Connect with us

Video Stories

ഹരിയാനയും മഹാരാഷ്ട്രയും നല്‍കുന്ന പ്രതീക്ഷ

Published

on

പ്രകാശ് ചന്ദ്ര

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള ആദ്യത്തെ പ്രധാന ജനഹിത പരിശോധനകളാണ് ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്നത്. സംഘടനാപരമായും രാഷ്ട്രീയമായും ചരിത്രത്തില്‍ ഇതുവരെയില്ലാത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥ യിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. പാര്‍ട്ടിക്ക് വ്യക്തമായ ദേശീയ നേതൃത്വം പോലുമുണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്ന ചുറ്റുപാട്. പി. ചിദംബരത്തെപോലുള്ള നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ദുര്‍ബലമായ കേസുകളില്‍ ജയിലില്‍ ജാമ്യം പോലും നിഷേധിക്കപ്പെട്ടു കഴിയുന്ന അവസ്ഥയില്‍ പ്രതിരോധം ഉയര്‍ത്താനാകാതെപോകുന്ന പാര്‍ട്ടി.

മറുവശത്ത് നരേന്ദ്ര മോദിയും അമിത്ഷായും തങ്ങളുടെ സാമുദായിക അജണ്ടയിലെ ഓരോ അമ്പും കൃത്യമായി എടുത്തു പ്രയോഗിച്ചുകൊണ്ടിരുന്നു. അസമിലെ പൗരത്വ പ്രശ്‌നവും കശ്മീരിലെ പ്രത്യേക പദവി എടുത്തുകളയലുംകൊണ്ട് ആത്യന്തികമായി അവര്‍ ഉദ്ദേശിച്ചത് ബി.ജെ.പിക്ക് അനുകൂലമായി രാജ്യവ്യാപകമായ വിപുലമായ ഹിന്ദു കണ്‍സോളിഡേഷന്‍ ആയിരുന്നു. സവര്‍ക്കര്‍ക്ക് ഭാരത രത്‌നം മുതല്‍ ഹിന്ദി ദേശീയ ഭാഷയാക്കല്‍ വരെയുള്ള പ്രഖ്യാപനങ്ങളിലൂടെ അസഹിഷ്ണുതയുടെ ദേശീയത രാജ്യവ്യാപകമായി ഉയര്‍ത്തിക്കൊണ്ടുവരാനും അവര്‍ ശ്രമിച്ചു. മോദിയും ഷായും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ മുഖ്യമായും പ്രചാരണ ആയുധമാക്കിയതും കശ്മീരും അസമും കടുത്ത ഹിന്ദു ദേശീയ വികാരവുമായിരുന്നു. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷത്തിലെ അനൈക്യവും യുദ്ധങ്ങളുംകൂടി അവര്‍ മുതലാക്കാന്‍ ശ്രമിച്ചു. ഏതാണ്ട് പൂര്‍ണമായും ബി.ജെ. പിക്കു കീഴടങ്ങിയ ദേശീയ മാധ്യമങ്ങളും ഇക്കാര്യത്തില്‍ ബി.ജെ.പിയുടെകൂടെ ശക്തമായി നിലയുറപ്പിച്ചു. ഗുരുതരമായ സാമ്പത്തിക മാന്ദ്യവുംവളര്‍ച്ചാ മുരടിപ്പുപോലും വളരെ കൃത്യമായും സമഗ്രമായും മൂടിവെക്കപ്പെട്ടു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നിട്ടുപോലും ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തിയെന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇനിയും പ്രതീക്ഷക്ക് വകയുണ്ട് എന്നുതന്നെയാണ് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ്‌പോലും ആവശ്യപ്പെടാതെയാണ് വോട്ടര്‍മാര്‍ അവരുടെ നില മെച്ചപ്പെടുത്തിക്കൊടുത്തത്. ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യമാകുന്ന തലത്തിലേക്ക്‌വരെ എത്തി കാര്യങ്ങള്‍. മഹാരാഷ്ട്രയില്‍ ശക്തമായ പ്രതിപക്ഷമായി മാറാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ഇക്കഴിഞ്ഞ സെപ്തംബറില്‍ മാത്രമാണ് ഭൂപീന്ദര്‍ സിങ് ഹൂഡയെ ഹരിയാനയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് മടക്കികൊണ്ടുവന്നത്. തനിക്ക് ഒരാറുമാസം സമയം കിട്ടിയിരുന്നുവെങ്കില്‍ സ്ഥിതിഗതികള്‍ തീര്‍ത്തും വ്യത്യസ്തമാകുമായിരുന്നു എന്നാണ് ഫലം വന്നുതുടങ്ങിയപ്പോള്‍ ഹൂഡയുടെ ആദ്യ പ്രതികരണം. അശോക് തന്‍വാറിനെ പോലുള്ളവര്‍ പാര്‍ട്ടി വിട്ടുപോയിട്ടും നല്ലനിലയില്‍ തിരിച്ചുവരവ് കോണ്‍ഗ്രസിന് ഹരിയാനയിലുണ്ടായി. മഹാരാഷ്ട്രയിലും കുറേക്കൂടി ആസൂത്രിതമായും സമയബന്ധിതമായും കോണ്‍ഗ്രസ് പരിശ്രമിച്ചിരുന്നുവെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടുമായിരുന്നു.

