Connect with us

News

ഹജ്ജ്:പഴുതടച്ച ക്രമീകരണങ്ങളുമായി ആഭ്യന്തര മന്ത്രാലയം

ദശലക്ഷങ്ങളെ സ്വീകരിക്കാന്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളോടെ വിശുദ്ധ നഗരം.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : ദശലക്ഷങ്ങളെ സ്വീകരിക്കാന്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളോടെ വിശുദ്ധ നഗരം. ഹജ്ജിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മഹാസംഗമത്തിന് നാല് നാളുകള്‍ മാത്രം അവശേഷിക്കെ സുരക്ഷ സുഭദ്രമാക്കാന്‍ സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ ശാസ്ത്രീയമായ നടപടികള്‍ പൂര്‍ത്തിയായി. ആഭ്യന്തരമന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തി. ഉന്നത തല യോഗത്തില്‍ ഹജ്ജ് സുരക്ഷാ പദ്ധതി വിശദമായി വിലയിരുത്തി.

വിശ്വാസി ലക്ഷങ്ങളുടെ സുരക്ഷക്ക് കൃത്യമായ പദ്ധതികളാണ് മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുള്ളത്. ഹജ്ജിന് വേണ്ടിയുള്ള സുരക്ഷാ പദ്ധതി നടപ്പിലാക്കാന്‍ ഹജ്ജ് സുരക്ഷാ സേന പൂര്‍ണ്ണ സജ്ജമാണെന്നും വിവിധ വകുപ്പുകളുടെ സംഘടിത നീക്കങ്ങളിലൂടെ തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സുരക്ഷാ സേനയിലെ വിവിധ വിഭാഗങ്ങളുടെ പരേഡില്‍ മന്ത്രി സല്യൂട്ട് സ്വീകരിച്ചു.

മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നടക്കുന്ന ഭാഗങ്ങളിലെല്ലാം ഹജ് സുരക്ഷാ സേന തങ്ങളുടെ ദൗത്യം ആരംഭിച്ചിട്ടുണ്ടെന്ന് പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി പ്രസിഡന്റുമായ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. മദീന ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനും മറ്റു രാജകുമാരന്മാരും മന്ത്രിമാരും സുപ്രീം ഹജ് കമ്മിറ്റി അംഗങ്ങളും സുരക്ഷാ, സൈനിക വകുപ്പ് മേധാവികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെ കടുത്ത ശിക്ഷ നപടികള്‍ക്ക് വിധേയമാക്കും. ഇതിനായി ചെക്ക് പോസ്റ്റുകളില്‍ ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികളുണ്ടാകും. പെര്‍മിറ്റില്ലാത്തവരെ ഹജ്ജിനായി അനധികൃതമായി കൊണ്ടുവരികയും നിയമം ലംഘിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ചെക്ക്പോസ്റ്റുകളില്‍ പിടിക്കപ്പെട്ടാല്‍ ഈ കമ്മിറ്റി വഴി ഉടന്‍ ശിക്ഷ നടപടിയുണ്ടാകും. പിടിയിലായാല്‍ അമ്പതിനായിരം റിയാല്‍ പിഴയും തടവുമാണ് നേരത്തെ പ്രഖ്യാപിച്ച ശിക്ഷ. വാഹനം പിടിക്കപ്പെട്ടാല്‍ അതിലുള്ള ആളുകളുടെ എണ്ണമനുസരിച്ച് ബസ് ഡ്രൈവര്‍ക്ക് പിഴ സംഖ്യ കൂടും. വാഹനങ്ങള്‍ കണ്ടുകെട്ടുകയും ഇത്തരക്കാരെ നാട് കടത്തുകയും ചെയ്യും.

 

india

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

പന്തല്ലൂര്‍ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്.

Published

on

തമിഴ്‌നാട് നീലഗിരിയിലെ പന്തലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പന്തല്ലൂര്‍ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെയാണ് കാട്ടാന ജോയിയെ ആക്രമിച്ചത്. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായി ഉണ്ടായിരുന്നു. മൃതദേഹം പന്തലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

india

2026ല്‍ തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്‌നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ

39000 കോടി രൂപയുടെ ബിജെപിയുടെ അഴിമിത ആരോപണത്തില്‍, ബിജെപി സാങ്കല്‍പ്പിക ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു ഡിഎംകെയുടെ മറുപടി.

Published

on

2026ല്‍ തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026ല്‍ തമിഴ്‌നാട്ടില്‍ ബംഗാളിലും ബിജെപി ഭരണം ഉറപ്പാക്കുമെന്നും അഴിമതിക്കാരായ ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കാന്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും അമിത് ഷാ മധുരയില്‍ പറഞ്ഞു.

ഡിഎംകെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ 10 ശതമാനംപോലും യാഥാര്‍ഥ്യമാക്കിയില്ല. വ്യാജ മദ്യദുരന്തള്‍ മൂലമുള്ള മരണങ്ങള്‍ മുതല്‍ ‘ടാസ്മാക്കി’യിലെ 39,000 കോടിയുടെ അഴിമതിവരെ ഡിഎംകെ പൂര്‍ണമായും പരാജയപ്പെട്ട സര്‍ക്കാരാണ്. കേന്ദ്ര ഫണ്ടുകള്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നു- അമിത് ഷാ ആരോപിച്ചു.

അതേസമയം, അമിത് ഷാക്ക് മറുപടിയുമായി ഡിഎംകെ രംഗത്തെത്തി. യുഎസില്‍ ഭരണംപിടിക്കാന്‍ ബിജെപിക്ക് നേരിയസാധ്യതയുണ്ടാകുമെങ്കിലും തമിഴ്‌നാട്ടില്‍ അത് നടക്കില്ലെന്ന് പാര്‍ട്ടി വക്താവ് ഡോ. സെയ്ദ് ഹഫീസുല്ല പറഞ്ഞു. എന്നാല്‍, 39000 കോടി രൂപയുടെ ബിജെപിയുടെ അഴിമിത ആരോപണത്തില്‍, ബിജെപി സാങ്കല്‍പ്പിക ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു ഡിഎംകെയുടെ മറുപടി.

Continue Reading

kerala

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്, പുതിയങ്ങാടി സ്വദേശി ഫൈറൂസ്, അലീന എന്നിവരാണ് മരിച്ചത്.

Published

on

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ഥിയാണ് മരിച്ചത്. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. ബീച്ചിനോട് ചേര്‍ന്ന അഴിമുഖത്താണ് അപകടം. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

തള്ളിപ്പറമ്പ് കൂവേരി പുഴയിലാണ് മറ്റൊരു വിദ്യാര്‍ഥി മരിച്ചത്. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് (19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

പയ്യാവൂര്‍ കൊയിപ്രയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. സഹോദരനൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അലീന (14) ആണ് മരിച്ചത്.

Continue Reading

Trending