Connect with us

Culture

ഹജ്ജ്, ഉംറ: ഒരിക്കല്‍ നിര്‍വഹിച്ചവര്‍ 2000 റിയാല്‍ അധികം നല്‍കണം

Published

on

കൊണ്ടോട്ടി: ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ മുമ്പ് ഹജ്ജ് കര്‍മമോ ഉംറയോ ചെയ്തവരാണെങ്കില്‍ 2000 റിയാല്‍ അധികം നല്‍കണമെന്ന സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ പുതിയ നിയമം ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇരുട്ടടിയാവുന്നു. മുന്‍ കാലങ്ങളില്‍ ഉംറ നിര്‍വഹിച്ചവര്‍ക്ക് ഇത് പ്രശ്‌നമില്ലായിരുന്നു. പിന്നീട് 5 വര്‍ഷത്തിനുള്ളില്‍ ചെയ്തവര്‍ക്ക് എന്ന രീതിയില്‍ കാലാവധി നിശ്ചയിച്ചു. ഈ വര്‍ഷം കേന്ദ്ര ഹജ്ജ് കമ്മറ്റി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹജ്ജോ, ഉംറയോ ചെയ്തവരാണങ്കില്‍ 2000 റിയാല്‍ അടക്കണമെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ തീര്‍ത്ഥാടനത്തിന് പോയവര്‍ 2000 റിയാല്‍ അടക്കണമെന്നാണ് സഊദി ഹജ്ജ് മന്ത്രാലയം നിര്‍ ദ്ദേശിക്കുന്നത്. ഒരു തവണ മാത്രമേ ഹജ്ജിനും ഉംറക്കും സൗജന്യ വിസ അനുവദിക്കൂവെന്നാണ് സൗദിയുടെ പുതിയ തീരുമാനം. വീണ്ടും അപേക്ഷിക്കുന്നവര്‍ 2000 റിയാല്‍ അടവാക്കണം. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഇത്തവണ അവസരം ലഭിച്ചവരില്‍ ഒട്ടേറെ പേര്‍ നേരത്തെ ഉംറ നിര്‍വ്വഹി ച്ചവരാണ്. ഇത് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയതിനാല്‍ ഹജ്ജിന് വിസ അടിക്കുമ്പോള്‍ തന്നെ 2000 റിയാല്‍ അടക്കാന്‍ സഊദി ഹജ്ജ് മന്ത്രാലയം അതാത് രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍ കുകയാണ്. ഇത്തവണ അസീസിയ കാറ്റഗറിയില്‍ 2,22200 രൂപയും ഗ്രീന്‍ കാറ്റഗറിയില്‍ 2,56350 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ തുക നിശ്ചയിച്ചത്. ഇതിന് പുറമെയാണ് ഇന്ത്യന്‍ തുക 35202 രൂപ വരുന്ന 2000 സൗദി റിയാലും അടക്കേണ്ടി വരുന്നത്. സംഭവം കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് വഴി വിഷയം സഊദി ഹജ്ജ് മന്ത്രാ ലയത്തെ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Art

നടൻ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

Published

on

പ്രശസ്ത നാടക കലാകാരനും ടെലിവിഷൻ താരവുമായ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു.

ഇടുക്കി സ്വദേശിയാണ്. 1971ൽ തങ്കഭസ്മം എന്ന നാടകത്തിൽ ഗായകന്‍റെ വേഷം അഭിനയിച്ചാണ് അരങ്ങേറ്റം. 1983ൽ കെ.പി.എസിയിൽ ചേർന്നു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ കെ.പി.എ.സിയുടെ വിവധ നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’യിൽ പരമുപിള്ള എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ ‘പടവലം കുട്ടൻപിള്ള’ എന്ന കഥാപാത്രമാണ് രാജേന്ദ്രനെ കുടുംബ പ്രേ‍ക്ഷകർക്കിടയിൽ പ്രശസ്തനാക്കിയത്. 50 വർഷമായി നാടകരംഗത്തുണ്ടെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് തന്നെ ജനങ്ങൾ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കെ.പി.എ.സിക്ക് പുറമേ സൂര്യസോമ, ചങ്ങനാശേരി നളന്ദ തീയറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ നാടകസംഘങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ​ഗുരുതരാവസ്ഥയിരിക്കെ തന്നെ രാജേന്ദ്രൻ മരിച്ചു എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് അദ്ദേഹത്തിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു.

Continue Reading

Film

മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു

മനേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

Published

on

നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നടി പരാതി നല്‍കിയത്.

പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്‌സ്ബുക്ക് പേജിലാണ് നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് നടി പറയുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് പേജിന്റെ അഡ്മിന്‍ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലും ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ് പൊലീസ്.

Continue Reading

Film

എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും.

Published

on

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രത്യേക ദൂതന്‍ വഴി കത്ത് കൈമാറാനാണ് തീരുമാനം.

വനിതകള്‍ നേതൃത്വത്തിലെത്തുമെന്ന ഉറപ്പിലാണ് ജഗദീഷിന്റെ തീരുമാനം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം എഎംഎംഎയില്‍ ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള്‍ വരുന്നതിനെ നിരവധി പേര്‍ അനുകൂലിച്ചിരുന്നു.

Continue Reading

Trending