രണ്ടു തെരഞ്ഞെടുപ്പുകളും സൂചിപ്പിക്കുന്നത് പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ വിശാല ഐക്യമുണ്ടായാല്‍ രാജ്യം നിലവില്‍ നേരിടുന്ന ഹിന്ദുത്വ ഫാസിസത്തെ അതിജീവിക്കാന്‍ ആകുമെന്ന് തന്നെയാണ്. ഏറ്റവും വലിയ മതേതര കക്ഷി എന്ന നിലയില്‍ അങ്ങനെയൊരു ഐക്യം സ്ഥാപിച്ചെടുക്കാന്‍ മുന്നില്‍ നില്‍ക്കേണ്ടത് കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസ് സംഘടനാപരമായും ആശയപരമായും കരുത്താര്‍ജിക്കുക എന്നത് തന്നെയാണ് അതില്‍ പ്രധാനം. പഴയവരോ പുതിയവരോ എന്നതിനപ്പുറം നേതാക്കളെ കണ്ടെത്തി ചുമതലകള്‍ ഏല്‍പ്പിക്കുക എന്നതിലേക്ക് കോണ്‍ഗ്രസിന് മാറാനായാല്‍ മാത്രമേ ബി.ജെ.പിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് ഇല്ലാതാക്കാന്‍ സാധിക്കൂ. മുന്നണി രാഷ്ട്രീയത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാനും അതിനായി പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്യാനും കോണ്‍ഗ്രസിന് കഴിയണം. മതേതര ഇന്ത്യ അപകടത്തിലാണെന്ന തിരിച്ചറിവില്‍ പിടിവാശി ഉപേക്ഷിക്കാന്‍ സഖ്യത്തിനു തയാറാകുന്ന മറ്റു കക്ഷികള്‍ക്കും ബാധ്യതയുണ്ട്.

ശക്തവും ചലനാത്മകവുമായ നേതൃത്വം കോണ്‍ഗ്രസിന് നിലവില്‍ ഇല്ലെന്നതാണ് ആ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. സാഹചര്യങ്ങള്‍ മുഴുവന്‍ എതിരായിരുന്നിട്ടും തങ്ങള്‍ കാര്യമായി ഒന്നും അധ്വാനിക്കാതിരുന്നിട്ടും കോണ്‍ഗ്രസിനെ ഇനിയും ജനങ്ങള്‍ കൈവിടുന്നില്ല എന്നത് മതേതര ബഹുസ്വര ഇന്ത്യയെ സംബന്ധിച്ച് ശുഭസൂചന തന്നെയാണ്. നെഹ്‌റുവുമായി ബന്ധപ്പെട്ട എല്ലാം പൊളിച്ചെഴുതാനും ചരിത്രത്തെതന്നെ മാറ്റിയെഴുതാനുമുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ അവക്കൊന്നും അനുഗുണമായി പൊതുബോധം മാറുന്നില്ല എന്നത് ചില്ലറ കാര്യമല്ല.
കശ്മീരുമായി ബന്ധപ്പെട്ടുണ്ടാക്കിയ അതിവൈകാരികത ഒട്ടും വോട്ടായി മാറിയില്ല എന്നതൊരു സവിശേഷ സാഹചര്യം തന്നെയാണ്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രൂപപ്പെട്ടതുപോലുള്ള വിശാലമായ മതേതര ജനാധിപത്യ ഐക്യമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. വെറുപ്പിന്റെ ശക്തികള്‍ക്കെതിരായ ആ വിശാല ഐക്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയാല്‍ മാത്രമേ നിലവിലെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സാഹചര്യത്തിന് എന്തെങ്കിലും മാറ്റം ഉണ്ടാകൂ.

