Culture
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാനുള്ള നീക്കം; സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കണമെന്ന് ഉമ്മന്‍ചാണ്ടി

വേങ്ങര: ഇന്ത്യന്‍ ഹജ്ജ് നയ രൂപീകരണത്തിനായി നിയോഗിച്ച ഉന്നതതല റിവ്യൂ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ തള്ളണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വേങ്ങര യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഇന്ന് ഹാജിമാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുന്നതും ഏറെ അസൗകര്യം ഉണ്ടാക്കുന്നതുമാണ്. അത് അടുത്ത ഹജ്ജ് മുതല്‍ നടപ്പിലാക്കുമെന്ന തീരുമാനം തിരുത്തി പുന:പരിശോധന നടത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുകയാണ്. റിപ്പോര്‍ട്ടില്‍ ഫലപ്രദമായ നിര്‍ദേശങ്ങളൊന്നുമില്ല.
എംബാര്‍ക്കേഷന്‍ സ്റ്റേഷനുകളുടെ എണ്ണം 21-ല്‍ നിന്ന് ഒന്‍പതായി ചുരുക്കണമെന്നത് അംഗീകരിക്കാനാവില്ല. ഇത് ഹജ്ജ് തീര്‍ഥാടകര്‍ക്ക് വളരെയേറെ ദോഷം ചെയ്യും. പല സംസ്ഥാനത്ത് നിന്നും ഹജ്ജ് സര്‍വ്വീസ് ഇല്ലാതാകും. ഇത് രണ്ടും മൂന്നും സംസ്ഥാനങ്ങള്‍ക്ക് ഒരു വിമാനത്താവളമെന്ന നിലയിലേക്ക് മാറും. മറ്റു യാത്ര സൗകര്യമെന്ന നിലക്ക് കപ്പല്‍ മുഖേന ഹജ്ജിന് പോകുന്നതിന്റെ സാധ്യത പഠിക്കണമെന്ന് മാത്രമേ ശുപാര്‍ശയിലുള്ളൂ. അതിന്റെ പഠനം പോലും തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോഴുള്ള എംബാര്‍ക്കേഷന്‍ അതേ പടി നിലനിര്‍ത്തുകയോ കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലത്തേക്ക് വര്‍ധിപ്പിക്കുകയോ ചെയ്യണം. കപ്പല്‍ വഴിയുള്ള ഹജ്ജ് യാത്ര അത്ര സ്വീകാര്യമല്ല.
അത് പോലെ തന്നെ സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് പോകുന്നവരുടെയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെയും ക്വാട്ട 70:30 എന്ന അനുപാതത്തിലാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇത് വരെ സര്‍ക്കാര്‍ ക്വാട്ടയില്‍ 75 ഉം, ഹജ്ജ് ഗ്രൂപ്പുകള്‍ 25 എന്നതായിരുന്നു. എന്നാല്‍ ശുപാര്‍ശ നടപ്പാക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ അഞ്ച് ശതമാനം കുറവുവരുകയും സ്വകാര്യ ഗ്രൂപ്പുകാര്‍ക്ക് അഞ്ച് ശതമാനം അധികം ലഭിക്കുകയും ചെയ്യും. ഇത് സ്വകാര്യ മേഖലയെ സഹായിക്കാനാണ്. ഇത് സാധാരണക്കാരുടെ അവസരങ്ങള്‍ ഇല്ലാതാക്കും.
70 വയസ്സിന് മുകളിലുള്ളവര്‍ക്കും നാലാം തവണക്കാര്‍ക്കും നറുക്കില്ലാതെ പോകാന്‍ കഴിയുന്ന സംവിധാനം എടുത്തുകളയണമെന്നാണ് പറയുന്നത്. ദീര്‍ഘകാലം അപേക്ഷിച്ചിട്ടും കിട്ടാതിരുന്ന അപേക്ഷകര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യമാണ് ഇതോടെ ഇല്ലാതാകുന്നത്. ഇത് അത്തരക്കാരോട് ചെയ്യുന്ന അനീതിയാണ്.
കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് മുസ്‌ലിം ജനസംഖ്യ നോക്കാതെ അപേക്ഷകരുടെ എണ്ണം നോക്കി ക്വാട്ട നിശ്ചയിക്കണമെന്നത് ഇത്തവണയും പരിഗണിച്ചിട്ടില്ല. ഹജ്ജ് യാത്രക്കാര്‍ക്ക് നല്‍കുന്ന സബ്‌സിഡി നിര്‍ത്തലാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ സമീപിക്കണം. പ്രത്യേക സാഹചര്യത്തിലാണ് ഹജ്ജ് യാത്രക്കാര്‍ക്ക് സബ്‌സിഡി നല്‍കാന്‍ തീരുമാനിച്ചത്. അത് ഇപ്പോഴും നില നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, ബെന്നിബെഹ്‌നാന്‍ എം.എല്‍.എ, പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ഡി.സി.സി മുന്‍ പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി എന്നിവരും പത്രസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala7 hours ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india10 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
kerala3 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala4 mins ago
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു
-
kerala10 hours ago
മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ പുറത്ത്
-
kerala21 hours ago
‘വി വി പ്രകാശ് അവസാനമായി പുതച്ചത് പാർട്ടി പതാക, എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പം’; പ്രകാശിൻ്റെ കുടുംബം
-
News2 days ago
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു