Connect with us

india

സർവ സജ്ജം ഇന്ത്യൻ മിഷൻ ; മിനായിലേക്ക് നീങ്ങാൻ തയ്യാറായി ഇന്ത്യൻ ഹാജിമാർ

കേരളത്തിൽ നിന്ന് 11252 പേരാണുള്ളത്. 4232 പുരുഷന്മാരും 6899 സ്ത്രീകളും. അറഫയിലേക്ക് ഇവരെ അനുഗമിക്കാൻ നാട്ടിലെ നിന്നെത്തിയ 550 ലധികം ഹജ്ജ് വളണ്ടിയർ സംഘം കൂടെയുണ്ടാകും

Published

on

അഷ്‌റഫ് വേങ്ങാട്ട്

മക്ക: ഒന്നേമുക്കാൽ ലക്ഷം ഇന്ത്യൻ തീർത്ഥാടകർ ഇന്ന് വൈകിട്ടോടെ തമ്പുകളുടെ നഗരമായ മിനായിലേക്ക് പുറപ്പെടും . മിനായിൽ കിംഗ് അബ്ദുൽ അസീസ് പാലത്തിന് ഇരുവശവും ജൗഹറ റോഡിനും കിംഗ് ഫഹദ് റോഡിനും ഇരുവശവുമായിരിക്കും ഇന്ത്യൻ ഹാജിമാരുടെ തമ്പുകൾ . ഈ ഭാഗത്ത് തന്നെ ഇന്ത്യൻ ഹജ്ജ് മിഷന്റെ ഓഫീസും മെഡിക്കൽ സെന്ററുമുണ്ടാകും. ഇന്ന് വൈകീട്ട് മിനായിലേക്ക് പുറപ്പെടാൻ തയ്യാറായിരിക്കണമെന്ന് ഇന്ത്യൻ മിഷൻ തീർത്ഥാടകരെ അറിയിച്ചിട്ടുണ്ട്.

175025 തീർത്ഥാടകരാണ് ഇത്തവണ ഇന്ത്യയിൽ നിന്നെത്തിയത്. ഇന്നലെ രാവിലെ മുംബൈയിൽ നിന്നെത്തിയ തീർത്ഥാടകർ ജിദ്ദയിലിറങ്ങിയതോടെ ഇന്ത്യൻ സംഘത്തിന്റെ ഇക്കൊല്ലത്തെ ഹജ്ജിനുള്ള വരവ് പൂർത്തിയായി. കേരളത്തിൽ നിന്ന് 11252 പേരാണുള്ളത്. 4232 പുരുഷന്മാരും 6899 സ്ത്രീകളും. അറഫയിലേക്ക് ഇവരെ അനുഗമിക്കാൻ നാട്ടിലെ നിന്നെത്തിയ 550 ലധികം ഹജ്ജ് വളണ്ടിയർ സംഘം കൂടെയുണ്ടാകും. മഹ്‌റമില്ലാതെ ഹജ്ജിനെത്തിയ 2733 വനിതാ ഹാജിമാർക്ക് ഒമ്പത് വനിതാ വളണ്ടിയർമാരുൾപ്പടെ 28 അംഗ വളണ്ടിയർ സംഘത്തിന്റെ സഹായവുമുണ്ടാകും. ഇവർക്കുള്ള താമസ സൗകര്യവും യാത്രയുമെല്ലാം പ്രത്യേകമായാണ് ഒരുക്കിയിട്ടുള്ളത്.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിൽ ഏഴായിരത്തോളം മലയാളി തീർത്ഥാടകരും മക്കയിലുണ്ട്. ഇവരും മുത്തവിഫിന്റെ നിർദേശപ്രകാരം ഇന്ന് മിനായിലേക്ക് നീങ്ങും. മദീനയിലിറങ്ങിയ ഇന്ത്യൻ തീര്ഥാടകരെല്ലാം ഇതിനകം മക്കയിലെത്തിയിട്ടുണ്ട്. ഇവരിൽ ഒരു തീർത്ഥാടകൻ രോഗബാധിതനായി മദീനയിൽ ആശുപത്രിയിലുണ്ട്. ഇദ്ദേഹത്തെ അറഫാ സംഗമത്തിന് മുമ്പായി എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഹജ്ജ് മിഷൻ. ഇന്ത്യയിൽ നിന്നുള്ള വളണ്ടിയർ സംഘത്തെ നയിക്കുന്നത് മുൻ മലപ്പുറം ജില്ലാ കളക്ടർ കൂടിയായ ജാഫർ മാലിക് ആണ്. ഹജ്ജ് സർവീസ് കമ്പനിയുടെ പ്രത്യേക ബസുകളിലാണ് മിനായിൽ നിന്ന് അറഫയിലേക്ക് ഇന്ത്യൻ സംഘം യാത്രയാവുക.