മഹാരാഷ്ട്രയില്‍ 161 സീറ്റുകള്‍ നേടി ബി.ജെ.പി അധികാരത്തിലെത്തിയെങ്കിലും അവരുടെ വോട്ട് വിഹിതത്തില്‍ വലിയ ഇടിവാണ് സംഭവിച്ചത്. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിക്ക് രണ്ട് ശതമാനമാണ് വോട്ട് വിഹിതത്തിലുണ്ടായ നഷ്ടം. മാത്രമല്ല ശിവസേനയുടെ മികച്ച മുന്നേറ്റവും ഒരു തരത്തില്‍ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2014 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 1.47 കോടി വോട്ടുകള്‍ നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ 27.8 ശതമാനമായിരുന്നു വോട്ട് ഷെയര്‍. ഇത്തവണ ബിജെപിക്ക് 1.41 കോടി വോട്ടുകളാണ് ലഭിച്ചത്. 2014 ല്‍ ലഭിച്ചതിനേക്കാള്‍ 6 ലക്ഷം വോട്ടിന്റെ കുറവ്. 25.6 ശതമാനമായിട്ടാണ് ബി.ജെ.പിയുടെ വോട്ട് വിഹിതം കുറഞ്ഞത്.

ഉപതെരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശിലും ഛത്തിസ്ഗഡിലും ഗുജറാത്തിലും പഞ്ചാബിലും നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 11 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ലെങ്കിലും വോട്ട് ശതമാനം ഇരട്ടിയാക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലിറങ്ങിയ കോണ്‍ഗ്രസിന് സാധിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കൂടുതല്‍ സീറ്റുകളില്‍ നാലാം സ്ഥാനത്തായിരുന്നു കോണ്‍ഗ്രസ്. ഇത്തവണ മൂന്ന് സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്താന്‍ കോണ്‍ഗ്രസിനായി. സംസ്ഥാനത്ത് ബി.എസ്.പിയുടെ അടിത്തറ തകരുന്നു എന്ന സൂചനകളാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. ബി.എസ്.പിയുടെ കോട്ടയെന്ന് അറിയപ്പെടുന്ന ജലാല്‍പൂര്‍ സീറ്റ് നഷ്ടപ്പെടുക മാത്രമല്ല പല സീറ്റുകളിലും കോണ്‍ഗ്രസിന് പിന്നിലേക്ക് പോവുകയും ചെയ്തു. ജലാല്‍പൂര്‍ സീറ്റ് നഷ്ടപ്പെട്ടത് ബി.എസ്.പി നേതൃത്വത്തിന് വലിയ ഞെട്ടലാണ് സമ്മാനിച്ചത്.

