Connect with us

Video Stories

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി

Published

on

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനെയെത്തിയ ഹാജിമാരുടെ ആദ്യ സംഘം മദീനയിലെത്തി. മദീന വിമാനതാവളത്തില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. അമ്പാസിഡര്‍ അഹമ്മദ് ജാവേദ്, ജിദ്ദാ കോന്‍സുലര്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷൈഖ്, ഇന്ത്യന്‍ ഹജ്ജ് കൗണ്‍സിലര്‍ ഷാഹിദ് ആലം, വൈസ് കൗണ്‍സിലര്‍ മദീന ഹജ്ജ് മിഷന്‍ ഇന്‍ ചാര്‍ജ് ഷഹാബുദ്ദീന്‍, ഹജ്ജ് മിഷന്‍ ജീവനക്കാര്‍, കെ എം.സി.സി പ്രവര്‍ത്തകരും മദീനയിലെ മലയാളി കൂട്ടായ്മയായ ഹജ്ജ്വെല്‍ഫെയര്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ് സംഘത്തെ സ്വീകരിച്ചത്.

ഡല്‍ഹിയില്‍ നിന്നുള്ള 410 പേരടങ്ങുന്ന ആദ്യസംഘം സഊദി എയര്‍ലെന്‍സിന്റെ വിമാനത്തില്‍ ഇന്നെലെ ഉച്ചക്ക് 1.50 ന് പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. എയര്‍ ഇന്ത്യയുടെയും സഊദി ഏയര്‍ലെന്‍സിന്റെയും വിവിധ വിമാനങ്ങളിലായി വിവിധ സമയങ്ങളിലായി 1150 ഹാജിമാര്‍ ഇന്ന് മദീനയിലെത്തും. ഇന്നെത്തുന്ന ഹാജിമാര്‍ക്ക് ഹറം പരിസരത്തുള്ള മുക്താറ ഇന്റര്‍ നാഷണല്‍, ബുര്‍ജുല്‍ ഉസാമ തുടങ്ങിയ ഹോട്ടലുകളിലാണ് താമസ സൗകരൃം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണ ഇന്ത്യയില്‍ നിന്ന് ഇരുപത്തൊന്ന് ഏംമ്പാര്‍ക്കുമെന്റെ് പോയെന്റുകളില്‍ നിന്നായി ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന ഒരു ലക്ഷത്തി എഴുപത്തയ്യായിരം ഹാജിമാരാണ് എത്തുന്നത്. എയര്‍ ഇന്ത്യ ജെറ്റ് എയര്‍വേയ്സ്, സഊദ്യ യര്‍വേയ്്സ്, നാസ് എയര്‍വേഴ്സ് തുടങ്ങിയ വിമാന കമ്പനികളാണ് ഇത്തവണയും ഇന്ത്യയില്‍ നിന്ന് ഹാജിമാരെ എത്തിക്കുന്നത്. മദീനയില്‍ ആദ്യദിവസം ഡല്‍ഹി ഗുവാഹത്തി ലക്നൗ ഇ ഏമ്പാര്‍ക്കുമെന്റ് പോയന്റുകളില്‍ നിന്നാണ് ഹാജിമാരെത്തിയത്.

ഹജ്ജ് കര്‍മ്മത്തിന് മുമ്പായി 65000ത്തിലധികം ഹാജിമാര്‍ മദീന സന്ദര്‍ശനം പുര്‍ത്തിയാക്കും. ജിദ്ദാ വിമാനത്താവളം വഴി എത്തുന്ന ബാക്കി വരുന്നവര്‍ക്ക് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചതിന് ശേഷമായിരിക്കും മദീന സന്ദര്‍ശനത്തിന് സൗകര്യപ്പെടുത്തുക. മദീനയിലെത്തുന്ന ഹാജിമാര്‍ക്ക് ഇന്ത്യന്‍ ഹാജിമാരുടെ സേവനത്തിനായി മദീനയില്‍ താല്‍ക്കാലിക ജീവനക്കാരടക്കം 200 ലധികം വരുന്ന ജീവനക്കാരും വിദഗ്ദ ആതുരസംഘവും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിട്ടുണ്ട്.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending