Connect with us

india

ഹല്‍ദ്വാനി സംഘര്‍ഷം; വര്‍ഷങ്ങളായി തുടരുന്ന മുസ്ലിം വിരുദ്ധ പ്രചാരണങ്ങളുടെ ഫലമെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

ഫെബ്രുവരി 14ന് ഹല്‍ദ്വാനി സന്ദര്‍ശിച്ചതിന് ശേഷമാണ് സംഘം റിപ്പോര്‍ട്ട് തയാറാക്കിയത്.

Published

on

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ 6 പേര്‍ കൊല്ലപ്പെട്ട പൊലീസ് വെടിവെപ്പും സംഘര്‍ഷങ്ങളും പെട്ടെന്നുണ്ടായതല്ലെന്ന് വസ്തുതാന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട്. ഫെബ്രുവരി എട്ടിനാണ് ഹല്‍ദ്വാനിയില്‍ കലാപം പൊട്ടി പുറപ്പെട്ടത്. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ട് സിവില്‍ റൈറ്റ്സ്, കാരവാന്‍-ഇ-മൊഹബത്ത്, പൗരാവകാശ പ്രവര്‍ത്തകന്‍ സാഹിദ് ഖാദ്രി എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.

ഫെബ്രുവരി 14ന് ഹല്‍ദ്വാനി സന്ദര്‍ശിച്ചതിന് ശേഷമാണ് സംഘം റിപ്പോര്‍ട്ട് തയാറാക്കിയത്. വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങളുടെയും കുടിയൊഴിപ്പിക്കല്‍ നടപടികളുടെയും തുടര്‍ച്ചയാണ് ഹല്‍ദ്വാനിയില്‍ നടന്ന കലാപമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക കണക്ക് പ്രകാരം മരണ സംഖ്യ ആറാണെങ്കിലും യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ കൂടാനിടയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 2 വര്‍ഷങ്ങളായി ഉത്തരാഖണ്ഡില്‍ സാമുദായിക പ്രശ്നങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചതാണ് മുസ്ലീംകളെ സാമ്പത്തികമായും സാമൂഹികമായും വേട്ടയാടുന്നതിനും അവരെ കുടിയൊഴിപ്പിക്കുന്നതിലേക്കും നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ചെന്നാരോപിച്ച് പള്ളികളും മദ്രസകളും പൊളിച്ച് നീക്കുകയായിരുന്നു. എന്നാല്‍ അനധികൃതമായി നിര്‍മിച്ച ഹിന്ദുമത ആരാധനാലയങ്ങള്‍ക്കെതിരെ സര്‍ക്കര്‍ മനഃപൂര്‍വ്വം മൗനം പാലിച്ചെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

വീടുകളും കടകളും ഒഴിപ്പിക്കുന്നതും കുടിയേറ്റക്കാരോട് സംസ്ഥാനം വിട്ട് പോകാന്‍ ഭീഷണിപ്പെടുത്തുന്നതും ഇപ്പോഴും തുടരുകയാണ്. 3000ത്തോളം മുസ്ലീം ദര്‍ഗകള്‍ നശിപ്പിച്ചത് സര്‍ക്കാരിന്റെ നേട്ടമായി പ്യഖ്യാപിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അക്രമത്തില്‍ മനഃപൂര്‍വ്വം മൗനം പാലിച്ചെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നു.

അതേസമയം അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഹല്‍ദ്വാനിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ താത്കാലികമായി പിന്‍വലിച്ച് പൊലീസ് ഉത്തരവിറക്കി. കോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കെയാണ് പൊലീസ് അകമ്പടിയോടെ ഹല്‍ദ്വാനിയില്‍ മദ്രസകളും പള്ളികളും പൊളിച്ച് മാറ്റാന്‍ തുടങ്ങിയത്. ബുള്‍ഡോസറുകള്‍ തടയാനെത്തിയ സ്ത്രീകളെ പൊലീസ് മര്‍ദിക്കുയും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

india

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

Published

on

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.

കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Continue Reading

india

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്രയാണ് പ്രതികളിലൊരാള്‍.

Published

on

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഹരിയാന സ്വദേശിനിയായ ട്രാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചു കിടക്കുന്ന ശൃംഖല ഇവര്‍ക്കുണ്ട്. അവര്‍ പാകിസ്താന്റെ ഏജന്റുമാരും സാമ്പത്തിക സഹായികളുമായി പ്രവര്‍ത്തിക്കുന്നതായും പൊലീസ് പറഞ്ഞു.

‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്രയാണ് പ്രതികളിലൊരാള്‍. ഇവര്‍ 2023ല്‍ ഏജന്റുമാര്‍ വഴി വിസ നേടിയ ശേഷം പാകിസ്താന്‍ സന്ദര്‍ശിച്ചതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ അവര്‍ പങ്കുവെച്ചതായും സോഷ്യല്‍ മീഡിയയില്‍ പാകിസ്താന്റെ പോസിറ്റീവ് ഇമേജ് പ്രദര്‍ശിപ്പിച്ചതായും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

പഞ്ചാബിലെ മലേര്‍കോട്‌ലയില്‍ നിന്നുള്ള ഗുസാലയാണ് മറ്റൊരു പ്രധാന പ്രതി. 2025 ഫെബ്രുവരി 27ന് പാകിസ്താന്‍ വിസക്ക് അപേക്ഷിക്കാന്‍ ഗുസാല ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമീഷനെ സന്ദര്‍ശിച്ചിരുന്നു. ഡാനിഷും ഗുസാലയും പ്രണയബന്ധമുണ്ടയിരുന്നു. കാലക്രമേണ, ഡാനിഷ് ഗുസാലയ്ക്ക് പണം നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍ ഡാനിഷുമായി സാമ്പത്തിക ഇടപാടുകളിലും വിസ സംബന്ധമായ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചയാളുകളാണ്.

Continue Reading

Trending