രാംപൂര്‍, ലഖ്‌നൗ കാണ്ട്, ഗോവിന്ദ് നഗര്‍, പ്രതാപ്ഗര്‍, ഗാംഗോഹ്, സൈദ്പൂര്‍ എന്നീ സീറ്റുകളിലാണ് കോണ്‍ഗ്രസിന് പിന്നിലേക്ക് ബി.എസ്.പി പോയത്. അരഡസന്‍ സീറ്റുകളിലധികം സീറ്റുകളില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയുടെ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. ഈയൊരവസ്ഥ ബി.എസ്.പിക്ക് നേരത്തെ അനുഭവിക്കേണ്ടിവന്നിട്ടില്ല. ഗോവിന്ദ് നഗര്‍ സീറ്റില്‍ അഞ്ച് ശതമാനത്തില്‍ താഴെ വോട്ടുകളാണ് ബി.എസ്.പി സ്ഥാനാര്‍ത്ഥി ദേവി പ്രസാദ് നേടിയത്. 2017ല്‍ 16 ശതമാനം വോട്ട് നേടിയ മണ്ഡലമായിരുന്നു ഇത്. രാംപൂര്‍ മണ്ഡലത്തില്‍ 2017ല്‍ 25 ശതമാനം വോട്ടാണ് ബി.എസ്.പി നേടിയത്. എന്നാല്‍ ഇക്കുറി അത് രണ്ട് ശതമാനത്തിലേക്ക് ഒതുങ്ങി. ബി.എസ്.പി കയ്യാളിയിരുന്ന സ്ഥലത്തേക്ക് കോണ്‍ഗ്രസ് പതുക്കെ കടന്നുവരുന്നു എന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പറയുന്നത്.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ സോന്‍ഭദ്ര കൂട്ടക്കൊല, ബി.ജെ.പി നേതാവ് ചിന്മയാനന്ദിന്റെ ലൈംഗികാതിക്രമം എന്നീ വിഷയങ്ങളില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തിയിരുന്നു. ഇത് ജനങ്ങളുടെ മനസ്സില്‍ പതുക്കെ കോണ്‍ഗ്രസിന് ഇടം ഉണ്ടാക്കിയെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് വരുന്ന തരത്തിലാണ് കോണ്‍ഗ്രസിന്റെ പ്രകടനം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ 6.25 വോട്ട് ശതമാനത്തില്‍നിന്ന് 11.7 ശതമാനത്തിലേക്കാണ് കോണ്‍ഗ്രസ് വളര്‍ന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മഹാസഖ്യത്തില്‍ ചേര്‍ക്കുന്നതിനെ ശക്തമായി എതിര്‍ത്തവരായിരുന്നു ബി.എസ്.പി. 2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാന ശക്തിയായി പോരാട്ടത്തില്‍ ഉണ്ടാവുമെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ പറയുന്നത്.

news

ലഹരിസംഘമായ എസ്.എഫ്.ഐ

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്.

Published

on

കളമശ്ശേരി പോളി ടെക്‌നിക്ക് മെന്‍സ് ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ടു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്.എഫ്.ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിരാജ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത് എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനക്കെതിരെ സാംസ്‌കാരിക കേരളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് അടിവരയി ടുകയാണ്. കാമ്പസുകളിലെ ലഹരി വാഹകരായി ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞുവെന്ന ആരോപണങ്ങളാണ് ഇതു വഴി ശരിവെക്കപ്പെടുന്നത്. വ്യാഴാഴ്ച്ച രാത്രി കളമശ്ശേരി പോ ളിടെക്‌നിക്കിന്റെ പെരിയാര്‍ ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, തൃക്കാക്കരയിലെയും കളമശ്ശേരിയിലെയും പൊലീസ് തുടങ്ങിയവരുടെ നേത്വത്തിലാണ് റെയ്ഡ് നടത്തിയത്. പൊലീസെത്തുമ്പോള്‍ ഒരുമുറിയില്‍ കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പനക്ക് തയാറാക്കി വെച്ച നിലയിലായിരുന്നു. അഭിരാജിന് പുറമെ എം. ആകാശ്, ആദിത്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മുറികളില്‍ നിന്ന് മദ്യക്കുപ്പികള്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവയും കണ്ടെടുത്തിരുന്നു. അരാജകത്വത്തിന്റെ അങ്ങേയറ്റത്തേക്ക് കാമ്പസുകളെ അധപ്പതിപ്പിക്കുന്ന പ്രവൃത്തിയാണ് എസ്.എഫ്.ഐയില്‍ നിന്ന് നിരന്തരമായി ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ എന്തുവില കൊടുത്തും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തില്‍ 3 കാമ്പസുകള്‍ ലഹരിയുടെയും അക്രമങ്ങളുടെയും കേന്ദ്രമാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്. സിദ്ധാര്‍ത്ഥനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നുമാത്രമല്ല അത് മുടിവെച്ച് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമവുമായിരുന്നു നടന്നത്. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളജില്‍ റാഗിങിന്റെ പേരില്‍ നടന്ന മൃഗീയമായ പീഡനത്തിനു പിന്നിലും പ്രതിചേര്‍ക്കപ്പെട്ടത് എസ്.എഫ്.ഐ ബന്ധമുള്ള വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു. കാലടി സംസ്‌കൃത കോളജില്‍ എസ്.എഫ്.ഐയുടെ രണ്ട് ജില്ലാ ഭാരവാഹിക ളടക്കമുള്ളവര്‍ മദ്യപിച്ചു നൃത്തംചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിദ്യാര്‍ത്ഥി നേതാക്കള്‍ ആള്‍മാറാട്ട കേസില്‍ ഉള്‍പ്പെടുന്നതും ജില്ലാ നേതാക്കള്‍ വരെ ലഹരിക്ക് അടിമപ്പെടുന്നതും സംഘടനയെ ബാധിച്ചെന്നും സംഘടനയില്‍ കര്‍ശനമായ തിരുത്തല്‍ നടപടികള്‍ വേണമെന്നും ഈയിടെ നടന്ന എസ്.എ ഫ്.ഐ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ തന്നെ വിമര്‍ശ നമുയരുകയുണ്ടായി. സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനങ്ങളിലും രൂക്ഷ വിമര്‍ശനങ്ങളാണ് എസ്.എഫ്.ഐയുടെ നരനായാട്ടിനെതിരെ ഉയര്‍ന്നിരുന്നത്. ക്രമിനല്‍ പാശ്ചാത്തലമുള്ള കൊടുംകുറ്റവാളി കളെ തലപ്പത്തുനിന്ന് മാറ്റി പ്രായക്കുറവുള്ള, വിദ്യാര്‍ത്ഥിത്വമുള്ള നേതാക്കളെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നു വരെ ജില്ലാ സമ്മേളനങ്ങളില്‍ വ്യാപകമായി ആവശ്യമുയ രുകയുണ്ടായി. ഗതികേടുകൊണ്ടാണെങ്കില്‍പോലും മുഖ്യ മന്ത്രി പിണറായി വിജയനു തന്നെ എസ്.എഫ്.ഐയെ ഗുണദോശിക്കേണ്ട സാഹചര്യമുണ്ടായി.

