Connect with us

kerala

പിച്ചച്ചട്ടിയിലെ കൈയിട്ടുവാരല്‍

Published

on

സംസ്ഥാനത്തെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപറ്റുന്നതായുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ കണ്ടെത്തല്‍ ഉദ്യോഗസ്ഥ വൃന്ദത്തിനാകെ നാണക്കേട് സമ്മാനിച്ചിരിക്കുകയാണ്. കോളജ് പ്രൊഫസര്‍മാരും ഹയര്‍സെക്കണ്ടറി അധ്യാപകരുമുള്‍പ്പെടെയുള്ള സംഘത്തില്‍ ആരോഗ്യ വകുപ്പില്‍ നിന്ന് 373 പേര്‍, പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് 224 പേര്‍, ആരോഗ്യ വിദ്യാഭ്യാസ മേഘലയില്‍ നിന്ന് 124 പേര്‍, ആയുര്‍വേദ വകുപ്പില്‍ നിന്ന് 114 പേര്‍, മൃഗസരംക്ഷണ വകുപ്പില്‍ നിന്ന് 74 പേര്‍, പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 47 പേര്‍ എന്നിങ്ങനെ ആ പട്ടിക നീണ്ടുകിടക്കുകയാണ്. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ പ്രതിഫലം പറ്റുന്ന മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടാനോ പാരിതോഷികമോ സാമ്പത്തിക സഹായമോ സ്വീകരിക്കാനോ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണ് ഇത്രയും ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ അവകാശികള്‍ക്ക് മാത്രമേ ലഭ്യമാകുന്നുള്ളു എന്ന് ഉറപ്പു വരുത്താനുള്ള മസ്റ്ററിംഗ് സംവിധാനം വര്‍ഷത്തിലൊരിക്കല്‍ കൃത്യമായി നടക്കുന്നുണ്ട്. അവകാശികള്‍ മരണപ്പെട്ടുപോയാല്‍ അവരുടെ ബന്ധുക്കളും മറ്റും അവ കൈപ്പറ്റുന്നില്ല എന്നുറപ്പുവരുത്താനാണ് ഈ സംവിധാനം. അപേക്ഷ സമര്‍പ്പിക്കുക, പരിശോധനക്ക് വിധേയമാക്കപ്പെടുക, അംഗീകാരം നല്‍കുക തുടങ്ങിയ വിവിധ ഘട്ടങ്ങളിലൂടെയാണ് ക്ഷേമ പെന്‍ഷന്റെ അപേക്ഷകള്‍ കടന്നുപോകുന്നത്. ഈ ഘട്ടങ്ങളെയെല്ലാം അതിജീവിച്ച് ഒടുവില്‍ വര്‍ഷാവര്‍ഷത്തില്‍ നടക്കുന്ന മസ്റ്ററിംഗിനെയും മറികടന്ന് സര്‍ക്കാര്‍ ജീ വനക്കാരന്‍ ക്ഷേമ പെന്‍ഷന്‍ കൈവശപ്പെടുത്തുന്നുണ്ടങ്കില്‍ അവരുടെ തൊലിക്കട്ടിക്കൊപ്പം വിവിധ തലങ്ങളില്‍ നിന്നുള്ള സഹായങ്ങളും അവര്‍ക്ക് നിര്‍ലോഭം ലഭ്യമായിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഈ കടുംകൈക്ക് മുതിര്‍ന്നവരെ മാത്രമല്ല, അതിനുള്ള സാഹചര്യമൊരുക്കിക്കൊടുത്തവരെയും മാതൃകാപരമായ ശിക്ഷക്ക് വിധേയമാക്കപ്പെടേണ്ടതാണ്.

സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഈ നെറികെട്ട സമീപനത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാറിനും ഒരിക്കലും മാറിനില്‍ക്കാനാവില്ല. ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്നും അതുവഴി സര്‍ക്കാറിന് കോടികളുടെ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 9201 ജീവനക്കാരും പെന്‍ഷന്‍കാരും ക്ഷേമ പെന്‍ഷന്‍ കൈപറ്റുന്നതായാണ് ഈ റിപ്പോര്‍ട്ടില്‍ സി.എ.ജി പറഞ്ഞത്. 2017 -18 മുതല്‍ 2019 – 20 വരെ 39.27 കോടി രൂപ അനര്‍ഹപെന്‍ഷന്‍ വിതരണത്തിലൂടെ ഖജനാവിന് നഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഏതൊക്കെ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് അനര്‍ഹ പെന്‍ഷന്‍ നല്‍കുന്നതെന്നതുള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ടായിരുന്നു സര്‍ക്കാറിന്റെ മേശപ്പുറത്തുണ്ടായിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള അന്വേഷണത്തിനും സര്‍ക്കാര്‍ തയാറായില്ല. ക്ഷേമ പെന്‍ഷന് അപേക്ഷ സമര്‍പ്പിക്കുന്ന ഘട്ടത്തിലും പരിശോധനയിലും അംഗീകാരം നല്‍കുന്നതിലും വ്യാപകമായ പിഴവുകളുണ്ടെന്നും സി.എ.ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരേ ഗുണഭോക്താക്കള്‍ക്ക് ഒന്നിലധികം പെന്‍ഷന്‍ അനുവദിച്ചതും സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കാതെ പെന്‍ഷന്‍ അനുവദിച്ചതും ഗുണഭോക്തൃസര്‍വേയില്‍ 20 ശതമാനത്തോളം അനര്‍ഹരെ കണ്ടെത്തിയതുമെല്ലാം ഈ നിരുത്തരവാദ സമീപനത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാതെ 1600 രൂപയുടെ ക്ഷേമ പെന്‍ഷനുകളെ മാത്രം ആശ്രയിച്ചുകഴിയുന്ന നിരവധി വ്യക്തികളും കുടുംബങ്ങളും നമ്മുടെ നാട്ടിലുണ്ട്. വസ്തുതകളെല്ലാം മറച്ചുവെച്ച് ക്ഷേമ പെന്‍ഷനുകളുടെ പേരില്‍ പ്രചണ്ഡമായ പ്രചാരണമാണ് ഈ സര്‍ക്കാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയിരുന്നത്. എന്നാല്‍ ഇതേ ക്ഷേമ പെന്‍ഷനുകള്‍ ആറു മാസത്തിലധികം വൈകിപ്പിച്ച് ജനങ്ങളെ കൊടുംപ്രയാസത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. സംസ്ഥാനം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍പോലും മൂന്നുമാസത്തോളം പെന്‍ഷന്‍ കുടിശ്ശികയായിക്കിടക്കുകയായിരുന്നു. ചരിത്രത്തിലിന്നേവരെ ദര്‍ശിക്കാത്തവിധം ക്ഷേമ പെന്‍ഷന്‍കാര്‍ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങുന്ന കാഴ്ച്ചവരെ പിണറായി സര്‍ക്കാറിന്റെ കാലത്ത് കാണേണ്ടിവന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ ദാരുണമായ സാഹചര്യത്തിന് കാരണമായിപ്പറയാനുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് അനധികൃതമായി കോടിക്കണക്കിന് രൂപ പെന്‍ഷന്‍ ഇനത്തില്‍ ചോര്‍ന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിനോട് നിസംഗ സമീപനം സ്വീകരിച്ച ഭരണകുടം ഇക്കാര്യത്തില്‍ പുതുതായി എന്തെങ്കിലും നടപടി സ്വീകിരിക്കുമെന്ന് ഒരിക്കലും കരുതാന്‍ സാധിക്കില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യം

കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു

Published

on

വഞ്ചിയൂര്‍ കോടതിലില്‍ യുവ അഭിഭാഷകയെ മര്‍ദിച്ച കോസിലെ പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യം. ബെയ്‌ലിന് ഉപാധികളോടെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം ജാമ്യാപേക്ഷയിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ഭാഗം പൂര്‍ത്തിയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ പ്രതി പൂജപ്പുര ജയിലിലാണ്. കോടതിയുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നാണ് പരാതിക്കാരിയായ ശ്യാമിലി പറഞ്ഞിരുന്നു.

Continue Reading

kerala

കോഴിക്കോട് തീപിടിത്തം; ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും മഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തി; കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം

Published

on

കോഴിക്കോട് പുതിയ ബസ്റ്റാന്റിലുണ്ടായ തീപിടിത്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും തൊട്ടുടത്തുണ്ടായിരുന്ന മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം.

ജില്ലാ ഫയര്‍ ഫോഴ്‌സ് മേധാവിയുടെ നേതൃത്വത്തില്‍ തീ പിടിത്തമുണ്ടായ കെട്ടിടത്തില്‍ പരിശോധന നടത്തും. തീ പിടിത്തതിന്റെ കാരണം ഉള്‍പ്പെടെ പരിശോധിക്കും. തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ചും കെട്ടിടത്തിലെ കൂട്ടിചേര്‍ക്കല്‍ അനുമതിയോടെയാണൊ എന്നും പരിശോധിക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്ത് കൊണ്ടുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് ചേരും. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു.

രക്ഷാ പ്രവര്‍ത്തനം വൈകിച്ചത് അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം പതിനൊന്ന് മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന ഫയര്‍ സ്റ്റേഷന്‍ അടച്ചുപൂട്ടിയതാണ് പുതിയ ബസ്റ്റാന്റിലെ അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.

Continue Reading

kerala

ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്‍

അര്‍ജന്റീന ടീം കേരളത്തില്‍ എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നല്‍കുന്നതില്‍ ബിസിസിഐക്ക് എതിര്‍പ്പ്.

Published

on

മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. മെസ്സി എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് വി.അബ്ദുറഹ്മാന്‍ പറഞ്ഞു. വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും ഇപ്പോഴുള്ളത് അനാവശ്യ ചര്‍ച്ചകളാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സ്റ്റേഡിയമാണ് പരിഗണനയിലുള്ളതെന്നും മന്ത്രി പറഞ്ഞു. ഒക്ടോബര്‍ അല്ലെങ്കില്‍ നവംബറിലായിരിക്കും അര്‍ജന്റീന ടീം കേരളത്തില്‍ എത്തുകയെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, അര്‍ജന്റീന ടീം കേരളത്തില്‍ എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നല്‍കുന്നതില്‍ ബിസിസിഐക്ക് എതിര്‍പ്പ്. ഫുട്‌ബോള്‍ മത്സരം നടത്തിയാല്‍ വനിതാ ഏകദിന ലോകകപ്പ് വേദിയാക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ടീം എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമപരിഗണന നല്‍കുമെന്നായിരുന്നു കഴിഞ്ഞദിവസം കായികമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ മന്ത്രി പറഞ്ഞ ദിവസങ്ങളില്‍ തന്നെയാണ് വനിതാ ഏകദിന ലോകകപ്പ് നടക്കുന്നത്.

Continue Reading

Trending