ഇന്ത്യൻ തീര്ഥാടകർക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിൽ ഇന്ത്യൻ ഹജ്ജ് മിഷനും കെഎംസിസി ഉൾപ്പടെയുള്ള സന്നദ്ധ സേവക വ്യൂഹവും മുഴുസമയമെന്നോണം കർമ്മനിരതരാണ്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവും ഇന്ത്യൻ തീർത്ഥാടകരുടെ ക്ഷേമാന്വേഷണത്തിന് മക്കയിലെ താമസ കേന്ദ്രങ്ങളിലെത്തിയിരുന്നു. ഇരുവരും മുൻവർഷങ്ങളിൽ ജിദ്ദയിൽ ഹജ്ജ് കോൺസുൽ രംഗത്ത് കഴിവ് തെളിയിച്ചവരും ഏറെ പരിചയസമ്പന്നരുമാണ്. മലയാളി കൂടിയായ ഹജ്ജ് കോൺസൽ മുഹമ്മദ് ജലീൽ ഒരുക്കങ്ങളെല്ലാം നിരീക്ഷിച്ചും നിർദേശങ്ങൾ നൽകിയും സദാ സമയമെന്നോണം പുണ്യ ഭൂമിയിലുണ്ട് അറഫാ, മിന ടെന്റുകളിലേക്കുള്ള കൂപ്പണുകൾ, മെട്രോ ട്രെയിൻ ടിക്കറ്റ്, ബലികൂപ്പൺ എന്നിവ ഹജ്ജ്‌മിഷൻ തീർത്ഥാടകർക്ക് നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്നുള്ള പകുതിയോളം പേർക്ക് മാത്രമേ ഇത്തവണ മശാഇർ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടുള്ളൂ. ഒന്നേമുക്കാൽ ലക്ഷം പേരിൽ നിന്ന് എണ്പതിനാലായിരം പേർക്കാണ് ആ ഭാഗ്യം കിട്ടിയത്. മിനായിൽ നിന്ന് അറഫയിലേക്കും പിന്നീട് ജംറകളിലേക്കുമെല്ലാം ഇവർക്ക് ബസ്സിനെ ആശ്രയിക്കുന്നതിന് പകരം മെട്രോയിൽ കയറി യാത്ര ചെയ്യാം. മശാഇറിൽ യാത്ര ചെയ്യാൻ നറുക്ക് വീണവർക്ക് യാത്ര ടിക്കറ്റ് കൈമാറിയിട്ടുണ്ട്.

ഹജ്ജിനെത്തിയ 29 ഇന്ത്യക്കാർ ഇതിനകം മരണപ്പെടുകയുണ്ടായി. ഇവരിൽ അഞ്ച് പേർ മലയാളികളായിരുന്നു. മരണപ്പെട്ട ചിലരുടെ കുടുംബാംഗങ്ങൾക്ക് ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അവരും ഇതിനകം മക്കയിലെത്തിയിട്ടുണ്ട്.

india

ഓപറേഷന്‍ സിന്ദൂര്‍; വര്‍ഗീയപരാമര്‍ശം നടത്തിയ നിയമവിദ്യാര്‍ഥി അറസ്റ്റില്‍

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു.

Published

on

ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയവും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയതിന് നിയമവിദ്യാര്‍ഥി അറസ്റ്റില്‍. പുണെ സ്വദേശിയായ ശര്‍മിഷ്ത പനോളിയെയാണ് (22) വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ആലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്തയെ ജൂണ്‍ 13 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും ഒളിവിലായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശര്‍മിഷ്തയെ ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ശര്‍മിഷ്ത വിഡിയോ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ‘ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ വികാരങ്ങളാണ്, ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ മനഃപൂര്‍വ്വം ആഗ്രഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ മനസ്സിലാക്കുമെന്നും സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇനി മുതല്‍, എന്റെപോസ്റ്റുകളില്‍ ഞാന്‍ ജാഗ്രത പാലിക്കും. എന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു’ -ശര്‍മിഷ്ത പോസ്റ്റില്‍ പറഞ്ഞു.

Continue Reading

india

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു. വിവിധ സംസ്ഥാനങ്ങളിലായി 3395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, സാഹചര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപെട്ടു.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1336 കേസുകള്‍. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് തേടി. ജൂണ്‍ രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആണ് നിര്‍ദ്ദേശം.

Continue Reading

india

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായി; വെളിപ്പെടുത്തി സൈനിക മേധാവി അനില്‍ ചൗഹാന്‍

അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം.

Published

on

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടുവെന്ന് സേന മേധാവി പറഞ്ഞു. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം. എന്നാല്‍ ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്താന്‍ പ്രചാരണം തെറ്റാണെന്നും അനില്‍ ചൗഹാന്‍ വ്യക്തമാക്കി.

ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടോ എന്ന ചോദ്യങ്ങല്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍, അതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാരോ സേനയോ നല്‍കിയിരുന്നില്ല. അതിനിടെയാണ് സിംഗപ്പൂരില്‍വെച്ച് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.

” യുദ്ധവിമാനം വീണതിനെക്കുറിച്ചല്ല, എന്തുകൊണ്ട് തകര്‍ന്നുവെന്നതാണ് പ്രധാനം, തന്ത്രപരമായ തെറ്റുകള്‍ മനസ്സിലാക്കാനും അതിനുചിതമായ പരിഹാരം കണ്ട് തിരുത്താനും ഞങ്ങള്‍ക്ക് സാധിച്ചു”- അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് സേനക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്.

Continue Reading

Trending