Connect with us

kerala

ഹാദിയ നിയമവിരുദ്ധ തടങ്കലിലല്ല’; പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹൈക്കോടതി തീര്‍പ്പാക്കി

തന്റെ പിതാവിനെ സംഘപരിവാര്‍ ആയുധം ആക്കുകയാണെന്നും ഹാദിയ ആരോപിച്ചിരുന്നു.

Published

on

മകള്‍ ഹാദിയയെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ കെ എം അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചു. ഹാദിയ സ്വതന്ത്രയാണെന്നും അനധികൃതമായി തടങ്കലില്‍ അല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഹാദിയ പുനര്‍ വിവാഹിതയാണെന്നും തിരുവനന്തപുരത്ത് താമസിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഹാദിയ നിയമ വിരുദ്ധ തടങ്കലില്‍ അല്ലെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് കെഎം അശോകന്റെ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കിയത്.

മലപ്പുറത്ത് ആരോഗ്യ ക്ലിനിക് നടത്തുകയായിരുന്ന മകളെ ഒരുമാസമായി കാണാനില്ലെന്നായിരുന്നു കെഎം അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സംസ്ഥാന പൊലീസിനോട് വിശദീകരണം തേടിയിരുന്നു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അതിനിടെ തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി ഹാദിയ രംഗത്തെത്തിയിരുന്നു. താന്‍ പുനര്‍വിവാഹിതയാണെന്നും തിരുവനന്തപുരത്ത് ഭര്‍ത്താവിനൊപ്പം കഴിയുകയാണെന്നുമാണ് ഹാദിയ അറിയിച്ചത്. തന്റെ പിതാവിനെ സംഘപരിവാര്‍ ആയുധം ആക്കുകയാണെന്നും ഹാദിയ ആരോപിച്ചിരുന്നു.

മെഡിക്കല്‍ വിദ്യാര്‍ഥിനി ആയിരിക്കെ ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയ മലപ്പുറം സ്വദേശി ഷെഫിന്‍ ജഹാനെ വിവാഹം ചെയ്യുകയായിരുന്നു. ഇതില്‍ ലവ് ജിഹാദ് ആരോപണം ഉയര്‍ന്നതോടെ സുപ്രീംകോടതി ഇടപെട്ട കേസില്‍ ഇരുവരുടേയും വിവാഹം ശരിവെച്ചു. എന്നാല്‍ താന്‍ ഷെഫിനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയെന്നും പുനര്‍വിവാഹം ചെയ്തെന്നും ഹാദിയ വ്യക്തമാക്കിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും പുഴയില്‍ ചാടി മരിച്ചു

പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോളും മക്കളുമാണ് മരിച്ചത്

Published

on

കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും പുഴയില്‍ ചാടി മരിച്ചു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോളും മക്കളുമാണ് മരിച്ചത്. അഞ്ചും രണ്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ കോട്ടയം പേരൂര്‍ കണ്ണമ്പുര കടവിലാണ് സംഭവം നടന്നത്. മൂവരും സ്‌കൂട്ടിയില്‍ കടവിലേക്ക് എത്തി ഇവിടെ കുറച്ചു സമയം ചിലവഴിച്ചിരുന്നു. അതിന് ശേഷമാണ് പുഴയിലേക്ക് ചാടിയത്. പുഴയിലേക്ക് ചാടിയ ഉടനെ നാട്ടുകാരെത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ആശുപത്രിയിലെത്തി അല്പസമയം കഴിഞ്ഞപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. അഡ്വ. ജിസ്‌മോള്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ്. മരണ കാരണം വ്യക്തമല്ല.

Continue Reading

kerala

അതിരപ്പിള്ളിയിലെ സതീഷിന്റെ മരണം ആനയുടെ ചവിട്ടേറ്റ്; പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി

ആക്രമണത്തില്‍ സതീഷിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായും, ഒടിഞ്ഞ വാരിയെല്ലുകള്‍ ശ്വാസകോശത്തിലും കരളിലും തുളച്ചുകയറിയതായും കണ്ടെത്തി

Published

on

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് സതീഷിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. യുവാവിന്റെ മരണം ആനയുടെ ചവിട്ടേറ്റെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തില്‍ സതീഷിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായും, ഒടിഞ്ഞ വാരിയെല്ലുകള്‍ ശ്വാസകോശത്തിലും കരളിലും തുളച്ചുകയറിയതായും കണ്ടെത്തി.

രക്തം വാര്‍ന്നാണ് സതീഷിന്റെ മരണം സംഭവിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിരപ്പിള്ളിയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരണപ്പെട്ടത്. അതിരപ്പിള്ളി വഞ്ചി കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവര്‍ക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

ആനക്കൂട്ടത്തെ കണ്ടപ്പോള്‍ ഇവര്‍ ചിന്നിച്ചിതറി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് വാഴക്കാട് ഡിഎഫ് ഒ ലക്ഷ്മി പറഞ്ഞു.

Continue Reading

kerala

തിരുവനന്തപുരത്ത് മദ്യ ലഹരിയില്‍ 13 കാരനെ മുത്തച്ഛന്‍ ക്രൂരമായി മര്‍ദിച്ചു

ക്രൂരമായി അടിച്ചെന്നും അടിവയറ്റില്‍ ചവിട്ടിയെന്നും കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റിക്കും പൊലീസിനും മൊഴി നല്‍കി

Published

on

തിരുവനന്തപുരത്ത് മദ്യ ലഹരിയില്‍ 13 കാരനെ മുത്തച്ഛന്‍ ക്രൂരമായി മര്‍ദിച്ചു. മരത്തില്‍ കെട്ടിയിട്ട് കേബിള്‍ കൊണ്ട് കുട്ടിയെ അടിക്കുകയായിരുന്നു. സ്ഥലത്തെ വാര്‍ഡ് മെമ്പര്‍ ഇടപെട്ടാണ് സംഭവം പുറത്ത് കൊണ്ട് വന്നത്. കുട്ടിയുടെ കാലിലും തുടയിലുമായി അടികൊണ്ട നിരവധി പാടുകളുണ്ട്. തന്നെ ക്രൂരമായി അടിച്ചെന്നും അടിവയറ്റില്‍ ചവിട്ടിയെന്നും കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റിക്കും പൊലീസിനും മൊഴി നല്‍കി.

കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. സുഹൃത്തുമായി മദ്യപിക്കുന്നതിനിടെ പെട്ടന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് കുട്ടിയെ ഇയാള്‍ മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയെ ഇയാള്‍ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. അച്ഛന്റെ മരണശേഷം അമ്മ മറ്റൊരാളെ വിവാഹം കഴിച്ച് പോയതിനെ തുടര്‍ന്ന് കുട്ടിയും ചേട്ടനും മുത്തച്ഛനൊപ്പമായിരുന്നു താമസം. പരുക്കേറ്റ കുട്ടി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Trending