ലഹരിക്കേസുകളും കൊലപാതകങ്ങളുള്‍പ്പെടെ എത്ര ഭീകരമായ കുറ്റകൃത്യത്തിലേര്‍പ്പെട്ടാലും നിര്‍ലജ്ജം അവരെ ന്യായീകരിക്കുകയും അധികാര ദുര്‍വിനിയോഗത്തിലുടെ ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ പ്രസ്ഥാനം സ്വീകരിക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരം. നിങ്ങള്‍ എന്തു വൃത്തികേടു ചെയ്താലും സംരക്ഷിക്കാന്‍ എസ്.എഫ്.ഐ ഉണ്ടാകും എന്ന സന്ദേശമാണ് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ക്രമിനല്‍ സംഘം നല്‍കുന്നത്. അതുകൊണ്ടുതന്നെ കാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനത്തിലും എസ്.എഫ്.ഐയുടെ പൂര്‍ണ പിന്തുണയും സഹായവുമാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഇക്കാര്യത്തില്‍ എ സ്.എഫ്.ഐ നേതൃത്വം തന്നെ കണ്ണിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഈ ക്രമിനല്‍ സംഘത്തെ ഭയന്നു കൊണ്ടോ രാഷ്ട്രീയമായ അന്ധതകൊണ്ടോ കോളജ് അധികൃതരും എസ്.എഫ്.ഐക്ക് വഴങ്ങിക്കൊടുക്കുന്ന അ വസ്ഥാവിശേഷമാണുള്ളത്. എസ്.എഫ്.ഐ നേതാക്കള്‍ പങ്കാളികളാകുന്ന കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനും അതിനെ ന്യായീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരക്കാരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറും പൊലീസുമെല്ലാം ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. ലഹരിക്കെതിരായ കാമ്പയിന്‍ പ്രഖ്യാപിച്ച സര്‍ക്കാറിന്റെ പൊലീസ് സംവിധാനമാണ് ലഹരിവാഹകരായ നേതാക്കളെ രക്ഷിച്ചെടുക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത്.

Continue Reading

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Trending