശദിൻ്റെ കുടുംബത്തിൽ നിന്നും അനിയൻ റിംഷാദടക്കം പതിനൊന്ന് പേരെയാണ് നാടിനെ നടുക്കിയ ദുരന്തത്തിൽ കാണാതായത്

Published

on

മദീന: നാടിനെ നടുക്കിയ വയനാട് പ്രകൃതിദുരന്തത്തിൽ കുടുംബത്തിലെ പതിനൊന്ന് പേരെ നഷ്ടമായ പ്രവാസിയായ ഹർശദും ഭാര്യ ഫർസാനയും ഹൃദയവേദനയോടെ ഇന്ന് നാട്ടിലേക്ക് തിരിക്കുകയാണ്.

എട്ട് മാസമായി മദീനയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഹർശദിൻ്റെ കുടുംബത്തിൽ നിന്നും അനിയൻ റിംഷാദടക്കം പതിനൊന്ന് പേരെയാണ് നാടിനെ നടുക്കിയ ദുരന്തത്തിൽ കാണാതായത്. ഹർശദിൻ്റെ പിതാവും മാതാവും ഒരു അനിയനുമൊഴികെ എല്ലാവരും നഷ്ടപെട്ട തീരാവേദനയിലാണ് ഹർശദ്. ഉമ്മയുടെ മാതാപിതാക്കളായ യൂസഫ് ‘ മറിയം അമ്മാവനും ഭാര്യയും അവരുടെ ഏഴും ഒമ്പതും വയസ്സുള്ള മക്കൾ ഉമ്മയുടെ സഹോദരിയും മക്കളും അപ്രതീക്ഷിതമായെത്തിയ ദുരന്തം കവർന്നെടുത്തവരിൽ ഉൾപ്പെട്ടവരാണ്.

മലവെള്ളപ്പാച്ചലിൽ ഏറ്റവും കൂടുതൽ നഷ്ടങ്ങൾ സംഭവ്വിച്ച മുണ്ടക്കയം പ്രദേശത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. സംഭവ്വ സ്ഥലത്ത് കഴിഞ്ഞ ദിവസംഇന്ത്യൻ ആർമിയും രക്ഷാപ്രവർത്തകരും ചേർന്ന് നടന്ന തിരച്ചിലിൽ ഉമ്മയുടെ പിതാവ് യൂസഫിൻ്റെയും അനിയൻ റിംഷിദിൻ്റെയും അമ്മാവൻ്റയും മൃതശരീരങ്ങൾ കിട്ടുകയും അനുബന്ധ ചടങ്ങുകൾക്ക് ശേഷം മേപ്പാടി ജുമാ മസ്ജിദിൽ ഖബറടക്കുകയും ചെയ്തിരുന്നു. ഇന്നെലെ മൂന്ന് പേരുടെ കൂടെ മൃതശരീരങ്ങൾ കിട്ടിയതായി നാട്ടിൽ നിന്നും അർശദിന് വിവരം ലഭിച്ചിരിന്നു ഇവർ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല ഇനിയും അഞ്ച് പേർ കാണാമറയത്താണ്. വെള്ളമെത്താത്ത ചൂരൽമലയിലെ മറ്റൊരു പ്രദേശത്ത് താമസിച്ചതിനാലാണ് ഹർഷദിൻ്റെ പിതാവും മാതാവും അനിയനും ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

മദീനയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അർശദ് ഇന്ന് വൈകിട്ട് നാട്ടിലേക്ക് തിരിക്കുകയാണ് കൂടെ അർശാദിനെ സാന്ത്വനിപ്പിച്ച് മദീനയിൽ തന്നെ ആശുപത്രിയിൽ നെഴ്സായി ജോലി ചെയ്യുന്ന ഭാര്യ ഫർസാനയും നാട്ടിലേക്ക് തിരിക്കുന്നുണ്ട്. ഏഴ് മാസങ്ങൾക്ക് മുന്നെ ചിരിക്കുന്ന മുഖവുമായി തന്നെ യാത്രയയച്ചവരെ അവസാനമായൊന്ന് കാണാൻ പോലും കഴിയാതെ വിങ്ങിപ്പൊട്ടുന്ന മനസ്സുമായി നാട്ടിലേക്ക് തിരിക്കുന്ന ഹർശദിന് കമ്പനി സമ്പന്തമായ നടപടിക്രമങ്ങളുടെ ഇടപെടലുകളും യാത്ര സംമ്പന്തമായ സഹായങ്ങളും മദീന കെ എം സി സി ഇടപെട്ട് ചെയ്ത് കൊടുത്തിരുന്നു. ആശ്വാസവചനങ്ങളുമായി സുഹൃത്തുക്കളും മദീന കെ എം സി സി യുടെ നേതാക്കളും അദ്ദേഹത്തെ സന്ദർശിക്കുകയും ആശ്വാസിപ്പിക്കുകയും ചെയ്തിരുന്നു.

GULF

2025ലെ ഫോബ്സ് ശതകോടീശ്വര പട്ടിക; ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ യൂസഫലി

ഇലോൺ മസ്ക് ലോക സമ്പന്നരിൽ ഒന്നാമൻ ; മുകേഷ് അംബാനി ഏറ്റവും ധനികനായ ഇന്ത്യക്കാരൻ

Published

on

ദുബായ്: ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ 34,200 കോടി ഡോളർ ആസ്തിയുമായി ടെസ്‍ല, സ്പേസ്എക്സ്, എക്സ് മേധാവി ഇലോൺ മസ്ക് ലോക സമ്പന്നരിൽ ഒന്നാമത്. 21,600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാമതെത്തി. 21,500 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാർക്ക് സക്കർബർഗ് രണ്ടാമതെത്തിയത്. ഓറക്കിളിന്റെ ലാറി എലിസൺ (19,200 കോടി ഡോളർ), ഫ്രഞ്ച് ഫാഷൻ ബ്രാൻഡ് എൽവിഎംഎച്ചിന്റെ മേധാവി ബെർണാഡ് ആർണോയും കുടുംബവും (17,800 കോടി ഡോളർ) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിൽ.

9,250 കോടി ഡോളർ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഇന്ത്യക്കാരിൽ മുന്നിൽ. ലോകസമ്പന്ന പട്ടികയിൽ 18ആം സ്ഥാനത്താണ് മുകേഷ് അംബാനി. 5630 കോടി ഡോളർ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളർ ആസ്തിയോടെ ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ, എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ (3450 കോടി ഡോളർ), സൺഫാംർമ്മ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയവരാണ് ആദ്യ പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ.

മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഒന്നാമൻ. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) എം.എ യൂസഫലിയുടെ ആസ്തി. ഇന്ത്യ ഇന്ത്യക്കാരിൽ 32ആം സ്ഥാനത്താണ് എം.എ യൂസഫലി. ലോക സമ്പന്ന പട്ടികയിൽ 639ആം സ്ഥാനത്താണ് അദ്ദേഹം. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ) ,കല്യാണ രാമൻ (310 കോടി ഡോളർ), ബുർജീൽ ഹോൾഡിംഗ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ (200 കോടി ഡോളർ) ,ഇൻഫോസിസ് മുൻ സിഇഒ എസ്.ഡി ഷിബുലാൽ (200 കോടി ഡോളർ), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളർ), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളർ ) എന്നിവരുമാണ് ആദ്യ പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.

Continue Reading

GULF

റമദാനിൽ 237 യാചകരെ അബുദാബി പൊലീസ് പിടികൂടി

പണം കൈക്കലാക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ മെനഞ്ഞു സഹതാപം നേടാനാണ് യാചകർ ശ്രമിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അൽആംരി പറഞ്ഞു.

Published

on

അബുദാബി: റമദാനിലെ മൂന്നാഴ്ചക്കിടെ 237 യാചകരെ പിടികൂടിയതായി അബുദാബി പൊലീസ് അറിയിച്ചു.

ഭിക്ഷാടനവും പൊതുജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നവരെ യാതൊരു പരിഗണനയും നൽകാതെ
അറസ്റ്റ് ചെയ്യുന്നതിനുള്ള തുടർച്ചയായ കാമ്പെയ്‌നുകൾ നടപ്പിലാക്കാൻ തീരുമാനിച്ചതായി പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു.

പണം കൈക്കലാക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ മെനഞ്ഞു സഹതാപം നേടാനാണ് യാചകർ ശ്രമിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അൽആംരി പറഞ്ഞു.

ഗൾഫ് നാടുകളിൽ യാചന കർശനമായി നിരോധിച്ചിട്ടുണ്ട്. വിവിധ ഗൾഫ് നാടുകളിൽ വ്യാപകമായ പരിശോധനയാണ് നടന്നുകൊണ്ടിരിക്കുന്നത്

Continue Reading

GULF

തിരക്കൊഴിയാതെ മക്ക; ആത്മനിര്‍വൃതിയില്‍ ജനലക്ഷങ്ങള്‍

ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു

Published

on

റസാഖ് ഒരുമനയൂര്‍

മക്ക: പരിശുദ്ധ ഉംറ നിര്‍വ്വഹിക്കാന്‍ പുണ്യഭൂമിയിലെത്തിയ ജനലക്ഷങ്ങളാല്‍ ഹറം ഷരീഫും മ ക്കാ നഗരവും നിറഞ്ഞൊഴുകുകയാണ്.
ഏറ്റവും തിരക്കേറിയ  ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടിയെത്തിയ രാത്രിയില്‍ 30.4 ലക്ഷം വിശ്വാസികള്‍ എത്തിയതായി അഥോറിറ്റി സിഇഒ എഞ്ചിനീയര്‍ ഗാസി അല്‍ഷഹ്റാനി പറഞ്ഞു.
റമദാനിലെ എല്ലാ സമയത്തെ നമസ്‌കാരങ്ങളിലും വിശ്വാസികള്‍ ഹറമില്‍ നമസ്‌കരിക്കാനെത്തിയിരുന്നുവെങ്കിലും ഇഷാ നമസ്‌കാരത്തിനുപുറമെ തറാവീഹ്, ഖിയാമുല്ലൈല്‍ എന്നീ പ്രത്യേക രാത്രി പ്രാര്‍ത്ഥനകളിലാണ് ഏറ്റവും കൂടുതല്‍പേര്‍ പ്രാര്‍ത്ഥനക്കെത്തിയത്.
 രണ്ട് വിശുദ്ധ പള്ളികളുടെ കാര്യാ ലയങ്ങളുടെ ജനറല്‍ അഥോറിറ്റി തലവനായ ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍സുദൈസിന്റെ നേതൃത്വത്തില്‍ നടന്ന  പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് ഖിയാമുല്ലൈല്‍ പ്രാര്‍ത്ഥന അവസാനിച്ചത്. ഉംറ തീര്‍ത്ഥാടകര്‍  പാപമോചനത്തിനായി കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് പ്രാർത്ഥന നടത്തി. പ്രാർത്ഥനാ നേരത്ത് പെയ്ത നേര്‍ത്ത മഴ അന്തരീക്ഷത്തെ കുളിരണിയിച്ചു.
തീര്‍ത്ഥാടകരുടെ സുഗമവും ക്രമാനുഗതവുമായ ഒഴുക്ക് സുഗമമാക്കുന്നതിന് അധികൃതര്‍ മാ നുഷികവും യാന്ത്രികവുമായ സര്‍വ്വ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു.
ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ് കാരം കഴിഞ്ഞശേഷമാണ് പലരും ഇവിടെനിന്നും മടങ്ങുകയുള്ളു. മലയാളി ഉംറ തീര്‍ത്ഥാടകര്‍ ചിലര്‍ മദീനയില്‍ പോയാണ് മക്കയിലെത്തിയത്. എന്നാല്‍ നിരവധി സംഘങ്ങള്‍ ഇന്ന് മക്കയില്‍നിന്നും മദീനയിലേക്ക് പോകും.

Continue Reading

Trending