Connect with us

main stories

ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി

ഒതുക്കുങ്ങലിലെ ക്ലിനിക്കിലെത്തിയാണ് പിതാവ് അശോകനും മാതാവ് പൊന്നമ്മയും ഹാദിയയെ കണ്ടത്.

Published

on

മലപ്പുറം: ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി. ഒതുക്കുങ്ങലിലെ ക്ലിനിക്കിലെത്തിയാണ് പിതാവ് അശോകനും മാതാവ് പൊന്നമ്മയും ഹാദിയയെ കണ്ടത്. ഇസ്‌ലാം സ്വീകരിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഹാദിയയുമായി അകന്നത്.

ഹാദിയ ഇസ്‌ലാം സ്വീകരിച്ച് ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുകയായിരുന്നു. ഹൈക്കോടതി ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടതിനെ തുടര്‍ന്ന് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഏറെ നാള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹാദിയക്ക് നീതി ലഭിച്ചത്.

ഇതിനു ശേഷം പഠനം പൂര്‍ത്തിയാക്കിയ ഹാദിയ മലപ്പുറം ഒതുക്കുങ്ങലില്‍ സ്വന്തമായി ക്ലിനിക് ആരംഭിക്കുകയായിരുന്നു. ഡോക്ടര്‍ ഹാദിയ ക്ലിനിക്ക് എന്നാണ് ക്ലിനിക്കിന്റെ പേര്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് മഹാറാലി; അമരീന്ദര്‍ സിംഗ് രാജാ വാറിംഗ് മുഖ്യാതിഥി

വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലിയില്‍ മുഖ്യാതിഥിയായി പഞ്ചാബ് പി.സി.സി പ്രസിഡന്റും ലോക്സഭാംഗവുമായ അമരീന്ദര്‍ സിംഗ് രാജാ വാറിംഗ് പങ്കെടുക്കും.

Published

on

വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലിയില്‍ മുഖ്യാതിഥിയായി പഞ്ചാബ് പി.സി.സി പ്രസിഡന്റും ലോക്സഭാംഗവുമായ അമരീന്ദര്‍ സിംഗ് രാജാ വാറിംഗ് പങ്കെടുക്കും. വഖഫ് നിയമ ഭേദഗതിക്കെതിരെ പാര്‍ലിമെന്റില്‍ ശക്തമായി വാദിച്ച ഇന്ത്യ മുന്നണിയുടെ എം.പിമാരില്‍ പ്രധാനിയാണ് വാറിംഗ്.

2014 മുതല്‍ 2018 വരെ ഇന്ത്യന്‍ നാഷണല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന വാറിംഗ് 2012ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പഞ്ചാബിലെ ലുധിയാനയില്‍നിന്നാണ് 2024ല്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചാബ് ഗതാഗത മന്ത്രിയായിരുന്ന അദ്ദേഹം രാജ്യത്തെ ശ്രദ്ധേയനായ യുവനേതാവാണ്.

Continue Reading

kerala

മുസ്‌ലിം ലീഗിന് മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട: മുഖ്യമന്ത്രിക്ക് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി

‘മുഖ്യമന്ത്രി ലീഗിനെ പഴിചാരിയത് ശരിയായില്ല’

Published

on

മുസ്‌ലിം ലീഗിന്റെ മതേതരത്വത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളി ആരെയാണ് ഉദ്ദേശിച്ചതെന്ന് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലായിട്ടുണ്ട്. അതേക്കുറിച്ച് സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി ലീഗിനെ പഴിചാരിയത് ശരിയായില്ല. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്ന് കേരളത്തിന്റെ പൊതുസമൂഹത്തിന് അറിയാം.

വഖഫ് പ്രശ്നം ദേശീയ പ്രശ്നമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. തീര്‍ത്തും സമാധാനപരമായ സമരത്തിനാണ് മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുക. വെറുപ്പിന്റെ പ്രചാരകര്‍ ആരായാലും ഞങ്ങള്‍ അതിനെ അനുകൂലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

india

‘ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാര്‍ എങ്ങനെ തീരുമാനിക്കും?’ സുപ്രീംകോടതി വിധിക്കെതിരെ കേരളാ ഗവര്‍ണര്‍

നിയമനിര്‍മ്മാണത്തിനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്നും ഗവര്‍ണര്‍

Published

on

നിയമസഭ പാസാക്കിയ ബില്ലുകളിന്മേല്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. നിയമനിര്‍മ്മാണത്തിനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണര്‍ക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഭേദഗതിക്കുള്ള അവകാശം പാര്‍ലമെന്റിനാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാര്‍ മാത്രം എങ്ങനെ തീരുമാനിക്കുമെന്നും ഗവര്‍ണര്‍ ചോദിച്ചു. വിഷയം ഭരണഘടന ബെഞ്ചിന് വിടണമെന്നും സമയപരിധി നിശ്ചയിക്കേണ്ടത് ഭരണഘടന ഭേദഗതിയിലൂടെയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

നിയമനിര്‍മ്മാണ സഭ എന്തിനാണെന്നും കോടതികള്‍ ഭരണഘടനാ ഭേദഗതി ചെയ്യുന്നതിനെതിരെയും ഗവര്‍ണര്‍ വിമര്‍ശിച്ചു.

ബില്ലുകളെ സംബന്ധിച്ച് സുപ്രീംകോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്നാടിന്റെയും വിഷയങ്ങള്‍ വ്യത്യസ്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ നിശ്ചിത സമയത്തിനുള്ളില്‍ ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ലെന്നും തമിഴ്‌നാടിന്റെ ഹര്‍ജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്യണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷേ അതു തീരുമാനിക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Continue Reading

Trending