Connect with us

GULF

കുടുംബത്തിലെ പതിനൊന്ന് പേരെ ഉരുളെടുത്ത ഹൃദയവേദനയോടെ ഹർശദ് നാട്ടിലേക്ക്

എട്ട് മാസമായി മദീനയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഹർശദിൻ്റെ കുടുംബത്തിൽ നിന്നും അനിയൻ റിംഷാദടക്കം പതിനൊന്ന് പേരെയാണ് നാടിനെ നടുക്കിയ ദുരന്തത്തിൽ കാണാതായത്

Published

on

മദീന: നാടിനെ നടുക്കിയ വയനാട് പ്രകൃതിദുരന്തത്തിൽ കുടുംബത്തിലെ പതിനൊന്ന് പേരെ നഷ്ടമായ പ്രവാസിയായ ഹർശദും ഭാര്യ ഫർസാനയും ഹൃദയവേദനയോടെ ഇന്ന് നാട്ടിലേക്ക് തിരിക്കുകയാണ്.

എട്ട് മാസമായി മദീനയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഹർശദിൻ്റെ കുടുംബത്തിൽ നിന്നും അനിയൻ റിംഷാദടക്കം പതിനൊന്ന് പേരെയാണ് നാടിനെ നടുക്കിയ ദുരന്തത്തിൽ കാണാതായത്. ഹർശദിൻ്റെ പിതാവും മാതാവും ഒരു അനിയനുമൊഴികെ എല്ലാവരും നഷ്ടപെട്ട തീരാവേദനയിലാണ് ഹർശദ്. ഉമ്മയുടെ മാതാപിതാക്കളായ യൂസഫ് ‘ മറിയം അമ്മാവനും ഭാര്യയും അവരുടെ ഏഴും ഒമ്പതും വയസ്സുള്ള മക്കൾ ഉമ്മയുടെ സഹോദരിയും മക്കളും അപ്രതീക്ഷിതമായെത്തിയ ദുരന്തം കവർന്നെടുത്തവരിൽ ഉൾപ്പെട്ടവരാണ്.

മലവെള്ളപ്പാച്ചലിൽ ഏറ്റവും കൂടുതൽ നഷ്ടങ്ങൾ സംഭവ്വിച്ച മുണ്ടക്കയം പ്രദേശത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. സംഭവ്വ സ്ഥലത്ത് കഴിഞ്ഞ ദിവസംഇന്ത്യൻ ആർമിയും രക്ഷാപ്രവർത്തകരും ചേർന്ന് നടന്ന തിരച്ചിലിൽ ഉമ്മയുടെ പിതാവ് യൂസഫിൻ്റെയും അനിയൻ റിംഷിദിൻ്റെയും അമ്മാവൻ്റയും മൃതശരീരങ്ങൾ കിട്ടുകയും അനുബന്ധ ചടങ്ങുകൾക്ക് ശേഷം മേപ്പാടി ജുമാ മസ്ജിദിൽ ഖബറടക്കുകയും ചെയ്തിരുന്നു. ഇന്നെലെ മൂന്ന് പേരുടെ കൂടെ മൃതശരീരങ്ങൾ കിട്ടിയതായി നാട്ടിൽ നിന്നും അർശദിന് വിവരം ലഭിച്ചിരിന്നു ഇവർ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല ഇനിയും അഞ്ച് പേർ കാണാമറയത്താണ്. വെള്ളമെത്താത്ത ചൂരൽമലയിലെ മറ്റൊരു പ്രദേശത്ത് താമസിച്ചതിനാലാണ് ഹർഷദിൻ്റെ പിതാവും മാതാവും അനിയനും ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

മദീനയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അർശദ് ഇന്ന് വൈകിട്ട് നാട്ടിലേക്ക് തിരിക്കുകയാണ് കൂടെ അർശാദിനെ സാന്ത്വനിപ്പിച്ച് മദീനയിൽ തന്നെ ആശുപത്രിയിൽ നെഴ്സായി ജോലി ചെയ്യുന്ന ഭാര്യ ഫർസാനയും നാട്ടിലേക്ക് തിരിക്കുന്നുണ്ട്. ഏഴ് മാസങ്ങൾക്ക് മുന്നെ ചിരിക്കുന്ന മുഖവുമായി തന്നെ യാത്രയയച്ചവരെ അവസാനമായൊന്ന് കാണാൻ പോലും കഴിയാതെ വിങ്ങിപ്പൊട്ടുന്ന മനസ്സുമായി നാട്ടിലേക്ക് തിരിക്കുന്ന ഹർശദിന് കമ്പനി സമ്പന്തമായ നടപടിക്രമങ്ങളുടെ ഇടപെടലുകളും യാത്ര സംമ്പന്തമായ സഹായങ്ങളും മദീന കെ എം സി സി ഇടപെട്ട് ചെയ്ത് കൊടുത്തിരുന്നു. ആശ്വാസവചനങ്ങളുമായി സുഹൃത്തുക്കളും മദീന കെ എം സി സി യുടെ നേതാക്കളും അദ്ദേഹത്തെ സന്ദർശിക്കുകയും ആശ്വാസിപ്പിക്കുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സൗഹൃദത്തിൻ്റെയും മാനവികതയുടെയും പൈതൃകം ഉയർത്തിപ്പിടിക്കുക ദമാം സൗഹൃദ വേദി

സമസ്ത സ്ഥാപകൻ വരക്കൽ മുല്ലക്കോയ തങ്ങളെയും കെ.എം മൗലവിയെയും ഡോ : ഗഫുറിനെയും പ്രാസ്ഥാനികമായി അവരുടെ വിദ്യഭ്യാസ സംരഭങ്ങൾക്ക് പിന്തുണയും സഹായവും ബാഫഖിതങ്ങൾ നൽകിയിട്ടുണ്ട്.

Published

on

സമുദായ ധൃവീകരണവും ഫാഷിസവും കു ത്തഴിഞ്ഞ ജീവിതരീതിയും ലഹരിമയക്ക് മരുന്നു വ്യാപനവും കേരളീയ സമുഹം ഭീതിജനകമായ അന്തരിക്ഷത്തിലാണെന്നും ബാഫഖിതങ്ങൾ യുഗമാണ് കേരള പൈതൃകത്തിന് അടിത്തറ പാകിയതെന്നും ബാഫഖി തങ്ങളുടെ പൊതു ,മത, രാഷ്ട്രിയപ്രവവർത്തന രീതിയാണ് ഇതിൽ പ്രതിരോധ രിതിയാക്കേണ്ടതെന്നും ദമാമ് അൽഅബിർ ഓഡിറ്റോറിയത്തിൽ ചേർന്ന
കേരള പൈതൃകം വർഗ്ഗിയത പ്രതിരോധ സാധ്യതകൾ ‘സെമിനാർ അഭിപ്രായപ്പെട്ടു.
സമസ്ത സ്ഥാപകൻ വരക്കൽ മുല്ലക്കോയ തങ്ങളെയും കെ.എം മൗലവിയെയും ഡോ : ഗഫുറിനെയും പ്രാസ്ഥാനികമായി അവരുടെ വിദ്യഭ്യാസ സംരഭങ്ങൾക്ക് പിന്തുണയും സഹായവും ബാഫഖിതങ്ങൾ നൽകിയിട്ടുണ്ട്.

വർഗ്ഗിയ ചിന്താഗതി മുളയിലെ പ്രതിരോധിക്കാൻ വർഗ്ഗീയ വിഭാഗിയതക്ക് തുടക്കം കുറിച്ച നടുവട്ടം, ചാവക്കാട് – പയ്യോളി കലാപങ്ങളെ തുടക്കത്തിൽ തന്നെ മുറിച്ച് മാറ്റിയ ‘മാതൃക ബാഫഖിതങ്ങളും R ശങ്കറും പട്ടവും കേളപ്പനും കാണിച്ച് തന്ന പൈതൃകം ഇന്നും മാതൃകയാണ്.

ബാഫഖി തങ്ങളുടെ വെക്തി വിശുദ്ധിയുള്ളതനിമയാർന്ന രാഷ്ട്രിയ,മത പ്രവൃർ ത്തനങ്ങൾ പുതിയ തലമുറ പഠന വിധേയമാക്കേണ്ടതുന്നും സ്ക്കൂൾ തലം മുതൽ ഇത്തരം മാതൃകായോഗ്യരുടെ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നുംയോഗം അഭിപ്രായപെട്ടു. ഡോ:ഖാസിമുൽ ഖാസിമി ഉൽഘാടനം ചെയ്തു.

മജിദ് കൊടുവള്ളി അദ്ധ്യക്ഷനായിരുന്നു അമീറലി കൊയിലാണ്ടി അബ്ദുൽ മജീദ് ചുങ്കത്ത റ മുജീബ് കൊയിലാണ്ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഫൈസൽ ഇരിക്കൂർ സ്വാഗതവും ശരീഫ്പാറപ്പുറത്ത് നന്ദിയും പറഞ്ഞു

Continue Reading

GULF

ദമ്മാം സോൺ സാഹിത്യോത്സവ്: സംഘാടക സമിതി രൂപീകരിച്ചു

Published

on

ദമ്മാം: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാലാമത് എഡിഷൻ ദമ്മാം സോൺ സാഹിത്യോത്സവിന്റെ സംഘാടക സമിതി രൂപീകരിച്ചു. അൽ അബീർ ഓഡിറ്റോറിയത്തിൽ ആർ എസ്. സി ദമ്മാം സോൺ ചെയർമാൻ സയ്യിദ് സഫ്‌വാൻ തങ്ങളുടെ ആധ്യക്ഷതയിൽ നടന്ന പ്രസ്തുത സംഗമം ഐ. സി. എഫ് ദമ്മാം സെൻട്രൽ പ്രതിനിധി മുഹമ്മദ്‌ കുഞ്ഞി അമാനി ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സർക്കിൾ നാഷനൽ കലാലയം സെക്രട്ടറി ആബിദ് വയനാട് സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി.

ആർ എസ്. സി ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം ഷഫീഖ് ജൗഹരി കൊല്ലം സംഘാടക സമിതിയെ പ്രഖ്യാപിച്ചപ്പോൾ ഐ. സി. എഫ് ദമ്മാം സെൻട്രൽ സംഘടന സെക്രട്ടറി സലീം സഅദി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി.
ഐ.സി. എഫ് ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി നാസർ മസ്താൻമുക്ക്, ആർ. എസ്. സി നാഷനൽ സംഘടന സെക്രട്ടറി സാദിഖ് ജഫനി, സിദ്ധീഖ് ഇർഫാനി കുനിയിൽ, മാധ്യമ പ്രവർത്തകൻ ലുഖ്മാൻ വിളത്തൂർ ഐ. സി. എഫ് ദമ്മാം സെൻട്രൽ ദഅവ സെക്രട്ടറി അർഷാദ് കണ്ണൂർ, തുടങ്ങി കലാ സാംസ്കാരിക സാമൂഹിക മാധ്യമ പ്രവർത്തന രംഗത്തെ പ്രമുഖർ പങ്കെടുത്തു.

പതിനാലാമത് എഡിഷൻ സാഹിത്യോത്സവ് സംഘാടക സമിതിയായി സലീം സഅദി താഴെക്കോട് ചെയർമാനും അബ്ദുല്ല വിളയിൽ ജനറൽ കൺവീനറുമായ എഴുപതംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.
ആർ. എസ്. സി ദമ്മാം സോൺ വിസ്ഡം സെക്രട്ടറി റെംജു റഹ്മാൻ കായംകുളം സ്വാഗതവും, എക്സിക്യൂട്ടീവ് സെക്രട്ടറി ആഷിഖ് ആലപ്പുഴ നന്ദിയും പറഞ്ഞു.

Continue Reading

GULF

ഐ സി എഫ് മെഗാ മീലാദ് സമ്മേളനം സെപ്തംബര്‍ 20ന്‌

Published

on

“തിരുനബി(സ): ജീവിതം, ദര്‍ശനം” എന്ന പ്രമേയത്തില്‍ ഐ സി എഫ് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന മീലാദ് ക്യാമ്പയിന്‍റെ ഭാഗമായി കുവൈത്ത് നാഷനല്‍ കമ്മിറ്റി മീലാദ് മഹാ സമ്മേളനം സംഘടിപ്പിക്കുന്നു. 2024 സെപ്തംബര്‍ 20 വെള്ളിയാഴ്ച മന്‍സൂരിയയില്‍ വൈകുന്നേരം 3.30 മുതല്‍ 10 മണി വരെ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തിയും സമസ്ത കേരളാ ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ സുല്‍ത്താനുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനല്‍ സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

വൈകുന്നേരം 3:30ന് നബി കീര്‍ത്തനങ്ങളോടെ പരിപാടികള്‍ ആരംഭിക്കും. മലയാളത്തിനു പുറമേ ഉര്‍ദു, അറബി ഭാഷകളില്‍ ഖവാലിയും മദ്ഹ് ഗാനങ്ങളും മൗലിദുകളും അവതരിപ്പിക്കും. പ്രമുഖ കുവൈറ്റി പണ്ഡിതന്മാര്‍ ഉള്‍പ്പെടെ നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സന്ദേശ പ്രഭാഷണവും ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണവും നടത്തും. ശൈഖ് അബ്ദുല്‍ റസാഖ് അല്‍ കമാലി, ഡോക്ടര്‍ അഹ്മദ് അല്‍ നിസ്ഫ് , ഡോക്ടര്‍ അബ്ദുല്ല നജീബ് സാലിം, സയ്യിദ് അനസ് അല്‍ ജീലാനി, സയ്യിദ് ഔസ് ഈസ അല്‍ ഷഹീന്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് സെയ്ദലവി തങ്ങള്‍ സഖാഫി, അലവി സഖാഫി തെഞ്ചേരി എന്നിവര്‍ സംസാരിക്കും.

പ്രവാസ ലോകത്ത് ഇസ്ലാമിക വൈജ്ഞാനിക ജീവ കാരുണ്യ സംരംഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയാണ് ‘ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ’ (ഐസിഎഫ്) ചെയ്യുന്നത്. കേരളത്തില്‍ സുന്നി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ‘കേരള മുസ്ലിം ജമാഅത്തിന്‍റെ പ്രവാസഘടകമാണ് ഐ സി എഫ്. ‘ഐ സി എഫ് പ്രവാസത്തിന്‍റെ അഭയം’ എന്നതാണ് സംഘടന മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം. വിദ്യാഭ്യാസം, ആത്മീയം, ജീവകാരുണ്യം, സേവനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധയൂന്നിയാണ് ഐ സി എഫ് പ്രവര്‍ത്തിക്കുന്നത്.

Continue Reading

Trending